കുറ്റം പറയുന്നത് ശബരിമലയിൽ ഈ സമിതി പ്രായോഗികമല്ലെന്നും നിരോധിക്കണമെന്നും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയവർ; ഹൈക്കോടതി നിരീക്ഷകരെ പിണറായി കണ്ടത് പൊലീസിനും എക്സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമായി; യുവതികളെത്തിയപ്പോൾ എല്ലാ തീരുമാനിക്കേണ്ടത് മേൽനോട്ട സമിതിയെന്ന കുറ്റപ്പെടുത്തലും കുളിമുറികളും കക്കൂസും പരിശോധിക്കലല്ല ജോലിയെന്നുമുള്ള പരിഹാസവും; കടകംപള്ളിയുടെ വാക്കുകളിൽ ഉള്ളത് മറ്റൊരു ഇരട്ടത്താപ്പ്; നടന്നത് പുത്തരിക്കണ്ടം തള്ള് മറയ്ക്കാനുള്ള 'തൊട്ടുകളി' ശ്രമം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ശബരിമല മേൽനോട്ടത്തിന് ഹൈക്കോടതി സമിതിയെ നിയോഗിച്ചപ്പോൾ ഏറ്റവും വലിയ വിമർശനവുമായി എത്തിയത് സംസ്ഥാന സർക്കാരായിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ അപ്പീലും നൽകി. മേൽനോട്ട സമിതിയിൽ അംഗമായ ഫയർഫോഴ്സ് മേധാവി എ ഹേമചന്ദ്രനെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു ഇതിന് പിന്നിൽ. ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ സുപ്രീംകോടതി ഉടൻ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. അതുകൊണ്ട് മാത്രമാണ് മേൽനോട്ട സമിതിക്കെതിരെ സർക്കാർ നടത്തിയ നീക്കം ഫലവത്താകാത്തത്. അങ്ങനെ സർക്കാരിന്റെ അധികാരങ്ങളിൽ മേൽ കടന്നു കയറുമെന്ന സർക്കാർ തന്നെ പറഞ്ഞ സമിതിയെ കുറിച്ചാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇപ്പോൾ പരാതി പറയുന്നത്. എല്ലാം ചെയ്യേണ്ടത് സർക്കാരണെന്നും മേൽനോട്ട സമിതി അതിന് തടസമാണെന്ന് വാദിച്ചവർ ഇപ്പോൾ മേൽനോട്ട സമിതി ഒന്നും ചെയ്യുന്നില്ലെന്ന് പരാതി പറയുമ്പോൾ അത് വിരോധാഭാസമാവുകയാണ്.
എന്തുവന്നാലും സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും നവോത്ഥാനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നുമാണ് ശബരിമല വിഷയത്തിൽ പിണറായി സർക്കാർ എടുത്ത ആദ്യ നിലപാട്. തിരുവനന്തപുരത്ത് പുത്തരികണ്ടത്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗം സോഷ്യൽ മീഡിയ ഏറെ ചർച്ചയായിരുന്നു. ഇത് മുഖവിലയ്ക്കെടുത്താണ് പല ആക്ടിവിസ്റ്റുകളും ദർശനത്തിന് എത്തിയത്. മനിതി സംഘം സർക്കാരിന് മുൻകൂട്ടി കത്തെഴുതി. നിലയ്ക്കൽ എത്തുന്ന എല്ലാവരേയും ശബരിമലയിൽ കൊണ്ടു പോകുമെന്നായിരുന്നു മറുപടി. എന്നാൽ മനിതിക്കാരെ കൊണ്ടു വരാൻ പൊലീസ് തന്നെ മധുരയിൽ പോയി. അവരെ പമ്പയിലെത്തിച്ചു. പ്രതീക്ഷിക്കാത്ത പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ സർക്കാർ വലിയ പ്രതിസന്ധിയിലായി. ഇതോടെയാണ് തീരുമാനം മേൽനോട്ട സമിതിയെടുക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടതും. അപ്പോൾ തന്നെ ദൈനംദിന ക്രമസമാധാനപാലനം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സമിതി അറിയിക്കുകയും ചെയ്തു. അതിന് ശേഷവും സർക്കാരും മന്ത്രിയും മേൽനോട്ട സമിതിയെ കുറ്റപ്പെടുത്തുകയാണ്.
ശബരിമലയിൽ സർക്കാരിന് വലിയ പിഴവുണ്ടായി എന്ന് പൊതുസമൂഹത്തിൽ ചർച്ച സജീവമാണ്. ഇത് മറികടക്കാനുള്ള ആയുധമായി മേൽനോട്ട സമിതിയെ കുറ്റപ്പെടുത്താനാണ് സർക്കാരിന്റെ നീക്കം. പ്രശ്നമെത്തുമ്പോൾ ഉത്തരവാദിത്തം മേൽനോട്ട സമിതിക്ക് കൈമാറാനുള്ള നീക്കം. ഇതാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഈ തൊട്ടുകളി പൊളിക്കുന്നതാണ് നിരീക്ഷണ സമിതിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലെ വാചകങ്ങൾ. മേൽനോട്ട സമിതി ഭരണപരമായ പ്രതിസന്ധി ഉണ്ടാക്കുമെന്ന വാദമാണ് സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചത്. കോടതിയുടെ നടപടി ഭരണഘടനാവിരുദ്ധമെന്നും സർക്കാർ കരുതുന്നു. വിധി നടപ്പിലാക്കാൻ ഹൈക്കോടതിയല്ല മേൽനോട്ടം വഹിക്കേണ്ടതെന്നാണ് സർക്കാർ വാദം. ശബരിമലയിൽ പൊലീസ് ചില ഏകപക്ഷീയമായ നടപടികൾ സ്വീകരിച്ചുവെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി മൂന്നംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. സ്ഥിതിഗതികൾ വിലയിരുത്തി കൃത്യമായി കോടതിയെ അറിയിക്കുന്നതിനാണ് മൂന്നംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. പൊലീസിൽ കോടതിക്ക് ഇപ്പോഴും വിശ്വാസമാണെന്നും എന്നാൽ ഭക്തരെ ബുദ്ധിമുട്ടിച്ചുകൊണ്ടാകരുത് നടപടികളെന്നും ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ പൊലീസിന് തന്നെയാണ് ശബരിമലയിലെ ക്രമസമാധാനത്തിന്റെ ചുമതല.
ശബരിമല മേൽനോട്ട സമിതിയിൽ ഡിജിപി ഹേമചന്ദ്രനും അംഗമാണ്. ഇതോടെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് മുകളിൽ ഹേമചന്ദ്രൻ ശബരിമല കാര്യത്തിൽ എത്തിയിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീംകോടതിയെ സംസ്ഥാന സർക്കാർ അടിയന്തരമായി സമീപിച്ചത്. പൊലീസിന്റെ തീരുമാനങ്ങളിൽ ഹേമചന്ദ്രൻ ഇടപെടുമോ എന്നതായിരുന്നു ഭയം. എന്നാൽ മാന്യതയുമായി ഇത്തരം വിഷയങ്ങളിൽ ഹേമചന്ദ്രൻ ഇടപെട്ടില്ല. പൊലീസിനെ കുറ്റപ്പെടുത്തുന്ന വിലയിരുത്തലുകളും നടത്തിയില്ല. ഇതിനിടെയാണ് യുവതികൾ മലകയറാൻ എത്തിയത്. യുവതികളോട് ശബരിമലയിലേക്ക് വരാനും സുരക്ഷ ഒരുക്കാമെന്നും പറഞ്ഞത് സർക്കാരും പൊലീസുമാണ്. അങ്ങനെ എത്തിയ യുവതികളുടെ കാര്യത്തിൽ മേൽനോട്ട സമിതിയുടെ തീരുമാനം വേണമെന്ന് കടകംപള്ളി പരസ്യമായി പറഞ്ഞു. കാര്യങ്ങൾ കൈവിട്ടു പോയപ്പോഴായിരുന്നു ഇത്. എന്നാൽ ഹൈക്കോടതി ചോദിച്ചാൽ റിപ്പോർട്ട് നൽകുമെന്നും തീരുമാനമെടുക്കൽ അല്ല മേൽനോട്ടമാണ് ഉള്ളതെന്നും സമിതി പറഞ്ഞതോടെ സർക്കാർ വെട്ടിലായി. മണ്ടത്തരങ്ങളുമായി സർക്കാർ മുന്നോട്ട് പോയപ്പോൾ വിശ്വാസികളുടെ ചെറുത്ത് നിൽപ്പ് വിജയിച്ചു.
മേൽനോട്ട സമിതി ഹൈക്കോടതി നടപടി പൊലീസിനും എക്സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമാണെന്നും ശബരിമലയിലെ പൊലീസിന്റെ പ്രവർത്തനത്തെ ഇതു ബാധിക്കുന്നുവെന്നും സർക്കാർ സുപ്രീംകോടതിയിൽ നൽകിയ അപ്പിലിൽ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ഹൈക്കോടതിയല്ല മേൽനോട്ടം വഹിക്കേണ്ടതെന്ന വാദമാണ് സർക്കാർ ഉയർത്തിയത്. ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ എന്നിവരാണ് ഡിജിപി എ.ഹേമചന്ദ്രന് പുറമേ നിരീക്ഷക സമിതിയിലുള്ളത്. പിണറായി സർക്കാരിന്റെ കണ്ണിലെ കരടായിരുന്നു ഐപിഎസുകാരനായ എ ഹേമചന്ദ്രൻ. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നല്ല പുസ്തകത്തിൽ സ്ഥാനം നേടാൻ ഹേമചന്ദ്രന് കഴിഞ്ഞിരുന്നില്ല. ഇതാണ് പൊലീസിൽ ഹേമചന്ദ്രന് തിരിച്ചടിയായത്. ഇതെല്ലാം തിരിച്ചറിഞ്ഞാണ് ഫയർ ഫോഴ്സ് മേധാവിയായ ഹേമചന്ദ്രനെ ശബരിമലയിലെ സൈനാധിപനാക്കി ഹൈക്കോടതി മാറ്റിയത്. പിണറായി സർക്കാർ ഇതിൽ അസ്വസ്ഥരായിരുന്നു. പ്രതീക്ഷിച്ചതൊന്നും സംഭവിച്ചില്ല. ഹേമചന്ദ്രൻ ഹൈക്കോടതി നൽകിയ ഉത്തരവാദിത്തം മാത്രമാണ് നടത്തിയതും. അങ്ങനെ പൊലീസിന്റെ പ്രവർത്തനത്തിൽ ഇടപെടരുതെന്ന് സർക്കാർ ആഗ്രഹിച്ച സമിതിയാണ് ഹൈക്കോടതിയുടെ മേൽനോട്ട സമിതി. എന്നാൽ പ്രതിസന്ധിയെത്തുമ്പോൾ പഴി മുഴുവൻ സമിതിക്കും.
സമിതി ശബരിമലയിൽ പ്രായോഗികമല്ലെന്നും അതുകൊണ്ടുതന്നെ സമിതിയെ നിരോധിക്കണമെന്നുമായിരുന്നു സർക്കാരിന്റെ ആവശ്യം. ഇത്തരത്തിലൊരു സമിതിയെയാണ് ശബരിമലയിൽ കാര്യങ്ങളിൽ തീരുമാനം എടുക്കാത്തതിന്റെ പേരിൽ സർക്കാർ കുറ്റപ്പെടുത്തുന്നത്. വലിയ വിമർശനമാണ് ഇന്നും സമിതിക്കെതിരെ കടകംപള്ളി ഉയർത്തുന്നത്. ഹൈക്കോടതി നിരീക്ഷക സമിതിക്കെതിരെ നേരത്തെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. ശബരിമലയിൽ എത്ര കക്കൂസുണ്ട്, കുളിമുറിയുണ്ട് എന്ന് അന്വേഷിക്കാനല്ല ഹൈക്കോടതി നിരീക്ഷക സമിതിയെ നിയോഗിച്ചത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന പ്രത്യേക സാഹചര്യത്തിലാണ് നിയോഗിച്ചത്. അവർ സർക്കാരിനേയും ദേവസ്വംബോർഡിനേയും ക്രമസമാധാന പ്രശ്നങ്ങളെ സംബന്ധിച്ച് ഉപദേശിക്കണം. മറ്റു കാര്യങ്ങൾ നോക്കാൻ നേരത്തെ തന്നെ അവിടെയൊരു കമ്മീഷനുണ്ടെന്നും മന്ത്രി ഇപ്പോൾ പരിഹസിക്കുന്നത്. ഇതോടെയാണ് സമിതിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിലെ വസ്തുതകൾ ചർച്ചയാകുന്നത്.
ശബരിമലയിലെ സർവ്വ സൈന്യാധിപനായാണ് ഹേമചന്ദ്രനെ ഹൈക്കോടതി നിരീക്ഷകർക്കൊപ്പം നിയോഗിച്ചതെന്ന വിലയിരുത്തൽ സജീവമായിരുന്നു. സുഗമ തീർത്ഥാടനം ഉറപ്പാക്കാൻ മുൻ ജഡ്ജിമാർ ഉൾപ്പെട്ട മൂന്നംഗ നിരീക്ഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചത്. ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ.രാമൻ, ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ്.സിരിജഗൻ എന്നിവരാണ് മറ്റ് രണ്ട് പേർ. ഇവർ വിരമിച്ച ജഡ്ജിമാരാണ്. എന്നാൽ മൂന്നാമൻ സർവ്വീസിലുള്ള പൊലീസുകാരനും. മുതിർന്ന ഐപി എസ് ഉദ്യോഗസ്ഥനെ സംഘത്തിൽ നിയോഗിച്ചത് പൊലീസിന്റെ കടിഞ്ഞാൺ ഹൈക്കോടതിക്ക് ലഭിക്കാൻ കൂടി വേണ്ടിയാണ്. അതുകൊണ്ട് തന്നെ സന്നിധാനത്ത് ഹേമചന്ദ്രൻ പറയുന്നതും പൊലീസിന് അനുസരിക്കേണ്ടി വരും. എന്നാൽ ഹേമചന്ദ്രന്റെ വാക്കുകളെ അനുസരിക്കരുതെന്ന അനൗദ്യോഗിക നിർദ്ദേശം പല പൊലീസുകാർക്കും സർക്കാർ തലത്തിൽ നൽകിയിരുന്നു. ഇത് മനസ്സിലാക്കി പൊലീസ് മേധാവിയുമായി ഏറ്റുമുട്ടലിന് പോകാതെ ഹേമചന്ദ്രൻ ഹൈക്കോടതിയുടെ നിരീക്ഷകനെന്ന നിലയിൽ പ്രവർത്തിച്ചു. കാര്യങ്ങൾ ഹൈക്കോടതിയെ അറിയിക്കും വിധമായിരുന്നു ഇടപെടൽ.
പൊലീസിന്റെ ഇടപെടലുകളിലെ പോരായ്മകൾ ഹൈക്കോടതിയെ അറിയിക്കാനും തെറ്റ് തിരുത്താനും അധികാരമുള്ളവരാണ് മേൽനോട്ട സമിതി. എന്നാൽ പൊലീസിനോടോ സർക്കാരിനോടോ യാതൊരു ഉത്തരവാദിത്തമില്ല. അതുകൊണ്ട് തന്നെ ദൈനംദിന ക്രമസമാധാന പ്രശ്നങ്ങൽ പൊലീസിന്റെ ഉത്തരവാദിത്തമാണ്. നിരോധനാജ്ഞ തീരുമാനത്തിൽ പോലും അതുകൊണ്ട് തന്നെ സമിതി പ്രതികൂല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് വസ്തുത. അത്തരത്തിലൊരു സമിതിയെയാണ് മന്ത്രി കടകംപള്ളി വിമർശിക്കുന്നത്. ശബരിമല നിരീക്ഷണ സമിതിക്ക് മൂക്ക് കയർ ഇടാനുള്ള ഇടത് സർക്കാർ നീക്കമായിരുന്നു ഹൈക്കോടതി തീരുമാനത്തിന്നെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക് നീങ്ങിയത്. നിരീക്ഷണ സമിതി ശബരിമലയിൽ കർശന ഇടപെടൽ നടത്തുമെന്നും സമിതി തീരുമാനങ്ങളും ഇടപെടലുകളും സർക്കാർ വിരുദ്ധമാകുമെന്നും സർക്കാർ ഭയന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് സമിതിയെ നിർവീര്യമാക്കാനുള്ള സർക്കാർ നീക്കം നടന്നതും.
ശബരിമല പ്രശ് ശബരിമല ഒരു രാഷ്ട്രീയ പ്രശ്നമാക്കി നിലനിർത്താൻ സർക്കാർ ശ്രമിക്കുന്നുവെന്നു മനസിലാക്കിയാണ് ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചത്. ശബരിമലയിലെത്തുന്ന ഭക്തർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം ഒരുക്കുക, 24 മണിക്കൂറും ഭക്ഷണം ഉറപ്പാക്കുക എന്നിവയാണ് സമിതിയുടെ മുൻഗണനാ ക്രമത്തിലെ വിഷയങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്