ഹിന്ദു സംഘടനകൾ മാത്രമല്ല നവോത്ഥാന സംഘടനകൾ എന്ന് സമ്മതിച്ച് മറ്റ് സമുദായ നേതാക്കളേയും ഒപ്പം ചേർക്കുന്നു; ഇന്നലെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എത്തിയവരിൽ ഓർത്തഡോക്സ്-സിഎസ്ഐ മെത്രാന്മാരും ലത്തീൻ രൂപതാ വികാരി ജനറലും മുസ്ലിം ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റും അടക്കം അനേകം ന്യൂനപക്ഷ സമുദായ പ്രതിനിധികൾ; സീറോ മലബാർ സഭയും സീറോ മലങ്കര സഭയും വിട്ടു നിന്നു; തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടുള്ള സിപിഎമ്മിന്റെ സമുദായ കളിയിൽ മതനേതാക്കളും വീണു പോയോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ടു രൂപീകരിച്ചതിനാലാണു തുടക്കത്തിൽ ഹിന്ദു സംഘടനകളെ മാത്രം നവോത്ഥാന മൂല്യസംരക്ഷണ സമിതിയിൽ ഉൾപ്പെടുത്തിയതെന്നു ചെയർമാൻ വെള്ളാപ്പള്ളി നടേശൻ സമ്മതിക്കുകയാണ്. അപ്പോൾ വനിതാ മതിലും അതിന്റെ ഭാഗമായിരുന്നുവെന്ന് വേണം വിലയിരുത്താൻ. ഇനി ലോക്സഭാ തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ എല്ലാ മതവിഭാഗങ്ങളുടേയും വോട്ട് വേണം. ഇതിനും നവോത്ഥാന സാഹചര്യം ഉപയോഗിക്കുകയാണ് സർക്കാർ. എല്ലാവരുടേയും പിന്തുണ നേടാൻ ഏതാനും മുസ്ലിം, ക്രിസ്ത്യൻ സംഘടനകളെക്കൂടി ഉൾപ്പെടുത്തി നവോത്ഥാന മൂല്യസംരക്ഷണ സമിതി വിപുലീകരിച്ചു. മാർച്ചിൽ ജില്ലാതലത്തിൽ വിപുലമായ ബഹുജന സംഗമങ്ങൾ സംഘടിപ്പിക്കാനും വിപുലീകരിച്ച സമിതിയുടെ ആദ്യ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തീരുമാനിച്ചു. എല്ലാ മതവിഭാഗങ്ങളുടേയും നേതാവായി മാറാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ഇതിന് പിന്നിൽ. ഇന്നലെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എത്തിയവരിൽ ഓർത്തഡോക്സ്-സിഎസ്ഐ മെത്രാന്മാരും ലത്തീൻ രൂപതാ വികാരി ജനറലും മുസ്ലിം ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റും അടക്കം അനേകം ന്യൂനപക്ഷ സമുദായ പ്രതിനിധികൾ പങ്കെടുത്തു. എന്നാൽ സീറോ മലബാർ സഭയും സീറോ മലങ്കര സഭയും വിട്ടു നിന്നു. എൻ എസ് എസ് തുടക്കം മുതലേ സഹകരിക്കുന്നില്ല.
ഈ മാസം നവോത്ഥാന തന്നെ ജില്ലാ കമ്മിറ്റികൾ രൂപീകരിക്കും. ചെയർമാൻ വെള്ളാപ്പള്ളി നടേശന്റെ അധ്യക്ഷതയിൽ കൺവീനർ പുന്നല ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഓർത്തഡോക്സ് സഭാ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ് ധർമരാജ് റസാലം, തിരുവനന്തപുരം ലത്തീൻ അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ പെരേര, മുസ്ലിം ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, സി.കെ. വിദ്യാസാഗർ, കെ. ശാന്തകുമാരി, ഷാജി ജോർജ്, പി.രാമഭദ്രൻ, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, ഡോ. ഹുസൈൻ മടവൂർ, ഒ.അബ്ദുറഹിമാൻ, ടി.പി. കുഞ്ഞുമോൻ, പി.ആർ. ദേവദാസ്, കുഞ്ഞിമുഹമ്മദ് പരപ്പൂർ, ഡോ. ഐ.പി. അബ്ദുൾ സലാം, എം. അഹമ്മദ്കുട്ടി മദനി,കെ.പി. മുഹമ്മദ്, പി.അബ്ദുൾ ഹക്കിം ഫൈസി, പി.കെ. സജീവ്, പി.ആർ. ദേവദാസ്, സി.പി. സുഗതൻ, എ. നസീർ,ബെന്നി ആന്റണി തുടങ്ങിയവരാണ് പങ്കെടുത്തത്. വളരെ തന്ത്രപരമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് നവോത്ഥാന സമിതിയെ ഉപയോഗിക്കുകയാണ് സർക്കാർ. വിവിധ മതനേതാക്കളുമായി ആശയ വിനിമയം നടത്തുന്ന മുഖ്യമന്ത്രിയുടെ ശ്രമം സിപിഎം പക്ഷത്തേക്ക് വോട്ട് എത്തിക്കലാണ്. സർക്കാർ വിളിച്ചിട്ട് ചെന്നില്ലെങ്കിൽ മാശമാകുമെന്ന വിലയിരുത്തലിലാണ് പല മത നേതാക്കളും യോഗത്തിന് എത്തുന്നത്. എന്നാൽ അതിനെ എല്ലാ മത നേതാക്കളുടേയും പിന്തുണ ഇടതു പക്ഷത്തിനൊപ്പമാണെന്ന വിലയിരുത്തൽ പൊതു സമൂഹത്തിൽ സജീവമാക്കാനാണ് സിപിഎം ശ്രമം.
നവോത്ഥാനാ ജില്ലാതല കൂട്ടായ്മകൾ വിപുലമായ ജനപങ്കാളിത്തം കൊണ്ടു വിജയിപ്പിക്കണമെന്നു മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ജില്ലാതല ബഹുജന കൂട്ടായ്മ മാർച്ച് 10 മുതൽ 15 വരെ നടക്കും. 10ന് തിരുവനന്തപുരം, പാലക്കാട് 11ന് ആലപ്പുഴ, മലപ്പുറം 12ന് കൊല്ലം, ഇടുക്കി, വയനാട് 13ന് പത്തനംതിട്ട, തൃശൂർ, കണ്ണൂർ 14ന് കോട്ടയം, കാസർകോഡ് 15ന് എറണാകുളം, കോഴിക്കോട്. എല്ലാ ജില്ലകളിലും വൈകിട്ട് 4 മണിക്കായിരിക്കും കൂട്ടായ്മ. ജില്ലാതല കമ്മിറ്റികൾ ഈ മാസം 12 മുതൽ 16 വരെ രൂപീകരിക്കും. 12നു തിരുവനന്തപുരം, എറണാകുളം, കാസർകോഡ്, പാലക്കാട് 13ന് കൊല്ലം, ഇടുക്കി, തൃശൂർ, കണ്ണൂർ 14ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 15ന് കോട്ടയം, വയനാട് 16ന് ആലപ്പുഴ. ഈ യോഗങ്ങളിൽ എല്ലാം മുഖ്യമന്ത്രിയും പങ്കെടുക്കും. എല്ലാ മത വിഭാഗങ്ങളുമായി അടുക്കാനുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയായി ഇവയൊക്കെ മാറും. ഇതിലൂടെ ഇടത് സർക്കാരിന്റെ പ്രതിച്ഛായ ഉയരുമെന്നും ലോക്സഭയിലേക്ക് സിപിഎമ്മിലേക്ക് വോട്ടൊഴുകുമെന്നുമാണ് സിപിഎം പ്രതീക്ഷ. നവോത്ഥാന പാരമ്പര്യമുള്ള മറ്റു സമുദായ സംഘടനകൾ സമിതിയിൽ ഇല്ലെന്നു പൊതുജന മധ്യത്തിൽ ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണു ക്രിസ്ത്യൻ, മുസ്ലിം മത സംഘടനകളെ കൂടി ഉൾപ്പെടുത്തി വിപുലമാക്കിയത്. എല്ലാ മത വിഭാഗത്തിൽപ്പെട്ടവരും നവോത്ഥാനത്തിനു സംഭാവന നൽകിയിട്ടുണ്ട്. നവോത്ഥാന മൂല്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സമിതിയുടെ അടുത്ത യോഗം 11നു മൂന്നു മണിക്കു ചേരുമെന്നു കൺവീനർ പുന്നല ശ്രീകുമാർ അറിയിച്ചു.
കേരളത്തിലെ ജനങ്ങളുടെ ഐക്യവും സാഹോദര്യവും തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന പ്രഖ്യാപനമായി ജില്ലാസംഗമങ്ങളെ മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഐക്യത്തിന് വിള്ളലുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജനങ്ങളെ പ്രത്യേക അറകളിലാക്കി നിർത്താനാണ് ശ്രമം. ജാതിഭേദമോ മതവൈരമോ ഇല്ലാത്ത സമൂഹമായിരുന്നു നമ്മുടേത്. ഈ സാഹോദര്യം തകർക്കാൻ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സമുദായ സംഘടനകളെല്ലാം സർക്കാരിനൊപ്പമാണെന്ന് വരുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് യോഗത്തിൽ പങ്കെടുക്കുന്നവർക്കും അറിയാം. എന്നാൽ സർക്കാരിനോട് തൽകാലം ഏറ്റുമുട്ടലിന് ആരും തയ്യാറല്ല. ഈ അവസരം സമർത്ഥമായി ഉപയോഗിക്കാനാണ് സിപിഎം നീക്കം. സർക്കാർ ചെലവിൽ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളാണ് ഈ നവോത്ഥാന സദസുകൾ ഇനി മാറും.
ശബരിമല സ്ത്രീപ്രവേശനം സർക്കാരിനെതിരായ ആയുധമാക്കിയ സംഘപരിവാറിന്റെ രാഷ്ട്രീയനീക്കം തടയാനാണ് സർക്കാർ നവോത്ഥാന മൂല്യ സംരക്ഷണസമിതി രൂപീകരിച്ചത്. സംഘ്പരിവാർ അനുകൂല സംഘടനകളും ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവരുമെല്ലാം സമിതിയിൽ അംഗമായി. ഇത് വിമർശന വിധേയമായതോടെയാണ് ക്രിസ്ത്യൻ, മുസ്ലിം സംഘടനകളെ കൂടി ഉൾപ്പെടുത്തി സമിതി വിപുലീകരിച്ചത്. ഇന്നലെ മസ്ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇവരെ ഉൾപ്പെടുത്തിയത്. നവോത്ഥാനസമിതി വർഗ്ഗീയ ചേരിതിരിവുണ്ടാക്കുമെന്ന ആക്ഷേപം ഇതോടെ ഇല്ലാതായി.വർഗ്ഗീയ ചേരിതിരിവുകൾ കേരളം മറന്നത് പ്രളയകാലത്താണ്. ഇനിയൊരു വർഗ്ഗീയ പ്രളയത്തിനുള്ള സാദ്ധ്യതയാണ് തെളിഞ്ഞുവരുന്നത്. ഇതിനെ നേരിടാൻ നവോത്ഥാനമൂല്യങ്ങൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. സ്കൂൾ,കോളേജ് തലങ്ങളിലും ഇതുണ്ടാകണം.ഇതിനുള്ള നിർദ്ദേശങ്ങൾ സമിതി സമർപ്പിക്കും. വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സാമൂഹിക മാറ്റത്തിൽ നവോത്ഥാനം വഹിച്ച പങ്ക് വലുതാണ്. ജാതിഭേദമോ മതവൈരമോ ഇല്ലാത്ത സമൂഹമായിരുന്നു നമ്മുടേത്. ഈ സാഹോദര്യം തകർക്കാൻ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകാനാണ് തീരുമാനം.
സമിതിയിലെ പുതിയ അംഗങ്ങൾ
ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, റൈറ്റ് റവ. ധർമരാജ് റസാലം, ഫാ. യുജീൻ പെരേര, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, കേരള റീജണൽ ലാറ്റിൻ ക്രിസ്ത്യൻ കൺവീനർ ഷാജി ജോർജ്, ഡോ. ഫസൽ ഗഫൂർ, തൊടിയൂർ മുഹമ്മദ് കുഞ്ഞിമൗലവി, ഡോ. ഹുസൈൻ മടവൂർ, ഒ. അബ്ദുറഹിമാൻ, ടി.പി. കുഞ്ഞുമോൻ, കുഞ്ഞിമുഹമ്മദ് പറപ്പൂർ, ഡോ. ഐ.പി. അബ്ദുൾ സലാം, എം. അഹമ്മദ്കുട്ടി മദനി, കെ.പി. മുഹമ്മദ്, പി. അബ്ദുൾ ഹക്കിം ഫൈസി.
Stories you may Like
- പോളിംഗിൽ മുസ്ലിം സമുദായത്തിനുള്ള ആശങ്ക പരിശോധിച്ചേക്കും; കേരളത്തിൽ തീയതി മാറുമോ?
- ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ തെരഞ്ഞെടുപ്പ് പ്രക്ഷുബ്ധമാകും
- ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന്
- തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി: വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ
- ഇടത് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറിനെതിരെ പരാതി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്