സുപ്രീംകോടതിയെ പേടിച്ച് സർക്കാരും പൊലീസും മര്യാദക്കാരായതോടെ കട്ടച്ചിറ പള്ളിയിൽ കടന്ന് ഓർത്തഡോക്സ് വിഭാഗം; യുവ ഐഎഎസുകാരിയുടെ നേതൃത്വത്തിൽ പൊലീസിനെ കൊണ്ട് പരിപൂർണ്ണ സുരക്ഷ ഉറപ്പിച്ച് നടത്തിയ പള്ളി പ്രവേശനത്തിനിടെ യാക്കോബയക്കാർ ഉയർത്തിയ എതിർപ്പ് ദുർബ്ബലമായി; രണ്ടാഴ്ച പള്ളിൽ നിന്നിറങ്ങാതെ പ്രാർത്ഥനാ പ്രതിഷേധവുമായി യാക്കോബായക്കാരും; ഇനി പിടിച്ച് നിൽക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് ഹൃദയം നുറുങ്ങി യാക്കോബായക്കാർ
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിക്കുമ്പോൾ കൈയടി ലഭിക്കുന്നത് സബ് കലക്ടർ വി.ആർ.കൃഷ്ണതേജയ്ക്ക്. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരുന്നു പ്രവേശനം. യാക്കോബായ വിഭാഗം പ്രതിഷേധവുമായി എത്തിയെങ്കിലും അധികൃതർ ഇടപെട്ടു സംഘർഷം ഒഴിവാക്കി. എല്ലാം നിയന്ത്രിച്ചത് സബ് കലക്ടർ വി.ആർ.കൃഷ്ണതേജയായിരുന്നു. പൊലീസിനും വിശ്വാസികൾക്കും കൃഷ്ണ തേജയെ അനുസരിക്കേണ്ടി വന്നപ്പോൾ സുപ്രീംകോടതി വിധി നടപ്പായി.
സുപ്രീംകോടതിയെ പേടിച്ച് സർക്കാരും പൊലീസും മര്യാദക്കാരാവുകായിയിരുന്നു. ഇതോടെയാണ് കട്ടച്ചറി പള്ളിയിൽ കടന്ന് ഓർത്തഡോക്സ് വിഭാഗത്തിന് പ്രാർത്ഥന തുടങ്ങിയത്. യുവ ഐപിഎസുകാരിയുടെ നേതൃത്വത്തിൽ പൊലീസിനെ കൊണ്ട് പരിപൂർണ്ണ സുരക്ഷ ഉറപ്പിച്ച നടത്തിയ പള്ളി പ്രവേശനത്തിനിടെ യാക്കോബയക്കാർ ഉയർത്തിയ എതിർപ്പ് ദുർബ്ബലവുമായി. രണ്ടാഴ്ച പള്ളിൽ നിന്നിറങ്ങാതെ പ്രാർത്ഥനാ പ്രതിഷേധവുമായി യാക്കോബായക്കാരും സജീവമാകുന്നു. ഇനി പിടിച്ച് നിൽക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് ഹൃദയം നുറുങ്ങി യാക്കോബായക്കാർ കട്ടച്ചിറ പള്ളിയിൽ വേദനയോടെ നിൽക്കുകയാണ്.
സബ് കലക്ടർ വി.ആർ.കൃഷ്ണതേജയാണ് പൊലീസ് അധികൃതരുടെ സാന്നിധ്യത്തിൽ പള്ളി തുറന്നുകൊടുത്തത്. ഓർത്തഡോക്സ് വൈദികരും അൻപതോളം വിശ്വാസികളും അധികൃതരുടെ അനുമതിയോടെ പള്ളിയിൽ പ്രവേശിച്ചു. തങ്ങളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ യാക്കോബായ വിഭാഗത്തെ പൊലീസ് തടഞ്ഞു. ഇതോടെ ചെറിയ ഉന്തും തള്ളുമുണ്ടായി. വയോധികയ്ക്കും മറ്റൊരാൾക്കും പരുക്കേറ്റു. കെപി റോഡിൽ 2 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. എന്നാൽ കൃഷ്ണ തേജ ഉറച്ചാണെന്ന് യാക്കോബയക്കാർക്ക് മനസ്സിലായി. അതുകൊണ്ട പ്രതിഷേധം നാമമാത്രമാവുകയും ചെയ്തു.
ഇന്നലെ ഉച്ച കഴിഞ്ഞു രണ്ടരയോടെ സമീപത്തെ സമരപ്പന്തലിൽ നിന്നെത്തിയ യാക്കോബായ വിഭാഗത്തെ പള്ളിക്കു മുന്നിലെ കുരിശടിക്കു സമീപം പൊലീസ് തടഞ്ഞതോടെ തർക്കമുണ്ടായി. ഇതിനിടയിൽ കട്ടച്ചിറ കുട്ടേമ്പടത്ത് തെക്കതിൽ കുട്ടിയമ്മ തമ്പാൻ (80) കുഴഞ്ഞു വീണു. പൊലീസിന്റെ ഷീൽഡിൽ തട്ടി കട്ടച്ചിറ വട്ടപ്പറമ്പിൽ ബിജു തങ്കച്ചനു (48) പരുക്കേറ്റു. പൊലീസും യാക്കോബായ വിഭാഗവും തമ്മിൽ ചർച്ച നടത്തിയെങ്കിലും ധാരണയായില്ല. ഇതിനിടയിൽ ഓർത്തഡോക്സ് വൈദികരും വിശ്വാസികളും പള്ളിക്കുള്ളിൽ പ്രവേശിച്ചു. സ്ഥലത്തു നേരത്തെ മുതൽ വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി യാക്കോബായ വിഭാഗം പ്രാർത്ഥനാ യജ്ഞം തുടരുകയാണ്. പെരുന്നാളിനു മുന്നോടിയായി ഓർത്തഡോക്സ് വിഭാഗം ഫാ. ജോൺസ് ഈപ്പന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15 വരെ പള്ളിയിൽ താമസിച്ച് ആരാധനാ ക്രമങ്ങൾ നടത്തും.
അതിനിടെ കായംകുളം കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു സഹകരിച്ച ആലപ്പുഴ ജില്ലാ ഭരണകൂടത്തിനും പൊലീസിനും ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ നന്ദി അറിയിച്ചു. സുപ്രീംകോടതി വിധിയനുസരിച്ച് ഓർത്തഡോക്സ് സഭയിലെ വൈദികരും ജനങ്ങളും പ്രവേശിച്ച് ആരാധന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് കട്ടച്ചിറ അന്തിമ വിധി പുറപ്പെടുവിച്ചിട്ട് ഒരു വർഷമായി. സംഘർഷം ഒഴിവാക്കുന്നതിനാണു സഭ ക്ഷമാപൂർവം കാത്തത്. ഇടവക രജിസ്റ്റർ പുതുക്കുമെന്നും 1934 ലെ ഭരണഘടന അനുസരിച്ച് തിരഞ്ഞെടുപ്പു നടത്തുമെന്നും വികാരി ഫാ. ജോൺസ് ഈപ്പൻ അറിയിച്ചു
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കട്ടച്ചിറ പള്ളിയിൽ പ്രക്ഷുബ്ധരംഗങ്ങൾ അരങ്ങേറിയത്. പള്ളിയിൽ കയറാൻ അനുമതി തേടി ഓർത്തഡോക്സ് വിഭാഗം ജില്ലാ കലക്ടറെ സമീപിച്ചിരുന്നു. അദ്ദേഹം വെള്ളിയാഴ്ച ഇരുകൂട്ടരുമായും ചർച്ച നടത്തി. പള്ളിയിൽ കയറാൻ ഓർത്തഡോക്സ് വിഭാഗം വികാരി ഫാ. ജോൺസ് ഈപ്പനും 50 പേർക്കും അനുവാദം നൽകി. എന്നാൽ പള്ളി രജിസ്റ്ററിൽ പേരില്ലാത്തവരും ഇവരുടെ പട്ടികയിലുണ്ടെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു. പള്ളി രജിസ്റ്റർ ഇന്നലെ ഹാജരാക്കിയെങ്കിലും കലക്ടർ അംഗീകരിച്ചില്ല.
അതോടെ, മുൻ നിശ്ചയപ്രകാരം യാക്കോബായ വിശ്വാസികൾ പള്ളിക്കു സമീപത്തെ സമരപ്പന്തലിൽ പ്രാർത്ഥനായജ്ഞം ആരംഭിച്ചു. സബ് കലക്ടർ കൃഷ്ണതേജ, ഡിവൈ.എസ്പിമാരായ പി.എൻ. സജി, അനീഷ് വി. കോര, ബിനു തുടങ്ങിയവരുടെ നേതൃത്വത്തിൽ നാനൂറോളം പൊലീസ് ഉദ്യോഗസ്ഥർ രാവിലെ മുതൽ സ്ഥലത്തുണ്ടായിരുന്നു. ഓർത്തഡോക്സ് വൈദികരും അംഗങ്ങളും പള്ളിക്കു സമീപമെത്തിയപ്പോഴേക്കും യാക്കോബായ സഭാ വൈദികർ ഉൾപ്പെടെയുള്ളവരെ പൊലീസ് വളഞ്ഞുവച്ചു. ഇതിനെ യാക്കോബായ പക്ഷം എതിർത്തു. തുടർന്നുണ്ടായ സംഘർഷം കൈവിട്ട് പോകാതെ പൊലീസ് നോക്കി.
ഇതിനിടെ പൊലീസ് സംരക്ഷണത്തോടെ ഓർത്തഡോക്സ് പക്ഷം പള്ളിയിൽ പ്രവേശിച്ചു. രാത്രിയിലും വൈദികൻ ഉൾപ്പെടെ ചിലർ പള്ളിയിൽ കഴിയുകയാണ്. യാക്കോബായ വിശ്വാസികൾ സമരപ്പന്തലിലുണ്ട്. പള്ളിയിൽ കയറിയതിനു ശേഷമേ സമരം അവസാനിപ്പിക്കൂവെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍