30 കഴിഞ്ഞവർ കടക്ക് പുറത്തെന്ന് കെസിബിസി; യുവാവായ ക്രിസ്തു എന്ന് അച്ചന്മാർ എങ്ങനെ ഇനി പള്ളിയിൽ പ്രസംഗിക്കുമെന്ന് ചോദിച്ച് യുവാക്കൾ; കത്തോലിക്ക സഭയിൽ യുവജനങ്ങളുടെ പ്രായപരിധി 30 ആയി കുറയ്ക്കാനുള്ള തീരുമാനം യുവത്വത്തിന്റെ കടയ്ക്കൽ കെ.സി.ബി.സിയുടെ കോടാലിയെന്ന് ആക്ഷേപം; ശക്തമായ പ്രതിഷേധമുയർത്താൻ യുവജനസംഘടനയായ കെസിവൈഎമ്മിന്റെ അടിയന്തര സിൻഡിക്കേറ്റ് വെള്ളിയാഴ്ച; തീരുമാനം പിൻവലിച്ചില്ലെങ്കിൽ കൂട്ടരാജിയെന്ന് മുന്നറിയിപ്പ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരള കത്തോലിക്ക സഭയിൽ യുവജനങ്ങളുടെ പ്രായപരിധി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ വൻ പ്രതിഷേധം.പ്രായപരിധി 35 ൽ നിന്ന് 30 ആക്കി കുറയ്ക്കാനുള്ള തീരുമാനമാണ് വിവാദത്തിനടയാക്കിയത്. ഡിസംബർ 5 മുതൽ 7 വരെ കേരള കത്തോലിക്ക സഭയുടെ ആസ്ഥാനമായ പിഒസിയിൽ സമ്മേളിച്ച മെത്രാന്മാരുടെ സമ്മേളനത്തിലാണ് 15 മുതൽ 30 വരെ പ്രായപരിധിയിൽ ഉൾപ്പെടുന്നവരെ മാത്രമേ ഇനി മുതൽ യുവജനങ്ങൾ എന്ന് വിശേഷിപ്പിക്കുകയുള്ളു എന്ന് തീരുമാനിച്ചത്. 30 വയസ് പൂർത്തിയാകുന്നതോടെ യുവജനസംഘടനയിലെ അവരുടെ അംഗത്വം നഷ്ടമാകുമെന്നും സർക്കുലറിൽ പറയുന്നു. ഡിസംബറിലെടുത്ത തീരുമാനം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നുവെന്നാണ് യുവജനസംഘടനാ ഭാരവാഹികളുടെ ആരോപണം.
കത്തോലിക്കാസഭയിലെ അപചയത്തിനെതിരെ ശബ്ദമുയർത്തുന്ന യുവജനങ്ങളെ വെട്ടിനിരത്താനുള്ള ഏകപക്ഷീയമായ തീരുമാനമാണിതെന്നാണ് ആരേപണം. മൂന്ന് റീത്തുകളിലായി ഒന്നായി പ്രവർത്തിച്ചുവരുന്ന യുവാക്കളെ ഭിന്നിപ്പിക്കാൻ റീത്ത് തലത്തിൽ മൂന്ന് സംഘടനകൾ ഉണ്ടാക്കിയതും പ്രതിഷേധത്തിന് ഇടയാക്കി. സീറോ-മലബാർ സഭയിൽ സമീപകാലത്തുണ്ടായ ഭൂമി വിവാദവും മറ്റുമായി ബന്ധപ്പെട്ടാണ് കെസിവൈഎം അടക്കമുള്ള സഭയിലെ യുവജനസംഘടനകൾ പുതിയ നീക്കത്തെ കാണുന്നത്. സഭയിലെ എതിർശബ്ദങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് അവർ ആരോപിക്കുന്നു. ഇതോടെ തീരുമാനം പിൻവലിച്ചില്ലെങ്കിൽ രാജി അടക്കമുള്ള കാര്യങ്ങളാണ് കെസിവൈഎമ്മിന്റെ നിലവിലെ ഭാരവാഹികൾ ആലോചിക്കുന്നത്.
ഡിസംബറിലെടുത്ത തീരുമാനം പുറത്താക്കാതെ വച്ചുവെന്നും അടുത്ത സംസ്ഥാന സമ്മേളനം വരുമ്പോൾ ചോദ്യം ചെയ്യാൻ പ്രാപ്തിയുള്ള ചിലർ വരാനുള്ള സാധ്യത കണക്കിലെടുത്ത അത് തടയാനാണ് സർക്കുലരെന്നുമാണ് ആരോപണം. ജനുവരി മുതലാണ് ഈ പ്രായപരിധി പ്രാബല്യത്തിൽ വരുന്നത്.
സർക്കുലർ ഇങ്ങനെ:
2017 ഡിസംബർ 5 മുതൽ 7 വരെ കേരള കത്തോലിക സഭയുടെ ആസഥാന കാര്യാലയമായ പിഒസിയിൽ സമ്മേളിച്ച മെത്രാന്മാരുടെ സമ്മേളനം ചർച്ച ചെയ്ത് തീരുമാനിച്ച പ്രകാരം സിബിസിഐയുടെയും ഐസിവൈഎമ്മിന്റെയും മാനദണ്ഡങ്ങൾ പിന്തുടർന്ന് കൊണ്ട് 15 മുതൽ 30 വരെ പ്രായപരിധിയിൽ ഉൾപ്പെടുന്നവരെ മാത്രമേ നി മുതൽ കേരളസഭയിൽ യുവജനങ്ങൾ എന്ന് വിശേഷിപ്പിക്കുന്നുള്ളു.30 വയസുപൂർത്തിയാകുന്ന പ്രകാരം യുവജനസംഘടനയിലെ അവരുടെ അംഗത്വം നഷ്ടമാകും.ഔദ്യോഗിക ഭാരവാഹിത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ ഔദ്യോഗിക കാലാവധി പൂർത്തിയാകുന്നതിന് മുമ്പായി 30 വയസ് പൂർത്തിയാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.ദേശീയ -അന്തർ ദേശീയ തലങ്ങളിലേക്ക് നിർദ്ദേശിക്കപ്പെടുകയോ, തിരഞ്ഞെടുക്കപ്പെടുകയോ ചെയ്യുന്നവർ അവർ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനങ്ങൾ തീർപ്പുകൽപിക്കുന്ന നിയമവ്യവസ്ഥകൾ പാലിക്കാൻ കടപ്പെട്ടവരാകുന്നു.ഈ നിയമം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നും കെസിബിസി ജൂൺ ഏഴിന് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു,.
കെസിവൈഎം പ്രസിഡൻഷ്യൽ ഭരണഘടനയുള്ള സംഘടനയാണ്.കെസിബിസി അംഗീകരിച്ച ഭരണഘടനയാണ് സംഘടനയക്കുള്ളത്.ഭരണഘടനാഭേദഗതി വരുത്താതെ ഒറ്റ സർക്കലുറിലൂടെ മാറ്റം വരുത്തിയിരിക്കുകയാണെന്നാണ് യുവജനസംഘടനകളു
ടെ ആരോപണം. കെസിവൈഎം സംസ്ഥാന സമിതിയും മുൻ കാല ഭാരവാഹികളും ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. വിവിധ രൂപതകളിൽ നിന്നടക്കം സംസ്ഥാന സമിതിയിൽ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്.തിരുവനന്തപുരത്ത് നാളെ അടിയന്തരമായി സിൻഡിക്കേറ്റ് യോഗം ചേരുകയാണ്.അതിന് ശേഷം കെസിബിസി പ്രസിഡന്റിനെ പോയി കാണും സമവായ ചർച്ചകൾ നടത്തും.പ്രായപരിധി 35 ആക്കി നിലനിർത്തിയില്ലെങ്കിൽ കൂട്ടരാജി എന്ന തീരുമാനത്തിലാണ് കെസിവൈഎം നേതാക്കൾ.
മൂന്ന് റീത്തുകളെ മൂന്ന് സംഘടനകളാക്കി വിഭജിക്കാനുള്ള തീരുമാനവും വൻപ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. മലങ്കരക്കാർക്ക് എംസിവൈഎം, ലാറ്റിൻ സഭയിൽ എൽസിവൈഎം,, സീറോ മലബാർ സഭയിൽ എസ്എംവൈഎം എന്നിങ്ങനെയാണ് സംഘടനകളുണ്ടാക്കിയിരിക്കുന്നത്. നേരത്തെ ഇത്തരത്തിലുള്ള നീക്കം അറയ്ക്കൽ പിതാവിന്റെ കാലത്തുണ്ടായിരുന്നു. പിന്നീട് മാർ വർക്കി വിതയത്തലിന്റെ കാലത്ത് ഈ തീരുമാനം മരവിപ്പിച്ചു.
നിലവിൽ സീറോ മലബാർ സഭയിൽ എസ്എംവൈഎം രൂപീകരിച്ചുവെങ്കിലും രൂപതകളിൽ വേരോട്ടമുണ്ടായില്ല.എസ്എവൈഎം ദേശീയ ഭാരവാഹികളുടെ സ്വന്തം രൂപതയിൽ പോലും അത് ചലനം സൃഷ്ടിക്കാൻ പരാജയപ്പെട്ടു. ആരും കെസിവൈഎം വിട്ടുപോകാൻ തയ്യാറായിരുന്നില്ല എന്നതാണ് കാരണം. ഈ പശ്ചാത്തലത്തിൽ സഭയിൽ ഭാരവാഹിയാകാനുള്ള പ്രായപരിധി 30 നിജപ്പെടുത്തിയത് വൻ പ്രതിഷേധം ക്ഷണിച്ചുവരുത്തി. .
പ്രായപരിധി കുറച്ചാൽ നേതൃത്വത്തിനെതിരെയുള്ള ചോദ്യം ചെയ്യൽ ഒഴിവാക്കാമെന്നും റീത്തുകളെ മൂന്ന് സംഘടനകളാക്കി തിരിച്ചാൽ സംഘബലം കുറയുമെന്നും നേതൃത്വം കണക്കുകൂട്ടിയതായാണ് ആരോപണം.
കെസിബിസി പുറപ്പെടുവിച്ച സർക്കുലറിലുള്ള പ്രതിഷേധം കെസിബിസിയെ അറിയിക്കുമെന്ന് കെസിവൈഎം സംസ്ഥാന സമിതിക്ക് വേണ്ടി പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ, ജനറൽ സെക്രട്ടറി എബിൻ കണിവയലിൽ എന്നിവർ അറിയിച്ചു.
'കെ.സി.ബി.സി. പുറപ്പെടുവിച്ച സർക്കുലർ കാണുകയുണ്ടായി. ഈ സർക്കുലർ സംസ്ഥാന സിൻഡിക്കേറ്റിന്റെ വാട്ട്സപ്പ് ഗ്രൂപ്പിൽ വന്നപ്പോൾ മാത്രമാണ് സംസ്ഥാന നേതൃത്വം ഇതിനെ കുറിച്ച് അറിയുന്നത്. ഇത്തരം പ്രധാനപ്പെട്ട ഒരു തീരുമാനം കൈക്കൊള്ളുന്നതിനു മുൻപ് കേരളത്തിലെ കത്തോലിക്ക യുവജനങ്ങളുടെ പ്രതിനിധികളായ കെ.സി.വൈ.എം. സംസ്ഥാന ഭാരവാഹികളെ പോലും അറിയിക്കാതിരുന്നത് പ്രതിഷേധപരമാണ്.' ഈ പ്രതിഷേധം കെ.സി.ബി.സി. യെ അറിയിക്കുകയും തുടർ നടപടികൾ ആലോചിക്കുകയും ചെയ്യുന്നതായിരിക്കുമെന്നും ഇരുവരും പറഞ്ഞു.വിഷയം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച കെ.സി.വൈ.എം. സംസ്ഥാന സിൻഡിക്കേറ്റ് യോഗം അടിയന്തിരമായി വിളിച്ചു കൂട്ടും.തിരുവനന്തപുരത്തു വെച്ച് യോഗം ചേർന്ന ശഷം സിൻഡിക്കേറ്റംഗങ്ങൾ ഒന്നു ചേർന്ന് കെ.സി.ബി.സി. പ്രസിഡന്റിനെ കാണും.
അതേസമയം വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും കെസിവൈഎമ്മുകാരുടെ ശക്തമായ പ്രതികരണങ്ങളാണ് വരുന്നത്.
'യേശു ക്രിസ്തു തന്റെ 30-ാം വയസ്സിൽ പരസ്യ ജീവിതം ആരംഭിച്ചു 33-ാം വയസ്സിൽ കുരിശിൽ മരിച്ചു . ആത്മീയ - സഭാ - സേനാ പതികൾ അദ്ദേഹത്തെ യുവാവെന്നാണ് ഇന്നും വിളിക്കുന്നത്... ഇതിൽ എന്ത് യുക്തിയാണുള്ളത്!
പ്രിയപെട്ട യുവജനങ്ങളെ,നിങ്ങളുടെ യുവത്വത്തിന് കടക്കൽ കെ.സി.ബി.സിയുടെ കോടാലി. 2019 ജനുവരി 01 മുതൽ നമ്മളിൽ പലരും കറിവേപ്പിലയ്ക്ക് തുല്യം.നാളിതു വരെ നമ്മുടെ പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ 15 മുതൽ 35 വയസ്സുവരെയുള്ളവർക്കായിരുന്നു അവസരം ഉണ്ടായിരുന്നത്. എന്നാൽ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ കെ.സി.ബി.സി മെത്രാൻ സമിതി തിരുമാനിച്ചു 30 വയസ്സ് വരെയുള്ളവർ യുവജനങ്ങളായാൽ മതി എന്ന്.
കത്തോലിക്ക വിശ്വാസി എന്ന നിലയിൽ സഭാ സമുദായ നേതൃത്വത്തോടുള്ള ബഹുമാനത്തോട് കൂടി പിതാക്കന്മാരോടു ഞാൻ ഒന്ന് ചോദിച്ചോട്ടെ.നിങ്ങൾ മാത്രം മേശയ്ക്ക് ചുറ്റും കൂടിയിരുന്നു തീരുമാനം എടുത്തപ്പോൾ അറിഞ്ഞിരുന്നോ! വർഷങ്ങളായി നിങ്ങൾ പറയുന്ന ഈ പ്രസ്ഥാനത്തിന് വേണ്ടി സമയവും, കുടുംബവും, സമ്പാദ്യവും, ആയുസ്സിന്റെ നല്ലൊരു പങ്കും നഷ്ടപ്പെടുത്തി നാളിതു വരെ പ്രവർത്തിച്ച യുവജനങ്ങളുടെ വികാരങ്ങളെ, ചിന്തകളെ, അവരുടെ അഭിപ്രായങ്ങളെ....ഇല്ല നിങ്ങൾ അറിഞ്ഞില്ല.അറിയണമായിരുന്നു, അന്വേഷിക്കണമായിരുന്നു.അവർക്ക് എന്താണ് പറയാൻ ഉള്ളത് എന്ന്.
ഇവിടെ ഒരു സംസ്ഥാന സമിതിയുണ്ട്,കെ.സി.ബി.സിയുടെ കീഴിൽ 3 റീത്തുകളിലുമായി നിരവധി രൂപത സമിതികളുണ്ട് ഒരു വാക്ക് അവരോടു കൂടി ആലോചിക്കാമായിരുന്നു, അഭിപ്രായം ആരായാമായിരുന്നു.2001 മുതൽ ഇന്ന് വരെയുള്ള 18 വർഷകാലം ഈ പറയുന്ന യുവജന പ്രസ്ഥാനത്തിൽ പ്രവർത്തിച്ച ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ പറയുന്നു തീരുമാനം മോശമായി പോയി. പിതാക്കന്മാരെ ദയവു ചെയ്തു എടുത്ത തീരുമാനം പുനപരിശോധിക്കണം, കഴിയുമെങ്കിൽ സംസ്ഥാന സമിതിയുടെയെങ്കിലും അഭിപ്രായം ചോദിക്കണം, സംസ്ഥാന സെനറ്റിൽ ചർച്ച ചെയ്യണം.
KCBC യുടെ ഈ തീരുമാനത്തോട് എന്റെ ശക്തമായ പ്രതിഷേധം അറിയിച്ചു കൊള്ളുന്നു.
എന്ന്, ലിനു തോമസ്,കൊച്ചിരൂപത കെ.സി.വൈ.എം മുൻ പ്രസിഡന്റ്
ഇനി പള്ളിയിൽ അച്ചൻ മാർ പ്രസംഗിക്കുമ്പോൾ യുവാവായ ക്രിസ്തു എന്നു പറയുമ്പോൾ സധൈര്യം എഴുന്നേറ്റ് നിന്ന് എതിർക്കാം .... ക്രിസ്തു മരിക്കുന്നതിന് 3 വർഷം മുമ്പ് യു വത്യം അവസാനിച്ചു: (കെ.സി.ബി.സി നിയമ പ്രകാരം)
'യുവത്വം .... പ്രായം കൂടും തോറും പുറത്താകുന്ന പ്രതിഭാസം അലഞ്ഞിട്ടുണ്ട് അത് തേടി.... നിലാവിൽ ഗംഗയുടെ തീരത്ത് നഷത്രമെണി കിടന്നവന് ഒരു വെളിപാടുണ്ടായി 30-ാം വയസിൽ പ്രസ്ഥാനത്തെ നയിക്കാം. ആഗ്രഹവുമായി ചെന്ന് കയറിയത് അരമനയിൽ ചെന്നപാടെ സ്വികരിച്ചിരുത്തി, ആവശ്യം പറഞ്ഞു30 വയസ് കഴിഞ്ഞ സ്ഥിതിക്ക് കടക്ക് പുറത്തെന്ന് ഉത്തരവ് കിട്ടി.. പകച്ച് പോയി ഞാൻ
എന്തുണ്ട് ഊരുതെണ്ടിയുടെ ഓട്ട കീശയിൽ... ഒന്നുമില്ല...ഒടുവിൽ KCYM ന്റെ ബാലപാഠംങ്ങൾ പഠിപ്പിച്ച പൂർവ്വികരെ മനസിൽ ധ്യാനിച്ച് ദർബാർ ഹാളിൽ ഒരു മീറ്റിങ് കൂടി....അരമന ഫ്ളാറ്റ്...സകരോംമ് കീ... KCYM ജോ കഭികദം.. (എന്ത് പണ്ടാറാണാവോ..)പേര് മാറ്റം തന്നെ പൂർത്തിയാക്കാൻ പറ്റാതിടത്താണ് ഇനി പ്രായം എന്ന് ഞാൻ ചിന്തിക്കാറുണ്ട്....
.പക്ക്ഷേ പല പ്രതിസന്ധികളും നല്കി പ്രസ്ഥാനത്തെ തകർക്കുമ്പോൾ ഞാൻ ഓർക്കുക മാന്നാനത്ത് KE കോളജിൽ ഒത്തിരി മഹവ്യക്തിത്വങ്ങൾ ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തപ്പോൾ ഒരു സഭയും ഉണ്ടായിരുന്നില്ല.. സഭയ്ക്ക് പുറത്ത് നിന്നാണ് സംഘടന രൂപം കൊണ്ടത്... പിന്നീട് സഭയുടെ കരുത്തായി പ്രസ്ഥാനം മാറിയത് ചരിത്രം...ജോയി ഗോതുരുത്തിനെ പോലെയുള്ള പ്രമുഖരെ കണ്ടാണ് ഞാൻ ഇതിൽ വന്നത്, അത് പോലെ നിങ്ങളിൽ പലരും..
അവരെ ആരും ഭരിച്ചിരുന്നില്ല, ഒരച്ചനും, അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുമില്ല യുവാക്കൾ യുവത്യം വിളിച്ച് പറഞ് കൂടെ നിന്നു...സ്വന്തം കാശു മുടക്കി പ്രവർത്തനങ്ങൾ നടത്തി.....ഇന്ന് ഫണ്ടുകൾ നല്കി ഞങ്ങളെ പ്രവർത്തിപ്പിച്ചത് സഭയുടെ ആവശ്യമായിരുന്നു,യുവജന ശുശ്രുഷയുടെ പേരിൽ കോടികൾ വന്നിട്ടുമുണ്ടാകുംഅതിലൊരപ്പകഷണം നല്കി ഞങ്ങളെ കൂടെ നിർത്തിയിട്ട്.... ഇന്ന് 30 ആയി ..പോയിക്കോ... എന്ന് പറഞ്ഞാൽ ഞങ്ങൾ എവിടെ പോക്കും.ഐ.സി.വൈ.എം നിയമപ്രകാരം പിൻന്തുടരുന്ന നടപടിയാണെങ്കിൽ എന്തുകൊണ്ട് വർഷങ്ങൾക്ക് മുമ്പായില്ല....എന്തിനിപ്പോ തുഗ്ലക്ക് പരിഷ്കാരം കൊണ്ട് വന്നു...ഞങ്ങൾ ഇവിടെ ശബ്ദി ചാലും, തെരുവിലിറങ്ങിയാലും അവഹേളനം സഭയ്ക്ക് മാത്രമായിരിക്കും....
'5 നും... 35 നും ഇടയിലുള്ള കാലഘട്ടം എന്ന് യുവത്വത്തെ നോക്കി 10, ഉം 15 ഉം വർഷം പലവട്ടം പറഞ്ഞിട്ട് ഇന്ന് 30 എന്നാക്കി പറയാൻ പറഞ്ഞാൽ സമ്മതിക്കില്ല......ഈ പ്രസ്ഥാനത്തെ സഭയ്ക്ക് വേണ്ടാ എന്നാണെങ്കിൽ ഞാൻ എനിക്കും വേണ്ട എന്ന് പറയില്ല... ഞാൻ ഒറ്റയ്ക്ക് പ്രവർത്തിക്കും
സഭയുടെ പിന്തുണയില്ലെങ്കിൽ പോലും....യുവാവായ ക്രിസ്തുവിനെ റോൾ മോഡലാക്കിയ പ്രസ്ഥാനം എന്ന് പലവട്ടം പറഞ്ഞതാണ്അതും മാറ്റി പറയണമെന്നാണെങ്കിൽസമ്മതിക്കില്ല ക്രിസ്തു ഉള്ളിടത്തോളം ഞങ്ങൾ പറയുക തന്നെ ചെയ്യും യുവാവായ യോശു ക്രിസ്തുവെന്ന്.സഭയ്ക്ക് പിന്തുണയും, സഭയ്ക്കെതിരെ സോഷ്യൽ മീഡിയയിലും മറ്റും വിമർശനങ്ങൾ ഉയരുമ്പോൾ സംരക്ഷിക്കുകയും, പ്രതിരോധിക്കുകയും ചെയ്താതാണ് ഞങ്ങളുടെ തെറ്റെങ്കിൽ....എന്റെ പിഴ... എന്റ പിഴ എന്റെ വലിയ പിഴ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്