കേരള കാർഷിക സർവ്വകലാശാലയിൽ ഇനിയൊരു സ്ത്രീയും പീഡിപ്പിക്കപ്പെടാൻ പാടില്ല; ഇതൊക്കെ മുളയിലെ നുള്ളണമെന്നും കാർഷിക സർവ്വകലാശാലയിൽ പുതുതായി ചാർജെടുത്ത രജിസ്ട്രാർ ഗീതക്കുട്ടി; ചാർജെടുത്ത് ദിവസങ്ങൾക്കുള്ളിൽ രണ്ടു സ്ത്രീപീഡകരായ ശാസ്ത്രജ്ഞന്മാർക്കെതിരെ നടപടി; താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡോ കൃഷ്ണകുമാറിനെ മറുനാടൻ റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സ്ഥലം മാറ്റം
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ''കേരള കാർഷിക സർവ്വകലാശാലയിൽ ഇനിയൊരു സ്ത്രീയും പീഡിപ്പിക്കപ്പെടാൻ പാടില്ല. ഇതൊക്കെ മുളയിലെ നുള്ളണം'' കാർഷിക സർവ്വകലാശാലയിൽ പുതുതായി ചാർജെടുത്ത രജിസ്ട്രാർ ഡോ. ഗീതക്കുട്ടി പറയുന്നു. ചാർജെടുത്ത് ദിവസങ്ങൾക്കുള്ളിൽ രണ്ടു സ്ത്രീപീഡകരായ ശാസ്ത്രജ്ഞന്മാരെ പുറത്താക്കിക്കൊണ്ടാണ് ഡോക്ടർ ഗീതക്കുട്ടിയുടെ പ്രസ്താവന. സർവ്വകലാശാലയിലെ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയനായ സർവ്വകലാശാലയുടെ പരീക്ഷാ കൺട്രോളറായ ഡോ. കൃഷ്ണകുമാറിനെ മറുനാടൻ റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു. സ്ത്രീ പീഡനാരോപിതനായ പട്ടാമ്പി തവനൂർ എന്‍ജിനീയറിങ് കോളജിലെ മറ്റൊരു ശാസ്ത്രജ്ഞനായ ഡോ. ഹക്കീമിനെയും ഇന്ന് രജിസ്ട്രാർ സസ്പെൻഡ് ചെയ്തതായി അറിയുന്നു. ഇയാൾക്കെതിരെയും മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കേരള കാർഷിക സർവ്വകലാശാലയിലെ ഫാക്കൽറ്റി ഹോസ്റ്റലിൽ അരങ്ങേറിയ സ്ത്രീപീഡനം നടത്തിയത് സർവ്വകലാശാലാ പരീക്ഷാ കണ്ട്രോളർ തന്നെയെന്ന് ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോൾ നടപടിയെടുത്തിട്ടുള്ളത്. സംഭവം മറുനാടൻ റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് പരീക്ഷാ കണ്‍ട്രോളറെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്തുകൊണ്ട് സ്ഥലം മാറ്റിയത്. ഉന്നതതല സമ്മർദ്ദം മൂലമാണ് ഈ പ്രൊഫസറെ തൽക്കാലം സസ്പെൻഷൻ ഒഴിവാക്കി സ്വന്തം നാട്ടിലേക്കു സ്ഥലം മാറ്റിയതെന്നാണ് റിപ്പോർട്ട്. സ്ഥലമാറ്റ ഉത്തരവ് കൈപ്പറ്റിയ ആ നിമിഷം തന്നെ ആശാൻ സ്വന്തം നാട്ടിലേക്ക് വണ്ടി കയറിയെങ്കിലും അന്വേഷണത്തിൽ നിന്ന് ആശാന് രക്ഷപ്പെടാനാവില്ലെന്നും സർവ്വകലാശാല വൃത്തങ്ങൾ പറയുന്നു.
അതേസമയം ഇരയിൽ നിന്ന് മൊഴിയെടുത്ത പൊലീസ് പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇയ്യാൾക്ക് ബോധക്ഷയം ഉണ്ടായി. ഇരയുടെ പരാതിയും മൊഴിയും പ്രഥമദൃഷ്ട്യാ തള്ളിക്കളയാനാവില്ലെന്നും ഒത്തുതീർപ്പുകൾക്കുള്ള പഴുതുകൾ അടച്ചാണ് പൊലീസ് നീങ്ങുന്നതെന്നുമുള്ള അനൗദ്യോഗിക സൂചനകളാണ് മറുനാടന്‍ ലഭിക്കുന്നത്. ഈ സൂചനകളുടെ ബലത്തിൽ തന്നെയായിരിക്കണം സർവ്വകലാശാല രജിസ്ട്രാർ ഇയ്യാൾക്കെതിരെ പെട്ടെന്നുള്ള നടപടി സ്വീകരിച്ചതെന്നും പറയപ്പെടുന്നു.
മാസങ്ങൾക്ക് മുമ്പ് അരങ്ങേറിയ സ്ത്രീപീഡനം ഈയടുത്താണ് സർവ്വകലാശാല വൈസ് ചാൻസിലറുടെ ശ്രദ്ധയിൽ പെടുന്നത്. പീഡനത്തിന് വിധേയായ താൽക്കാലിക ജീവനക്കാരി തന്റെ പരാതി നേരത്തെ തന്നെ സർവ്വകലാശാലയുടെ മുൻ രജിസ്റ്റ്രാർ ഡോ. ലീനാകുമാരിക്ക് സമർപ്പിച്ചിരുന്നു. എന്നാൽ ഉന്നതതല സമ്മർദ്ദം മൂലം ഫയൽ പൂഴ്ത്തുകയായിരുന്നുവത്രേ. ഇക്കഴിഞ്ഞ മെയ് 31 ന് ഡോ. ലീനാകുമാരി സർവീസിൽ നിന്ന് വിരമിച്ചതിനുശേഷമാണ് ഫയൽ വെളിച്ചം കാണുന്നത്. പിന്നീട് സർവ്വകലാശാലയുടെ രജിസ്ട്രാർ കസേരയിലെത്തിയ സർവ്വകലാശാലയുടെ മുൻ വനിതാ തർക്ക പരിഹാര സെല്ലിന്റെ ചുമതലയുണ്ടായിരുന്ന സ്ത്രീ ശാക്തീകരണ പ്രവർത്തക കൂടിയായ ഡോ. ഗീതക്കുട്ടിയാണ് ഫയലിൽ ഇരകൾക്കൊപ്പം നിന്ന് നടപടികൾ സ്വീകരിച്ചത്.
കേരള കാർഷിക സവ്വകലാശാലയുടെ തവനൂരിലെ കേളപ്പജി അഗ്രികൾച്ചറൽ എൻജിനിയറിങ് കോളേജിലെ ശാസ്ത്രജ്ഞനായ ഡോ. അബ്ദുൾ ഹക്കീമിനെതിരെ നടപടിയെടുത്തത് ഇതേ കേന്ദ്രത്തിൽ നടത്തിയ വാക്ക് ഇൻ ഇന്റർവ്യുവിന് അപേക്ഷ സമർപ്പിച്ച യുവതിയുടെ ബയോ ഡാറ്റയിൽ നിന്ന് ഫോൺ നമ്പർ ചോർത്തിയെടുത്ത് യുവതിയെ ഫോണിലൂടെ ലൈംഗികാതിക്രമം കാണിച്ചതിനായിരുന്നു.
ലൈംഗിക ചുവയോടെ ഡോ. അബ്ദുൾ ഹക്കീം യുവതിയോട് പറഞ്ഞതിങ്ങനെ:- ''ഞങ്ങളെയൊക്കെ കാണേണ്ടപോലെ കണ്ടാൽ ജോലിയുറപ്പിക്കാം.'' ജോലിക്ക് മുമ്പേ ഇതാണ് അവസ്ഥയെങ്കിൽ പിന്നെ ജോലി കിട്ടിയാൽ എന്തായിരിക്കും എന്നോർത്ത് യുവതി അഭിമുഖത്തിന് ഹാജരായില്ല. എന്നാൽ തനിക്കുണ്ടായ ദുരവസ്ഥ കാണിച്ചുകൊണ്ട് യുവതി മുഖ്യമന്ത്രിക്കും സർവ്വകലാശാലാ അധികാരികൾക്ക് പരാതി സമർപ്പിച്ചിരുന്നു. എന്നാൽ അന്നത്തെ രജിസ്ട്രാർ ഈ ശാസ്ത്രജ്ഞനെതിരെ നടപടികളൊന്നും എടുത്തിരുന്നില്ല.
ഇതു സംബന്ധിച്ച് സർവ്വകലാശാലയിലെ തന്നെ ഡോ. വിദ്യാസാഗർ കമ്മീഷൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്മേലാണ് ഇപ്പോൾ അബ്ദുൾ ഹക്കീമിനെതിരെ നടപടി സ്വീകരിച്ചതെന്നും പറയപ്പെടുന്നു. ഉദ്യോഗാർഥി മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതിയും ഇരയുടെ മൊഴിയുമാണ് ഡോ. അബ്ദുൾ ഹക്കീമിനെ കുടുക്കിയത്. ഇതുകൂടാതെ ഇതേ കേന്ദ്രത്തിലെ ഒരു ശാസ്ത്രജ്ഞയടക്കം നിരവധി വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും പരാതികളും ഡോ. അബ്ദുൾ ഹക്കീമിനെതിരെ സർവ്വകലാശാലയുടെ ഫ്രീസറിൽ മരവിച്ചുകിടക്കുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഇത് സംബന്ധിച്ച കേസുകളും കേരള ഹൈക്കോടതിയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.
കാർഷിക സർവ്വകലാശാലയിൽ എല്ലാം സുതാര്യമായാണ് നടക്കുന്നതെന്ന് കൃഷിമന്ത്രി വി എസ്.സുനിൽകുമാർ മറുനാടനോട് പറഞ്ഞിട്ട് ഏതാനും മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് സ്ത്രീത്വത്തെ മൃഗീയമായി അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം സ്ത്രീപീഡന തനിയാവർത്തനങ്ങൾ കാർഷിക സർവ്വകലാശാലയിൽ അരങ്ങേറുന്നത്.
തവനൂർ കോളജിലെ പ്രിസിഷൻ ഫാമിങ് വികസന കേന്ദ്രത്തിന്റെ മേധാവികൂടിയായ പ്രോഫസ്സർ അബ്ദുൾ ഹക്കീമാണ് സ്ത്രീപീഡനത്തിലെ പ്രധാന പ്രതിയായി ചിത്രീകരിക്കപ്പെട്ടതെങ്കിലും അഭിമുഖത്തിന് മേൽനോട്ടം വഹിക്കാനെത്തിയ കേരള കാർഷിക സർവ്വകലാശാല എക്സിക്യുട്ടീവ് കമ്മറ്റി അംഗം ഡോ. കെ. അരവിന്ദാക്ഷന് രണ്ടാം പ്രതിസ്ഥാനത്തു നിന്ന് മാറാനാവില്ലെന്നും പറയപ്പെടുന്നു. സംഭവത്തിൽ ഇരയുടെ വീട്ടുകാർ മുഖ്യമന്ത്രിക്കും അധികൃതർക്കും പരാതി നൽകിയിട്ടും വേട്ടക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാതിരുന്നത് പ്രതികളുടെ രാഷ്ട്രീയ സ്വാധീനം മൂലമാണെന്ന ആരോപണവും ശക്തമാണ്. പുതിയ രജിസ്റ്റ്രാർ ഈ കേസുകളിൽ പുനരന്വേഷണം നടത്തുമെന്നാണ് അറിയാൻ കഴിയുന്നത്.
സർവ്വകലാശാലയിലെ നിരന്തരമായുള്ള സ്ത്രീപീഡനങ്ങളുടെ നാണക്കേടിൽ നിന്ന് സർവ്വകലാശാലയുടെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി സ്ത്രീപീഡനം രേഖയാക്കാതെ നടപടിയെടുക്കുകയായിരുന്നു സർവ്വകലാശാല വിസി എന്നാണ് സർവ്വകലാശാല വൃത്തങ്ങളിൽനിന്നും നാട്ടുകാരിൽനിന്നും അറിയാൻ കഴിയുന്നത്. അതേസമയം ഇരയുടെയും വേട്ടക്കാരന്റെയും രാഷ്ട്രീയം സർവ്വകലാശാലയുടെ ഭരണപക്ഷ രാഷ്ട്രീയമായതിനാലാണ് പ്രതികൾ രക്ഷപ്പെടുന്നതിന് കാരണമാകുന്നതെന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് സർവ്വകലാശാലയുടെ പുതിയ രജിസ്ട്രാർ ഡോ. ഗീതക്കുട്ടിയുടെ നടപടികൾ സർവ്വകലാശാലയിലെ വേട്ടയാടപ്പെടുന്ന സ്ത്രീജീവനക്കാർക്ക് ആശ്വാസമാകുന്നത്.
കാർഷിക സർവ്വകലാശാലയിൽ കൂടുതലും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളാണുള്ളത്. ഇവരുടെ കരാർ ജോലി നീട്ടിക്കിട്ടുന്നതിനും ജോലി സ്ഥിരപ്പെടുത്തുന്നതിനുമായി ലൈംഗികമായി ചൂഷണം നടത്തുകയാണ് പ്രതികളെന്ന ആരോപണവും ശക്തമാണ്. ജോലി നഷ്ടപ്പെടുമെന്ന ഭയാശങ്കയാൽ സ്ത്രീ ജീവനക്കാർ ഒന്നും പുറത്തു പറയില്ല എന്ന വിശ്വാസമാണ് സർവ്വകലാശാലയിലെ സ്ത്രീപീഡകർ മുതലെടുക്കുന്നത്.
സ്ത്രീ ജീവനക്കാർക്ക് പരാതികൾ ബോധിപ്പിക്കാനുള്ള വനിതാ സെല്ലും സർവ്വകലാശാലയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്. കരാർ ജോലി നഷ്ടപ്പെടുമെന്ന ഭയാശങ്കയിന്മേൽ ഇരകളാരും തന്നെ പരാതികൾ സമർപ്പിക്കുന്നുമില്ല. ഇരകൾക്കൊപ്പം നിൽക്കുന്നവരെ പ്രീണിപ്പിക്കുന്ന തരത്തിലുള്ള നടപടികളാണ് സർവ്വകലാശാല കൈക്കൊള്ളുന്നതെന്ന ആരോപണവും ശക്തമാണ്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ശാസ്ത്രജ്ഞരടക്കം ആറുപേരെയാണ് ഭരണപക്ഷത്തിന്റെ ഇടപെടൽ മൂലം സർവ്വകലാശാല അധികൃതർ സ്ഥലം മാറ്റാൻ നിർബന്ധിതരായത്.
ഡോ. ലീനാകുമാരി സർവ്വീസിൽ നിന്ന് വിരമിച്ചതിനുശേഷം സർവ്വകലാശാലയുടെ രജിസ്റ്റ്രാർ കസേരയിലെത്തിയ സർവ്വകലാശാലയുടെ മുൻ വനിതാ തർക്ക പരിഹാര സെല്ലിന്റെ ചുമതലയുണ്ടായിരുന്ന സ്ത്രീ ശാക്തീകരണ പ്രവർത്തക കൂടിയായ ഡോ. ഗീതക്കുട്ടിയാണ് ഇപ്പോൾ സ്ത്രീപീഡന സംബന്ധിയായ ഫയലുകളിൽ ഇരകൾക്കൊപ്പം നിന്ന് ധീരമായ നടപടികൾ സ്വീകരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍