മുഖ്യമന്ത്രി നടത്തിയ ആറ് വിദേശയാത്രകളിൽ സമർപ്പിച്ചത് രണ്ട് വിമാനയാത്രയുടെ ബിൽ മാത്രം; മയോ ക്ലിനിക്കിൽ ചികിൽസ തേടിയതിന്റെ ബില്ലുകളും സമർപ്പിച്ചില്ല; കെടി ജലീലിന്റെ റഷ്യൻ യാത്രയുടെയും ശൈലജയുടെയും കടകംപള്ളിയുടെയും ലണ്ടൻ യാത്രകളുടെയും ഐസിക്കന്റ റോമൻ യാത്രയുടെയും ബില്ലുകൾ നൽകി; 15 മന്ത്രിമാരുടെ 40 വിദേശയാത്രകളിൽ കണക്കുകൾ ബോധിപ്പിച്ചത് അഞ്ച് മന്ത്രിമാർ മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് ഫണ്ട് കണ്ടെത്താൻ വേണ്ടി വിദേശയാത്രകൾക്ക് ഒരുക്കിയ മന്ത്രിമാർക്ക് തിരിച്ചടിയായത് കേന്ദ്രസർക്കാർ അനുമതി നൽകാത്തതായിരുന്നു. എന്നാൽ, സംസ്ഥാനത്ത് 15 മന്ത്രിമാർ നടത്തിയ വിദേശയാത്രകളിൽ വിമാന ടിക്കറ്റിന്റെ അടക്കം കണക്കുകൾ ഇനിയും സമർപ്പിച്ചിട്ടില്ല. അഞ്ച് മന്ത്രിമാർ മാത്രമാണ് ഈ കണക്കുകൾ സമർപ്പിച്ചത്. ഇവർ നൽകിയ കണക്ക് 11 ലക്ഷം രൂപയുടേതാണ് താനും. കൊച്ചി സ്വദേശി എസ് ധനരാജ് വിവരാവകാശ നിയമപ്രകാരം നേടിയെടുത്ത വിവരാവകാശ രേഖകൾ പ്രകാരമാണ് മന്ത്രിമാരുടെ വിദേശയാത്രകള്ളുടെ വിവരങ്ങൾ പുറത്തുവന്നത്.
അതേ സമയം മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ ചികിത്സ തേടിയതിന്റെ ഒരു ബില്ലും റീഇംബേഴ്സ് ചെയ്യാനായി ഇതുവരെ സമർപ്പിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ചികിത്സക്ക് എത്രതുക ആയി എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഇനിയും സമയമായിട്ടില്ല. മുഖ്യമന്ത്രി ഇതുവരെ നടത്തിയ 6 വിദേശയാത്രകളിൽ ഇതുവരെ 2 വിമാനയാത്രയുടെ ബിൽ മാത്രമാണ് സമർപ്പിച്ചത്. 2016 ഡിസംബറിൽ ഔദ്യോഗിക ആവശ്യത്തിനായി നടത്തിയ ദുബായ് യാത്രയുടെയും ഈ വർഷം ജൂലൈയിൽ നടത്തിയ യുഎസ് യാത്രയുടെയും ബില്ലുകളാണ് ഇവ. ആദ്യ യാത്രയുടെ ടിക്കറ്റ് ഇനത്തിൽ 93,295 രൂപയും രണ്ടാം യാത്രയ്ക്ക് 38, 280 രൂപയുമാണ് റീഇംബേഴ്സ് ചെയ്യാനായി നൽകിയത്.
നാലു യാത്രകളുടെ ബില്ലുകളാണ് മുഖ്യമന്ത്രിയുടേതായി സമർപ്പിക്കാൻ ബാക്കിയുള്ളത്. യുഎസ്സിൽ മേയോ ക്ലിനിക്കിൽ ചികിൽസ തേടിയതിന്റെ ബില്ലുകളും റീഇംബേഴ്സ് ചെയ്യാൻ നൽകിയിട്ടില്ല. മന്ത്രി കെ.ടി. ജലീൽ 2017 സെപ്റ്റംബറിൽ നടത്തിയ റഷ്യ യാത്രയുടെ ടിക്കറ്റ് ഇനത്തിൽ 1,41,502 രൂപയുടെ കണക്കു നൽകിയിട്ടുണ്ട്. മന്ത്രി കെ.കെ.ശൈലജ കഴിഞ്ഞ വർഷം ഒക്ടോബറിൽ നടത്തിയ ലണ്ടൻ യാത്രയുടെതായി 90,000 രൂപയുടെ ബില്ലുകളാണ് സമർപ്പിച്ചത്.ധനമന്ത്രി തോമസ് ഐസക് 2016ൽ നടത്തിയ റോം യാത്രയുടെ ഇനത്തിൽ 78,343 രൂപ കൈപ്പറ്റി. കടകംപള്ളി സുരേന്ദ്രൻ 2017 നവംബറിൽ നടത്തിയ ലണ്ടൻ യാത്രയുടെ 3,18,148 രൂപയുടെ ബില്ലുകളും സമർപ്പിച്ചിട്ടുണ്ട്.
ധൂർത്ത് ഒഴിവാക്കി ലാളിത്യം പുലർത്തുമെന്നായിരുന്നു പിണറായി സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്ന കാര്യം. എന്നാൽ, ഇതൊക്കെ വെറും പ്രഖ്യാപനമായി മാറുന്ന അവസ്ഥയാണ് പിന്നീടുണ്ടായത്. മുൻയുഡിഎഫ് സർക്കാറിനെയും കടത്തിവെട്ടുന്ന ധൂർത്തുമായി പിണറായി വിജയൻ മുന്നോട്ടു പോയി. മന്ത്രിമാർക്ക് പുതുപുത്തൻ കാറുകൾ ഇല്ലെങ്കിൽ യാത്ര ചെയ്യാൻ വയ്യെന്നുപോലുമായി കാര്യങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയാകട്ടെ മറ്റൊരു മുഖ്യമന്ത്രിക്കും ഇല്ലാത്ത വിധത്തിൽ കരിമ്പൂച്ചകൾക്ക് നടുവിലുമായി. ഇഷ്ടക്കാരെ പ്രതിഷ്ഠിക്കാനും രാഷ്ട്രീയ നിയമനം നടത്തുന്നതിനുമായി ഖജനാവിൽ നിന്നും കോടികൾ തന്നെ ചിലവഴിച്ചു.
ഏതൊരു സർക്കാറും സമചിത്തതയോടെ മുണ്ടുമുറുക്കി ഉടുക്കേണ്ട സമയാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് നിയന്ത്രിക്കേണ്ടി വരുമെന്ന പ്രഖ്യാപനം നടത്തി. വാഷിക പദ്ധതികൾ വെട്ടിക്കുറയ്ക്കുമെന്നും പറഞ്ഞു. ഇതിനിടെയാണ് രണ്ട് ദിവസം മുമ്പ് പ്രളയത്തെ എങ്ങനെ നേരിടണം എന്നും നവകേരളം എങ്ങനെ കെട്ടിപ്പെടുക്കണം എന്നുമായി സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തത്. വെറും രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് അപ്പുറം ക്രിയാത്മകമായ യാതൊരു ചർച്ചകളും നടക്കാത്ത സമ്മേളനവും സർക്കാർ ധൂർത്തിന്റെ മറ്റൊരു വശമായി മാറി.
പരസ്പ്പരം വിഴുപ്പലക്കാനും ഭരണപക്ഷത്തിന് പ്രളയകാലത്തെ പിണറായി സ്തുതികൾ പാടിപ്പുകഴ്ത്താനുമായി ചേർന്ന സമ്മേളനത്തിനായി ഖജനാവിൽ നിന്നും ചെലവാക്കിയത് കാൽക്കോടി രൂപയാണ്. ഒരു സംയക്ത് പ്രമേയത്തിന് അപ്പുറം എങ്ങനെ നവകേരളം സൃഷ്ടിക്കുമെന്നോ അതിനുള്ള പദ്ധതികൾ എന്തെന്നോ സാമ്പത്തികം എവിടെ നിന്നും കണ്ടെത്തുമെന്നോ ഉള്ള നിർദ്ദേശങ്ങളൊന്നും ഈ സമ്മേളനത്തിൽ ഉണ്ടായിരുന്നില്ല. ഈ പ്രളയകാലത്ത് പോലും സമ്മേളനത്തിൽ പങ്കെടുത്തതിന് എംഎൽഎമാർക്ക് ഒന്നല്ല, മൂന്നു ദിവസത്തെ സിറ്റിങ് ഫീസും നൽകിയെന്ന നാണക്കേട് വേറയും. ഇതിന് പുറമേ യാത്രാബത്തയും നൽകി.
പണപ്പിരിവിനായി മന്ത്രിമാരെ വിദേശത്തേക്കു വരെ അയയ്ക്കുന്നതിനായി സർക്കാർ ഒരുങ്ങുമ്പോഴാണു മറുവശത്ത് ഇത്തരം പാഴ്ചെലവുകൾ. പ്രളയദുരിതാശ്വാസത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ചേർന്ന നിയമസഭാ സമ്മേളനത്തനായി മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവർ ഒഴികെയുള്ള 118 അംഗങ്ങൾ ഒരു ദിവസത്തെ സമ്മേളനത്തിനെത്തുമ്പോൾ കിലോമീറ്ററിനു 10 രൂപ നിരക്കിലാണു യാത്രാബത്ത നൽകുന്നത്. ഇത്തരത്തിൽ 13,000 രൂപ വരെ യാത്രാബത്തയായി മാത്രം ലഭിക്കുന്ന എംഎൽഎമാരുണ്ട്. എല്ലാ എംഎൽഎമാർക്കുമായി എട്ടു ലക്ഷം രൂപ വരെയാണു യാത്രാബത്ത ഇനത്തിൽ ചെലവാക്കുക.
തിരുവനന്തപുരം ജില്ലയിലെ എംഎൽഎമാർക്കു സിറ്റിങ് ഫീസായി 1000 രൂപ നൽകുമ്പോൾ മറ്റു ജില്ലക്കാർക്കു കിട്ടുന്നത് 3000 രൂപ. ഒരു ദിവസമാണു സമ്മേളനമെങ്കിലും മറ്റു ജില്ലക്കാർക്കു മൂന്നു ദിവസത്തെ സിറ്റിങ് ഫീസ് നൽകുന്ന വിചിത്രമായ കീഴ്വഴക്കമുള്ളതിനാൽ ആ ഇനത്തിൽ മാത്രം ആകെ മൂന്നേകാൽ ലക്ഷം രൂപ നൽകണം. നിയമസഭാ ജീവനക്കാർ, പൊലീസ്, പൊതുമരാമത്ത് തുടങ്ങി സമ്മേളനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 1500 ജീവനക്കാർക്ക് 235 രൂപ മുതൽ 265 രൂപ വരെ ഓവർടൈം അലവൻസും നൽകുന്നു. ഈയിനത്തിൽ മാത്രം മൂന്നു ലക്ഷത്തോളമാണു ചെലവ് വന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍