സർക്കാർ മുണ്ടു മുറുക്കിയുടുത്ത് ചെലവ് ചുരുക്കുമ്പോൾ അപ്രഖ്യാപിത നിയമന നിരോധനം ഉറപ്പ്; കെഎസ്ആർടിസിക്കുള്ള ധനസഹായവും നിലച്ചേക്കും; പുതിയ വാഹനങ്ങൾ വാങ്ങില്ലെന്ന് പറയുമ്പോഴും മന്ത്രിമാരുടെ വിദേശയാത്രാച്ചെലവ് ധൂർത്തായി മാറിയില്ലേയെന്ന ചോദ്യത്തിന് മറുപടിയില്ല; വെള്ളാനകളായ കോർപ്പറേഷനുകളെ തൊടാനും തയ്യാറാകാതെ സർക്കാർ; ദുരിതാശ്വാസ പ്രവർത്തനം പൂർത്തിയാകും മുമ്പ് ഫണ്ട് പിരിക്കാനുള്ള മന്ത്രിമാരുടെ വിദേശയാത്രയെ വിമർശിച്ച് ഉമ്മൻ ചാണ്ടിയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ചെലവുചുരുക്കൽ നടപടികളിലേക്ക് കടക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയത്. ഈ ചെലവുചുരുക്കൽ നടപടി എത്രത്തോളമുണ്ടാകും എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. നിലവിലെ വാർഷിക പദ്ധതികളിലെല്ലാം മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച പിന്നോട്ടാകുമെന്ന കാര്യവും ഉറപ്പാണ്. സാമ്പത്തിക അച്ചടക്കം പാലിക്കുമെന്നാണ് ഐസക്കിന്റെ പ്രഖ്യാപനം എങ്കിലും പല കോർപ്പറേഷനുകളെയും അത് ബാധിക്കുമെന്ന സൂചനയാണ് ഐസക്ക് നൽകുന്നത്.
പിഎസ് സി വഴിയുള്ള പുതിയ നിയമനങ്ങൾ അത്യാവശ്യത്തിന് മാത്രമേ നടത്തൂ എന്നാണ് ഐസക്ക് വ്യക്തമാക്കുന്നത്. സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങൾ തടയില്ലെന്നും തോമസ് ഐസക് പറഞ്ഞുവെങ്കിലും വരാനിരിക്കുന്നത് നിയമന നിരോധനങ്ങളുടെ കാലമാണെന്നതും വ്യക്തമാണ്. പുതിയ വാഹനങ്ങൾ വാങ്ങില്ലെന്ന തീരുമാവവു സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. അതേസമയം ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം ഇനിയും ലഭ്യമായി തുടങ്ങിയിട്ടില്ല. നഷ്ടപരിഹാരത്തിന് പണം തടസമാകാത്ത സാഹചര്യം സൃഷ്ടിക്കുക എന്നതാണ് സർക്കാർ പോളിസിയെന്നാണ് ഐസക്ക് വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യത്തിൽ 20,000 കോടിയെങ്കിലും വായ്പയായി ലഭിക്കണം. കേന്ദ്രസർക്കാർ വായ്പ പരിധി ഉയർത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൃഷി വകുപ്പിന് പ്രാധാന്യം നൽകണമെന്നും ഐസക് ആവശ്യപ്പെട്ടു. അവശ്യ പദ്ധതികൾ മാത്രമാവും സർക്കാർ ഇനി നടപ്പാക്കുക. കിഫ്ബിയിൽ ഉൾപ്പെട്ട പദ്ധതികൾ നടപ്പാക്കും. കെ.എസ്.ആർ.ടി.സിയും കെ.എസ്.ഇ.ബിയും സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും ഐസക് പറഞ്ഞിട്ടുണ്ട്. പ്രളയക്കെടുതിയിൽ സാമ്പത്തിക നട്ടെല്ലൊടിഞ്ഞ കെഎസ്ആർടിസി കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ജീവനക്കാരുടെ എണ്ണം കുറച്ച് പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ ശ്രമിച്ചേക്കുമെന്ന സൂചന എംഡി ടോമിൻ തച്ചങ്കരിയും നൽകി കഴിഞ്ഞു. അതേസമയം വെള്ളാനകളായ കോർപ്പറേഷനുകളെയും ബോർഡുകളെയും പിരിച്ചുവിടുകയോ മറ്റോ ചെയ്യുമോ എന്ന കാര്യത്തിലും ധനമന്ത്രി യാതൊരു വ്യക്തയും വരുത്തുന്നില്ല.
അതേസമയം ചെലവ് ചുരുക്കുമെന്ന് പറയുമ്പോൽ തന്നെയും പ്രധാന വിമർശനം ഉയരുന്നത് മന്ത്രിമാരുടെ വിദേശയാത്രയെ കുറിച്ചാണ്. മന്ത്രിമാർ പണം പിരിക്കാൻ വേണ്ടി വിദേശയാത്രക്ക് പുറപ്പെടുമ്പോൾ അത് ധൂർത്തായി മാറില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. സർക്കാർ ചെലവിലാണോ അതോ സ്വന്തം ചെലവിലാണോ മന്ത്രിമാർ വിദേശയാത്ര നടത്തുക എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. ഈ വിദേശയാത്രയുടെ ആവശ്യമുണ്ടോ എന്നത് തന്നെ ചിന്തിക്കേണ്ട കാര്യമാണ്. ചുരുക്കിപ്പറഞ്ഞാൽ കിട്ടിയ അവസരത്തിൽ മന്ത്രിമാർക്ക് വിദേശത്ത് ചുറ്റിയടിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
അതേസമയം സർക്കാറിന്റെ ഈ നീക്കത്തെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിമാരുടെ സാന്നിധ്യവും നേതൃത്വവും ജില്ലകളിൽ വേണ്ട സമയത്തു ധനശേഖരണത്തിന് അവർ വിദേശത്തുപോകുന്നതു നീട്ടിവയ്ക്കണമെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിലാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം ആവശ്യപ്പെട്ടത്. ക്യാംപുകളിൽ നിന്ന് ആളുകൾ മടങ്ങിയതോടെ ദുരിതാശ്വാസ പ്രവർത്തനം നിലച്ചമട്ടാണ്. എന്നാൽ, യുദ്ധകാലാടിസ്ഥാനത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളെയും ഉൾപ്പെടുത്തി ശുചീകരണ, കുടിവെള്ള, ആരോഗ്യസുരക്ഷാ പദ്ധതികൾക്കു തീവ്രയജ്ഞം ഉണ്ടാകേണ്ട സമയമാണിതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഒക്ടോബർ മുതൽ മന്ത്രിമാർ വിദേശങ്ങളിലേക്ക് ഇതിനായി പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. യു. എ. ഇ, ബഹറൈൻ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, സിംഗപ്പൂർ, മലേഷ്യ, ആസ്ട്രേലിയ, ന്യൂസ്ലാൻഡ്, യു. കെ, ജർമനി, അമേരിക്ക, കാനഡ എന്നിവിടങ്ങൾ സന്ദർശിച്ച് ധനസമാഹരണം നടത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ഇതിൽ പ്രധാന രാജ്യങ്ങളിലേക്കുള്ള യാത്ര തരപ്പെടുത്താനാണ് മന്ത്രിമാരുടെ മത്സരം. എല്ലാ മന്ത്രിമാർക്കും പോകാവുന്ന തരത്തിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തണമെന്നും ആവശ്യമുണ്ട്.
സാലറി ചലഞ്ചിലൂടെ പ്രവാസി മലയാളികളിൽ നിന്ന് ഒരു മാസത്തെ ശമ്പളമാണ് പിണറായി ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ഏവരും തയ്യാറാണ്. അത് മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും. ഇത് വളരെ വേഗത്തിൽ നടക്കുന്ന പ്രക്രിയയാണ്. ഇതിനെ അട്ടിമറിക്കാനും വിദേശ യാത്രയിലൂടെ അടിച്ചു പൊളിക്കാനുമാണ് മന്ത്രിമാരുടെ നീക്കം. മന്ത്രിമാർക്കൊപ്പം ഉദ്യോഗസ്ഥരും വിദേശങ്ങളിലേക്ക് പോകും. മെഗാ ഷോകളിലൂടെ പിരവ് സംഘടിപ്പിക്കാനാണ് നീക്കം. ഇതിന്റെ ആവശ്യമുണ്ടോയെന്നും ലോക കേരള സഭയിലെ അംഗങ്ങളിലൂടെ പണപ്പിരിവ് നടത്തുന്നതല്ലേ ഉത്തമമെന്നുമാണ് ഉയരുന്ന ചോദ്യവും ഉയരുന്നുണ്ട്.
അതേസമയം ദുരിതബാധിതർക്കു നൽകാൻ സർക്കാർ ഉത്തരവായ 10,000 രൂപ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും നൽകണമെന്നാണ് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടുന്നത്. വെള്ളക്കെട്ട്, മണ്ണിടിച്ചിൽ എന്നീ കാരണങ്ങളാൽ വാസയോഗ്യമല്ലാതായ കുടുംബങ്ങൾക്കു മാത്രമേ സർക്കാർ ഉത്തരവ് പ്രകാരം പണം ലഭിക്കുകയുള്ളു. ഈ വ്യവസ്ഥ നടപ്പാക്കിയാൽ പ്രളയം മൂലം ദുരിതം അനുഭവിച്ച വലിയൊരു വിഭാഗത്തിന് ആനുകൂല്യം ലഭിക്കില്ല. വെള്ളപ്പൊക്കം മൂലം വീടുവിട്ടുമാറിയവർ, വെള്ളം കയറിയ വീടുകളിൽ താമസിച്ചവർ, മലയിടിഞ്ഞതിനെ തുടർന്ന് അപകടമേഖലയിൽനിന്നു മാറിത്താമസിച്ചവർ, തൊഴിൽ ചെയ്യാൻ കഴിയാതിരുന്ന മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർക്കു കൂടി 10,000 രൂപ നൽകണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
ഇലക്ട്രോണിക്സ് സാധനങ്ങൾ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് ആനുപാതികമായ നഷ്ടപരിഹാരം നൽകണം. സാധാരണ മഴക്കാലത്തുപോലും നൽകുന്ന സൗജന്യറേഷൻ ഇതുവരെ കൊടുത്തിട്ടില്ല. സൗജന്യ റേഷൻ നൽകുമെന്നു മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പു പറഞ്ഞിരുന്നു. ഒരു മാസം വരെയോ സാധാരണജീവിതം സാധ്യമാകുന്നതു വരെയോ സൗജന്യ റേഷൻ കൊടുക്കണം. പ്രളയത്തിന്റെ ഏറ്റവും കനത്ത ആഘാതമേറ്റ കാർഷിക മേഖലയുടെ പുനരുദ്ധാരണവും കർഷകർക്കുള്ള സഹായവും അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം. ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ കർഷകരുടെ അഞ്ചുലക്ഷം രൂപ വരെയുള്ള വായ്പ എഴുതിത്ത്ത്തള്ളണം.
കാർഷിക മേഖലയിലെ നഷ്ടം കണക്കാക്കാനും കർഷകർക്കു നൽകേണ്ട സഹായം തീരുമാനിക്കാനും പ്രത്യേക സംവിധാനം ഉണ്ടാകണം.
ഓണക്കച്ചവടത്തിനു കടകളിൽ കൂടുതൽ സ്റ്റോക്ക് ഉണ്ടായിരുന്നതിനാൽ വ്യാപാര, വ്യവസായ മേഖലയ്ക്കും കനത്ത നഷ്ടം സംഭവിച്ചു. അവരുടെ നഷ്ടത്തിന്റെ ഒരു ഭാഗം സർക്കാർ നൽകുകയും ബാക്കി തുകയ്ക്ക് ഉദാരമായ ബാങ്ക് വായ്പ ലഭ്യമാക്കുകയും വേണം. അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണവും വീടുകളുടെ പുനർനിർമ്മാണവുമാണ് കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ലോകബാങ്കിൽ നിന്നും എഡിബിയിൽ നിന്നും വായ്പ തേടിയതു പ്രായോഗികമായ സമീപനമാണ്.
ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളിൽ പ്രതിപക്ഷം പൂർണ സഹകരണമാണു നൽകുന്നത്. എന്നാൽ ചില ദുരിതാശ്വാസ ക്യാംപുകളിൽ അന്ധമായ രാഷ്ട്രീയം കടന്നുവന്നു. ദുരിതബാധിതർക്കു വേണ്ടി സമാഹരിച്ച സാധനങ്ങൾ ചിലർ കടത്തുകയും ചിലയിടങ്ങളിൽ വിതരണം ചെയ്യാൻപോലും കഴിയാതെ വന്നതും ഒഴിവാക്കേണ്ടതായിരുന്നു. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളിൽ നിർബന്ധിത പങ്കാളിത്തത്തിനു പകരം അർപ്പണ മനോഭാവത്തോടെയുള്ള സേവന പങ്കാളിത്തമാണ് ഉണ്ടാകേണ്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്