ഫയൽ കൂമ്പാരത്തിൽ സുഖിച്ചുറങ്ങുന്ന ഉദ്യോഗസ്ഥ രീതിയെ അടിച്ചമർത്താൻ ഉറപ്പിച്ചു മുഖ്യമന്ത്രി; മേലാളന്മാരെ സോപ്പിട്ട് ഒപ്പിട്ടു മുങ്ങുന്നവർക്ക് മേൽ പിടി വീഴും; കെഎസിനെതിരായ ചെറുത്തുനിൽപ്പിന് കോൺഗ്രസിനൊപ്പം പിണറായി വിരുദ്ധരും കൈകോർക്കുന്നത് 'കിമ്പളം' നിലക്കുമെന്ന് ഉറപ്പായതോടെ; ഏത് വിധേനെയും ചെറുക്കാൻ പോർമുഖം തുറന്നതോടെ മെല്ലപ്പോക്കിന് വേഗം കൂടും
കോട്ടയം: കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് വരുന്നത് തങ്ങളുടെ സ്വൈര്യവിഹാരത്തിന് മുക്കുകയറാകുമെന്ന വിശ്വാസത്തിൽ ഉദ്യോഗസ്ഥലോബി അരയും തലയും മുറുക്കി നേരിടാൻ രംഗത്ത്. നേതാക്കന്മാർക്ക് ഒപ്പിട്ടു മുങ്ങാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാവും. ഫലത്തിൽ നിലവിലുള്ള സംഘടനാ സ്വാതന്ത്ര്യത്തിന് കുച്ചുവിലങ്ങാവും.
പാർട്ടിയിലെന്ന പോലെ അധികാരകേന്ദ്രത്തെ വെല്ലുവിളിക്കാത്ത മെരുക്കമുള്ള അണികളെയാണ് ഉദ്യോഗസ്ഥതലത്തിലും പിണറായി കാണുന്നത്. കെഎഎസിനെതിരായ സമരം കോൺഗ്രസ് സംഘടനകളാണ് നയിക്കുന്നതെങ്കിലും ഇടതു ക്യാമ്പിന്റെ പ്രത്യേകിച്ച് സിപിഎമ്മിലെ പിണറായി വിരുദ്ധരുടെ പിന്തുണയും ഉണ്ട്. പക്ഷേ ഫയൽ കൂമ്പാരത്തിൽ സുഖിച്ചുറങ്ങുന്ന ഉദ്യോഗസ്ഥസംസ്കാരത്തിന് അറുതി വരുത്താനുറച്ചുതന്നെയാണ് പിണറായി. ഇത് നിലവിലുള്ള ഉദ്യോഗസ്ഥ- സർക്കാർ ശീതസമരത്തിന്റെ ആക്കം കൂട്ടും. മെല്ലപ്പോക്കിന് വേഗം കൂടും. പക്ഷേ മുന്നോട്ടുവച്ച കാൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. കെഎഎസ് അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥനീക്കവും മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടും ഭരണസിരാകേന്ദ്രത്തിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്.
സെക്രട്ടേറിയേറ്റിൽ സാധാരണക്കാരനെ വട്ടം ചുറ്റിക്കുന്ന ഉദ്യോഗസ്ഥരാജ് അവസാനിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് 30 വകുപ്പുകളിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നടപ്പാക്കാൻ തീരുമാനിച്ചത്. ഉമ്മൻ ചാണ്ടിയും വി എസ് അച്യുതാനന്ദനും കേരളത്തിൽ ഭരിച്ച എല്ലാ മന്ത്രിമാരെയും വെള്ളം കുടിപ്പിച്ച സെക്രട്ടേറിയറ്റിലെ തപ്പാനകൾക്കു കൂച്ചുവിലങ്ങിടാനുള്ള ഈ നടപടിയെ എതു വിധേനെയും തോൽപ്പിക്കാനാണ് ഉദ്യോഗസ്ഥ ലോബിയുടെ നീക്കം.
കെഎഎസ് വന്നാൽ നിലവിൽ മേശതോറും ഇഴഞ്ഞു നീങ്ങുന്ന ഫയൽ വർക്ക് കൾച്ചർ ഇല്ലാതാകുമെന്നാണു പ്രതീക്ഷ. ഒരോ സെക്ഷനും ഡയറക്ടറുടെ കീഴിലാവും. ഫയൽ നീക്കം ഈ ഡയറക്ടറെ കേന്ദ്രീകരിച്ചാവും. നിലവിൽ എൽഡി ക്ളാർക്ക് മുതൽ സൂപ്രണ്ടുമാർവരെ കുറിയിട്ടു കളിക്കുന്ന രീതി ഇല്ലാതാവും. ഈ നീക്കം മനസിലായതോടെയാണ് ഉദ്യോഗസ്ഥലോബി ഒന്നടങ്കം സടകുടഞ്ഞ് കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഇടതു സംഘടനകൾ സമരത്തിനില്ലെങ്കിലും അനങ്ങാമടിയന്മാരായ എല്ലാ ഉദ്യോഗസ്ഥരുടെയും മാനസിക പിന്തുണയും ആശീർവാദവും സമരത്തിനുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഭരണതലത്തിലുള്ള തീരുമാനത്തെ എതിർക്കാനാവാത്തിനാലാണ് ഇടതുസംഘടനകൾ വായ്പൊത്തിയിരിക്കുന്നത്. എങ്കിലും അവർ അസ്വസ്ഥരാണ്. സമരത്തിന് മാനസികമായ പിന്തുണ നൽകി സംതൃപ്തിയടയുകയാണ് അവർ.
സെക്രട്ടേറിയറ്റിലെ മുപ്പത് വകുപ്പുകളിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നടപ്പാക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞ മന്ത്രിസഭായോഗമാണ് അന്തിമ അനുമതി നൽകിയത്. ഇതോടെ പൊതുഭരണവകുപ്പ്, ധനകാര്യവകുപ്പ് ഉൾപ്പടെയുള്ള മുപ്പത് വകുപ്പുകളിൽ കെഎഎസ് വരും. കെഎഎസ് എന്നാൽ ഐഎഎസിന്റെ കേരളാ രൂപം. മിടുക്കരായ ഉദ്യോഗാർഥികളെ നേരിട്ട് റിക്രൂട്ട് ചെയ്ത് സെക്രട്ടേറിയേറ്റിലെ സുപ്രധാന ചുമതലകളിലേക്ക് നിയോഗിക്കുകയാണ് ലക്ഷ്യം. ഇതിന് ഏറെ നാളായി ശ്രമം തുടങ്ങിയിട്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭരണസംവിധാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നടപ്പാക്കാൻ തീരുമാനമുണ്ടായിരുന്നെങ്കിലും ജീവനക്കാർ ഒന്നടങ്കം പ്രതിഷേധിച്ചതോടെ സർക്കാർ പത്തിമടക്കി. ജീവനക്കാരുടെ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഇത് നടപ്പാക്കാനായിരുന്നില്ല.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സെക്രട്ടേറിയറ്റിനെ ഉൾപ്പെടുത്തിയതിനെ തുടർന്നായിരുന്നു ഉദ്യോഗസ്ഥര്‍ അന്ന് എതിർപ്പുമായി രംഗത്തെത്തിയത്. തുടർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ മന്ത്രിസഭാ ഉപസമിതിയുണ്ടാക്കി. എന്നിട്ടും തീരുമാനം ഉണ്ടാവുകയോ നടപ്പാക്കുകയോ ചെയ്തിരുന്നില്ല. ഉദ്യോഗസ്ഥരെ പിണക്കി എന്തെങ്കിലും ചെയ്യാനുള്ള ചങ്കുറപ്പ് ചാണ്ടിക്കില്ലായിരുന്നു. എന്നാൽ എൽ. ഡി.എഫ് അധികാരത്തിൽ വന്നതോടെ നിലപാട് മാറി. സെക്രട്ടേറിയറ്റിൽ ഉൾപ്പടെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നടപ്പാക്കുമെന്ന് തുറന്നു പറഞ്ഞു.
പല യോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥരുടെ മനോഭാവത്തിന് മുന്നറിയിപ്പ് നൽകിയെങ്കിലും അവർ ചെവിക്കൊണ്ടില്ല. പതിവുശൈലി തുടർന്നു. ഇതോടെയാണ് കെഎഎസ് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. തുടർന്ന് മന്ത്രിസഭാ യോഗം ഇതിന് അനുമതി നൽകുകയായിരുന്നു. എന്നാൽ കെഎഎസ് പരാജയമായിരിക്കുമെന്നതിനാലാണ് തങ്ങൾ എതിർക്കുന്നതെന്നാണ് ഉദ്യോഗസ്ഥ പക്ഷം. രണ്ടാം ഗസറ്റഡ് തസ്തികയിലേക്ക് നേരിട്ട് നിയമനം നടത്തിയ വനം, പൊലീസ് വകുപ്പുകളിൽ അത് പരാജയമായിരുന്നുവെന്ന് അവർ പറയുന്നു. ഇതു മൂലം പിന്നീടത് ഉപേക്ഷിക്കേണ്ടിയും വന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ സെക്രട്ടേറിയേറ്റിലെ ചുവപ്പുനാട അഴിച്ചേ അടങ്ങൂ എന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇതിന് ഇപ്പോഴുള്ള പോംവഴി കെഎഎസ് മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ മതം.കെ.എ.എസ്. രൂപവ്തകരിക്കുംമുമ്പ് വിശദപഠനം നടത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പിണറായി പറഞ്ഞത് ഈ സാഹചര്യത്തിലാണ്. ആകെ ഒഴിവുകളുടെ മൂന്നിലൊന്ന് തസ്തികകളിൽ നേരിട്ടു നിയമിക്കുമെന്നതും സെക്രട്ടേറിയേറ്റ് ജീവനക്കാരെയും ഇതിൽ പരിഗണിക്കുമെന്നതും മാത്രമാണ് ആകെ ജീവനക്കാർക്കുള്ള ആശ്വാസം. ഏതായാലും ഉദ്യോഗസ്ഥ ലോബിയും സർക്കാരും വിടുന്ന മട്ടില്ല. ഐഎഎസുകാരെ മുട്ടുകുത്തിച്ച പിണറായി ഇതും നേടുമോ എന്നാണ് കണ്ടറിയാനുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍