അർധ നഗ്നരായ സുന്ദരികൾ തെരുവിൽ നിറഞ്ഞപ്പോഴും വെള്ളക്കാരുടെ കണ്ണു മുഴുവൻ പോയത് നമ്മുടെ മലയാളി മങ്കമാരുടെ മുഖത്തേയ്ക്ക്; ഭരതനാട്യവും മോഹിനിയാട്ടവും തിരുവാതിരയും ചെണ്ടമേളവും മാഞ്ചസ്റ്ററിന്റെ മനസ്സ് പിടിച്ചു; കോടികൾ മുടക്കി വിദേശത്ത് റോഡ് ഷോ നടത്തുന്ന ടൂറിസം വകുപ്പ് ഇത് കണ്ടു പഠിക്കട്ടേ
ലണ്ടൻ: വർഷം തോറും കേരളാ ടൂറിസം വകുപ്പ് വിദേശ രാജ്യങ്ങളിൽ റോഡ് ഷോ നടത്തി പൊളിക്കുന്നത് കോടികളാണ്. വിദേശത്ത് നിന്ന് ആളുകളെ കേരളത്തിലെത്തിച്ച് വിനോദ സഞ്ചാരം പൊടിപൊടിക്കുകയാണ് ലക്ഷ്യം. എന്നാൽ ഇത്തരം റോഡ് ഷോകളിൽ ശുഷ്കമായ പ്രാതിനിധ്യം മാത്രമേ ഉണ്ടാകാറുള്ളൂ. എന്നാൽ ഒരു പൈസ പോലും നൽകാതെ ബ്രിട്ടണിലെ മൂന്നാമത്തെ വലിയ നഗരമായ മാഞ്ചസ്റ്ററിൽ ഇന്നലെ ഒരു കൂട്ടം മലയാളികൾ കേരളത്തെ സമർത്ഥമായി അവതരിപ്പിച്ചു.
മാഞ്ചസ്റ്റർ പരേഡിൽ എന്തുകൊണ്ടും താരമായത് ദൈവത്തിന്റെ സ്വന്തം നാടായിരുന്നു. ഇത്തരം കൂട്ടായ്മകളിലാവണം കേരളത്തെ ടൂറിസം വകുപ്പും അവതരിപ്പിക്കേണ്ടതെന്ന പാഠമാണ് ഇത് പകർന്ന് നൽകുന്നത്. പരേഡ് കാരണം ഇന്നലെ മാഞ്ചസ്റ്ററിലെ തെരുവുകൾ ശബ്ദമുഖരിതമായിരുന്നു. വാഹനങ്ങൾ എല്ലാം വഴി മാറി പോയത് തെരുവ് നിറഞ്ഞുനിൽക്കുന്ന ലക്ഷങ്ങളെ ഉൾക്കൊള്ളാൻ ആയിരുന്നു. മാഞ്ചസ്റ്ററിന്റെ ഏറ്റവും വലിയ ഉത്സവമായ മാഞ്ചസ്റ്റർ പരേഡിൽ അനേകം ഭാഷകളും സംസ്കാരങ്ങളും സമന്വയിക്കപ്പെട്ടു.
പതിവ് തെറ്റിക്കാതെ അൽപവസ്ത്രധാരികളും, അർദ്ധനഗ്നരുമായ സ്ത്രീകൾ ആയിരുന്നു ഇക്കുറിയും തെരുവ് കീഴടക്കാൻ എത്തിയവരിൽ ഭൂരിപക്ഷവും. ആഫ്രിക്കൻ, ഏഷ്യൻ യൂറോപ്യൻ സംസ്കാരങ്ങൾ ഇവിടെ ഇടകലർന്നപ്പോൾ ആർക്കും മറക്കാനാവാത്ത ഒരു ദിവസമായി മാറി ഇന്നലെ. എന്നാൽ മാഞ്ചസ്റ്റർ പരേഡിലെ യഥാർത്ഥ ആകർഷണം ഇത്തവണ മലയാളികൾ ആയിരുന്നു. തെരുവ് നിറഞ്ഞ് സെറ്റ് സാരിയുടുത്ത മലയാളി മങ്കമാരും, ഭരതനാട്യവും, മോഹിനിയാട്ടവും, കഥകളി വേഷവും എന്തിനേറെ തിരുവാതിര കളിയും നിറഞ്ഞപ്പോൾ കൗതുകത്തോടെ നോക്കി നിൽക്കുന്ന വെള്ളക്കാരുടെ കണ്ണുകളിലെ തിളക്കം കേരളത്തിനുള്ള ആദരവായി മാറി.
പരേഡിന്റെ സ്വീകരണം ഏറ്റുവാങ്ങിയ മേയറടക്കമുള്ള ജനപ്രതിനിധികൾ വാഹനത്തിൽ നിന്നും എണീറ്റു നിന്നാണ് കേരളത്തെ ആദരിച്ചത്. മലയാള വേഷങ്ങൾക്കൊപ്പം സെൽഫി എടുക്കാൻ കാട്ടിയ തിരക്ക് മാത്രം മതി മലയാളത്തിന്റെ പ്രധാന്യം തിരിച്ചറിയാൻ. കോടികൾ ഖജനാവിൽ നിന്നും മുടക്കി റോഡ് ഷോകൾ നടത്താനും, ടൂറിസം വകുപ്പ് കണ്ട് പഠിക്കേണ്ടതാണ് സൗജന്യമായ ഈ കേരള വിപണനം. മലയാളത്തെ ഇതിന്റെ ഭാഗമാക്കിയ മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ ഭാരവാഹികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്നതാണ് സത്യം.
രാവിലെ 11 മണിയോടുകൂടി റാലിക്ക് തയ്യാറായി എല്ലാവരും എത്തി. 12. 30 ന് എല്ലാ സജ്ജീകരണങ്ങളോയും കൂടി ഒരുങ്ങി. സംഘാടകർ പറഞ്ഞ കൃത്യം 1മണിക്കുതന്നെ റാലി ആരംഭിച്ചു. ലിവർപൂൾ റോഡിൽ നിന്നുമാണ് മാഞ്ചസ്റ്റർ പരേഡിന് തുടക്കം കുറിച്ചത്. തുടർന്ന് മെയിൻ റോഡുകൾ പിന്നിട്ട് കൗൺസിൽ ബിൽഡിംഗിനു മുന്നിലൂടെ കടന്നുപോയ റാലി അവിടെ നിന്നും അഭിവാദ്യം സ്വീകരിച്ചു.
ഒന്നിനു പിന്നിൽ ഒന്നായി അണിനിരന്ന മലയാളത്തിന്റെ കാഴ്ചകൾ മനം കവരുന്നതായിരുന്നു. മാഞ്ചസ്റ്റർ കോളേജിന്റെ പരേഡിന്റെ തൊട്ടു പിന്നിൽ ആയിരുന്നു മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ സ്ഥാനം. എംഎംഎയുടെ വനിത മെമ്പർ വിൻസി ഏന്തിയ ബാനറിന് പിന്നിലാണ് മലയാളി സമൂഹം അണി നിരന്നത്. ആദ്യം കേരള തനിമയോടെയുള്ള വേഷവിധാനങ്ങളുമായി മോഹിനിയാട്ടവും അവതരിപ്പിച്ചു നീങ്ങിയപ്പോൾ തൊട്ടു പിന്നിൽ രാധേഷ് നായരുടെ നേതൃത്വത്തിലുള്ള മാഞ്ചസ്റ്റർ മേളം അണി നിരന്നു.
കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയും ഇടവേളകളില്ലാതെ കൊട്ടിക്കയറിയ ചെണ്ടമേളവുമാണ് കാണികളുടെ ശ്രദ്ധയാകർഷിച്ചത്. 12 അടി പൊക്കമുള്ള കഥകളിയുടെ ഫ്ളോട്ട് ആദ്യ കാഴ്ചയിൽ തന്നെ കാണികളുടെ മനം കവർന്നത്. താളമേളത്തിന്റെ വിസ്മയം പകർന്ന് ചെണ്ടമേളം നിറഞ്ഞാടിയപ്പോൾ മാഞ്ചസ്റ്ററിൻഡറെ തെരുവ് ഉത്സവപ്രീതിയാൽ നിറഞ്ഞു. കൂടാതെ യാതൊരു ഇടവേളകളും ഇല്ലാതെ രണ്ടര മണിക്കൂർ ചുവടുവച്ച മോഹിനി നർത്തകിമാരും കാണികൾ മനം കുളിർക്കുന്ന കാഴ്ചയായി. മുത്തുക്കുടകൾ ഏന്തി കേരളീയ വേഷവിധാനത്തോടെയാണ് ഏവരും പരേഡിൽ പങ്കെടുത്തത്.
15 പേർ അടങ്ങുന്ന ടീമാണ് തിരുവാതിര അവതരിപ്പിച്ചത്. ഇതിന് പിന്നിൽ ആയിരുന്നു അയുർവ്വേദത്തിന്റെ പ്രസക്തി വിളിച്ചോതിയുള്ള കൂറ്റൻ കഥകളികാരന്റെ ഫ്ളോട്ട് അണി നിരന്നത്. പരേഡ് ആൽബർട്ട് സ്ക്വയറിൽ എത്തിയപ്പോൾ മാഞ്ചസ്റ്റർ മേയർ, എംപിമാർ അടക്കമുള്ള നേതാക്കൾ സ്വീകരണം നൽകി.
കേരളത്തിന്റെ റാലി എത്തിയപ്പോൾ കൗൺസിലർ അടക്കമുള്ളവർ എഴുന്നേറ്റു നിന്നു കയ്യടിച്ചുകൊണ്ടാണ് സ്വീകരിച്ചത്. വഴിയരികിൽ കാഴ്ചകൾ ആസ്വദിക്കുവാനായി നിന്ന കാണികൾ ഏറെ കരഘോഷത്തോടെയാണ് റാലിയെ അഭിവാദ്യം ചെയ്തത്. മലയാളത്തിന്റെ ഈ വർണക്കാഴ്ചകളെക്കുറിച്ച് വാതോരാതെ സംസാരിക്കുവാനും അവസരങ്ങളുണ്ടായിരുന്നു. മലയാളികളുടെ വർണാഭമായ കലാരൂപങ്ങളും ചെണ്ടമേളവും പകർത്തുവാൻ പത്ര മാദ്ധ്യമങ്ങൾ മത്സരിക്കുകയായിരുന്നു. കുട്ടികളുടെ കലാരൂപങ്ങളും സെറ്റ് സാരിയണിഞ്ഞെത്തിയ വനിതകളുടേയും ചിത്രങ്ങൾ പകർത്തി.
മാഞ്ചസ്റ്റർ കൗൺസിലുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ ഒരുക്കിയ ഈ വർണാഭമായ റാലിക്ക് ഏറെ സ്വീകാര്യത ലഭിച്ചുവെന്നുതന്നെ പറയാം. ഇതിലൂടെ അസോസിയേഷൻ നല്ലൊരു തുടക്കമാണ് കുറിച്ചത്. ചെണ്ടമേളവും മുത്തുക്കുടകളും കഥകളിയും മോഹിനിയാട്ടവും തിരുവാതിരക്കളിയും ഉൾപ്പെടെ മാഞ്ചസ്റ്ററിന്റ തെരുവുകളിൽ ആടിത്തിമിർത്തപ്പോൾ യുകെ മലയാളികൾ മാഞ്ചസ്റ്ററിന്റെ ചരിത്രത്തിൽ ഇടംനേടുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍