യുവതികൾ പൊലീസ് സംരക്ഷണയിൽ അതീവ സുരക്ഷിതമായി സന്നിധാനത്ത് എത്തുമോ? അയ്യപ്പ വിശ്വാസികൾക്ക് അധികം കാത്തു നിൽക്കാതെ മല കയറാൻ ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തി കേരള പൊലീസ്; യുവതി പ്രവേശനത്തിൽ പ്രതിഷേധം ആളിക്കത്തവേ ശബരിമലയിൽ ഓൺലൈൻ ബുക്കിങ് സംവിധാനം ഉടനടി നടപ്പിലാക്കി സർക്കാർ; ഭക്തർക്ക് ഇനി തങ്ങാൻ സാധിക്കുക പരമാവധി 24 മണിക്കൂർ മാത്രം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിഷേധം ആളിക്കത്തവേ ഭക്തരെ അതീവ സുരക്ഷിതരായി മല കയറ്റാൻ ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തി കേരള സർക്കാർ. ശബരിമല ദർശനത്തിന് തിരുപ്പതി മാതൃകയിലുള്ള ഡിജിറ്റൽ ബുക്കിങ് സംവിധാനമാണ് അതിവേഗം ബഹുദൂരത്തിൽ കേരളാ സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. ഇനി ശബരിമല ദർശനം ആഗ്രഹിക്കുന്ന യുവതികൾക്ക് നേരത്തെ തന്നെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത് അതീവ സുരക്ഷയോടെ സന്നിധാനത്ത് എത്താം. വഴിയിൽ പ്രതിഷേധക്കാർ തടയുമെന്ന പേടിയും വേണ്ട. ഇതിലൂടെ തീർത്ഥാടകർ ദർശനത്തിന് എത്തുന്ന തീയതിയും സമയവും വരെ മുൻകൂട്ടി അറിയാം.
കാനന പാതയിലുള്ള ക്ഷേത്രമായതിനാൽ തിരുപ്പതി മോഡൽ ശബരിമലയിൽ വൈകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നെങ്കിലും ശബരിമലയിലെത്തുന്ന ഭക്തരുടെ സുരക്ഷ പരിഗണിച്ച് ഓൺലൈൻ സംവിധാനം ഉടനടി തന്നെ നടപ്പിലാക്കി സർക്കാർ മാതൃകയാകുക ആയിരുന്നു. മണ്ഡലകാലത്തിന് മുമ്പ് തന്നെ ഓൺലൈൻ ബുക്കിങ് സംവിധാനം നിലവിൽ വന്നതോടെ ഇനി യുവതികൾക്കും മുൻകുട്ടി ബുക്ക് ചെയ്ത് സുരക്ഷിതരായി തന്നെ ശബരിമലയിൽ എത്താനുള്ള സംവിധാനമാണ് ഒരുങ്ങിയിരിക്കുന്നത്. ഇതോടെ കേരള സർക്കാരിന്റെ വെബ്സൈറ്റിൽ കയറി ബുക്ക് ചെയ്താൽ ക്യൂ നിൽക്കാതെ തന്നെ ഭക്തർക്ക് ശബരിമല ദർശനം നടത്തി മടങ്ങാം.
ശബരിമല ക്യൂ ഡോട്ട് കോം എന്ന വെബ്സൈറ്റാണ് സർക്കാർ ഇതിനായി ആരംഭിച്ചിരിക്കുന്നത്. നിലക്കൽ വരെ കെഎസ്ആർടിസി ബസ് ഓൺലൈൻ ബുക്ക് ചെയ്യാനും വെബ്സൈറ്റിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ശബരിമലയിൽ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിനടപ്പാക്കാനുള്ള സർക്കാർ നിലപാടിനെതിരെ വൻ പ്രതിഷേധം ആളിക്കത്തവെയാണ് ശബരിമലയിൽ സർക്കാർ പുത്തൻ പരിഷ്ക്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിലെ തിരക്കു നിയന്ത്രിക്കാനാണ് തിരുപ്പതി ക്ഷേത്രത്തിലെ മാതൃകയിൽ ഡിജിറ്റൽ ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി ശബരിമലയുടേയും തീർത്ഥാടകരുടേയും സുരക്ഷയും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
സർക്കാരിന്റെ പുതിയ വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത് എത്തുന്ന ഭക്തർക്ക് പമ്പ വരെ നീളുന്ന നീണ്ട ക്യൂവിൽ പെടാതെ സന്നിധാനം വരെ എത്താം. ബുക്ക് ചെയ്ത് എത്തുന്നവരുടെ കൂപ്പണും ഐഡി കാർഡും പരിശോധിച്ച് കേരളാ പൊലീസ് സന്നിധാനത്തേക്കുള്ള പ്രത്യേക ക്യൂവിലൂടെ കയറ്റി വിടും. രജിസ്റ്റർ ചെയ്യുന്നവർ പേര്, വിലാസം, ജില്ല, പിൻ കോഡ്. ഫോട്ടോ പതിച്ച ഐഡി കാർഡ്, ഫോട്ടോ എന്നിവ നൽകി പ്രൊഫൈൽ ക്രിയേറ്റ് ചെയ്യണം. അപ്പോൾ ലോഗിൻ ഐഡി ലഭിക്കും. ഇതുവഴി സൈൻ ഇൻ ചെയ്ത് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ബുക്ക് ആയി കഴിഞ്ഞാൽ ഈമെയിലിൽ വഴി കൂപ്പൺ ലഭിക്കും. ഇതിലൂടെ തീർത്ഥാടകർ ദർശനത്തിന് എത്തുന്ന തീയതിയും സമയവും മുൻകൂട്ടി അറിയാനും കഴിയും.
ശബരിമല ദർശനത്തിന് തിരുപ്പതി മാതൃകയിലുള്ള ഡിജിറ്റൽ ബുക്കിങ് നടപ്പാക്കുന്ന കാര്യം സർക്കാർ നേരത്തെ തന്നെ പരിഗണനയിൽ എടുത്തിരുന്നു. എന്നാൽ കാനന പാത ആയതിനാൽ ഉടനൊന്നും നടപ്പിലാക്കാൻ കഴിയില്ല എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധം ആളിക്കത്തി നിൽക്കേ ഓൺലൈൻ ബുക്കിങ് ഉടനടി നടപ്പിലാക്കി ശബരിമലയിൽ സർക്കാർ അതിവേഗം ബഹുദൂരം പാലിക്കുക ആയിരുന്നു
തിരുപ്പതി മാതൃകയിലുള്ള ഓൺലൈൻ ക്രമീകരണങ്ങൾക്ക് കുറഞ്ഞത് നാലുമാസമെങ്കിലും വേണ്ടിവരുമെന്നാണ് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നത്. സ്ത്രീ പ്രവേശനത്തിന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ഇടപെടൽ. ശബരിമലയിൽ തിരക്ക് കുറയ്ക്കാനും തീർത്ഥാടക നിയന്ത്രണത്തിനും ഡിജിറ്റൽ ബുക്കിങ് ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമല ചീഫ് കോ-ഓർഡിനേറ്റർ കൂടിയായ പൊതുമരാമത്തുവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധനറാവു, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, എ.ഡി.ജി.പി. എസ്. ആനന്ദകൃഷ്ണൻ തുടങ്ങിയവരടങ്ങുന്ന സംഘം തിരുപ്പതി മാതൃകയെപ്പറ്റി നേരത്തെ പഠനം നടത്തിയിരുന്നു. ഓൺലൈൻ ബുക്കിങ് അനുവദിക്കുന്ന സമയത്ത് ദർശനം നടത്തി മടങ്ങുന്ന തിരുപ്പതി സംവിധാനത്തിന് ശബരിമലയിൽ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നും കൂടുതൽ ചർച്ച നടത്തിയും സമയമെടുത്തും മാത്രമേ ഇതു നടപ്പാക്കാനാവൂ എന്നുമാണ് സംഘം വിലയിരുത്തിയിരുന്നത്.
ഇതോടെ ഇത്തവണ അതീവ സുരക്ഷയിൽ തന്നെയാകും തീർത്ഥാടനം എന്ന് ഉറപ്പായി കഴിഞ്ഞു. ഉത്സവകാലത്ത് ശബരിമലയിലും പരിസരങ്ങളിലുമായി 5000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇതിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ, വടശ്ശേരിക്കര എന്നീ സ്റ്റേഷനുകളിലെ പൊലീസുകാരുടെ എണ്ണം വർധിപ്പിക്കും. സന്നിധാനത്തും പരിസരത്തും കൂടുതൽ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്യും. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന സാമൂഹ്യ വിരുദ്ധരെ തിരിച്ചറിയുന്നതിനുമായി കൂടുതൽ പൊലീസിനെ നൽകണമെന്ന് മറ്റു സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സുഗമമായ ദർശനം ഉറപ്പാക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കും. ശബരിമലയിലെ തിരക്കു കുറയ്ക്കുന്നതിനായി ചെങ്ങന്നൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ അധിക സൗകര്യം ഏർപ്പെടുത്തും. ശബരിമലയിലും പരിസരത്തും ക്രമസമാധാനനില ഉറപ്പാക്കുന്നതിന് കർശനനടപടി സ്വീകരിക്കും.തുലാമാസ പൂജകൾക്ക് നടതുറന്നപ്പോൾ ഉണ്ടായ ക്രമസമാധാന പ്രശ്നങ്ങൾ പരിഗണിച്ച് തീർത്ഥാടനകാലത്ത് ക്രമസമാധാനനില ഉറപ്പു വരുത്തുന്നതിന് ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തും.
മണ്ഡലകാലത്തു ദിവസം 80,000 പേർക്കു ദർശന സൗകര്യം ഒരുക്കാനാണു ഡിജിറ്റൽ ബുക്കിങ് ഏർപ്പെടുത്തുന്നത്. തിരുപ്പതിയിൽ വർഷങ്ങളായി ഈ സംവിധാനം നിലവിലുണ്ട്. നിലയ്ക്കലിൽ പാർക്കിങ്ങിനും ഓൺലൈൻ ബുക്കിങ് ഏർപ്പെടുത്തും. തിരക്കേറിയ ദിവസങ്ങളിൽ 60,000 വാഹനങ്ങൾ വരെ നിലയ്ക്കലിൽ എത്തുന്നുണ്ടെന്നാണു കണക്ക്. നേരത്തെ പമ്പയിൽ അടക്കം വാഹന ്സ്വകാര്യ വാഹന ഗതാഗതം നിരോധിച്ചിരുന്നു. നിലയ്ക്കലിൽ പാർക്കിങ് നേരത്തെ ബുക്ക് ചെയ്യുന്നതിലൂടെ ഗതാഗതക്കുരുക്കും ഒഴിവാകും.
ദിവസേന ഒരു ലക്ഷത്തോളം പേർ ദർശനത്തിനെത്തുന്ന തിരുപ്പതിയിൽ ദർശന സമയം ബുക്കിങ് വേളയിൽ തന്നെ അറിയാം. വഴിപാടു നൽകാനുള്ള ഇഹുണ്ടിക സൗകര്യവുമുണ്ട്. വെബ്സൈറ്റ് വഴിയും തിരുപ്പതിയിലെ പ്രത്യേക കൗണ്ടറുകൾ വഴിയും പോസ്റ്റ് ഓഫിസുകൾ വഴിയും ദർശനം ബുക്ക് ചെയ്യാനാകും. ഈ മാതൃകയാണു കേരളവും പരിഗണിക്കുന്നത്. ഇടോയ്ലറ്റ് ഉൾപ്പെടെ അവിടത്തെ ശുചിത്വസംവിധാനങ്ങളും പകർത്താനാണ് ആലോചന.
ഇതിനു പുറമേ സ്ത്രീകൾക്കായി നിലയ്ക്കലിൽ അടക്കം പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. കെ. എസ്. ആർ. ടി. സി നിലയ്ക്കലിൽ സ്ത്രീകൾക്ക് പ്രത്യേകം കാത്തിരിപ്പു കേന്ദ്രങ്ങൾ ഏർപ്പെടുത്തും. 15 കംഫർട്ട് സ്റ്റേഷനുകളുണ്ടാവും. ഇവിടെ 15 കൗണ്ടറുകളിലൂടെ ടിക്കറ്റ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ അഞ്ചെണ്ണം സ്ത്രീകൾക്കായി അനുവദിക്കും. വനിതാ കണ്ടക്ടർമാരും ഇവിടെ ഡ്യൂട്ടിയിലുണ്ടാവും.
കെ. എസ്. ആർ. ടി. സി ബസുകളിൽ 25 ശതമാനം സീറ്റുകൾ ശബരിമലയിലേക്കുള്ള സ്ത്രീ തീർത്ഥാടകർക്കായി റിസർവ് ചെയ്യും. സ്ത്രീകൾ ഇല്ലെങ്കിൽ മാത്രമേ പുരുഷന്മാരെ ഈ സീറ്റുകളിലിരിക്കാൻ അനുവദിക്കൂ. സന്നിധാനത്ത് ക്യൂ നിൽക്കുമ്പോഴുള്ള തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നടപടി സ്വീകരിക്കും. സ്ത്രീകൾ കൂടുതലായി എത്തുന്ന പശ്ചാത്തലത്തിൽ കൂടുതൽ വനിതാ പൊലീസുകാരെ നിയോഗിക്കും. സന്നദ്ധ പ്രവർത്തകരായി സ്ത്രീകളെക്കൂടി ഏർപ്പെടുത്തും.
Stories you may Like
- ബുക്കിങ് ഡോട്ട് കോം ഉപയോഗിക്കുമ്പോൾ സംഭവിക്കാവുന്ന പിഴവുകളും പ്രതിവിധികളും
- ശബരിമലയിൽ സംഭവിക്കുന്നത് എന്ത്? 'തടയൽ' വൻ ക്യൂവായി മാറുമ്പോൾ
- മണിപ്പൂരിലെ കോം ഗ്രാമങ്ങളുടെ സംരക്ഷണത്തിന് ഇടപെടണം: മേരി കോം
- ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു
- മകരവിളക്ക് തീർത്ഥാടനത്തിനുള്ള വെർച്വൽ ക്യൂ നിറഞ്ഞു: ഇനി സ്പോട്ട് ബുക്കിങ് മാത്രം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്