മണിമാളിക കണ്ടുകെട്ടാനെത്തിയ എൻഫോഴ്സ്മെന്റിനെ കുരുക്കാൻ വീട്ടിൽ റോട്ട്വീലറെ പൂട്ടിയിട്ട് കവിതാപിള്ളയുടെ നാടകം; സഹതാപവും സഹായവും തേടി അയച്ച കത്തിൽ മേനകാഗാന്ധി വീഴാത്തത് രക്ഷയായി; ഏറ്റവുമൊടുവിൽ പിടിയിലായത് രാത്രി ഉറക്കിക്കിടത്തി കോലഞ്ചേരിക്കാരന്റെ കാറും പണവും തട്ടിയപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സംസ്ഥാനത്ത് നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയായ കവിതാപിള്ളയുടെ ഏറ്റവുമൊടുവിലത്തെ വേലത്തരം എൻഫോഴ്സ്മെന്റ് പൊളിച്ചതോടെയാണ് ഇവരുടെ പേരിൽ കൊച്ചി പോണേക്കരയിലുണ്ടായിരുന്ന മണിമാളിക കണ്ടുകെട്ടാൻ വഴിതെളിഞ്ഞത്. വീട് കണ്ടുകെട്ടുമെന്നായപ്പോൾ വളർത്തുനായയെ വീട്ടിൽത്തന്നെ നിർത്തി വീടുപേക്ഷിക്കുകയായിരുന്നു കവിതാ പിള്ള.
അതിനുശേഷം കേന്ദ്ര മന്ത്രി മനേകാഗാന്ധിയുടെ പട്ടിസ്നേഹം മുതലെടുക്കാനായി, എൻഫോഴ്സ്മെന്റുകാർ പട്ടിയെ വിട്ടുകൊടുക്കുന്നില്ലെന്ന് കാട്ടി മനേകാഗാന്ധിക്ക് പരാതി നൽകുകയായിരുന്നു കവിതാ പിള്ള. ഇതോടെ വീട് ഏറ്റെടുക്കാനാവാതെ എൻഫോഴ്സ്മെന്റ് കുഴങ്ങി. സ്വന്തം യജമാനനുമായി മാത്രം അടുക്കുകയും മറ്റാരെയും അടുപ്പിക്കാതിരിക്കുകയും ചെയ്യുന്ന സ്വഭാവമുള്ള റോട്ട് വീലർ എന്ന മുന്തിയ ഇനം നായയെയാണ് വീട്ടിൽ നിർത്തിയിരുന്നത്. ഇതോടെ എൻഫോഴ്സ്മെന്റ് പ്രതിസന്ധിയിലായി.
പക്ഷേ, പട്ടിയെന്നു കേട്ടാൽ സ്നേഹത്തോടെയെത്തുന്ന മനേകാ ഗാന്ധി കവിതാപിള്ളയുടെ കെണിയിൽ വീണിരുന്നെങ്കിൽ അവരുടെ തന്ത്രം വിജയിച്ചേനെ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. അതോടെ രണ്ടുകോടിയിലേറെ വിലമതിക്കുന്ന ആഡംബര വീട് ഏറ്റെടുക്കാനാവാത്ത സ്ഥിതിയുണ്ടാകുമായിരുന്നു. പക്ഷേ, ഇക്കുറി മനേകാഗാന്ധി വിവേകപൂർവമാണ് കേസിൽ ഇടപെട്ടത്. പരാതി അന്വേഷിച്ചതോടെ ഇത് കവിതാപിള്ളയുടെ തന്ത്രമാണെന്ന് വ്യക്തമായതോടെ പ്രശ്നത്തിൽ ഇടപെടാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കുകയായിരുന്നു.
പക്ഷേ, പ്രശ്നം അവിടെയും തീർന്നില്ല, ഉടമയുമായല്ലാതെ അടുക്കാത്ത, ശൗര്യമുള്ള ഈ നായയെ മാറ്റുന്നത് എൻഫോഴ്സ് മെന്റിന് മറ്റൊരു വെല്ലുവിളിയായി മാറി. പലവട്ടം ആവശ്യപ്പെട്ടെങ്കിലും നായയെ കൊണ്ടുപോകാതെ വീട് കണ്ടുകെട്ടൽ നീട്ടിവയ്പിക്കാനായിരുന്നു കവിതാപിള്ളയുടെ ശ്രമം. ഒടുവിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വെറ്ററിനറി ഡോക്ടർ എബ്രഹാം തരകന്റെ സഹായം തേടി.
ഡോക്ടർ എത്തി കുത്തിവച്ച് മയക്കിയ ശേഷം നായയെ പാലാരിവട്ടത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇതിനുശേഷമാണ് കവിതാപിള്ളയുടെ മണിമാളിക എൻഫോഴ്സ്മെന്റ് ഏറ്റെടുക്കുന്നത്. മുന്നുവയസ്സുകാരനായ, കസീ എന്ന റോട്ട് വീലർ വീരനെ മുൻനിർത്തിയായിരുന്നു കവിതാ പിള്ളയുടെ തന്ത്രം.
സംസ്ഥാനത്തുടനീളം മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടുകയും കഞ്ചാവുകേസ് ഒതുക്കാൻ പൊലീസിന്റെ ഇടനിലക്കാരിയായി പ്രവർത്തിക്കുകയും ചെയ്തുവെന്ന പരാതികളിൽ പ്രതിസ്ഥാനത്തുള്ള കവിതാപിള്ള ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്നു. കോലഞ്ചേരി സ്വദേശിയെ വശീകരിച്ച് ഹോട്ടൽ റൂമിലെത്തിക്ക്ുകയും ഇയാളുടെ പണവും വാഹനവും കവരുകയും ചെയ്തുവെന്ന കേസിലായിരുന്നു ഇത്.
2013ലാണ് കവിതാപിള്ളയെന്ന യുവസുന്ദരിയുടെ തട്ടിപ്പിന്റെ കഥകൾ കേരളത്തെ ഞെട്ടിച്ചത്. മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കവിതാപിള്ളയും കൂട്ടാളികളും നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയെടുത്തുവെന്നായിരുന്നു പരാതികൾ. ഈ കേസിൽ നാലരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിന്റെ വെളിച്ചത്തിലാണ് എൻഫോഴ്സ്മെന്റ് ഇവരുടെ സ്വത്തുവിവരം അന്വേഷിച്ചതും ഇപ്പോൾ കൊച്ചിയിലെ ആഡംബര വീട് കണ്ടുകെട്ടുന്നതും.
2013 കാലത്തുതന്നെയാണ് കൊച്ചിയിൽ ഒപ്പം താമസിച്ചയാളുടെ പണവും കാറും തട്ടിയെടുത്ത കേസും ഉണ്ടാകുന്നത്. ഈ കേസിലാണ് മൂന്നുവർഷത്തിനുശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അറസ്റ്റ് നടന്നത്. കലൂർ സ്റ്റേഡിയം റോഡിലെ ഫ്ളാറ്റിൽ പരിചയക്കാരനായ കോലഞ്ചേരി സ്വദേശിക്കൊപ്പം കവിത എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.ഇരുവരും ഒരുമിച്ച് താമസിച്ചു. രാവിലെ കോലഞ്ചേരി സ്വദേശി ഉറക്കമെഴുന്നേറ്റപ്പോഴേക്കും കവിത സ്ഥലം വിട്ടിരുന്നു. കാറിന്റെ താക്കോലും മൊബൈൽ ഫോണും പണവുമെല്ലാം നഷ്ടപ്പെട്ടിരുന്നു.
കവിത വിളിച്ചുവരുത്തിയതു പ്രകാരം എത്തിയ കണ്ണൂർ നുച്ചാട് മണിപ്പാറ കൊട്ടക്കാട്ട് വീട്ടിൽ അനീഷ് (31) കാറും അതിലുണ്ടായിരുന്ന 80,000 രൂപയുടെ തട്ടിയെടുത്തു കടക്കുകയും ചെയ്തു. പ്രതികളിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിക്കാതിരുന്നതിനാൽ അന്വേഷണം നീണ്ടുപോയി. ഒടുവിൽ സെപ്റ്റംബറിൽ ടൗൺ നോർത്ത് സിഐ വിജയന്റെ നേതൃത്വത്തിൽ കവിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് കവിതയെ തിരുനെല്ലിയിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. ഇവരുടെ ബിസിനസ് പാർട്ണറും ഡ്രൈവറുമായ എറണാകുളം മരട് കണവത്ത് പറമ്പിൽ മുഹമ്മദ് അസ്താഫിനെയും കസ്റഡിയിലെടുത്തിട്ടുണ്ട്. നടുവേദനയ്ക്കു ചികിത്സ തേടിയെത്തിയ കവിത തിരുനെല്ലി ഗവ. ആശ്രമം സ്കൂൾ റോഡിലെ അംബിക ലോഡ്ജിൽ മൂന്നുദിവസമായി വ്യാജപ്പേരിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. ഭർതൃസഹോദരൻ ശ്രീനിവാസൻ, മകൻ വിഷ്ണു(18) എന്നിവരും കവിതയ്ക്കൊപ്പമുണ്ടായിരുന്നു.
പുഷ്പഗിരി, കിംസ്, അമല, അമൃത തുടങ്ങിയ മെഡിക്കൽ കോളജുകളിൽ സീറ്റ് വാഗ്ദാനം ചെയ്തായിരുന്നു കവിതയും സംഘവും തട്ടിപ്പു നടത്തിയിരുന്നത്. ഇതിനായി എറണാകുളത്തു കെജികെ എന്ന സ്ഥാപനവും തുടങ്ങിയിരുന്നു. കവിതയുടെ കൂട്ടാളി ശിവറാമിനെ നേരത്തേ അറസ്റ് ചെയ്തിരുന്നു. കോളജിൽനിന്നാണെന്ന പേരിൽ രക്ഷിതാക്കളെ വിളിച്ചു ബാക്കി തുക നൽകണമെന്ന് ആവശ്യപ്പെട്ടതു ശിവറാമായിരുന്നു. തിരുവനന്തപുരം സ്വദേശി സൈനുലാബ്ദീന്റെ മകൾക്ക് അമൃത മെഡിക്കൽ കോളജിൽ സീറ്റ് വാഗ്ദാനം ചെയ്തു 24 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കവിത സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തേ തള്ളിയതോടെയാണ് അന്ന് അറസ്റ്റിന് വഴിയൊരുങ്ങിയത്.
ഇതിനുപിന്നാലെയാണ് കവിതാപിള്ളയ്ക്ക് പൊലീസിലെ പല ഉന്നതരുമായും ബന്ധമുണ്ടായിരുന്നുവെന്ന വാർത്തകളും പുറത്തുവന്നത്. കൈക്കൂലി വാങ്ങി കേസുകൾ ഒതുക്കി തീർക്കാൻ പൊലീസിനുവേണ്ടി ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണത്തിന് തെളിവായി കൈക്കൂലി ആവശ്യപ്പെട്ട് കവിതാ പിള്ള നടത്തിയ ശബ്ദരേഖ ചാനലുകൾ പുറത്തുവിട്ടതോടെയാണ് ഇക്കാര്യങ്ങൾ പരസ്യമായത്.
കൊച്ചിയിലെ ഒരു കഞ്ചാവ് കേസ് ഒതുക്കാനാണ് കവിതാ പിള്ള ഇടപെട്ടത്. കേസിലെ ഒരു പ്രതിയുടെ അമ്മയുമായി കവിതാ പിള്ള നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിവരമാണ് പുറത്തുവന്നത്. കൈക്കൂലി നൽകിയില്ലെങ്കിന്റെ മകന്റെ നില പരിതാപകരമായിരിക്കുമെന്ന് കവിതാ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നതോടെ ഇവരുടെ പൊലീസ് ബന്ധത്തെപ്പറ്റിയും വിവാദങ്ങൾ ഉയരുകയായിരുന്നു.
ഇതോടെയാണ് ആലപ്പുഴ പഴവീട് അമ്പലത്തിനു സമീപം മലയിൽ വീട്ടിൽ അനിലിന്റെ ഭാര്യയായ കവിതാ പിള്ളയെപ്പറ്റി പല വിശേഷങ്ങളും വാർത്തകളിൽ നിറയുന്നത്. ഇതിൽ ഒടുവിലത്തെ എപ്പിസോഡായിരുന്നു കഴിഞ്ഞദിവസം പട്ടിയെ വീട്ടിൽ പൂട്ടിയിട്ട് എൻഫോഴ്സ്മെന്റിന് പൂട്ടിടാനും മണിമാണിക കൈവിടാതിരിക്കാനും നടത്തിയ ശ്രമം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍