യുജിസി. ശമ്പളാനുകൂല്യങ്ങൾ വാങ്ങി കേരള കാർഷിക സർവ്വകലാശാലയിലെ ഡോ. ജിം തോമസ് കമ്മീഷൻ യുജിസി. യെ ഒറ്റിക്കൊടുത്തു; അയോഗ്യരായ അദ്ധ്യാപകരേതര ജീവനക്കാർക്ക് യുജിസി. ശമ്പളം ശുപാർശ ചെയ്ത കീടശാസ്ത്രജ്ഞനായ ഡോ. ജിം തോമസ് സർവ്വകലാശാലയെ കടക്കെണിയിലും വീഴ്ത്തി: വസ്തുതകൾക്ക് നേരെ കണ്ണടച്ച് ചോർത്തിയത് യുജിസി.യുടെ കോടികൾ
മറുനാടൻ മലയാളി ബ്യുറോ
കേരള കാർഷിക സർവ്വകലാശാലയിൽ മാത്രം ലൈബ്രേറിയന്മാർക്ക് അനധികൃതമായി യുജിസി. ആനുകൂല്യം കൊടുത്തത് സംബന്ധിച്ച് പുതിയ വിവാദങ്ങൾ സർക്കാരിനും യുജിസി.ക്കും തലവേദനയാവുന്നു. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സർവ്വകലാശാലയുടെ തന്നെ ചാൻസിലർ കൂടിയായ സംസ്ഥാന ഗവർണറും അതതു കാലത്തുകൊടുത്ത വ്യക്തമായ ഉത്തരവുകളും നിയമോപദേശങ്ങളും കാറ്റിൽപ്പറത്തി കാർഷിക സർവ്വകലാശാലയിലെ കീടശാസ്ത്രജ്ഞനായ ഡോ. ജിം തോമസ് അയോഗ്യരായവർക്ക് മുൻകാല പ്രാബല്യത്തോടെ ആനുകൂല്യം നൽകി ധൂർത്തടിച്ചത് യുജിസി.യുടെ കോടികൾ. തദ്വാര കാർഷിക സർവ്വകലാശാലക്ക് അനാവശ്യ ബാധ്യതയും ഒടുങ്ങാത്ത കടക്കെണിയും.
വിവാദങ്ങളുടെ ഡോ. ജിം തോമസ് കമ്മീഷൻ
2014 ൽ സർവ്വകലാശാലയിലെ ലൈബ്രേറിയന്മാരുടെ യുജിസി. ശമ്പള ക്രമക്കേട് പഠിക്കാൻ കാർഷിക സർവ്വകലാശാല ഏർപ്പെടുത്തിയ കമ്മീഷനാണ് ഡോ. ജിം തോമസ് കമ്മീഷൻ. കമ്മീഷന്റെ ചെയർമാനായ കീടശാസ്ത്രജ്ഞൻ കൂടിയായ ഡോ. ജിം തോമസിന്റെ നേതൃത്തത്തിൽ സമർപ്പിച്ച റിപ്പോർട്ട് യുജിസി.യുടെ മുഴുവൻ ചട്ടങ്ങളും നിയമങ്ങളും അട്ടിമറിച്ചു.
യുജിസി. അംഗീകരിക്കാത്ത തമിഴ്നാട് ആസ്ഥാനമാക്കിയുള്ള വിനായക മിഷൻസ് സർവ്വകലാശാലയടക്കം മറ്റു അംഗീകാരമില്ലാത്ത സർവ്വകലാശാലകളിലൂടെ വിദൂര വിദ്യാഭ്യാസം വഴി നേടിയ ബിരുദധാരികൾക്ക് കൂടി ഡോ. ജിം തോമസ് യുജിസി. ബാധകമാക്കുകയായിരുന്നു. അതും യുജിസി. അനുശാസിക്കുന്ന നിർബന്ധ യോഗ്യതകളായ പി.എച്ച്.ഡി., നെറ്റ് അഥവാ നാഷണൽ എലിജിബിലിറ്റി ടെസ്റ്റും ഇല്ലാതെതന്നെ.
കേരള കാർഷിക സർവ്വകലാശാലയിലെ സെബാസ്റ്റ്യൻ, ഷേർളി തുടങ്ങിയ രണ്ടു ലൈബ്രേറിയന്മാർക്ക് അടിസ്ഥാന യോഗ്യതപോലും വിദൂര വിദ്യാഭ്യാസം വഴി നേടിയവയാണ്. മാത്രമല്ല, ഇവർ രണ്ടുപേരും നെറ്റ് അഥവാ നാഷണൽ എലിജിബിലിറ്റി ടെസ്റ്റും പാസ്സായിട്ടില്ല. ഇവർ നേടിയത് ഒരേ കാലയളവിലെ ഇരട്ട ബിരുദങ്ങൾ. ഹൈക്കോടതിയും പബ്ലിക് സർവ്വീസ് കമ്മീഷനും ഈ ഇരട്ട ബിരുദങ്ങളെ ചോദ്യം ചെയ്തതിനും രേഖകളുണ്ട്.
ഡോ. ജിം തോമസ് കമ്മീഷനോട് അവിശ്വാസം രേഖപ്പെടുത്തുകയും കമ്മീഷനിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്ത ഡോ. നമീറിന്റെ അവിശ്വാസ കുറിപ്പിനെ വകവയ്ക്കാതെയാണ് ഡോ. ജിം തോമസ് കമ്മീഷൻ റിപ്പോർട്ട് ഒരു വർഷം മനപ്പൂർവ്വം വൈകിപ്പിച്ചുകൊണ്ട് 2015 ൽ സർവ്വകലാശാലക്ക് സമർപ്പിച്ചത്. അനധികൃതമായി യുജിസി.ആനുകൂല്യങ്ങൾ വാങ്ങിയ സർവ്വകലാശാല ലൈബ്രേറിയന്മാരെ രക്ഷപ്പെടുത്താനായിരുന്നു ഡോ. ജിം തോമസ്, കമ്മീഷൻ റിപ്പോർട്ട് വൈകിപ്പിച്ചതെന്നും ആരോപണമുണ്ടായിരുന്നു. ഡോ. നമീറിന്റെ അവിശ്വാസ കുറിപ്പിനെ കാർഷിക സർവ്വകലാശാലയോ കമ്മീഷൻ ചെയർമാനായ ഡോ. ജിം തോമസ്സോ ചർച്ചക്ക് എടുത്തില്ല. പരിഗണിച്ചതുമില്ല.
ഡോ. ജിം തോമസ് കമ്മീഷൻ ചോദ്യം ചെയ്യപ്പെടുന്നതിങ്ങനെ
ഡോ. ജിം തോമസ് കമ്മീഷന്റെ സംഘാടനം പോലും ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സർവ്വകലാശാല ലൈബ്രറി ജീവനക്കാരുടെ യുജിസി. ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠിക്കാൻ സർവ്വകലാശാല നിയോഗിച്ചത് യുജിസി. യെ കുറിച്ച് പരിജ്ഞാനമില്ലാത്ത കീടശാസ്ത്രജ്ഞനെയാണ്. മാത്രമല്ല, യുജിസി.യുടെ അനധികൃത ഗുണഭോക്താവും വിരമിക്കൽ തീയതി കഴിഞ്ഞിട്ടും വിരമിക്കാതെ സിപിഐ. യുടെ ബലത്തിൽ ഇപ്പോഴും കസേരയിൽ കടിച്ചുതൂങ്ങുന്ന മറ്റൊരു ലൈബ്രേറിയൻ എ.റ്റി. ഫ്രാൻസിസ് ആണ് ഈ കമ്മീഷന്റെ രണ്ടാമത്തെ അംഗം. വിദൂര വിദ്യാഭ്യാസ മേഖലയിൽ സജീവ സാന്നിദ്ധ്യമുള്ള സർവ്വകലാശാലയിലെ തന്നെ ഡോ. മോഹനനാണ് മൂന്നാമത്തെ അംഗം.
യുജിസി. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സർവ്വകലാശാലയിലെ അദ്ധ്യാപകർക്ക് യുജിസി. ശമ്പള പരിഷ്കരണം അതിഗൂഡമായി അതിശീഘ്രം നടപ്പിൽ വരുത്തിയ സർവ്വകലാശാല അദ്ധ്യാപകരുടെ കയ്യാളനായ സി.പി.റാഫി എന്ന റിക്രൂട്ട്മെന്റ് ഓഫീസറാണ് മറ്റൊരു അംഗം. കമ്മീഷന്റെ നടത്തിപ്പിനെ ചോദ്യംചെയ്തു കൊണ്ട് കമ്മീഷനിൽ അവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് കമ്മീഷനിൽ നിന്ന് വിട്ടുനിന്ന വന ശാസ്ത്രജ്ഞനായ ഡോ. നമീർ ആയിരുന്നു മറ്റൊരു അംഗം.
ഇവരിൽ ആരും തന്നെ യുജിസി. ശമ്പള പരിഷ്കരണത്തെ കുറിച്ച് ഏതെങ്കിലും തരത്തിൽ ആധികാരികമായി ഇടപെടാൻ കഴിവുള്ളവരല്ല എന്നതാണ് സത്യം. അതുകൊണ്ടൊക്കെത്തന്നെ ഈ കമ്മീഷൻ റിപ്പോർട്ട് സാധൂകരിക്കാവുന്നതോ നീതീകരിക്കാവുന്നതോ അല്ല. അതേസമയം ഈ കമ്മീഷൻ റിപ്പോർട്ടിൽ കൃത്രിമമായുണ്ടാക്കിയ വസ്തുതകളിന്മേലാണ് കേരള കാർഷിക സർവ്വകലാശാല യുജിസി.യുടെ കോടികളോളം വരുന്ന ഫണ്ട് അടിച്ചുമാറ്റിക്കൊണ്ടിരിക്കുന്നത്.
യുജിസി. ശമ്പളത്തിന് ആർക്കൊക്കെ അർഹതയുണ്ട്
നിലവിലുള്ള യുജിസി. നിയമ പ്രകാരം കോളജ് അദ്ധ്യാപകർക്ക് യുജിസി. ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദവും, എം.ഫിൽ/ പി.എച്ച്.ഡി.യും, നെറ്റ് അഥവാ നാഷണൽ എലിജിബിലിറ്റി ടെസ്റ്റും പാസ്സാവേണ്ടതുണ്ട്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് യുജിസി.യുടെ ഡെപ്യുട്ടി സെക്രട്ടറി ബി.കെ. സിങ് കാർഷിക സർവ്വകലാശാലക്ക് രണ്ടു പ്രാവശ്യം കത്തെഴുതി. ഇത് സംബന്ധിച്ച് കേരള സർവ്വകലാശാലയിൽ സംസ്ഥാന ഗവർണറും ഉത്തരവിട്ടിട്ടുണ്ട്. മാത്രമല്ല, നിരവധി കോടതി വിധികളും ഓഡിറ്റ് പരാമർശങ്ങളും ഇതേ വിഷയത്തിൽ കാർഷിക സർവ്വകലാശാലയിലും മറ്റു സർവ്വകലാശാലകളിലും ഉണ്ടായിട്ടുണ്ട്. ഈ വസ്തുതകളെയൊക്കെ നിഷേധിച്ചുകൊണ്ടും, ധിക്കരിച്ചുകൊണ്ടും, മറികടന്നുകൊണ്ടുമാണ് കാർഷിക സർവ്വകലാശാല യുജിസി.യുടെ കോടികളുടെ കേന്ദ്ര ഫണ്ട് അനായാസം അടിച്ചുമാറ്റികൊണ്ടിരിക്കുന്നത്.
മാത്രമല്ല, അദ്ധ്യാപകേതര വിഭാഗത്തിൽ പെട്ട, അടിസ്ഥാന യോഗ്യതകൾ പോലുമില്ലാത്ത ലൈബ്രറി ജീവനക്കാർക്ക്, യുജിസി. അംഗീകരിക്കുന്ന യാതൊരുവിധ യോഗ്യതകളുമില്ലാതെ, 1998 മുതൽ യുജിസി.യുടെ ശമ്പളാനുകൂല്യങ്ങൾ കൊടുത്തുകൊണ്ട് കോടികളുടെ കേന്ദ്ര ഫണ്ട് ഇന്നും കാർഷിക സർവ്വകലാശാല ചോർത്തിക്കൊണ്ടിരിക്കുന്നു. ഈ ഭീകരമായ ക്രമക്കേടുകൾക്ക് സർവ്വകലാശാലയിലെ ഇടതു-വലതു രാഷ്ട്രീയ പക്ഷ സംഘടനകളും അതതു കാലത്തെ വൈസ് ചാൻസിലർമാരും മന്ത്രിമാരും കൂട്ടുനിന്നുപോരുന്നു.
സർക്കാർ അന്വേഷണം ആരംഭിച്ചു
സംഭവം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടതോടെ സംസ്ഥാന ധനകാര്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അയോഗ്യരായ ലൈബ്രറി വിഭാഗത്തിലെ ജീവനക്കാർക്ക് സംസ്ഥാന സർക്കാരും, കേന്ദ്ര സർക്കാരും, യുജിസി.യും അറിയാതെ യുജിസി. ശമ്പള പരിഷ്കരണം നടപ്പിലാക്കിയ സർവ്വകലാശാലയുടെ ബന്ധപ്പെട്ട പത്തുവർഷത്തെ ഫയൽ സർക്കാർ പരിശോധിച്ചുവരുന്നു.
ഇതുമായി ബന്ധപ്പെട്ട് സർവ്വകലാശാലയുടെ അഭ്യന്തര ഓഡിറ്റ് കേന്ദ്രങ്ങൾ സർവ്വകലാശാലയിലെ ലൈബ്രറികളിലെ മുഴുവൻ ജീവനക്കാരുടെയും വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിച്ചുവരികയാണ്. ഇതിന്നിടെ അനധികൃത യുജിസി.ആനുകൂല്യങ്ങൾ കൈക്കലാക്കി അറുപതു വയസ്സിൽ വിരമിക്കാനിരുന്ന യുജിസി.യോഗ്യതകളില്ലാത്ത സെബാസ്റ്റ്യൻ എന്ന ലൈബ്രേറിയൻ അയോഗ്യതകൾ പുറത്താവുമെന്ന് ഭയന്ന് ഇക്കഴിഞ്ഞ ജനുവരി 31 ന് അമ്പത്താറിൽ തന്നെ റിട്ടയർ ചെയ്തു.
ഇനിയും രണ്ടു ലൈബ്രേറിയന്മാർ കഴിഞ്ഞ ഏതാനും മാസങ്ങളായി നിയമാനുസൃതം വിരമിക്കാതെ കേരള സർക്കാരിന്റെ സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് സർവ്വകലാശാലയുടെ ലൈബ്രറികളുടെ ഭരണം കയ്യാളിക്കൊണ്ടിരിക്കുന്നു. ഇവർ സർവ്വകലാശാലയുടെ ഹാജർ പുസ്തകങ്ങളിൽ ഹാജർ രേഖപ്പെടുത്തുന്നില്ല. ഇവർ നിയമാനുസൃതം അമ്പത്താറിൽ വിരമിക്കേണ്ടവരാണെന്നതുകൊണ്ട് ഇവർക്ക് ശമ്പളവുമില്ല.
ഇവർ ഇനിയും എത്രകാലം സർവ്വകലാശാലയിൽ ജോലി ചെയ്യുമെന്ന് ഇവർക്കോ, സർവ്വകലാശാലക്കോ, സർക്കാരിനോ അറിയില്ല. അതേസമയം സംസ്ഥാന-കേന്ദ്ര ഫണ്ടുകൾ ഇവർ കൈകാര്യം ചെയ്യുന്നുമുണ്ട്. സ്വന്തം ഹാജർ നിയമപ്രകാരം രേഖപ്പെടുത്തി ശമ്പളം വാങ്ങാൻ അധികാരവും അവകാശവും ഇല്ലാത്ത ഇവർ ലൈബ്രറികളിൽ ഫയലുകൾ ഒപ്പുവയ്ക്കുന്നതും മറ്റു ജീവനക്കാരുടെ ശമ്പളാനുകൂല്യങ്ങളടക്കമുള്ള സർവ്വീസ് ഫയലുകൾ കൈകാര്യം ചെയ്യുന്നതും കേരള സർവ്വീസ് ചട്ടപ്രകാരം കുറ്റകരമാണ്.
സർവ്വകലാശാലയുടെ ഏറ്റവും താഴ്ന്ന തസ്തികകളിൽ ചേർന്നുകൊണ്ട് സർവ്വകലാശാലയിൽ ഒപ്പിട്ടു ശമ്പളവും വാങ്ങി യുജിസി. അംഗീകാരമില്ലാത്ത വിനായക മിഷൻസ് സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസം വഴി നേടിയ അടിസ്ഥാന ബിരുദവും അനുബന്ധ ബിരുദങ്ങളും കാണിച്ചുകൊണ്ട് കോടികളുടെ കേന്ദ്ര ഫണ്ടാണ് അധികാരികളുടെ അറിവോടെ ഇക്കൂട്ടർ അടിച്ചുമാറ്റികൊണ്ടിരിക്കുന്നത്.
വിനായക മിഷൻസ് സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതി യുജിസി. അംഗീകരിച്ചിട്ടില്ല. കേരള ഹൈക്കോടതിയും കാർഷിക സർവ്വകലാശാലയും പബ്ലിക് സർവ്വീസ് കമ്മീഷനും വിനായക സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയെ അംഗീകരിച്ചിട്ടില്ല. കാർഷിക സർവ്വകലാശാലയിലെ കീടശാസ്ത്രജ്ഞനായ ഡോ. ജിം തോമസ് മാത്രമാണ് വിനായക മിഷൻസ് സർവ്വകലാശാലയെ അംഗീകരിച്ചിട്ടുള്ളത്. അതും കാർഷിക സർവ്വകലാശാലയിൽ മാത്രം ഒതുങ്ങുന്ന, സംഘാടനം പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു അഭ്യന്തര കമ്മീഷന്റെ റിപ്പോർട്ടിന്റെ ബലത്തിൽ.
മാത്രമല്ല, അധികൃതരുടെ യാതൊരുവിധ ഉത്തരവുകളുമില്ലാതെ അംഗീകാരമില്ലാത്ത ബിരുദങ്ങളുമായി ഇക്കൂട്ടർ നിയമപ്രകാരമുള്ള അമ്പത്താറു വയസ്സിൽ വിരമിക്കാതെ കേരള സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി ജോലിയിൽ അനന്തമായി തുടരുകയാണ്. ഇക്കൂട്ടർക്ക് ഹാജർ രേഖപ്പെടുത്താനോ ശമ്പളം കൈപ്പറ്റാനൊ അധികാരമോ അവകാശമോ ഇല്ല. എന്നാൽ ഇക്കൂട്ടർ ഓഫീസ് മേധാവികളായി കേരള സർവ്വീസ് ചട്ടങ്ങൾക്ക് അനുസൃതമായി ഭരണനിർവ്വഹണം നടത്തിപ്പോരുന്നു. അതും ഈ സർവ്വകലാശാലയുടെ മൂക്കിനുതാഴെ സർവ്വകലാശാലയുടെ പ്രൊ ചാൻസിലർ കൂടിയായ കൃഷി മന്ത്രി വി എസ്. സുനിൽ കുമാർ തൃശൂരിൽ ഓടിച്ചാടി നടക്കുമ്പോൾ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്