തിരുവസ്ത്രത്തെ മറയാക്കി അച്ചന്മാർ നേരിട്ട് വിദ്യാഭ്യാസ കച്ചവടത്തിന് കമ്മീഷൻ വാങ്ങി ഇറങ്ങുമ്പോൾ മൗനാനുവാദം നൽകി കേരളത്തിലെ സഭകൾ; കുഞ്ഞാടുകളെ വലയിലാക്കാൻ വികാരിമാരെ മുൻനിർത്തി കർണാടകത്തിലെ പ്രൊഫഷണൽ കോഴ്സ് സീറ്റുവിൽപന മാഫിയ; സീസണായതോടെ അച്ചന്മാരുടെ ചിത്രങ്ങളുൾപ്പെടെ നൽകി പത്രപരസ്യങ്ങളും പള്ളികളിലും സ്കൂളുകളിലും കരിയർ ഗൈഡൻസ് ക്ളാസുകളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്ളസ് ടു പരീക്ഷാഫലം കേരളത്തിൽ പുറത്തുവന്നതോടെ തിരുവസ്ത്രത്തെ മറയാക്കി പ്രൊഫഷണൽ കോഴ്സുകളിലേക്ക് ആളെ പിടിക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്ത് സീറ്റ് കച്ചവട മാഫിയ സജീവമായി. പ്ളസ് ടു പരീക്ഷ കഴിഞ്ഞതോടെ തന്നെ പള്ളികളുടേയും അതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പേരിൽ അച്ചന്മാരെ മുൻനിർത്തി കരിയർ ഗൈഡൻസ് ക്ളാസുകൾ ഉൾപ്പെടെ സംഘടിപ്പിച്ച് കർണാടകത്തിലെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള സീറ്റ് കച്ചവടം കൊഴുപ്പിക്കാനുള്ള ആദ്യ നീക്കം തുടങ്ങിയിരുന്നു.
റിസൽട്ട് വന്നതോടെ കുഞ്ഞാടുകളെ പിടിക്കാൻ അഡ്മിഷൻ സംബന്ധിച്ച പരസ്യങ്ങളും അച്ചന്മാരുടെ ചിത്രങ്ങൾ സഹിതം നൽകിയാണ് സീറ്റ് മോഹികളെ ആകർഷിക്കാനുള്ള നീക്കം തുടങ്ങിയിട്ടുള്ളത്. ഇത്തരത്തിൽ ആദ്യ പരസ്യവും കഴിഞ്ഞ ദിവസം പത്രങ്ങളിലൂടെ പുറത്തുവന്നു. പ്രാഫഷണൽ കോഴ്സ് അഡ്മിഷൻ പരസ്യങ്ങൾ വരുന്നതോടെ പത്രമാധ്യമങ്ങൾക്കും ഇത് വൻ വരുമാനത്തിന് വഴിയൊരുക്കും. അതിനാൽ എല്ലാ വർഷത്തേയും പോലെ ഇക്കാലത്തും അരങ്ങേറുന്ന സീറ്റു കച്ചവടമെന്ന കോടികളുടെ തട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ് മാധ്യമ മുതലാളിമാരും.
അടുത്തിടെയായി വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും വിശ്വാസത്തിൽ എടുക്കാൻ നൂതന രീതിയിൽ ഉള്ള അഡ്മിഷൻ പ്രവർത്തനങ്ങളാണ് ഇവർ ആസൂത്രണം ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്രീയ സ്ഥാപനങ്ങൾ കാലങ്ങളായി ആർജിച്ച വിശ്വാസത മുതലെടുത്തുകൊണ്ട് ചില അച്ചന്മാരെ തന്നെ മുൻനിർത്തിയാണ് സീറ്റ് കച്ചവടത്തിന് തന്ത്രം മെനഞ്ഞിട്ടുള്ളത്.
ക്രിസ്തീയ സഭകളിലെ വികാരിമാരെയും പാസ്റ്റർമാരെയും കൂട്ടുപിടിച്ച് അഡ്മിഷൻ ഏജന്റുമാർ സഭയുടെ അല്ലെങ്കിൽ പള്ളികളുടെ കീഴിൽ പ്രവർത്തിക്കുന്ന യുവജന പ്രസ്ഥാനത്തിന്റെ മറവിൽ കരിയർ ഗൈഡൻസ് സെമിനാർ കേരളത്തിന്റെ അങ്ങോളമിങ്ങോളം ഇപ്പോൾ നടത്തുന്നുണ്ട്. വികാരിമാരും പാസ്റ്റർമാരും ഇടനിലക്കാർ ആകുമ്പോൾ ആളുകൾക്ക് കൂടുതൽ വിശ്വാസം ഉണ്ടാകും.
ഇത് മുതലെടുത്താണ് ഇപ്പോൾ ഈ സംഘങ്ങൾ പലരും പുരോഹിതരെയും പാസ്റ്ററുമാരെയും കൂട്ടുപിടിക്കുന്നത്. സഭകളുടെ കീഴിലുള്ളതുൾപ്പെടെ സ്കൂളുകളിലും എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളിലും ചെന്ന് അഡ്മിഷൻ ഏജന്റുമാർ സ്കോളർഷിപ് പരീക്ഷ നടത്തുകയും പരീക്ഷയിൽ നല്ല മാർക്ക് കരസ്ഥമാക്കുന്നവർക്ക് ഗവണ്മെന്റ് ഫീസിൽ അവരുടെ കോളേജിൽ അഡ്മിഷൻ കിട്ടും എന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യുന്നതാണ് ആദ്യപടി.
ആത്മീയ ഉപദേശ ട്രസ്റ്റ് സീറ്റ് കച്ചവടത്തിന്റെ കേന്ദ്രമായി മാറുമ്പോൾ
ഇതിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ പത്രങ്ങളിൽ ഉൾപ്പെടെ പരസ്യവും നൽകിത്തുടങ്ങി. കർണാടകത്തിൽ പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം നൽകുന്നതിന് കർണാടക പ്രൊഫഷണൽ കോളേജ് സ്റ്റുഡന്റ്സ് വെൽഫെയർ ട്രസ്റ്റിന്റെ പേരിലുള്ള പരസ്യമാണ് കഴിഞ്ഞദിവസം പത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. വൈദികരുടേയും അഡ്മിഷൻ രംഗത്തെ പ്രമുഖരുടേയും കൂട്ടായ്മയെന്ന് വ്യക്തമാക്കിയാണ് മംഗലാപുരം, ഉഡുപ്പി, ഷിമോഗാ, സുള്ള്യ എന്നിവിടങ്ങളിൽ അഡ്മിഷൻ നൽകുമെന്ന് വ്യക്തമാക്കി പരസ്യം നൽകിയത്.
ഫാദർ വർഗീസ് പടിഞ്ഞാറേക്കര പ്രസിഡന്റായ ട്രസ്റ്റിന്റെ പരസ്യത്തിൽ അദ്ദേഹത്തിന്റെ ഫോൺ നമ്പരുകളും നൽകിയിട്ടുണ്ട്. അദ്ദേഹത്തെ വിളിച്ച് അന്വേഷിച്ചപ്പോഴും അഡ്മിഷന് വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് അറിയിക്കുകയും ഇക്കാര്യത്തിനായി പരസ്യത്തിൽ നൽകിയ മറ്റു നമ്പരുകളിൽ ബന്ധപ്പെടാമെന്നും നിർദ്ദേശിക്കുകയാണ് ചെയ്യുന്നത്.
ട്രസ്റ്റുമായി ബന്ധപ്പെടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആദ്യവർഷം തന്നെ ഫീസിൽ ഇളവ് നൽകുമെന്നും വാഗ്ദാനം ചെയ്താണ് പരസ്യം. യാക്കോബായ സഭയിലെ അംഗമായ ഫാദർ വർഗീസിനെ മംഗലാപുരം, മണിപ്പാൽ മേഖലയിൽ ഉള്ള വിശ്വാസികളായ വിദ്യാർത്ഥികൾക്ക് ആത്മീയ ഉപദേശങ്ങൾ നൽകുന്നതിനായി ചുമതലയേൽപിച്ചുകൊണ്ടാണ് ഈ ട്രസ്റ്റ് രൂപീകരിച്ചത്.
എന്നാൽ ഇപ്പോൾ പ്രധാനമായും കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ ആവശ്യക്കാർക്ക് കർണാടകത്തിൽ പ്രൊഫഷണൽ കോഴ്സുകളിൽ സീറ്റ് സംഘടിപ്പിച്ചു കൊടുക്കുകയാണ് ട്രസ്റ്റിന്റെ പ്രധാന പരിപാടികൾ എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. യാക്കോബൈറ്റ് സിറിയൻ ചർച്ചിന്റെ എജുക്കേഷണൽ കൗൺസിൽ മാനേജരാണ് ഫാ. വർഗീസ് പടിഞ്ഞാറേക്കര. വിദ്യാർത്ഥി ക്ഷേമത്തിന് എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചതെങ്കിലും ഇപ്പോൾ സീറ്റു കച്ചവടത്തിന്റെ ദല്ലാൾ എന്ന നിലയിലാണ് സംഘത്തിന്റെ പ്രവർത്തനം.
ട്രസ്റ്റിന്റെ വിലാസമായി നൽകിയിരിക്കുന്നത മംഗലാപുരം റെയിൽവെ സ്റ്റേഷൻ പരിസരത്തുള്ള ട്രിനിറ്റി ബിൽഡിംഗാണ്. മെഡിക്കൽ, ഡെന്റൽ എൻജിനീയറിങ്, ഫാർമസി, ആയുർവേദ, ഹോമിയോ, നഴ്സിങ് തുടങ്ങി ഒപ്റ്റോമെട്രിയും റേഡിയോഗ്രാഫിയുമുൾപ്പെടെ സർവവിധ പ്രൊഫഷണൽ കോഴ്സുകളിലേക്കും പ്രവേശനത്തിന് സഹായം നൽകുമെന്ന് വ്യക്തമാക്കിയാണ് ട്രസ്റ്റിന്റെ പരസ്യം.
കേരളത്തിൽ നിന്നുള്ള ആവശ്യക്കാരെ പിടിക്കാൻ എല്ലാ ഏജന്റുമാരുടേയും കൂട്ടായ്മ പ്രവർത്തിക്കുന്നത് മംഗലാപുരത്തെ ട്രിനിറ്റി ബിൽഡിങ് കേന്ദ്രീകരിച്ചാണ്. ഇവിടെ തന്നെയാണ് ട്രസ്റ്റിന്റേയും വിലാസങ്ങൾ. ഏജന്റുമാർ ഓരോ വർഷവും ഈ സീസൺകാലത്ത് ഓരോ പേരിൽ ഇവിടെ ഓഫീസ് തുറക്കുകയും അഡ്മിഷൻ കാലം കഴിഞ്ഞാൽ അത് പൂട്ടുകയുമാണ് പതിവ്. ഇക്കുറിയും ഇതിനുള്ള നീക്കങ്ങൾ ഇതിനകം സജീവമായിട്ടുണ്ട്.
റോബിൻ അച്ചൻ നടത്തിയ കച്ചവടത്തിന് കച്ചമുറുക്കി ഇപ്പോൾ നിരവധി അച്ചന്മാർ
കൊട്ടിയൂർ പീഡനക്കേസിൽ അകപ്പെട്ട് ഇപ്പോൾ ജയിലിലുള്ള റോബിൻ അച്ചനും മുൻകാലങ്ങളിൽ സീറ്റുകച്ചവടം ഉണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. സഭാ മേലധ്യക്ഷന്മാരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം കച്ചവടങ്ങൾ നടക്കുന്നതെന്നും ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് ഇക്കുറിയും പല കേന്ദ്രങ്ങളിലും അച്ചന്മാരെ മുൻനിർത്തി സീറ്റുകച്ചവടത്തിന് ചരടുവലികൾ നടത്തുന്നത്. എന്നാൽ ഇക്കുറി നീറ്റ് പരീക്ഷ വന്നതോടെ മെഡിക്കൽ, ഡെന്റൽ വിഭാഗങ്ങളിൽ അഡ്്മിഷന് അവസരമൊരുക്കി കോടികൾ കൊയ്യാമെന്ന മോഹം നടക്കാത്ത സ്ഥിതിയാണ്. നീറ്റ് എഴുതിയവർക്ക് മാത്രമേ ഈ കോഴ്സുകളിൽ പ്രവേശനം ലഭിക്കൂ. ഇതിൽ തന്നെ നിർദിഷ്ട മാർക്ക് ലഭിക്കണമെന്ന നിബന്ധന വന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
ഏറ്റവുമധികം പണം ഏജന്റുമാർക്ക് വന്നുവീഴുന്നത് ഈ രണ്ടു കോഴ്സുകളിലുമാണ്. അതിനാൽ തന്നെ ഇക്കുറി ഇതിലെ കച്ചവട സാധ്യത കുറയുമെന്നതിനാലാണ് പരമാവധി അച്ചന്മാരെ കൂട്ടുപിടിച്ച് വിശ്വാസമാർജിക്കാനും കൂടുതൽ സീറ്റുകളിലേക്ക് ആളെ പിടിക്കാനും നീക്കം സജീവമായിട്ടുള്ളത്. എത്രത്തോളം തുക മറിയുന്നോ അതിന്റെ നിശ്ചിത ശതമാനം അച്ചന്മാർക്ക് കമ്മീഷനായി ലഭിക്കുമെന്നതിനാൽ നിരവധി പേർ പല സഭകളിൽ നിന്നും ഇക്കാര്യത്തിൽ സജീവമായി കച്ചവടത്തിന് ഇറങ്ങിയിട്ടുണ്ട്.
കഴിഞ്ഞവർഷം കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകൾ സീറ്റുകൾ നിറയ്ക്കാൻ പെടാപ്പാട് പെട്ടപ്പോൾ കർണാടകത്തിലെ എഞ്ചിനീയറിങ് കോളേജുകൾ ആകട്ടെ 75 ശതമാനത്തിൽ മേലെ സീറ്റുകൾ നിറഞ്ഞു. മറ്റു പ്രൊഫഷണൽ കോഴ്സുകളിലും കേരളത്തിലെ കോളേജുകളെക്കാളും കർണാടകയിലെ കോളേജുകളിൽ നല്ല ശതമാനം എന്റോൾമെന്റ് ഉണ്ടായിരുന്നു. ഇക്കുറി മെഡിക്കൽ, ഡെന്റൽ കോഴ്സുകൾക്കെല്ലാം നീറ്റ് പരീക്ഷ അടിസ്ഥാന മാനദണ്ഡമാണെന്നിരിക്കെ ഇതിൽ പ്രവേശനം നൽകാനാവുമോ എ്ന്ന് ഉറപ്പില്ലെങ്കിലും സീറ്റിനായി സമീപിക്കുന്നവരെ നമുക്ക് സംഘടിപ്പിക്കാമെന്ന ഉറപ്പുനൽകി പണം വാങ്ങിത്തുടങ്ങിയതായാണ് വിവരം.
കേരളത്തിൽ 32 മെഡിക്കൽ കോളേജ്, 164 എഞ്ചിനീയറിങ് കോളേജ് എന്നിവയാണ് നിലവിൽ പ്രവർത്തിക്കുന്നത്. കർണാടകത്തിൽ 55 മെഡിക്കൽ കോളേജ്, 192 എഞ്ചിനീയറിങ് കോളേജ്, 274 നഴ്സിങ് കോളേജ് എന്നിവ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. കർണാടകത്തിലെ കോളേജുകളിൽ സീറ്റ് നിറയാൻ പ്രധാന കാരണം കോളേജ് ലോബികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ത്രീകൾ ഉൾപെടെയുള്ള ഹൈടെക് ഏജന്റുമാർ ആണ്.
ബംഗളൂരു, ബൽഗാം, റയ്ച്ചൂർ, ബിജാപുർ, ധാർവാഡ്, മൈസൂർ, ഷിമോഗ, ഹാസൻ, കൊപ്പൽ, ഉഡുപ്പി, മംഗലാപുരം എന്നീ സ്ഥലങ്ങളിൽ ഉള്ള കോളേജ് ലോബികൾക്കു വേണ്ടി ആണ് അഡ്മിഷൻ ഏജന്റുമാർ പ്രവർത്തിക്കുന്നത്. ബംഗളൂരുവും മംഗലാപുരവും ആണ് ഏജന്റുമാരുടെ കർണടാകത്തിലെ ആസ്ഥാന കേന്ദ്രങ്ങൾ. എഡ്യൂക്കേഷണൽ കൺസൾട്ടൻസി എന്ന പേരിലാണ് മംഗലാപുരത്തും ബംഗളൂരുവിലും ഇവരുടെ ഓഫീസുകളുടെ പ്രവർത്തനം. ഇവരുടെ കെണിയിൽ വീണ് പണം കൈമാറിയാൽ പിന്നെ അത് തിരിച്ചുകിട്ടില്ലെന്ന് അറിയാതെയാണ് പലരും വലയിൽ അകപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്