ലൈംഗിക താൽപ്പര്യങ്ങൾ ചെറുത്തതിന് പ്രതികാര നടപടി നേരിട്ട് മഠംവിട്ട കന്യാസ്ത്രീയോട് അസീസി സന്യാസി സമൂഹത്തിന്റെ പകപോക്കൽ തുടരുന്നു; കന്യാവ്രതം അവസാനിപ്പിച്ച യുവതിക്ക് ലഭിക്കേണ്ട പത്രമേനി തുക പോലും നൽകാതെ ക്രൂരത; 13 വർഷം സഭയെ സേവിച്ച കന്യാസ്ത്രീയുടെ കുടുംബം ആവശ്യപ്പെട്ടത് 15 ലക്ഷം രൂപ; ഒരു രൂപ പോലും നൽകാതെ സഭാ അധികൃതരും; പ്രതിഷേധം അറിയിക്കാൻ ജനുവരി ഒന്നിന് അസീസി സന്യാസി മഠത്തിന് മുമ്പിൽ ബക്കറ്റ് പിരിവു നടത്താൻ ഒരുങ്ങി ക്രിസ്ത്യൻ ജോയിന്റ് കൗൺസിൽ
എം മനോജ് കുമാർ
കൊച്ചി: കന്യാസ്ത്രീകളുടെ ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ മതം വിട്ട കന്യാസ്ത്രീയ്ക്ക് പത്രമേനി തുക പോലും തിരികെ നൽകാത്ത അസീസി സന്യാസി സമൂഹത്തിന്റെ നടപടി വിവാദമാകുന്നു. പതിമൂന്നു വർഷം സഭയെ സേവിച്ച കന്യാസ്ത്രീക്കാണ് പത്രമേനി തുക പോലും മഠം തിരികെ നൽകാതിരിക്കുന്നത്. സീറോ മലബാർ സഭയുടെ കീഴിലുള്ള അസീസി സന്യാസി സമൂഹമാണ് ഈ നടപടിയോടെ പുതിയ വിവാദങ്ങളിലേക്ക് മുതലക്കൂപ്പ് കുത്തുന്നത്. മഠം വിട്ട ശേഷം വേറെ ജോലികൾ നോക്കുന്ന കന്യാസ്ത്രീ വിവാഹിതയാകാൻ പോവുകയാണ്. വളരെ ദരിദ്ര കുടുംബം ആയതിനാൽ പത്രമേനി തുക ഇവർ തിരികെ ചോദിച്ചു. പക്ഷെ നൽകാം എന്ന് പറയുന്നതല്ലാതെ ഒരു രൂപ പോലും മഠം ഇവർക്ക് തിരികെ നൽകിയില്ല.
ഒരു പതിറ്റാണ്ടിലേറെ കാലം സഭയെ സേവിച്ച കന്യാസ്ത്രീ പടിയിറങ്ങിയപ്പോൾ കുടുംബം ആവശ്യപ്പെട്ടത് പത്രമേനി തുകയായ 15 ലക്ഷം രൂപയാണ്. ഇവർ സഭയെ സേവിച്ച കാലാവധി കണക്കിലെടുക്കുകയാണെങ്കിൽ തന്നെ തുക ഇതിലും അധികം വരും. അതിനാലാണ് 15 ലക്ഷം രൂപ കുടുംബം ആവശ്യപ്പെട്ടത്. പക്ഷെ അനുകൂലമായ ഒരു മറുപടിയും സന്യാസി സമൂഹത്തിൽ നിന്നും വന്നില്ല. ക്രിസ്ത്യൻ ജോയിന്റ് കൗൺസിലും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ഇവർ അസീസി സന്യാസി സമൂഹത്തെ കണ്ടു ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. പക്ഷെ നടപടി വരാത്തത് കാരണം അസീസി സന്യാസി സമൂഹത്തിന്റെ ചെയ്തികൾ ചൂണ്ടിക്കാട്ടി ഇവർ കൊച്ചി അസീസി മഠത്തിന്റെ ആസ്ഥാന മന്ദിരത്തിനു മുന്നിൽ ബക്കറ്റ് പിരിവ് നടത്തുകയാണ്. വിവാഹാവശ്യത്തിനുള്ള ബക്കറ്റ് പിരിവാണ് നടക്കുന്നത്. ജനുവരി ഒന്നിനാണ് അസീസി സന്യാസി സമൂഹത്തെ നാണം കെടുത്തുന്ന വിധമുള്ള ബക്കറ്റ് പിരിവ് മാതാപിതാക്കളും സഭാ നവീകരണ സമിതിയും അഭ്യുദയകാംക്ഷികളും ചേർന്ന് നടത്തുന്നത്.
വഴിവിട്ട ലൈംഗികതയെ എതിർത്തതിന്റെ പേരിലാണ് തനിക്ക് മഠം വിടേണ്ടി വരുന്നതാണ് അസീസി സന്യാസി സമൂഹത്തിൽ അംഗമായ കന്യാസ്ത്രീ ആരോപിക്കുന്നത്. ബക്കറ്റ് പിരിവിന്റെ സമയത്ത് തനിക്കേറ്റ ലൈംഗിക പീഡനങ്ങൾ വെളിപ്പെടുത്തും എന്നാണ് കന്യാസ്ത്രീ അടുപ്പമുള്ളവരോടു പറഞ്ഞിരിക്കുന്നത്. പ്രായമായ കന്യാസ്ത്രീകൾ കാൽ തിരുമ്മാൻ രാത്രി റൂമിലേക്ക് വിളിപ്പിക്കും. ഇത് ലൈംഗിക പീഡനത്തിനുള്ള അവസരമാക്കി മാറ്റുകയാണ് ചെയ്യുന്നത് എന്നാണ് സിസ്റ്റർ അടുപ്പമുള്ളവരോട് പറഞ്ഞിരിക്കുന്നത്.
വഴിവിട്ട ലൈംഗികത തന്നെയാണ് മഠത്തിൽ നടക്കുന്നത്. പല അച്ചന്മാരും രാത്രി മഠത്തിൽ താങ്ങാൻ വരും. എല്ലാം ലൈംഗിക പീഡനത്തിനുള്ള അവസരമായി മാറുകയാണ്. ആദ്യം തൊടാൻ പറയും. പിന്നെ ശരീരമാസകലം ഉഴിയാൻ പറയും. രാത്രി എത്ര മണിക്ക് അച്ചന്മാർ എത്തിയാലും അവർക്ക് ഭക്ഷണം ഉണ്ടാക്കി വിളമ്പണം. ഇതൊക്കെ തന്റെ ജോലിയായാണ് വരുന്നത്. തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും ഇവർ പറഞ്ഞിട്ടുണ്ട്. ശല്യമായപ്പോഴാണ് മഠം വിടാൻ തീരുമാനമെടുക്കുന്നത്. ഇവരുടെ ഗ്രൂപ്പിൽ താൻ പെട്ടുപോകുമോ എന്നും തോന്നലുണ്ടായി. ഇതിനൊന്നുമല്ല മഠത്തിൽ ചേർന്നത്. ലൈംഗിക ഉപകരണമായി മാറേണ്ടതില്ല എന്നും തീരുമാനിച്ചു. മഠം വിടാനുള്ള കാരണമായി സിസ്റ്റർ അടുപ്പമുള്ളവരോടു ഇതാണ് സൂചിപ്പിച്ചത്.
കഴിഞ്ഞ മെയ് മാസത്തിലാണ് മഠം വിടുന്നത്. കടുത്ത ലൈംഗിക- മാനസിക പീഡനങ്ങൾ കാരണമാണ് ഇവർ മഠം വിടാനുള്ള തീരുമാനമെടുത്തത്. പക്ഷെ ഇപ്പോൾ കുടുംബ ജീവിതം നയിക്കാനാണ് കന്യാസ്ത്രീയുടെ തീരുമാനം. അതിനാണ് ഇവർ പത്രമേനിത്തുക തിരികെ ചോദിച്ചത്. നാല് പെൺകുട്ടികളെ അടങ്ങിയ കുടുംബത്തിൽ നിന്നാണ് ഈ കന്യാസ്ത്രീ മഠത്തിലേക്ക് എത്തിയത്. കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ ഉള്ള കുടുംബവുമാണ് ഈ കന്യാസ്ത്രീയുടേത്. മൂത്ത ചേച്ചി വിവാഹിതയാണ്. അതിനു താഴെയാണ് ഈ സിസ്റ്റർ ഉള്ളത്. സിസ്റ്ററിനു താഴെ രണ്ടു പെൺകുട്ടികൾ പഠിക്കുകയാണ്. ഈ അവസ്ഥയിലാണ് ഇവർ തുക മഠത്തിൽ നിന്നും ആവശ്യപ്പെട്ടത്. പക്ഷെ സന്യാസിനി സമൂഹം ഓരോ കാരണങ്ങൾ നിരത്തി തുക നൽകുന്നത് ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ ജോർജ് ജോസഫിനെ പോലുള്ളവർ അസീസി സന്യാസി സമൂഹവുമായി ബന്ധപ്പെട്ടിരുന്നു. പക്ഷെ അനുകൂല സമീപനം വന്നില്ല.
ജോർജ് ജോസഫിന്റെ പ്രതികരണം:
പത്രമേനി തുക സഭ കന്യാസ്ത്രീകൾക്ക് തിരികെ നൽകേണ്ട തുകയാണ്. അതിനു സന്യാസിനി സമൂഹം മടിക്കേണ്ട ആവശ്യമില്ല. വിവാഹത്തിനും അനുബന്ധ ആവശ്യങ്ങൾക്കുമായി കന്യാസ്ത്രീയുടെ കുടുംബം 15 ലക്ഷം രൂപയാണ് ചോദിച്ചത്. പക്ഷെ അനുകൂല സമീപനം വന്നില്ല. അസീസി സന്യാസി സമൂഹം ആലോചിക്കേണ്ടതാണ്. ആ സിസ്റ്റർ ജോലിയെടുത്ത കാലം കൂട്ടിയാൽ തന്നെ തുക ഇതിലും എത്രയോ അധികം വരും. ഞങ്ങൾ എല്ലാം ഈ കാര്യത്തിൽ ബന്ധപ്പെട്ടതാണ്. ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിൽ ഈ ആവശ്യം ചർച്ച ചെയ്തതാണ്. പിന്നെ ഞങ്ങൾ ചോദിച്ചപ്പോൾ നിങ്ങൾ ഇതിൽ ഇടപെടേണ്ട. ഞങ്ങൾ നേരിട്ട് കൈകാര്യം ചെയ്യും എന്നാണ് പറഞ്ഞത്. പക്ഷെ അവർ അനുകൂല സമീപനം കൈക്കൊണ്ടിട്ടില്ല. ഡിസംബർ 15 വരെ കാക്കും അല്ലെങ്കിൽ പ്രതിഷേധവുമായി പോകും എന്ന് മഠത്തെ അറിയിച്ചിട്ടുണ്ടായിരുന്നു. പക്ഷെ അവർ സഹകരിക്കുന്നില്ല. അതാണ് ഞങ്ങൾ വിവാഹാവശ്യം മുൻ നിർത്തി സന്യാസിനി മഠത്തിനു മുൻപിൽ ബക്കറ്റ് പിരിവ് നടത്തുന്നത്-ജോർജ് ജോസഫ് പറയുന്നു.
സീറോ മലബാർ സഭയുടെ കീഴിലുള്ള അസീസി സിസ്റ്റേഴ്സ് സന്യാസ സഭയിൽ നിന്നുള്ള സന്യാസിനിമാരുടെ നിശബ്ദ പടിയിറക്കം സീറോ മലബാർ സഭയിൽ തന്നെ കോളിളക്കം സൃഷ്ടിക്കുന്നുണ്ട്. കൊച്ചിയിലെ ലൂർദ്ദ് ആശുപത്രിക്ക് സമീപമുള്ള സെന്റ്. ജോസഫ് കോൺവെന്റിൽ നിന്നാണ് കന്യാസ്ത്രീ മെയ് മാസത്തിൽ നിശബ്ദമായി പടിയിറങ്ങിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിക്കുകയും അത് ക്രിസ്ത്യൻ സഭകളെ പിടിച്ചുകുലുക്കുകയും ചെയ്തതിന് ശേഷമുള്ളശേഷം കന്യാസ്ത്രീകൾക്കിടയിൽ സംഭവിക്കുന്ന ഈ പടിയിറക്കങ്ങൾ അതുകൊണ്ട് തന്നെ സഭാ അധികാരികളുടെ ഉറക്കം കെടുത്തുന്നുണ്ട്. പീഡനങ്ങൾക്കെതിരെ പ്രതികരിച്ചാൽ കന്യാസ്ത്രീകളെ സഭയിൽ നിന്ന് പുറത്താക്കും, അല്ലെങ്കിൽ അവരെ ഇല്ലാതാക്കും. ഇതാണ് കന്യാസ്ത്രീ സമരം കത്തിനിന്നപ്പോൾ സമരരംഗത്തുള്ള കന്യാസ്ത്രീകൾ ആരോപിച്ചത്. ഇപ്പോഴും സഭയിൽ പീഡനം തുടരുന്നതിനാൽ നിശബ്ദരായി കന്യാസ്ത്രീകൾ രംഗം ഒഴിയുകയാണ്.
പതിമൂന്നു വർഷം സഭയെ സേവിച്ച ഈ കന്യാസ്ത്രീയാണ് ഒരു സുപ്രഭാതത്തിൽ തിരുവസ്ത്രം ഊരിവച്ച് മാതാപിതാക്കൾക്കൊപ്പം പോയത്. ലൂർദ്ദ് ആശുപത്രിക്ക് സമീപമുള്ള അസീസി സന്യാസി സമൂഹത്തിന്റെ സെന്റ് ജോസഫ് കോൺവെന്റിൽ നിന്നും മുൻപും സന്യാസിനികൾ പടിയിറങ്ങിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. കന്യാസ്ത്രീ പടിയിറങ്ങുമ്പോൾ അത് അതിരാവിലെ ആകണമെന്നും അസീസി സന്യാസി സമൂഹത്തിലെ മദർ കന്യാസ്ത്രീയ്ക്ക് മുൻപിൽ നിബന്ധന വെച്ചിരുന്നു. മറ്റു കന്യാസ്ത്രീകൾ ഈ കന്യാസ്ത്രീ പടിയിറങുന്നത് കാണരുത് എന്ന് കരുതിയാണ് ഇവരോട് അതിരാവിലെ പടിയിറങ്ങാൻ പറഞ്ഞത്.
കന്യാസ്ത്രീ പടിയിറങ്ങും എന്ന് ഉറപ്പിച്ചതോടെ കന്യാസ്ത്രീയുടെ അച്ഛന്റെ പേരിൽ ഒരു കത്തും മദർ തയ്യാറാക്കിയിരുന്നു. കന്യാവ്രതം പിന്തുടരാൻ കഴിയാതെ പോകുന്നതുകൊണ്ടാണ് സഭ വിടുന്നത് എന്നാണ് കത്തിൽ പറഞ്ഞത്. സന്യാസ ജീവിതം പിന്തുടരാൻ എന്റെ മകൾക്ക് താത്പര്യമില്ല. കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് ഈ കന്യാസ്ത്രീ പതിമൂന്നു വർഷമായി അണിയുന്ന തിരുവസ്ത്രം ഊരിവയ്ക്കാനും മഠം വിടാനും തീരുമാനമെടുത്തത്. എന്റെ മകളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് സന്യാസ ജീവിതം ഉപേക്ഷിക്കുന്നത്. മകളെ ഞാൻ എറണാകുളം പ്രൊവിൻഷ്യൽ ഹൗസിൽ നിന്നും തിരികെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. ഇനി ഈ സന്യാസ സഭയിൽ എന്റെ മകൾക്ക് യാതൊരു വിധ അവകാശവാദവുമില്ലെന്നും അറിയിക്കുന്നു. കന്യാസ്ത്രീയുടെ അച്ഛന്റെ പേരിൽ മഠത്തിലെ മദർ തന്നെ തയ്യറാക്കിയ ഈ കത്തിൽ പക്ഷെ ഒപ്പ് വയ്ക്കാൻ കന്യാസ്ത്രീയുടെ പിതാവ് തയ്യാറായില്ല. കന്യാസ്ത്രീയുടെ പിതാവ് ഒപ്പ് വയ്ക്കാത്ത ഈ കത്തിന്റെ കോപ്പി മറുനാടന് ലഭിച്ചിരുന്നു. ഞങ്ങൾ അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. .
ഇപ്പോൾ പടിയിറങ്ങിയ കന്യാസ്ത്രീയുടെ ജീവിതത്തിന്റെ നല്ല ഭാഗങ്ങൾ ഇവർ സഭയ്ക്ക് വേണ്ടിയാണ് ചിലവഴിച്ചത്. അപ്പോൾ സഭ തന്നെ ഇവരുടെ കാര്യങ്ങൾ നോക്കണം. സഭയിൽ നിന്ന് പടിയിറങ്ങുന്ന കന്യാസ്ത്രീകളുടെ പുനർജീവിതം ഉറപ്പുവരുത്തേണ്ടത് സഭാ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കാണണം. അതിനായി സഭാ നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതിനു സഭാ നേതൃത്വം തയ്യാറാകണം. പൊതുവിൽ കന്യാസ്ത്രീ സമൂഹം അസ്വസ്ഥരുമാണ്. ഇതും സഭാ നേതൃത്വം കണക്കിലെടുക്കണം. കന്യാസ്ത്രീയ്ക്ക് വേണ്ട നിയമസഹായം വേണമെങ്കിൽ അത് നൽകാൻ തയ്യാറാണെന്ന് അന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ഈ കന്യാസ്ത്രീയെ അറിയിച്ചിരുന്നു. അതിന്റെ ഭാഗമായുള്ള ഇടപെടൽ ആണ് ഇവർ നടത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്