പരസ്യ താല്പര്യം, കോഴിക്കോട് ബാക്ക് പേജ് മസ്റ്റ്, ആൾ എഡിഷൻ മസ്റ്റ്! മുതലമട സുനിൽ സ്വാമിയുടെ വാർത്ത പ്രസിദ്ധീകരിച്ച കേരള കൗമുദിയുടെ തലക്കെട്ടിൽ ഇങ്ങനെ വച്ച് കാച്ചിയത് എന്തിന്? പെയ്ഡ് ജേർണലിസ്റ്റിന്റെ ഉദാത്തഉദാഹരണവുമായി ഇന്നത്തെ കേരള കൗമുദി
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: മഴവെള്ള സംരക്ഷണത്തിന് ശക്തമായ നടപടി വേണം എന്നു ഒരു പൊതു ചടങ്ങിൽ ഐഎസ്ആർഓ മുൻ തലവൻ ജി മാധവൻ നായർ പറഞ്ഞാൽ അതൊരു വലിയ വാർത്തയാണോ? സാധാരണ വായനക്കാരനെ സംബന്ധിച്ചിടത്തോളം തീർച്ചയായും അല്ല. എന്നാൽ ഇന്നത്തെ കേരള കൗമുദി പത്രത്തിന്റെ കോഴിക്കോട് എഡിഷന്റെ ബാക്ക് പേജിലും ബാക്കി എല്ലാ എല്ലാ എഡിഷനിലും വരികയും ചെയ്തു. അതിലും ആർക്കും അത്ഭുതം തോന്നേണ്ട കാര്യമില്ല. ഇതിനേക്കാൾ പ്രധാന്യം കുറഞ്ഞ പല വാർത്തകളും മനോരമ അടക്കമുള്ള പത്രങ്ങളുടെ ഒന്നാം പേജിൽ വരാറുണ്ട്.
എന്നാൽ ഈ വാർത്ത ശ്രദ്ധ നേടിയത് അതുകൊണ്ടൊന്നുമല്ല. മാധവൻനായരുടെ വാർത്തയുടെ തലക്കെട്ടിനൊപ്പം ബ്രാക്കെറ്റിൽ ഒരു കുറിപ്പ് കൂടി പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ്. ആ കുറിപ്പ് ഇങ്ങനെ ആയിരുന്നു - പരസ്യ താല്പര്യം, കോഴിക്കോട് ബാക്ക് പേജ് മസ്റ്റ്,ആൾ എഡിഷൻ മസ്റ്റ്.- ഈ കുറിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത് കേരള കൗമുദിയുടെ ഓൺലൈൻ എഡിഷനിൽ മാത്രമാണ്. പ്രിന്റഡ് പത്രത്തിൽ വരുന്ന വാർത്തകൾ ഓൺലൈനിൽ ആക്കാൻ ചുമതലപ്പെടുത്തിയ സബ് എഡിറ്റർ ഒന്നു വായിച്ച് പോലും നോക്കാതെ കയറ്റിയതാണ് എന്നു വ്യക്തം. തെറ്റ് തിരിച്ചറിഞ്ഞ് പിന്നീട് ഈ ഹെഡ് ലൈൻ മാറ്റുകയും ചെയ്തു.
ഈ കുറിപ്പ് സാധാരണ വായനക്കാരുടെ കണ്ണ് തുറപ്പിക്കേണ്ട ഒന്നാണ്. കേരള കൗമുദി മാത്രമല്ല, മിക്ക പത്രങ്ങളും അവരുടെ താല്പര്യങ്ങൾ വാർത്തയിലൂടെ നിലനിർത്തുന്നതിനുള്ള ഉത്തമഉദാഹരണമാണിത്. പാലക്കാട്ടെ സുനിൽ സ്വാമി അടക്കം അധികം ആരും അറിയാതെ പലരുടെയും വാർത്തകൾ പത്രങ്ങളിൽ നിറഞ്ഞ് നിൽക്കുന്നതിന്റെ രഹസ്യം തേടി പോകുന്നവർക്ക് ഇത് മനസിലാകും. ഇത്തരക്കാർ പരസ്യമായും പണമായും പത്രങ്ങളെ സഹായിക്കുന്നതുകൊണ്ട് അവരുടെ വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകി വരാറുണ്ട്. അത് പേജ് ചെയ്യുന്ന സബ് എഡിറ്റർ മറന്നു പോകാതിരിക്കാൻ എഴുതുന്ന കുറിപ്പാണിത്. പെയിഡ് വാർത്തകളുടെ സ്വഭാവമാണ് ഇത്തരം കുറിപ്പുകൾക്കുള്ളത്. അത് അറിയാതെ ഓൺലൈൻ എഡിഷനിൽ കേരള കൗമുദി നൽകിയതാണ് ചർച്ചകൾക്ക് തുടക്കമിടുന്നത്. അതുകൊണ്ട് തന്നെ പരസ്യ താൽപ്പര്യാർത്ഥം വാർത്ത കൊടുക്കില്ലെന്ന് കേരള കൗമുദിക്ക് പറയാനാകാത്ത അവസ്ഥയും വന്നു.
മഴവെള്ള സംരക്ഷണത്തിന് സർക്കാർ തലത്തിൽ ശക്തമായ നടപടി ഉണ്ടാവണമെന്ന് ഡോ.ജി.മാധവൻ നായർ പറഞ്ഞത് മുതലമട സ്റ്റേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്വാമി സുനിൽദാസ് ജലയജ്ഞ ഉദ്ഘാടനച്ചടങ്ങിലായിരുന്നു. സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് അദ്ധ്യക്ഷത വഹിച്ചു. ജലം സംഭരിക്കുന്നതിനും പരിമിതമായി ഉപയോഗിക്കുന്നതിനും മലയാളികൾ ശീലിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സുനിൽ സ്വാമി അഥവാ സുനിൽദാസിന്റെ പ്രചരണാർത്ഥം മാത്രമുള്ള ചടങ്ങായിരുന്നു. ഇത്. സർക്കാരിനും മുകളിൽ സ്വാമിയെ പ്രതിഷ്ഠിക്കാനുള്ള നീക്കം. അതുകൊണ്ട് കൂടിയാണ് ഈ വാർത്ത കേരളത്തിലുടനീളം ചർച്ചയാക്കാൻ തീരുമാനിച്ചതും. അത് വ്യക്തമാക്കി കേരള കൗമുദിയുടെ റിപ്പോർട്ടർ തലക്കെട്ടിനൊപ്പം കുറിപ്പെഴുതിയും. ചിത്രം സഹിതമാണ് വാർത്ത അടിച്ചുവന്നതും.
കേരളത്തിലെ അറിയപ്പെടുന്ന ആൾദൈവങ്ങളിൽ ഒരാളാണ് സുനിൽ സ്വാമി. പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വാമിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയരാറുണ്ട്. എന്നാൽ അതൊന്നും പത്രങ്ങളിൽ വാർത്തയാകാറില്ല. പരസ്യ താൽപ്പര്യമാണ് ഇതും മുക്കപ്പെടുന്നതെന്ന് ഈ കേരള കൗമുദി വാർത്തയോടെ വ്യക്തമാവുകയാണ്. സുശക്തമായ മാർക്കറ്റിങ് സംവിധാനമാണ് ഇതിനായുള്ളത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ കോടി കണക്കിന് രൂപയുടെ ഭൂമി വാങ്ങി കൂട്ടുകയാണ് മുതലമട സ്വാമി എന്നറിയപ്പെടുന്ന പാലക്കാട്ടെ സ്നേഹം ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ചെയർമാൻ കൂടി ആയ സുനിൽ ദാസ് എന്ന ആരോപമണമെല്ലാം അന്വേഷിക്കപ്പെടാതെ പോകുന്നതും ഈ ഇടപെടലിന്റെ ഫലമാണ്. എയിഡ്സ് രോഗികളുടെയും കുഷ്ഠ രോഗികളുടെയും പുനരധിവാസത്തിന് സമാഹരിച്ച പണം ഉപയോഗിച്ചാണ് ഭൂമി വാങ്ങി കൂട്ടുന്നത് എന്ന് നേരത്തെ പലരും ആരോപിച്ചിരുന്നു. എന്നാൽ ഇതൊന്നും ആരും വാർത്തയാക്കിയില്ല.
പല്ലശനയിലെ ഒരു സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന സുനിൽ ദാസാണ് പിന്നീട് സുനിൽ ജി യും സുനിൽ സ്വാമിയുമൊക്കെയായി മാറിയത്. സത്യ സായി സേവാ സമിതി അംഗം ആയിരുന്ന ഇയാൾ അവിടെ നിന്ന് പിന്മാറി മുതലമടയിലുള്ള സ്വന്തം വീട് സ്നേഹം ചാരിറ്റബ്ൾ ട്രസ്റ്റാക്കി മാറ്റുകയായിരുന്നു. എയിഡ്സ് രോഗികളുടെയും കുഷ്ഠ രോഗ്ഗികളുടെയും പുനരധിവാസം, പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ, എല്ലാ ദിവസവും അന്ന ദാനം എന്നിവയാണ് ട്രസ്റ്റിന്റെ മുഖ്യ പ്രവർത്തനങ്ങളായി എടുത്ത് കാണിക്കപ്പെടുന്നത്. സമൂഹത്തിലെ ഉന്നതരായ പല വ്യക്തികളേയും ഈ സംരംഭങ്ങളിൽ പങ്കാളികളാക്കാനും സുനിൽ ദാസിന് കഴിഞ്ഞു. പ്രവർത്തനങ്ങൾക്കായി ഇവരുടെ കയ്യിൽ നിന്നും വൻ തോതിൽ സംഭാവനയും സ്വീകരിച്ചു തുടങ്ങി. വേണ്ട പോലെ പണം വേണ്ട കാര്യങ്ങൾക്ക് വിനിയോഗിക്കുന്നില്ല എന്ന് പരാതി സജീവമാണ്. മുതലമട സ്വാമി എന്നറിയപ്പെടുന്ന സുനിൽ ദാസിന്റെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിവിധ സംഘടനകൾ പരാതി അയച്ചിരുന്നു. ജന ജാഗ്രത, പാലക്കാട് മുന്നോട്ട്, പി. യു. സി. എൽ. എന്നിവരാണ് പരാതി അയച്ചത്. ഇതിലൊന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.
മുതലമട സ്വാമി എന്നറിയപ്പെടുന്ന പാലക്കാട്ടെ സ്നേഹം ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ സുനിൽ ദാസ് എയിഡ്സ് രോഗികൾക്ക് മരുന്നായി നൽകുന്നത് ഭസ്മമാണെന്ന് ആരോപണവും ഉയർന്നിരുന്നു. ഒരു നുള്ള് ഭസ്മം കാലത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി വെറും വയറ്റിൽ കഴിക്കുക എന്നതായിരുന്നു ചികിത്സ. ഇത് കഴിച്ചാൽ എയിഡ്സ് ഉൾപ്പടെ എന്ത് അസുഖങ്ങൾ ഉണ്ടെങ്കിലും മാറും എന്ന് ഇയാൾ പറഞ്ഞിരുന്നുവത്രെ. എയിഡ്സ് രോഗികൾക്ക് വില കൂടിയ മരുന്നുകൾ നൽകുന്നുണ്ടെന്നാണ് സുനിൽ ദാസ് നേരത്തെ വ്യക്തമാകിയിരുന്നത്. ഇതിനെതിരെ ഉയർന്ന ആരോപണം പോലും ആരും ചർച്ചയായില്ല. ഇത്തരത്തിൽ പലതരം ആരോപണങ്ങൾക്ക് വിധേയനായ സ്വാമിയുടെ വാർത്തയാണ് മസ്റ്റെന്ന തലക്കെട്ടിൽ കേരള കൗമുദി ഓൺലൈൻ പ്രസിദ്ധീകരിച്ചതെന്നതാണ് ശ്രദ്ധേയം. കാശുണ്ടെങ്കിൽ ഏത് പത്രത്തേയും വിലയ്ക്ക് വാങ്ങാമെന്നതിന് തെളിവാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- ശിവസേന പരസ്യത്തിൽ ബാൽ താക്കറെയെ ഒഴിവാക്കി ഷിൻഡെ വിഭാഗം
- 'പുരുഷന്മാർ ലേഡീസ് ഹോസ്റ്റലിൽ താമസിക്കണം' പരസ്യത്തിന് പിന്നിൽ
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍