ഒരു വാർത്ത പോലും കൊടുക്കാതെ മാതൃഭൂമിയടക്കമുള്ള ചില മാദ്ധ്യമങ്ങൾ തമസ്ക്കരിച്ചിട്ടും കേരള ലിറ്ററേച്ചർ ഫെസ്റ്റിവെൽ ചരിത്രമായി; ഡി സി ബുക്സ് ഒരുക്കിയ ഉൽസവം സമാപിച്ചത് വൻ ജനപങ്കാളിത്തത്തോടെ; അടുത്തവർഷം മുതൽ കോഴിക്കോട് സ്ഥിരം വേദി; ജയ്പൂർ സാഹിത്യോത്സവത്തിന് സമാനമായി മേള ഉയരുന്നു
കെ വി നിരഞ്ജൻ
കോഴിക്കോട്: സാംസ്കാരിക പരിപാടികൾക്കും സാഹിത്യചർച്ചകൾക്കുമൊക്കെ ആളില്ലാകസേരകൾമാത്രം കാണുന്ന ഇക്കാലത്ത്, വൻ ജനപങ്കാളിത്തത്തോടെ ഒരു കൾച്ചറൽ ഫെസ്റ്റിവെൽ സംഘടിപ്പിക്കപ്പെട്ടാൽ അത് അദ്ഭുതം തന്നെയാണ്.കോഴിക്കോട്ട് ഞായറാഴ്ച സമാപിച്ച ഡി.സി ബുക്സിന്റെ നേതൃത്വത്തിലുള്ള രണ്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവെൽ സാക്ഷിയായത് അത്തരമൊരു ഉണർവിനാണ്.
ഐ.എഫ്.എഫ്.കെക്ക് സമാനമായി കേരളമെമ്പാടുമുള്ള യുവകലാകാരന്മാർ ഒഴുകിയത്തെിയ മേള, വിദേശസാഹിത്യകാരന്മാർവരെ പങ്കെടുത്ത സംവാദങ്ങളും, ചലച്ചിത്രോത്സവും, പാട്ടും, നൃത്തവും, വരയുമൊക്കെയായി നാലുദിവസവവും സജീവമായിരുന്നു. അതുകൊണ്ടുതന്നെ ജയ്പുർ സാഹിത്യോൽസവത്തിന്റെയൊക്കെ തലത്തിലേക്ക് ഇതിനെ ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. ചടങ്ങിനത്തെിയ മുഖ്യമന്ത്രി പിണറായി വിജയനും കോഴിക്കോടിനെ സാഹിത്യോത്സവത്തിന്റെ സ്ഥിരം വേദിയാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.സ്ഥലം എംഎൽഎ എ പ്രദീപ്കുമാറും നേരത്തെ ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു.ഇത് അംഗീകരിച്ച സംഘാടകർ മൂന്നാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവെൽ 2018 ഫെബ്രുവരി ഏഴു മുതൽ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം തങ്ങളുടെ തട്ടകമായ കോഴിക്കോട്ട് എത്തി ഡി.സി ബുക്സ് പേരെടുക്കുന്നുവെന്നതിലെ കൊതിക്കെറുവുമൂലം മാതൃഭൂമി പത്രം മേള പൂർണമായി ബഹിഷ്ക്കരിച്ചിരുന്നു.ഇത്രയും വലിയ പരിപാടിയായിട്ടും ഒരു വാർത്തപോലും പത്രം പ്രാധാന്യത്തോടെ നൽകിയില്ല.ഇതേ അസുഖമുള്ള മനോരമയും പിശുക്കിയാണ് വാർത്തകൾ കൊടുത്തത്.പക്ഷേ സോഷ്യൽ മീഡിയയിൽ മേള തരംഗമായതോടെ ഇവരുടെ ബഹിഷ്ക്കരണമെല്ലാം കാറ്റിൽ പറന്നു.
വ്യാഴാഴ്ച തുടങ്ങിയ സാഹിത്യോത്സവത്തിൽ വിദേശരാജ്യങ്ങളിൽനിന്നുൾപ്പെടെ മുന്നൂറോളം എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമാണ് പങ്കടെുത്തത്. ആനുകാലിക വിഷയങ്ങളിൽ ചർച്ചകൾ, സംവാദങ്ങൾ, പ്രമുഖരുമായി ഫയർസൈഡ് ചാറ്റ്, സാമൂഹികപ്രസക്തിയുള്ള ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുന്ന ചലച്ചിത്രോത്സവം, പാചകോത്സവം, ഒ.വി. വിജയന്റെ കാർട്ടൂൺ പ്രദർശനം തുടങ്ങിയവ മേളയുടെ പ്രത്യേകതകളായിരുന്നു.
ഞായറാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയത എന്ന വാക്ക് ഉയർത്തിപ്പിടിച്ച് തങ്ങൾക്കിഷ്ടമില്ലാത്തതിനെയെല്ലാം എതിർക്കാമെന്ന ഫാസിസ്റ്റ് ചിന്താഗതിക്കെതിരെ ഒറ്റക്കെട്ടായി നാം മുന്നോട്ടുപോവണമെന്ന് അദ്ദഹേം പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ, എ. പ്രദീപ് കുമാർ എംഎൽഎ, ഫെസ്റ്റിവെൽ ഡയറക്ടർ കെ. സച്ചിദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും എഴുത്തുകാരൻ എം.മുകുന്ദനുമായുള്ള നടക്കാതെപോയ മുഖാമുഖമാണ് മേളയിലെ ഏക കല്ലുകടി. മുഖാമുഖത്തിന് പകരം ഇരുവരുടെയും പ്രസംഗമാണ് മേളയിൽ കണ്ടത്. കേരളത്തിന്റെ സാംസ്കാരിക പ്രബുദ്ധതയെ കളങ്കപ്പെടുത്തുന്ന ഒരുകൂട്ടർ രംഗത്തുവരുകയാണെന്നും അത്തരക്കാരെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തണമെന്നും പിണറായി വിജയൻ പറഞ്ഞു. ശക്തമായ മതനിരപേക്ഷതയും അഭിപ്രായസ്വാതന്ത്ര്യവുമുള്ള നാടെന്നു പറയുന്ന കേരളത്തിലാണ് എം ടിക്കും കമലിനും നേരെ ഭീഷണിയുണ്ടായത്.
ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യമനുസരിച്ച് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചതിനാണ് ദാബോൽക്കർ, പൻസാരെ, കൽബുർഗി എന്നിവരെ കൊലപ്പെടുത്തിയത്. അഭിപ്രായം പറയുന്നവർക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. വർഗീയത കലയുടെമേൽ കൈവച്ചാൽ മൗലികതയുടെ ഒരു പൊടിപ്പും ആ രംഗത്തുണ്ടാവില്ല. അസഹിഷ്ണുതക്കെതിരെ നിതാന്ത ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് ഓരോ ദിവസത്തെയും സംഭവങ്ങൾ വ്യക്തമാക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.
നേരത്തെ എഴുത്തുകാരൻ ടി. പത്മനാഭന്റെ പ്രഭാഷണവും വിവാദമായിരുന്നു.മോദിക്കെതിരെ എം ടി. വാസുദേവൻ നായർ അത്രക്കൊന്നും പറഞ്ഞിട്ടില്ളെന്നാണ് ടി. പത്മനാഭൻ വ്യക്തമാക്കിയത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ അത്യാചാരങ്ങളെക്കുറിച്ച് പ്രസംഗിച്ച വ്യക്തിയാണ് താൻ. മോദി ഗാന്ധിമുക്ത ഭാരതം സൃഷ്ടിക്കുന്നതിനെതിരെ അന്നുതന്നെ താൻ എതിർത്തിരുന്നെങ്കിലും മാദ്ധ്യമങ്ങൾ അത്ര പ്രാധാന്യം നൽകിയില്ല. മഹാനായ വാസുദേവൻ നായർ അത്രക്കൊന്നും പറഞ്ഞിട്ടില്ല. പാവപ്പെട്ട സിനിമ സംവിധായകൻ കമൽ ഒന്നും ചെയ്തിട്ടില്ല. എന്നാൽ, കമലിന്റെ നേരെയാണ് ആക്രമണം മുഴുവൻ. എം ടിയുടെ നേരെ ചെറിയ കിളുന്ത് മാത്രമാണ് ഉണ്ടായത്. തുഞ്ചൻപറമ്പിൽ തോമസ് ഐസകിന്റെ പുസ്തകപ്രകാശന ചടങ്ങിനിടെ പറഞ്ഞുപോയതാണ്. ഉടനെ പല ഭക്തരും എഴുന്നേറ്റുനിന്നു.പത്മനാഭൻ പറഞ്ഞു.
എം ടിയുടെ വളരെ അടുത്ത പ്രിയദർശൻ എഴുതിയത് എം ടി മോദി വിരുദ്ധനും സംഘ് വിരുദ്ധനുമല്ല, കോൺഗ്രസിന്റെയും മാർക്സിസ്റ്റ് പാർട്ടിയുടെയും അനുകൂലിയുമല്ല എന്നാണ്. ഡൽഹിയിലെ ജെ.എൻ.യുവിലെയും ഹൈദരാബാദിലെയും പ്രശ്നങ്ങളെക്കുറിച്ച് നമ്മൾ സംസാരിക്കുന്നു. എന്നാൽ, പേരൂർക്കടയിൽ നടക്കുന്നതെന്താണെന്നും അവിടെ എത്രയെത്ര രോഹിതുമാരാണ് വരാൻ പോവുന്നതെന്നും പത്മനാഭൻചോദിച്ചു.
ഷഹനായി മാന്ത്രികൻ ബിസ്മില്ല ഖാന്റെ മകനും അന്തരിച്ച ഗസൽ മാന്ത്രികനുമായ ഉസ്താദ് നയീർഖാന്റെ മക്കളായ നാസിർ അബ്ബാസ്ഖാൻ, അസദ് അബ്ബാസ് എന്നിവരുൾപ്പെടുന്ന സംഘത്തിന്റെ ഷഹനായിയും മേളയുടെ ഭാഗമായി ഉണ്ടായി.സംഗീതത്തെ എന്നും വികാരമായി കൊണ്ടുനടന്നിരുന്ന കോഴിക്കോട്ടുകാർ ഈ വേദിയിലേക്കും ഇരച്ചുകയറി.മേള ജനകീയമാവാൻ ഇത്തരം ഘടകങ്ങളും സഹായകമായി. ചലച്ചിത്രോത്സവത്തിനും വൻ ജനപങ്കാളിത്തമായിരുന്നു. അടുത്തകൊല്ലം ജയ്പുർ സാഹിത്യോത്സവത്തോട് കിടപിടിക്കുന്ന മേളയാക്കി ഇതിനെ മാറ്റുമെന്നാണ് മുഖ്യസംഘാടകൻ രവി ഡി.സി പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍