മുല്ലപ്പെരിയാറിന്റെ എല്ലാ ഷട്ടറുകളും താഴ്‌ത്തി; ക്യാമ്പിൽ നിന്നും വീട്ടിലേക്ക് മടങ്ങിയവർ വെള്ളത്തിൽ കുതിർന്ന വീട് ഏത് നിമിഷവും ഇടിഞ്ഞു വീഴുമെന്ന കടുത്ത ആശങ്കയിൽ; കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു; ദുരന്തത്തിൽ എത്രപേർ മരിച്ചെന്ന വിവരം പൂർണമായും പുറത്തുവിടാതെ സർക്കാർ; പാളങ്ങളിലെ പരിശോധന കഴിഞ്ഞതോടെ തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെ ട്രെയിനിൽ യാത്ര ചെയ്യാം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതിലെ അതിജീവിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേരളം. റോഡുകളും വീടുകളും തകർത്തെറിഞ്ഞ പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ ഇതുവരെ സാധിച്ചിട്ടില്ല. മഴമാറി മാനം തെളിഞ്ഞതോടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനസർവീസ് തുടങ്ങിയില്ലെങ്കിലും കൊച്ചിയിൽ നിന്നും തുടങ്ങിയത് ആളുകൾക്ക് ആശ്വസമായിട്ടുണ്ട്. ഇതിനിടെ ആലപ്പുഴ ജില്ലയിൽ ഇപ്പോഴു കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞഅവസ്ഥയിലാണ്. ഇവിടെ എത്രപേർ മരിച്ചെന്ന കാര്യത്തിൽ പൂർണമായ കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ല. മരണ സഖ്യം ഉയരുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് 3244 ക്യാമ്പുകളിൽ 101491 പുരുഷന്മാരും, 212735 സ്ത്രീകളുമടക്കം 1078023 ദുരിതബാധിതരാണുള്ളത്. രക്ഷാപ്രവർത്തനം പൂർണതയിലേക്കെത്തിയിട്ടില്ല. അവസാനത്തെ ആളെയും രക്ഷപ്പെടുത്തും വരെ രക്ഷാപ്രവർത്തനം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്്# വ്യക്തമാക്കിയിരുന്നു. ഇന്നലെ മാത്രം 602 പേരെ രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയം മൂലം പഞ്ചവത്സര പദ്ധതിക്ക് തുല്ല്യമായ തുക സംസ്ഥാനത്ത് നിർമ്മാണ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കാൻ കേരളം തയ്യാറാവേണ്ടി വരും. പലയിടങ്ങളിലും വീടുകളിലേക്ക് മടങ്ങിയെത്താനുള്ള സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളത്തിൽ കുതിർന്ന് ഇടിഞ്ഞു വീഴാറായി വീടുകൾ
ദുരിതാശ്വാസ ക്യാമ്പിൽ നിന്നും സ്വന്തം വീടുകളിലേക്ക് ആളുകൾ മടങ്ങിത്തുടങ്ങി. വെള്ളം കയറി ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണ് വീടുകളുടെ നില. ഇങ്ങനെയുള്ള വീടുകളിൽ എങ്ങനെ കഴിയുമെന്ന കാര്യത്തിൽ ആർക്കും ഒരു ധാരണയുമില്ല. വീടുകളിൽ കയറിയ ചെളി നീക്കം ചെയ്യാൻ തന്നെ വളരെ സമയമെടുക്കും. ഒന്നിൽ നിന്നും തുടങ്ങേണ്ട അവസ്ഥയിലാണ് കേരളം.
പ്രളയബാധിത പ്രദേശങ്ങളുടെ ശുചീകരണത്തിന് ഗ്രാമപഞ്ചായത്ത് വാർഡുകൾക്ക് 25,000 രൂപ വീതവും നഗരസഭാ വാർഡുകൾക്ക് 50,000 രൂപ വീതവും ഉടൻ നൽകും. 11 നഗരസഭയിൽ ഇതിനകം ശുചീകരണ പ്രവർത്തനം തുടങ്ങി. പ്ലമ്പിങ്, വയറിങ്, വൈദ്യുതിവൽക്കരണം തുടങ്ങിയവ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് ചാർജ് ഈടാക്കില്ല. വീടുകളിലേക്ക് മടങ്ങുന്ന കുടുംബങ്ങൾക്ക് സൗജന്യ കിറ്റ് നൽകും. വീടുകൾ പൂർണമായും വാസയോഗ്യമായ ശേഷമേ താമസം തുടങ്ങാവൂ എന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നനഞ്ഞ കറൻസി നോട്ടുകൾ മാറ്റിനൽണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെടുകയും അവരത് സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്നും പിണറായി അറിയിച്ചു.
തിരുവനന്തപുരം മുതൽ കാസർകോട് വരെ ട്രെയിനിൽ യാത്ര ചെയ്യാം
സംസ്ഥാനത്ത് മഴക്കെടുതിക്ക് ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളം-ഷൊർണൂർ പാതയും തുറന്നതോടെ സംസ്ഥാനത്ത് തീവണ്ടിഗതാഗതം സാധാരണനിലയിലേക്ക്. തിങ്കളാഴ്ചമുതൽ മിക്ക പാതകളിലും തീവണ്ടി ഓടിത്തുടങ്ങി. 23 ഇടങ്ങളിൽ വേഗം കുറച്ചാണ് വണ്ടികൾ കടത്തിവിടുന്നത്. ഗതാഗതം പൂർവസ്ഥിതിയിലാകാൻ രണ്ടുദിവസം എടുക്കുമെന്ന് റെയിൽവേ അറിയിച്ചു. തൃശ്ശൂർ-ഗുരുവായൂർ പാത ഇനിയും തുറന്നിട്ടില്ല. ദീർഘദൂര വണ്ടികളുടെ റദ്ദാക്കലും തിരിച്ചുവിടലും ബുധനാഴ്ചവരെ തുടരും. നാഗർകോവിൽ പാതയിലൂടെ ദീർഘദൂര തീവണ്ടികൾ വഴിതിരിച്ചുവിടുന്നത് നിർത്തി. പലവഴിക്കായ കോച്ചുകൾ ഏകോപിക്കുന്ന മുറയ്ക്ക് സമയപ്പട്ടികപ്രകാരം വ്യാഴാഴ്ച മുതൽ തീവണ്ടികൾ ഓടിത്തുടങ്ങും.
മംഗളൂരു യാർഡിലേക്ക് തിങ്കളാഴ്ച ഏതാണ്ട് മുഴുവൻ വണ്ടികളും എത്തിയതോടെ ഉത്തരമലബാറിലെയും യാത്രാദുരിതത്തിന് അറുതിയായി.ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ്, കോയമ്പത്തൂർ ഇന്റർസിറ്റി എന്നിവ ഞായറാഴ്ചമുതൽ പുറപ്പെട്ടിരുന്നു. തിങ്കളാഴ്ച ചെന്നൈ സൂപ്പർഫാസ്റ്റും ഓടി. ഇതോടെ പാലക്കാട് വഴിയുള്ള എല്ലാ വണ്ടികളും ഓടാൻ തുടങ്ങി. അഞ്ചുദിവസമായി സർവീസ് നിർത്തിവെച്ചിരുന്ന മലബാർ, മാവേലി അടക്കമുള്ള തീവണ്ടികളും ഓടിത്തുടങ്ങിയിട്ടുണ്ട്.
തൃശ്ശൂർ-ഗുരുവായൂർ പാതയിൽ ഒട്ടേറെ സ്ഥലങ്ങളിൽ ട്രാക്കിലൂടെ വെള്ളം ഒഴുകിയിരുന്നു. സംരക്ഷണഭിത്തികളും തകർന്നു. അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച ഇതുവഴി പരീക്ഷണ ഓട്ടം നടന്നേക്കും. കൊല്ലം-പുനലൂർ പാതയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ചൊവ്വാഴ്ചമുതൽ തീവണ്ടികൾ ഓടിത്തുടങ്ങും. പുനലൂർ-ചെങ്കോട്ട പാത ഗതാഗതയോഗ്യമല്ല. കൊല്ലത്തുനിന്നുള്ള തീവണ്ടികൾ പുനലൂരിൽ യാത്ര അവസാനിപ്പിക്കും. ബുധനാഴ്ചയ്ക്കകം ഈ പാതയിലും തീവണ്ടി ഓടിത്തുടങ്ങിയേക്കും. ചൊവ്വാഴ്ച ഇതുവഴിയുള്ള കൊല്ലം-താംബരം സ്‌പെഷ്യൽ റദ്ദാക്കിയിട്ടുണ്ട്.
പാളങ്ങളുടെ അറ്റകുറ്റപ്പണി ചുമതലയുള്ള പെർമനന്റ് വേ, സിഗ്‌നൽ, ജനറൽ ഇലക്ട്രിക്കൽ, ട്രാക്ഷൻ എന്നീ വിഭാഗങ്ങളിലെ അഞ്ഞൂറോളം ജീവനക്കാർ രാത്രി ജോലിചെയ്താണ് ഷൊർണൂർ-എറണാകുളം പാത ഗതാഗതയോഗ്യമാക്കിയത്. തിങ്കളാഴ്ച പുലർച്ചെ സാങ്കേതികപരിശോധന പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റും നൽകി. പൈലറ്റ് എൻജിനുപിന്നാലെ ഷൊർണൂരിൽനിന്ന് കാരയ്ക്കൽ-എറണാകുളം എക്സ്‌പ്രസ് കടത്തിവിട്ടു. എറണാകുളത്തുനിന്ന് കണ്ണൂർ ഇന്റർസിറ്റിയും പുറപ്പെട്ടു.
ചെങ്ങന്നൂരിൽ ഇപ്പോഴും രക്ഷാദൗത്യം തുടരുന്നു, കുട്ടനാട്ടിൽ ഇപ്പോഴും വെള്ളക്കെട്ട്
ചെങ്ങന്നൂർ, പാണ്ടനാട്, പറവൂർ മേഖലകളിൽ ഇന്നലെ രക്ഷാപ്രവർത്തനം തുടർന്നു. ഇന്നും ഇവിടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം തുടരുന്നു. വീടുകൾ കയറി പരിശോധിക്കുന്ന അവസ്ഥയിലേക്കാണ് കടക്കുന്നത്. ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടി വ്യക്ത വരുത്താൻ ഈ പരിശോധന ഗുണകരമാകും. അതേസമയം കുട്ടനാട്ടിൽ ഇപ്പോഴു വെള്ളക്കെട്ട് തുടരുകയാണ്. ഇത് കൂടുതൽ ആശങ്കകൾക്ക് ഇടയാക്കുന്നു.
ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം അന്തിമ ഘട്ടത്തിലെത്തി നിൽക്കെ ആരോപണ പ്രത്യാരോപണങ്ങളും ഉയർന്നു. റവന്യൂ ഉദ്യോഗസ്ഥർ പരാജയമെന്ന വിമർശനവുമായി സൈന്യം രംഗത്തെത്തി. ഇക്കാര്യം അവർ സജിചെറിയാൻ എംഎൽഎയെ അറിയിച്ചു. ഏകോപനത്തിന് വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്നതാണ് പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ ചെങ്ങന്നൂരിൽ ദുരിതാശ്വാസ പ്രവർത്തനം 95 ശതമാനം പൂർത്തിയായി. വീടുകളിൽ നിന്ന് സ്വയം പുറത്തുവരാത്തവർക്ക് ഏഴുടൺ ഭക്ഷണം വ്യോമസേന ഹെലികോപ്റ്ററകിൽ വിതരണം ചെയ്തു. വൈകുന്നേരത്തോട് ക്യാംപുകളിൽ രൂക്ഷമായ ഭക്ഷണ ക്ഷാമം നേരിടുകയാണ് എന്നതും മറ്റൊരു പ്രശ്‌നമായി.
ഉള്ള ഭക്ഷണം പ്രളയബാധിത പ്രദേശങ്ങളിലെത്തിക്കാൻ ചാക്കുകളുടെ അഭാവം കാരണം ഹെലികോപ്റ്ററുകൾക്ക് ആകാശത്ത് കാത്തുകിടക്കേണ്ടി വന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ സമീപനത്തപ്പറ്റി ക്യാംപിലെത്തിയ കോടിയേരി ബാലകൃഷ്ണനോട് ദുരിതബാധിതർ പരാതി പറഞ്ഞു. സമയോചിതമായി കാര്യങ്ങൾ ചെയ്യാത്ത റവന്യൂ ഉദ്യോഗസ്ഥരേ സജി ചെറിയാൻ എംഎൽഎ ശകാരിച്ചു. ഭക്ഷണമെത്തിക്കുന്നതിൽ ഏകോപനം വേണമെന്ന് കോടിയേരി ബാലകൃഷ്ണനും ഉമ്മൻ ചാണ്ടിയും പറഞ്ഞു.
ചെങ്ങന്നൂർ വെള്ളത്തിൽ നിന്ന് കരകയറുകയാണ്. കല്ലിശ്ശേരിയിലും തിരുവൻവണ്ടൂരിലും വെള്ളം ഇറങ്ങി തുടങ്ങി. ഇനിയും വെള്ളത്തിൽ നിൽക്കുന്ന വീടുകളുണ്ട്. ജീവൻ രക്ഷപെട്ട് വീട്ടിലേക്ക് തിരികെ എത്തുന്നവരുടെ ഹൃദയം തകർക്കുന്നതാണ് അവിടുത്തേ സ്ഥിതി. പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകളിൽ ജനങ്ങൾ വീടുകളിലേക്ക് മടങ്ങി തുടങ്ങി. പാണ്ടനാടും വെന്മണിയും ഇപ്പോഴും വെള്ളത്തിലാണ്. വീട് വിട്ടുവരാതെ വീട്ടിൽകഴിയുന്നവർക്ക് ഭക്ഷണവും കൃത്യമായി എത്തിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ വേദന തിരിച്ചുചെല്ലുമ്പോൾ വീടുകളുടെ അവസ്ഥയേ ഓർത്താണ്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകൾ അടച്ചു
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകൾ അടച്ചു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്നാണ് ഷട്ടറുകൾ അടച്ചത്. ഡാമിലെ ജലനിരപ്പ് 140 അടിയായി കുറഞ്ഞു. ജലനിരപ്പ് 140 അടിക്കുമുകളിലെത്തിയതോടെ ഈ മാസം പതിനഞ്ചിനാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത്. ജലനിരപ്പ് 140 അടിയായി താഴ്ന്നതോടെ സ്പിൽവേയിലെ എട്ടു ഷട്ടറുകൾ തമിഴ്‌നാട് പൂർണമായും താഴ്‌ത്തിയിരുന്നു. അഞ്ചു ഷട്ടറുകൾ ഒരടി മാത്രമാണു തുറന്നിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴിന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 6476 ഘനയടിയായി കുറഞ്ഞു. ഇതിൽ 4269 ഘനയടി സ്പിൽവേ വഴി ഇടുക്കിയിലേക്കും 2207 ഘനയടി തമിഴ്‌നാട്ടിലേക്കും തുറന്നുവിട്ടിരിക്കുകയാണ്.
തലസ്ഥാനത്ത് ഗതാഗത തടസ്സങ്ങളില്ല, നെല്ലിയാമ്പതിയിൽ ഗതാഗത തടസ്സങ്ങളില്ല
സംസ്ഥാനത്തെ വിവിധ ജില്ലകളിലും ഗതാഗതം പുനഃസ്ഥാപിച്ചു തുടങ്ങിയിണ്ട്. ജില്ലയിൽ ഗതാഗത തടസ്സങ്ങളില്ല. കെഎസ്ആർടിസി സംസ്ഥാനത്തെ മുഴുവൻ റൂട്ടുകളിലും സർവീസ് പുനരാരംഭിച്ചതായി എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു. കൊല്ലംതിരുമംഗലം ദേശീയ പാതയിൽ ആര്യങ്കാവ് കോട്ടവാസൽ പള്ളിക്കു സമീപം രാത്രി എട്ടരയോടെ മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. എംഎസ്എൽ മുതൽ ചെങ്കോട്ട വരെയും ഗതാഗത തടസ്സം. പത്തനംതിട്ടയിൽ തിരുവല്ല - മാവേലിക്കര റോഡ്: കടപ്ര ഭാഗത്തും കാവുംഭാഗത്തും പുളിക്കീഴും കടപ്രയിലും വെള്ളമുണ്ട്.
ചെങ്ങന്നൂർ-ആറന്മുള റോഡിൽ ആറന്മുള ഭാഗത്തെ വെള്ളം ഇറങ്ങിയിട്ടില്ല. പന്തളം - കിടങ്ങന്നൂർ - ആറന്മുള റോഡിൽ നാൽക്കാലിക്കൽ ഭാഗത്തും വെള്ളം. ടി.കെ.റോഡ്: തിരുവല്ല പത്തനംതിട്ട - കുമ്പഴ ഗതാഗതം പുനരാരംഭിച്ചു. ആലപ്പുഴ ചങ്ങനാശേരി റോഡ് പൂർണമായി വെള്ളത്തിലാണ്. അമ്പലപ്പുഴ- തിരുവല്ല റോഡിൽ തകഴി മുതൽ പൊടിയാടി ഭാഗം വരെയും മവേലിക്കരകോഴഞ്ചേരി റോഡിൽ പേരിശേരി, പുലിയൂർ ഭാഗം വരെയും ഗതാഗത തടസ്സം. ചെങ്ങന്നൂർ പാണ്ടനാട് പരുമല റോഡ് പൂർണമായി വെള്ളത്തിൽ. എംസി റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു.
കോട്ടയംചങ്ങനാശേരി, കോട്ടയംകുമരകം, കോട്ടയം വൈക്കം, വൈക്കംഎറണാകുളം, വൈക്കംമൂവാറ്റുപുഴ, വൈക്കംകൂത്താട്ടുകുളം, വൈക്കംപാലാ, കോട്ടയംകുമളി റോഡുകളിൽ ഗതാഗത തടസ്സം. കോട്ടയംറാന്നി, കോട്ടയംപാലാ, കോട്ടയംപീരുമേട്, റോഡുകളിൽ തടസ്സം മാറി. ഇടുക്കിനേര്യമംഗലം റോഡിൽ ചെറുതോണി മുതൽ പനംകുട്ടി വരെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ചെറുതോണി കരിമ്പൻ റോഡിലെ ഗതാഗത തടസ്സം ഭാഗികമായി നീക്കി.
അടിമാലികുമളി പാതയിൽ റോഡ് ഒലിച്ചുപോയ ആയിരമേക്കർ, പനംകുട്ടി എന്നിവിടങ്ങളിൽ സൈന്യത്തിന്റെ സഹായത്തോടെ റോഡ് താൽക്കാലികമായി തുറക്കുന്നതിനുള്ള നടപടികൾ തുടങ്ങി. തൊടുപുഴപുളിയന്മല സംസ്ഥാന പാതയിൽ കുളമാവ് മുതൽ ചെറുതോണി വരെയുള്ള സ്ഥലങ്ങളിൽ മണ്ണിടിച്ചിലുള്ള സാഹചര്യത്തിൽ ഗതാഗത തടസ്സം തുടരുന്നു. കട്ടപ്പനചെറുതോണി റോഡിൽ, ഇടുക്കി കഴിഞ്ഞാൽ ചെറുതോണിയിലേക്കു വരാൻ കഴിയാത്ത സ്ഥിതി. ചേലച്ചുവട്‌വണ്ണപ്പുറം റോഡിലും ഗതാഗത തടസ്സമുണ്ട്.
കൊച്ചിധനുഷ്‌കോടി റോഡിൽ അടിമാലി മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് മണ്ണിടിഞ്ഞതിനാൽ ഗതാഗതം തടസ്സപ്പെട്ട നിലയിൽ. അടിമാലിചെറുതോണി, അടിമാലിരാജാക്കാട്, അടിമാലികുഞ്ചിത്തണ്ണി, അടിമാലി പണിക്കൻകുടി റോഡുകളിലും മണ്ണിടിഞ്ഞ് റോഡ് തകർന്നതിനാൽ ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. കൊച്ചിധനുഷ്‌കോടി ദേശീയപാതയിൽ അടിമാലി വരെ മാത്രം ബസ് സർവീസുകൾ. മൂന്നാർ, കുമളി, കട്ടപ്പന, നെടുങ്കണ്ടം പ്രദേശങ്ങളിലേക്കു സർവീസുകൾ തുടങ്ങിയിട്ടില്ല.
ദേശീയപാത 66ൽ കൊടുങ്ങല്ലൂരിലേക്കും കെഎസ്ആർടിസി സർവീസുകളില്ല. പറവൂർ വരെ ഇന്നലെ കുറച്ചു ബസുകൾ സർവീസ് നടത്തിയെങ്കിലും വടക്കേക്കര മേഖലയിലേക്ക് ഇപ്പോഴും സർവീസുകളില്ല. എംസി റോഡ് വഴിയുള്ള ഗതാഗതം സുഗമമായി. എറണാകുളത്തുനിന്നു തിരുവനന്തപുരം, തൃശൂർ, കോട്ടയം, കോഴിക്കോട് റൂട്ടുകളിൽ ബസുകൾ സർവീസ് നടത്തുന്നു. എറണാകുളംകോട്ടയം റൂട്ടിൽ കാഞ്ഞിരമറ്റം വഴിയാണ് സർവീസുകൾ നടത്തുന്നത്.
ദേശീയപാതയിൽ കുതിരാൻ ഭാഗത്തു മണ്ണിടിഞ്ഞുണ്ടായ തടസ്സം പൂർണമായി നീക്കിയിട്ടില്ല. ഒരു വശത്തു കൂടി മാത്രമാണു വാഹനങ്ങൾ കടത്തിവിടുന്നത്. നെല്ലിയാമ്പതിയിലേക്കും അട്ടപ്പാടിയിലേക്കുമുള്ള റോഡ് ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. കരുവന്നൂർ പുഴ ഗതി മാറി ഒഴുകി ആറാട്ടുപ്പുഴ ചെറിയപാലം ബണ്ട് റോഡ് തകർന്നതിനെത്തുടർന്നു തൃശൂർകാഞ്ഞാണി റോഡിൽ ഗതാഗത നിരോധനം. കാഞ്ഞാണിപെരുമ്പുഴ പാടത്തു വെള്ളം നിറഞ്ഞതിനെത്തുടർന്ന് ഇരു ഭാഗങ്ങളിലേക്കും ടോറസ് ലോറികളിലാണ് യാത്രക്കാരെ എത്തിക്കുന്നത്.
ന്മ തൃശൂർ-വാടാനപ്പിള്ളി റൂട്ടിൽ തൃശൂരിൽനിന്ന് ചേറ്റുപുഴ വരെ ബസ് സർവീസുകൾ. ചേർപ്പ് റൂട്ടിൽ ചിറയ്ക്കൽ മേഖലയിൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്നു തൃപ്രയാറിലേക്കും ഗതാഗതം നിരോധിച്ചു. തൃശൂരിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്കു ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. തൃശൂർഷൊർണൂർ റോഡിൽ ഉരുൾപൊട്ടലുണ്ടായ കുറാഞ്ചേരി ഭാഗത്ത് കുറാഞ്ചേരി പാലം വഴി ഗതാഗതം തിരിച്ചുവിട്ടു.
വയനാട് ജില്ലയിലെ പ്രധാന റോഡുകളെല്ലാം നിലവിൽ ഗതാഗതയോഗ്യമാണ്. മലപ്പുറത്തുനിന്ന് നാടുകാണി ചുരം വഴി വയനാട്ടിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. മൾട്ടി ആക്‌സിലുള്ള വലിയ വാഹനങ്ങൾക്കു മാത്രം നിയന്ത്രണം. മാനന്തവാടിയിൽനിന്നു കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിലേക്കുള്ള പാൽചുരം ഇനിയും ഗതാഗതയോഗ്യമാക്കിയിട്ടില്ല. കണ്ണൂർ- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്‌സ് ടൗൺ പാതയിൽ ഗതാഗതം ഭാഗികം. ചെറിയ വാഹനങ്ങൾക്കു മാത്രം കടന്നു പോകാം.
കൂട്ടുകാർക്കായി നോട്ട്ബുക്ക് നിർമ്മിച്ച് വിദ്യാർത്ഥികൾ
പ്രളയത്തിൽ നഷ്ടപ്പെട്ടതിനു പകരമായി കൂട്ടുകാർക്ക് പുതിയ നോട്ട്ബുക്കുകൾ നിർമ്മിച്ചു നൽകിയാണ് വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾ മാതൃകയായിത്. നോട്ടുപുസ്തക നിർമ്മാണവും വിതരണവുമാണ് ഇവരേറ്റെടുത്തിട്ടുള്ളത്. വൊക്കേഷണൽ ഹയർസെക്കൻഡറി വകുപ്പിന്റെ 'സ്‌നേഹാക്ഷരം' പദ്ധതിപ്രകാരമാണ് പ്രവർത്തനം. വി.എച്ച്.എസ്.ഇ. നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ പ്രിന്റിങ് ടെക്നോളജി വിദ്യാർത്ഥികളാണ് പുസ്തകം നിർമ്മിക്കുന്നത്. തിങ്കളാഴ്ച മുതൽ ഇവർ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
ജി.വി.എച്ച്.എസ്.എസ്. കുന്നംകുളം (തൃശ്ശൂർ), ജി.വി.എച്ച്.എസ്.എസ്. പാമ്പാടി (കോട്ടയം), ജി.വി.എച്ച്.എസ്.ഇ., ചേളാരി (മലപ്പുറം) സ്‌കൂളുകളിലെ പൂർവവിദ്യാർത്ഥികളടക്കം 300 പേർ സംരംഭത്തിലുണ്ട്. പഠനാവശ്യത്തിന് കരുതിയ യന്ത്രങ്ങളും പേപ്പറുകളുമാണ് ഉപയോഗിക്കുന്നത്. എൻ.എസ്.എസിന്റെ വിവിധ പ്രവർത്തനങ്ങളിൽനിന്ന് മിച്ചംവെച്ച തുകയും ഉപയോഗിക്കും. ആദ്യഘട്ടത്തിൽ 15,000 നോട്ടുപുസ്തകങ്ങൾ സ്‌കൂൾ തുറക്കുമ്പോഴേക്കും എത്തിക്കും.
Stories you may Like
- വിഴിഞ്ഞം മുക്കോലയിൽ നടക്കുന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം
- ഉത്തരകാശിയിലെ തുരങ്കത്തിലെ രക്ഷാപ്രവർത്തനം എങ്ങുമെത്തിയില്ല;
- സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്! അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു
- പേമാരി, പ്രളയം: വിറങ്ങലിച്ച് ചെന്നൈ, രണ്ട് മരണം
- പ്രളയത്തിൽപ്പെട്ട 20 പേരുടെ ജീവൻ രക്ഷിച്ച ജസ്റ്റിന് രാജ്യത്തിന്റെ ആദരം
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍