Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമ്പർ വൺ കേരളത്തിലെ നമ്പർ വൺ പൊലീസുകാർ ആത്മഹത്യയിലും നമ്പർ വൺ ആകുന്നത് എന്തുകൊണ്ട്? ഇടതു സർക്കാർ അധികാരത്തിലേറിയ ശേഷം സേനയിൽ ജീവനൊടുക്കിയത് 51 പൊലീസുകാർ; മേൽ ഉദ്യോഗസ്ഥരുടെ പീഡനങ്ങളും ജോലിയുടെ അമിതഭാരവും രാഷ്ട്രീയ സമ്മർദ്ദങ്ങളും ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു; പൊലീസ് ഉദ്യോഗസ്ഥർ ആരുടേയും അടിയാനോ, കുടിയാനോ അല്ലെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

നമ്പർ വൺ കേരളത്തിലെ നമ്പർ വൺ പൊലീസുകാർ ആത്മഹത്യയിലും നമ്പർ വൺ ആകുന്നത് എന്തുകൊണ്ട്? ഇടതു സർക്കാർ അധികാരത്തിലേറിയ ശേഷം സേനയിൽ ജീവനൊടുക്കിയത് 51 പൊലീസുകാർ; മേൽ ഉദ്യോഗസ്ഥരുടെ പീഡനങ്ങളും ജോലിയുടെ അമിതഭാരവും രാഷ്ട്രീയ സമ്മർദ്ദങ്ങളും ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു; പൊലീസ് ഉദ്യോഗസ്ഥർ ആരുടേയും അടിയാനോ, കുടിയാനോ അല്ലെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കേരളാ പൊലീസിൽ ചുരുങ്ങിയ കാലത്തിനിടെ ആത്മഹത്യകൾ പെരുകുന്നു. ഒരു മാസത്തെ ഇടവേളയിൽ തൃശ്ശൂരിലെ പൊലീസ് അക്കാദമിയിലെ രണ്ടാമത്തെ എസ്‌.െഎ.യും ആത്മഹത്യ സംഭവം പൊലീസ് സേനയെ ശറിക്കും ഞെട്ടിക്കുന്നുണ്ട്. ഇതോടെ സേനയിൽ നാലുവർഷത്തിനിടെ ജീവനൊടുക്കിയവരുടെ എണ്ണം 51 ആയി. ഇടതുസർക്കാർ അധികാരത്തിലേറിയതിനുശേഷം പൊലീസ് സേനയിലെ 50 പേർ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രിയാണ് നവംബർ 14-ന് നിയമസഭയെ അറിയിച്ചത്.

അത് അറിയിച്ചപ്പോഴുണ്ടായ അവസാനത്തെ ആത്മഹത്യ പൊലീസ് അക്കാദമിയിലായിരുന്നു. നവംബർ ആറിന് തൃശ്ശൂർ അയ്യന്തോൾ മാടത്തേരിയിലെ അനിൽകുമാറാണ് ആത്മഹത്യ ചെയ്തത്. പൊലീസ് അക്കാദമിയിൽ എസ്‌.െഎ. ആയിരുന്നു. ബുധനാഴ്ചയും ആത്മഹത്യ ചെയ്തത് അക്കാദമിയിലെ എസ്‌.െഎ. ആണ്. കട്ടപ്പന സ്വദേശിയായ അനിലിനെയാണ് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പൊലീസ് സേനയിലെ ആത്മഹത്യയിൽ മുന്നിൽ തിരുവനന്തപുരം റൂറൽ ജില്ലയാണ്. ഡിവൈ.എസ്‌പി. ഉൾപ്പെടെ എട്ടുപേരാണ് ആത്മഹത്യ ചെയ്തത്. ആലപ്പുഴ ജില്ലയിൽ അഞ്ചുപേരാണ് ആത്മഹത്യ ചെയ്തത്.

എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ നാലുവീതവും ആത്മഹത്യകൾ അരങ്ങേറി. ഒരു ഡിവൈഎസ്‌പിയാണ് അറസ്റ്റിലായത്. എസ്‌ഐ, എ.എസ്‌.െഎ റാങ്കിലുള്ള 16 ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തപ്പോൾ 25 സിവിൽ പൊലീസ് ഓഫീസർമാരും ജീവനൊടുക്കി. വനിതാ സിവിൽ പൊലീസ് ഓഫീസർമാരിൽ നാല് പേരാണ് ആത്മഹ്ത്യ ചെയ്തത്. സിഐ റാങ്കിലുള്ള അഞ്ച് പേരും ആത്മഹത്യ ചെയ്തു. മേൽ ഉദ്യോഗസ്ഥരുടെ പീഡനങ്ങളും ജോലിയുടെ അമിതഭാരവും രാഷ്ട്രീയ സമ്മർദ്ദങ്ങളും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്.

കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥന്മാർ ആരുടേയും അടിയാനോ, കുടിയാനോ അല്ലെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുനന്ു. കടുത്ത മാനസിക സമ്മർദ്ദങ്ങളെ തുടർന്ന് പൊലീസുകാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായപ്പോഴാണ് ഈ അഭിപ്രായം പലരും രേഖപ്പെടുത്തിയത്. ഇതുകൂടാതെ പൊലീസ് മേഖലയിലെ ചില വിഷയങ്ങളിൽ ഗൗരവമായ പഠനങ്ങൾക്ക് ഒരു വിദഗ്ധ സമിതിയെ സർക്കാർ നിയോഗിക്കണമെന്നും കേരള പൊലീസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്മാർ അനുഭവിച്ചു വരുന്ന മാനസിക സമ്മർദ്ദങ്ങൾ ഒരാൾക്കും ചിന്തിക്കാൻ കഴിയുന്നതിനപ്പുറമാണ്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാലങ്ങളായി പൊലീസ് അനുഭവിച്ചു വരുന്നതാണ്.

പൊലീസ് പ്രവർത്തനങ്ങളുടെ പ്രത്യേകത കൊണ്ടുതന്നെ ബാഹ്യമായി ഉണ്ടാകുന്ന സമ്മർദ്ദങ്ങൾ വളരെ വലുതാണ്. അവയെ എങ്ങനെയും നേരിട്ട് മുന്നോട്ട് പോകാമെങ്കിലും ആന്തരികമായി ചുരുക്കം ചില ഉദ്യോഗസ്ഥർ ഉണ്ടാക്കുന്ന അനാവശ്യ സമ്മർദ്ദവും പീഡനവും ഇനിയും നിശബ്ദമായി കണ്ട് മുന്നോട്ട് പോകാൻ സംഘടനാ പ്രവർത്തകർക്ക് കഴിയില്ലെന്നും കേരളാ പൊലീസ് അസോസിയേഷൻ പറഞ്ഞിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ അദ്ധ്യക്ഷതയിൽ കൂടിയ കഴിഞ്ഞ സംസ്ഥാന സ്റ്റാഫ് കൗൺസിൽ യോഗത്തിൽ പൊലീസുകാരുടെ ആത്മഹത്യാ വിഷയം ഗൗരവമായി ചർച്ച ചെയ്തിരുന്നു.

സംസ്ഥാന പൊലീസിൽ ആത്മഹത്യാനിരക്ക് വർധിക്കുന്നതായാണ് പുറത്തുവന്ന റിപ്പോർട്ട് കുറച്ചു കാലമായി തന്നെ കൂടി വരുന്നുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 65 പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. 2014ൽ ഒമ്പത്, 2015ൽ അഞ്ച്, 2016ൽ 13, 2017ൽ 14, 2018ൽ 13 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്ത പൊലീസുകാരുടെ കണക്ക്.

അതേസമയം ആത്മഹത്യയിൽ ഭൂരിഭാഗവും വ്യക്തിപരമായ കാരണങ്ങളാലാണെന്നും ജോലി സംബന്ധമായ വിഷമങ്ങളല്ലെന്നുമാണ് ഡിജിപി ലോകനാഥ് ബെഹ്‌റ അടക്കമുള്ളവർ പറയുന്നത്. ആവശ്യത്തിന് ഉദ്യോഗസ്ഥരുടെ അഭാവം മൂലം നിലവിലുള്ള ഉദ്യോഗസ്ഥർ കഠിനമായ ജോലി ചെയ്യേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിവർഷം ശരാശരി നടത്തുന്നത് 12 ലക്ഷം കേസുകളെന്നാണ് കണക്കുന്നത്. രേഖപ്പെടുത്തുന്നത് ശരാശരി ഏഴ് ലക്ഷം എഫ്ഐആറുകളും. കേസ് അന്വേഷണത്തിന് പുറമെ മറ്റ് ജോലികൾക്കെല്ലാം കേരള പൊലീസിൽ ഉള്ളത് ഉയർന്ന ഉദ്യോഗസ്ഥരുൾപ്പെടെ 21,400 പേർ. ഇതിൽ തന്നെ കേസ് അന്വേഷിക്കാൻ അധികാരമുള്ളത് 15,000 പൊലീസുകാരുമായിരുന്നു. ഇത്തരം കേസുകളുടെ ആധിക്യവും പൊലീസുകാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP