ഇന്നു തന്നെ സെൻകുമാർ ചുമതലയേൽക്കും; മുകളിൽ ശ്രീവാസ്തവയും താഴെ തച്ചങ്കരിയും ഒത്തുള്ള പൊലീസ് ഭരണം സുഖമാക്കാൻ സർക്കിൾ ഇൻസ്പെക്ടർമാരേയും എസ് ഐമാരേയും കൂട്ടത്തോടെ സ്ഥലം മാറ്റിയേക്കും; പരമാവധി ഗുസ്തി ഒഴിവാക്കി ഉറച്ച നിലപാട് എടുത്ത് നീതി നടപ്പാക്കും; നളിനി നെറ്റോയ്ക്കെതിരെ കേസ് എടുക്കാനും ജിഷാ കേസിലെ ഒത്തുകളി പൊളിക്കാനും സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ചീഫ് സെക്രട്ടറി നളിനി നെറ്റോയെ നിയമക്കുരുക്കിൽ പെടുത്താൻ ഉറച്ചാണ് ടിപി സെൻകുമാർ നീങ്ങുന്നതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സുപ്രീംകോടതിയുടെ ഉത്തരവിന്റെ കരുത്തിൽ പൊലീസ് മേധാവിയായി ഇന്ന് സെൻകുമാറിന് നിയമന ഉത്തരവ് കിട്ടും. അത് ലഭിച്ചാൽ ഉടൻ തന്നെ പൊലീസ് ആസ്ഥാനത്ത് എത്തി സെൻകുമാർ ചുമതലയേൽക്കും. സെൻകുമാറിന് അധികാര ചിഹ്നം നൽകാൻ ലോക്നാഥ് ബെഹ്റ നിൽക്കുമോ എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. കാരണം ബെഹ്റയുടെ പൊലീസ് മേധാവിയായുള്ള സ്ഥാനമേൽക്കൽ ചടങ്ങിന് സെൻകുമാർ എത്തിയിരുന്നില്ല. അതുകൊണ്ടാണ് ബെഹ്റയുടെ നിലപാട് ശ്രദ്ധേയമാകുന്നത്.
ഇതിനിടെയാണ് പൊലീസ് ആസ്ഥാനത്ത് കടുത്ത നിലപാടുകൾ സെൻകുമാർ എടുക്കുമെന്ന് വ്യക്തമാകുന്നത്. സെൻകുമാർ അധികാരത്തിലേക്ക് എത്തുമെന്ന് മനസ്സിലാക്കി 100 ഡിവൈ എസ് പി മാരെ സർക്കാർ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. പൊലീസ് ഉപദേശകനായി രമൺ ശ്രീവാസ്തവയെ മുഖ്യമന്ത്രി പിണറായി വിജയൻ നിയോഗിച്ചതും സെൻകുമാറിനെ മെരുക്കാനാണ്. ഇതിനൊപ്പം പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി ടോമിൻ തച്ചങ്കരിയും എത്തുന്നു. പിണറായിയുടേയും സിപിഎമ്മിന്റേയും വിശ്വസ്തനായ തച്ചങ്കരിയിലൂടെ സർക്കാർ പൊലീസ് ആസ്ഥാനത്ത് പിടിമുറുക്കും. ഡി വൈ എസ് പിമാരെ മാറ്റിയതും സെൻകുമാറിന്റെ പൊലീസിലുള്ള പിടിവള്ളികളില്ലാതെയാക്കാനാണ്. ഇതിന് മറുപടിയായി സിഐമാരേയും എസ് ഐമാരേയും സെൻകുമാറും സ്ഥലം മാറ്റിയേക്കും. ഇത് സർക്കാർ പ്രതീക്ഷിക്കുന്നുമുണ്ട്. നളിനി നെറ്റോയെ കേസെടുത്ത് കുടുക്കാനുള്ള സെൻകുമാറിന്റെ നീക്കം സർക്കാർ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികൾ പ്രതീക്ഷിക്കുന്നത്.
ഡിവൈഎസ്പിമാർ മുതലുള്ള പൊലീസുകാരുടെ സ്ഥലം മാറ്റം ആഭ്യന്തര വകുപ്പിന്റെ അധികാര പരിധിയിലാണ്. എന്നാൽ എസ് ഐമാരേയും സി ഐമാരേയും സ്ഥലം മാറ്റുന്നത് ഡിജിപിയും. കീഴ് വഴക്കമനുസരിച്ച് സർക്കാരിന്റെ അഭിപ്രായം തന്നെയാകും ഇത്തരം സ്ഥലം മാറ്റത്തിൽ ഡിജിപിയും നടപ്പാക്കുക. അതുകൊണ്ട് തന്നെ ഭരണത്തിലിരിക്കുന്നവർക്ക് താൽപ്പര്യമുള്ള എസ് ഐമാരും സിഐമാരും പ്രധാന സ്ഥാനങ്ങളിലെത്തും. ഇങ്ങനെ ലോക്നാഥ് ബെഹ്റയുടെ കാലത്ത് നിർണ്ണായക പദവികളിൽ എല്ലാം ഇടത് ആഭിമുഖ്യമുള്ള പൊലീസുകാരെ നിയോഗിച്ചിരുന്നു. ഇവരെയെല്ലാം സെൻകുമാർ സ്ഥലം മാറ്റുമെന്നാണ് സൂചന. ഇത്തരം നീക്കങ്ങളിൽ കരുതലോടെ പ്രതികരിക്കാനും ഇടപെടൽ നടത്താനും തച്ചങ്കരിയോട് സർക്കാർ നിർദ്ദേശിച്ചിട്ടുമുണ്ട്. എന്നാൽ തന്റെ അധികാര പരിധിയിൽ കൈകടത്താൻ ആരേയും അനുവദിക്കില്ലെന്നാണ് സെൻകുമാറിന്റെ ഉറച്ച നിലപാട്. പൊലീസ് ആസ്ഥാനത്തെ വിഷയത്തിൽ ഏറ്റുമുട്ടൽ ഇല്ലാതൊരു പരിഹാരമാണ് ആഗ്രഹിക്കുന്നത്.
എന്നാൽ നളിനി നെറ്റോയ്ക്ക് എതിരെ കേസെടുക്കുമെന്നാണ് സെൻകുമാറിന്റെ നിലപാട്. തന്റെ സ്ഥാനചലനവുമായി ബന്ധപ്പെട്ട് നളിനി നെറ്റോ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ തയാറാക്കിയ റിപ്പോർട്ടുകളിലെ വൈരുധ്യവും രണ്ടാം റിപ്പോർട്ട് ചീഫ് സെക്രട്ടറിയെ കാണിക്കാതെ നേരിട്ട് സർക്കാരിനു സമർപ്പിച്ചതിന്റെ കാരണവുമാകും അന്വേഷിക്കുക. . നളിനി നെറ്റോ ഫയലിൽ കൃത്രിമം കാട്ടിയെന്ന് സെൻകുമാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ സുപ്രീംകോടതിയുടെ പ്രതികരണങ്ങൾ സെൻകുമാറിന് അനുകൂലമായിരുന്നു. ചൊവ്വാഴ്ച സുപ്രീംകോടതിയുടെ നിലപാടുകൾ കൂടി പരിശോധിച്ചാകും അന്തിമ തീരുമാനം എടുക്കുക. നളിനി നെറ്റോയെ അറസ്റ്റ് ചെയ്യുന്നതിന്റെ സാധ്യതയും സെൻകുമാർ തേടിയിട്ടുണ്ട്.
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് നളിനി നെറ്റോ സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കിയത്. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രണ്ടു റിപ്പോർട്ടുകളാണ് നളിനി നെറ്റോ സർക്കാരിനു സമർപ്പിച്ചത്. ആദ്യത്തെ റിപ്പോർട്ട് സമർപ്പിച്ചത് 2016 ഏപ്രിൽ 13-നാണ്. വെടിക്കെട്ട് ദുരന്തത്തിനു കാരണക്കാരായ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നു പറയുന്ന ഈ റിപ്പോർട്ടിൽ സെൻകുമാറിനെപ്പറ്റി പരാമർശം ഉണ്ടായിരുന്നില്ല. പിന്നീട് ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം 2016 മെയ് 26-നു നൽകിയ റിപ്പോർട്ടിലാണ് സെൻകുമാറിനെക്കൂടി ഉൾപ്പെടുത്തിയത്.
ജിഷ കൊലക്കേസ് അന്വേഷണത്തിലും സെൻകുമാറിനു വീഴ്ച പറ്റിയെന്നാണ് നളിനി നെറ്റോ റിപ്പോർട്ട് ചെയ്തത്. രണ്ടാമത്തെ റിപ്പോർട്ട് അന്നു ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദിനെ കാണിക്കാതെയാണ് സർക്കാരിനു സമർപ്പിച്ചത്. സർക്കാർ മാറിയതിനു ശേഷമുള്ള റിപ്പോർട്ടിൽ സെൻകുമാറിന്റെ പേരു വന്നതു പരാമർശിച്ചാണ് സുപ്രീം കോടതി, അദ്ദേഹത്തെ ഡി.ജി.പി. സ്ഥാനത്തുനിന്നു നീക്കം ചെയ്തത് രാഷ്ട്രീയപ്രേരിതമാകാമെന്നു നിരീക്ഷിച്ചത്. ഈ സാഹചര്യത്തിൽ, മനഃപൂർവം റിപ്പോർട്ടിൽ പേര് ഉൾപ്പെടുത്തിയതിനെതിരേ ചീഫ് സെക്രട്ടറിയുടെ പേരിൽ കേസെടുക്കാനാണ് നീക്കം.
ജിഷാക്കേസിലും സെൻകുമാറിനെതിരെ ആരോപണം ഉയർന്നിരുന്നു. അമീറുൾ ഇസ്ലാമിനെ പിടിച്ചത് ബെഹ്റയുടെ നേട്ടമായും വിലയിരുത്തി. എന്നാൽ സെൻകുമാറിന്റെ കാലത്ത് നടന്ന അന്വേഷണത്തിന്റെ തുടർച്ച മാത്രമായിരുന്നു ബെഹ്റയുടെ പൊലീസും ചെയ്തത്. പ്രതി മൊബൈൽ ഫോൺ ഓൺ ചെയ്തതു മാത്രമാണ് നിർണ്ണായകമായത്. ഇക്കാര്യത്തിലെ ഗൂഢാലോചന ബെഹ്റ അന്വേഷിച്ചതുമില്ല. ഈ സാഹചര്യത്തിൽ ജിഷാ കേസിലെ ഗൂഢാലോചനയിലേക്ക് സെൻകുമാർ അന്വേഷണം നീട്ടുമെന്നാണ് സൂചന.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി നേടിയ ടി.പി. സെൻകുമാറിനെ തൽസ്ഥാനത്തു പുനർനിയമിക്കാനുള്ള ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് ഒപ്പിട്ടത്. ഉത്തരവ് ശനിയാഴ്ച സെൻകുമാറിന് കൈമാറും. സെൻകുമാറിനെ പുനർനിയമിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന്റെ പേരിൽ സുപ്രീംകോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് പുനർനിയമനം നൽകാനുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടത്. സെൻകുമാർ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരികെയെത്തുന്നതോടെ, നിലവിൽ ആ സ്ഥാനം വഹിക്കുന്ന ഡിജിപി ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടറാകും. വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിർബന്ധിത അവധിയിൽ പ്രവേശിച്ചതുമുതൽ വിജിലൻസിന്റെ ചുമതലയും ബെഹ്റയ്ക്കായിരുന്നു. പുതിയ സാഹചര്യത്തിൽ ബെഹ്റ വിജിലൻസിന്റെ മുഴുവൻ സമയ ചുമതലയിലേക്കു മാറും. ജേക്കബ് തോമസ് അവധി ഒരു മാസത്തേക്കു കൂടി നീട്ടിയിരുന്നു.
അതിനിടെ ജൂൺ 30-ന് വിരമിക്കുംവരെ പൊലീസ് മേധാവിയായി താനുണ്ടാകുമെന്ന സെൻകുമാറിന്റെ പ്രഖ്യാപനവും ശ്രദ്ധേയമാണ്. ഇടഞ്ഞുനിൽക്കുന്ന സെൻകുമാറിനെ പൊലീസ് ആസ്ഥാനത്ത് തളയ്ക്കാനാണ് സർക്കാർ ശ്രമം. അദ്ദേഹത്തിന്റെ തലയ്ക്കുമീതെ പൊലീസ് ഉപദേഷ്ടാവായി രമൺ ശ്രീവാസ്തവയെയും താഴെ പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി.യായി ടോമിൻ തച്ചങ്കരിയെയും നിയമിച്ചത് ഇതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനായ രമൺ ശ്രീവാസ്തവയുടെ നിർദ്ദേശങ്ങൾ തച്ചങ്കരിയിലൂടെ നടപ്പാക്കാനാവും സർക്കാർ ആലോചിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ ഐ.പി.എസുകാരെ മുഴുവൻ മാറ്റി. നിലവിലുണ്ടായിരുന്നവരിൽ എഐജി രാഹുൽ ആർ. നായർ മാത്രമാണ് ശേഷിക്കുന്നത്. ഇഷ്ടമില്ലാത്ത ഡി.ജി.പി. തൊട്ടതെല്ലാം കുറ്റം എന്ന നിലയിലേക്ക് കാര്യങ്ങൾ പോയാൽ പൊലീസ് ആസ്ഥാനത്ത് ഭരണസ്തംഭനം ഉറപ്പ്.
സുപ്രീംകോടതിയാണ് സെൻകുമാറിനെ നിയമിക്കാൻ പറഞ്ഞത്. സർക്കാരിൽനിന്ന് സമ്മർദങ്ങളുണ്ടായാൽ അദ്ദേഹം വീണ്ടും കോടതിയെ ആശ്രയിച്ചേക്കാം. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി അദ്ദേഹത്തെ നിയമിക്കാനുള്ള ശുപാർശ സർക്കാർ അംഗീകരിച്ച് ഗവർണർക്ക് കൈമാറിയിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി നിയമനം കിട്ടിയാൽ പൊലീസ് മേധാവിസ്ഥാനം സെൻകുമാർ ഒഴിയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
Stories you may Like
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- ബിജെപി പ്രവേശനത്തിന് പിന്നിൽ ബെഹ്റയെന്ന ആരോപണം തള്ളി പത്മജ
- രണ്ടാം തവണയും മോദിയുടെ കാൽക്കീഴിൽ; ബീഹാറിൽ 'നിതീഷ് യുഗം' തുടരും
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്