പ്രതിപക്ഷത്തിരുന്നപ്പോൾ പിൻവാതിൽ നിയമനത്തിനെതിരെ ശബ്ദമുയർത്തി; അധികാരത്തിലെത്തിയപ്പോൾ മിണ്ടാട്ടവുമില്ല; കെൽട്രോണിൽ ജോലിക്ക് പരീക്ഷ എഴുതി കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ട് കൊല്ലം
അരുൺ ജയകുമാർ
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കെൽട്രോണിലേക്ക് പിൻവാതിൽ നിയമനത്തിന് ഗൂഡ നീക്കമെന്ന ആരോപണം സജീവമാകുന്നു. പരീക്ഷ നടത്തിയിട്ടും ആളെ നിയമിക്കാത്തെ ഇതിനാണെന്നാണ് ആരോപണം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കലാത്ത് താൽകാലിക നിയമനങ്ങൾക്ക് എതിരെ ശബ്ദമുയർത്തയ ഇടതുപക്ഷവും അധികാരത്തിലെത്തിയതോടെ നിലപാട് മാറ്റിയെന്നാണ് സൂചന. സിപിഐ(എം) നേതൃത്വവും സ്വന്തക്കാരെ തിരുകി കയറ്റാനായി കള്ളകളി നടത്തുന്നതായാണ് ആരോപണം.
കെൽട്രോണിൽ 22 വർഷങ്ങൾക്ക് ശേഷമാണ് 2014ൽ സ്ഥിരനിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചത്. 172 സ്ഥിര ഒഴിവുകളാണ് ഉണ്ടായിരുന്നത്. വിവിധ തസ്ഥികകളിലേക്കായി 500 രൂപ പരീക്ഷാ ഫീസായി വാങ്ങിയ ശേഷമാണ് പരീക്ഷ നടത്തിയത്. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് പ്രവേശന പരീക്ഷ നടത്തി വർഷം രണ്ട് കഴിഞ്ഞിട്ടും ഇനിയും പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഐടിഐ, ഡിപ്ലോമ, ബി.ടെക്, ബിരുദം, എംബിഎ എന്നീ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കാണ് പരീക്ഷ എഴുതാൻ അനുമതിയുണ്ടായിരുന്നത്. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിലും പരീക്ഷ എഴുതിയ ചിലരെ സ്കിൽ ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവെയ്ക്കുകയായിരുന്നു. ഇപ്പോൾ പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം നൽകുന്ന വിശദീകരണമാകട്ടെ ഒഴിവുകളില്ലെന്നാണ് .
കെൽട്രോൺ അധികൃതർ നൽകുന്ന വിശദീകരണം സർക്കാർ അനുമതി നൽകാത്തതിനാലാണ് സ്കിൽ ടെസ്റ്റ് നടത്താതത് എന്നാണ്. മുൻ സർക്കാറിന്റെ കാലത്ത് അഴിമതി നടത്തുവാനും കാശ് വാങ്ങി നിയമനം നടത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് തസ്തികകളിൽ ഒഴിവ് സൃഷ്ടിച്ചത് എന്നുമാണ് വ്യവസായ വകുപ്പ് നൽകുന്ന വിശദീകരണം. 2016 ഫെബ്രുവരിയിൽ സ്കിൽ ടെസ്റ്റ് നടത്താൻ തീരുമാനിക്കുകയും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കിൽ ടെസ്റ്റ് മാറ്റിവച്ചതായും അറിയിപ്പാണ് ഉദ്യോഗാർഥികൾക്ക് നൽകിയത്. പിന്നീട് പുതിയ സർക്കാർ അധികാരമേറ്റ ശേഷവും സ്കിൽ ടെസ്റ്റിന് തീയതി തീരുമാനിച്ച ശേഷം മാറ്റിവച്ചതായി അറിയിക്കുകയായിരുന്നു.
ദീർഘകാലമായി നടത്താത്ത ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് കെൽട്രോൺ എംപ്ളോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ വിവിധ താലൂക്ക്, ജില്ലാതല തെരഞ്ഞെടുപ്പ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർ കൺവൻഷനിൽ പങ്കെടുത്തിരുന്നു. കരാർജീവനക്കാർക്ക് മാനദണ്ഡമനുസരിച്ച് സ്ഥിരനിയമനം നൽകണമെന്നും ഉൽപ്പാദനം ശക്തിപ്പെടുത്തി കെൽട്രോണിനെ പുരോഗതിയിലെത്തിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇ.പി ജയരാജൻ വ്യവസായ മന്ത്രിയാവുകയും കെൽട്രോൺ സന്ദർശിക്കുകയും ചെയ്തപ്പോൾ ആവശ്യത്തിന് ജീവനക്കാരില്ലെന്ന പരാതി മന്ത്രിയോട് പറഞ്ഞിരുന്നു.
എന്നാൽ ഒരു മാസത്തിനകം പരിഹാരമുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടും ഒന്നും ശരിയായില്ല. കാലോചിതമായ പരിഷ്കരണങ്ങളിലൂടെ കെൽട്രോണിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരുമെന്നും കെൽട്രോണിന്റെ സാധ്യതകളെ കുറിച്ച് വിശദമായി പഠനം നടത്തുമെന്നും രണ്ട് മാസം മുൻപ് വെള്ളയമ്പലത്തെ കെൽട്രോൺ സന്ദർശിച്ചപ്പോൾ മന്ത്രി പറഞ്ഞിരുന്നു. മന്ത്രിക്ക് താൽപര്യമുള്ള പാർട്ടിക്കാരെ നിയമിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന ആക്ഷേപവും ഉദ്യോഗാർഥികൾക്കുണ്ട്.
കാരണം പരീക്ഷ നടത്തി സ്കിൽ ടെസ്റ്റിന് രണ്ട് തവണ ക്ഷണിച്ച ശേഷം മാറ്റിവച്ചതായി അറിയിക്കുകയാണ്.അതിനു ശേഷം ഇതുവരെ സെശഹഹേേ ലെ നടത്തിയിട്ടില്ല . കെൽട്രോണിൽ അന്വേഷിക്കുമ്പോൾ ഗവൺമെന്റ് അനുമതി നൽകുന്നില്ല എന്ന മറുപടിയാണ് കിട്ടുന്നത്, ഇത് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയ്ക്ക് എതിരായി നിൽക്കുന്നതെന്നും ഉദ്യോഗാർഥികൾ പറയുന്നു. കെൽട്രോണിലെ ഒഴിവുകൾ നികത്തുമെന്ന് മന്ത്രി നടത്തിയ പ്രഖ്യാപനവും ഇപ്പോൾ പാഴ്വാക്കായിരിക്കുകയാണ്.
ഇതേ പരീക്ഷയ്ക്ക് തന്നെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും അപേക്ഷ ക്ഷണിച്ചിരുന്നു.അവരിൽ നിന്നുംപരീക്ഷാ ഫീസ് വാങ്ങിയിരുന്നില്ല. കേരളത്തിലെ ഒരു പൊതുമേഖല സ്ഥാപാനത്തിലെ സ്ഥിരം ഒഴിവിലേക്ക് പരിഗണിക്കുന്നതിനു വേണ്ടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റെജിസ്ടർ ചെയ്തിട്ടുണ്ടള ജോലി പരിചയമുള്ളവർ ലേബർ ഓഫീസറിൽ നിന്നും അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കേറ്റ് വാങ്ങി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ സമീപ്പിക്കുക എന്ന പത്രവാർത്തയും നൽകിയിരുന്നു.
അങ്ങനെ വന്നവരെയും പരീക്ഷ എഴുതിച്ചിരുന്നു. സജി ബഷീറിനെ മാനേജിങ്ങ് ഡയറക്ടറാക്കി അവിടെയുള്ള കരാർ ജീവനക്കാർക്ക് സ്ഥിര നിയമനം നൽകാൻ ശ്രമം നടത്തിയെങ്കിലും സജി ബഷിർ വിജിലൻസ് റെയ്ഡിൽ പെട്ടതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
Stories you may Like
- മലയാളി നഴ്സുമാരുടെ ഒഴുക്കിനും തടയിടാൻ കാരണമാകുന്നത് കേരളത്തിലെ തട്ടിപ്പോ?
- 60 വർഷമായിട്ടും തിളങ്ങി നിൽക്കുന്ന ഭാർഗവീ നിലയത്തിന്റെ കഥ
- വൈദേകം റിസോർട്ടിലെ ഓഹരികൾ ഒഴിവാകാൻ ഭാര്യ തീരുമാനിച്ചു: ഇ പി ജയരാജൻ
- എംവി ഗോവിന്ദൻ-ഇപി ജയരാജൻ പോര് രൂക്ഷമാകുന്നു; ജയരാജനെ മെരുക്കാൻ പിണറായി
- ജയരാജനെ പിണറായി അനുനയിപ്പിക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍