'വേണ്ടതു പോലെ കണ്ടാൽ ജോലിയുറപ്പിക്കാം' എന്നു പറഞ്ഞ ഹക്കീമിന്റെ സ്ഥലംമാറ്റം കരണം പുകച്ചവരെ പരിഹസിക്കുന്ന വിധത്തിലോ? കാർഷിക സർവകലാശാലായുടെ ട്രാൻസ്ഫർ പീഡനവീരന് സൗകര്യപൂർവം വിലസാൻ പറ്റുന്നിടത്തേക്ക്; സ്ഥലംമാറ്റ കാരണമായി ഓർഡറിൽ ചൂണ്ടിക്കാട്ടിയത് പൊതുജന താൽപ്പര്യം എന്നു മാത്രം; തട്ടിപ്പുകാരൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്തെ തൊടാൻ മന്ത്രി മടിക്കുന്നെന്നും ആക്ഷേപം
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: 'ഞങ്ങളെയൊക്കെ ഒന്ന് വേണ്ടതു പോലെ കണ്ടാൽ ജോലിയുറപ്പിക്കാം' എന്ന കാർഷക സർവകലാശാലയിലെ ഉദ്യാഗാർത്ഥിയോട് പറഞ്ഞ് അശ്ലീല സംഭാഷണം നടത്തിയ പ്രൊഫസറെ സ്ഥലം മാറ്റിയ നടപടി കണ്ണിൽപൊടിയിടാൻ എന്ന ആക്ഷേപം ശക്തമാകുന്നു. തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ പ്രിസിഷൻ ഫാമിങ് ഡെവലപ്മെന്റ് സെന്റർ മേധാവി ഡോ. വി എം. അബ്ദുൽഹക്കീമീനെ സ്ഥലം മാറ്റിയ നടപടി അദ്ദേഹത്തിന് കൂടുതൽ വിലസാൻ ഉതകുന്ന ഇടത്തേക്കാണെന്നാണ് ആക്ഷേപം. ഇതിന് സർവകലാശാല അധികൃതർ ഒത്താശ ചെയ്തെന്നാണ് ആരോപണം.
കാർഷിക സർവ്വകലാശാലയിലെ സ്ത്രീജനങ്ങളെ അപമാനിച്ചു വിലസുന്ന ഈ പീഡനവീരന്റെ ഇമേജിന് കോട്ടം തട്ടാത്ത വിധത്തിലുള്ള നടപടിയാണ് നടക്കുന്നതെന്നാണ് ആരോപണം. സ്ഥലംമാറ്റം ഉത്തരവിൽ ആരോപണത്തെ കുറിച്ചോ അതുമായി ബന്ധപ്പെട്ട അന്വേഷണത്തെ കുറിച്ചോ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. സ്ത്രീപീഡന ആരോപണത്തിന്റെ പേരിലാണ് സ്ഥലം മാറ്റുന്നതെന്ന് പറയാതെ പൊതുജന താൽപ്പര്യം കൊണ്ട് എന്നു മാത്രമാണ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി പോലും രജിസ്ര്ടാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നില്ല.
ആനക്കയം കാർഷിക ഗവേഷണകേന്ദ്രത്തിലേക്കാണ് സ്ഥലംമാറ്റിയത്. എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനപ്രകാരം പൊതുജനതാത്പര്യാർഥമാണ് നടപടിയെന്നു മാത്രം പറയുക വഴി ആരോപണ വിധേയനെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം. നിലവിൽ ഇദ്ദേഹം ആനക്കയം കാർഷിക ഗവേഷണകേന്ദ്രം മേധാവിയുടെ ചുമതല വഹിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നടപടി ഒരുശിക്ഷാ നടപടിയായി കാണാൻ സാധിക്കില്ലെന്നും പറയപ്പെടുന്നു.
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പ്രൊഫസ്സറുടെ കരണകുറ്റിക്ക് പൊട്ടിച്ച് സ്ത്രീകളുടെ മാനം കാത്ത ജനത്തെ പരിഹാസ്യരാക്കി വേട്ടക്കാരനെ സംരക്ഷിക്കുകയാണ് സർവകലാശാല അധികൃതരും മന്ത്രിയും ചെയ്തതെന്നാണ് വിമർശനം. അതേസമയം ഇതിനൊക്കെ കൂട്ടാളിയായ എക്സിക്യുട്ടീവ് കമ്മറ്റി അംഗം ഡോ. അരവിന്ദാക്ഷനെ തൊടാനുള്ള ധൈര്യം മന്ത്രിക്ക് പോലുമില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന ഓഡിറ്റ് റിപ്പോർട്ടിൽ 28 കോടിയുടെ അഴിമതിയാണ് എക്സിക്യുട്ടീവ് കമ്മറ്റി അംഗം ഡോ. അരവിന്ദാക്ഷന്റെ പേരിൽ ഉയർന്നത്. ഇതിൽ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.
ഇപ്പോഴത്തെ സ്ഥലം മാറ്റം കേവലം വെള്ളപൂശലാണെന്നും ആരോപണം ശക്തമാണ്. ഇക്കഴിഞ്ഞ 14-ന് കോളേജിൽ നടന്ന ജോലി അഭിമുഖത്തിന് അപേക്ഷ നൽകിയ പൊന്നാനി സ്വദേശിനിയായ യുവതിയോട് ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്നാണ് പരാതി. തന്നെ വ്യക്തിപരമായി കണ്ടറിഞ്ഞാൽ ജോലി ശരിയാക്കിത്തരാമെന്നും ഇക്കാര്യം മറ്റാരും അറിയരുതെന്നും മേധാവി പറഞ്ഞതായും രാത്രിയിൽ പതിവായി ലൈംഗികച്ചുവയോടെ സംസാരിച്ചിരുന്നതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. മാനസികമായി തകർന്നതിനാൽ അഭിമുഖത്തിനു ഹാജരാകാൻ സാധിച്ചില്ലെന്നും പരാതിയിലുണ്ട്.
ആരോപണ ഇയാളുടെ സ്വഭാവദൂഷ്യത്തിനെതിരെ വർഷങ്ങളായി വിദ്യാർത്ഥികളടക്കം പരാതിപ്പെട്ടിട്ടും നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് കോളേജ് ജീവനക്കാരടക്കം പറയുന്നത്. പുതിയ സംഭവം കൂടി ഉൾപ്പെടുത്തി പ്രൊഫസർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കോളേജിൽ നടക്കുന്ന കെടുകാര്യസ്ഥതയുടെ ഒരു തെളിവു കൂടിയാണ് ഈ സംഭവമെന്ന പരാതി ശക്തമാണ്. തല്ലുകൊണ്ട് പ്രൊഫസർക്കെതിരെ മുമ്പും സമാന ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്.
തവനൂർ കേളപ്പജി എന്‍ജിനീയറിങ് കോളേജിലെ ഡോ അബ്ദുൾ ഹക്കീമിന്റെ പെൺകുട്ടികളോട് ഉള്ള ലൈംഗികാതിക്രമം കഴിഞ്ഞ പത്തു വർഷമായി വാർത്തകളിലുണ്ട്. നിരവധി കേസുകളും പൊലീസിലും, വിജിലൻസിലും കോടതികളിലുമായുണ്ട്. അബ്ദുൾ ഹക്കീം ഒരു സ്ത്രീലമ്പടനാണ് (HenPecked) പെൺകുട്ടികളോടുള്ള അദ്ദേഹത്തിന്റെ മനോഭാവം നെറികെട്ടതാണ് (His ttatitude to girls is dishontse) എന്ന് വിജിലൻ്സിന്റെ നിരീക്ഷണവുമുണ്ട്. ഇതേതുടർന്ന് അബ്ദുൾ ഹക്കീമിനെ തവനൂരിലെ കോളജിൽ നിന്നും അപ്രധാനമായ തസ്തികയിലേക്ക് മാറ്റണമെന്നും വിജിലൻ്സിന്റെ ശുപാർശ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഹക്കീമിന്റെ രാഷ്ട്രീ പിൻബലത്താൽ നാളിതുവരെ ഒന്നും നടന്നില്ല. യുഡിഎഫായാലും എൽഡിഎഫായാലും അബ്ദുൾ ഹക്കീമിന് കുലുക്കമില്ലാത്ത അവസ്ഥയായിരുന്നു.
തവനൂർ കോളേജിലെ ഒരു പെൺകുട്ടിക്ക് പരീക്ഷയുടെ ചോദ്യപേപ്പർ കൊടുക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു ഹക്കീം തന്റെ മുറിയിൽ കൊണ്ട് പോയി സ്വകാര്യമായി പരീക്ഷ എഴുതിക്കുകയും സഭ്യതയ്ക്ക് നിരക്കാത്ത രീതിയിൽ മോശമായി പെരുമാറി എന്ന ആരോപണത്തെ തുടർന്ന് വിജിലൻസിൽ കേസ്സുണ്ടായിരുന്നു. ഈ കേസ്സിൽ ഹക്കീമിന് പ്രതിസ്ഥാനത്തു നിർത്തുന്ന രീതിയിൽ കോളജ് ഡീൻ ഡോ.ജിപ്പു ജേക്കബ്ബും മറ്റു അദ്ധ്യാപകരും കൊടുത്ത മൊഴികൾ പുറത്തു വന്നിട്ടുള്ളതാണ്. ആരോപണവിധേയയായ പെൺകുട്ടി കോളേജിലെ ഒരു അദ്ധ്യാപികയോട് രേഖാ മൂലം പരാതി പെട്ടിരുന്നു. മുറിയിൽ കൊണ്ട് പോയി പരീക്ഷ എഴുതിച്ചതും മോശമായി പെരുമാറി എന്ന പെൺകുട്ടിയുടെ മൊഴിയും പുറത്തുവന്നിട്ടുള്ളതാണ്.
കേരള കാർഷിക സർവ്വകലാശാലയിൽ ഒരു വനിത രജിസ്റ്റ്രാർ ചുമതലയേറ്റിട്ടും സർവ്വകലാശാലയിലെ സ്ത്രീപീഡനങ്ങൾക്ക് വിധേയമാവുന്ന ജീവനക്കാരികൾക്ക് രക്ഷയില്ല. സർവ്വകലാശാലയിൽ ഇപ്പോഴും തർക്കമറ്റ രീതിയിൽ വനിതാ പരിഹാര സെൽ പ്രവർത്തിക്കുന്നില്ല. സർവ്വീസിൽ നിന്ന് വിരമിച്ചവരും മരിച്ചുപോയവരും അടങ്ങുന്ന വനിതാ പരിഹാര സെൽ ബോർഡ് വനിതകൾക്ക് പരിഹാസ്യമായി ഇന്നും സർവ്വകലാശാലയുടെ ആസ്ഥാനത്ത് തൂങ്ങിക്കിടക്കുന്നുണ്ട്. ഈയ്യിടെ ഹക്കീമിനെതിരെയുള്ള ഇത്തരത്തിലുള്ള ഒരു പൊതുതാൽപ്പര്യ ഹരജിയുമായി ബന്ധപ്പെട്ട ഒരു കേസ്സിൽ സർവ്വകലാശാല രജിസ്റ്റ്രാർ ഡോ. ലീനാകുമാരി ഹക്കീമിന് അനുകൂലമായി മൊഴികൊടുത്തുകൊണ്ട് ഹക്കീമിനെ സംരക്ഷിച്ചത് സർവ്വകലാശാലയിലെ സ്ത്രീ ജീവനക്കാർക്കിടയിൽ ആശങ്കയുണർത്തിയിരുന്നു.
സർവ്വകലാശാല സംരക്ഷണം ഉറപ്പുള്ളതിന്റെ ഹുങ്കോടുകൂടി അബ്ദുൾ ഹക്കീം എല്ലാവരേയും വെല്ലുവിളിച്ചു വിലസുകയാണ്. ഹക്കീമിനെതിരെ പൊതുതാൽപ്പര്യ ഹരജി ഫയൽ ചെയ്ത തദ്ദേശവാസികളായ പൊതുപ്രവർത്തകൻ ഗോവിന്ദനുണ്ണി മാഷിനും ശ്രീ പി.വി. അനിലിനുമെതിരെ ഹക്കീം വധഭീഷണി മുഴക്കിയിരുന്നു. പൊതുതാൽപ്പര്യ ഹരജി പിൻവലിക്കാനായി ഹക്കീം സമ്മർദ്ദം ചെലുത്തിയതായും ആരോപണമുണ്ട്. ഇതിന്നിടെ ഗോവിന്ദനുണ്ണി മാഷ് ബംഗളുരുവിൽ വച്ച് ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെട്ടതും ഹക്കീമിനെ സംശയത്തിന്റെ നിഴലിലാക്കി. ഹക്കീമിന്റെ ഗുണ്ടായിസത്തെ ഭയപ്പെട്ട് ഗോവിന്ദനുണ്ണി മാഷിന്റെ വീട്ടുകാർ പരാതിക്കോ നിയമനടപടികൾക്കോ പോകുന്നില്ലെന്നും അറിയാൻ കഴിയുന്നു. കാർഷക സർവകലാശാലയിൽ ഒരു കൂട്ടം പ്രൊഫസർമാർ നടത്തുന്ന തെമ്മാടിത്തരത്തെ ശക്തമായി നേരിടാൻ വകുപ്പ് മന്ത്രി സുനിൽകുമാറിന് കഴിയുന്നില്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍