നോട്ട് അസാധുവാക്കൽ നടപടിയിൽ സഹകരണമേഖല സ്തംഭിച്ചു; പുതിയ നോട്ടുകളുടെ കൈമാറ്റം നിഷേധിച്ച് പ്രാഥമിക സംഘങ്ങളുടെ വിശ്വസനീയത ഇല്ലാതാക്കി; സഹകരണ സംഘങ്ങളെ ആശ്രയിച്ച് ഇടപാടുകൾ നടത്തുന്ന സാധാരണക്കാർ പ്രതിസന്ധിയിൽ
ഇടുക്കി: 500, 1000 നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ടുണ്ടായ നടപടികൾ രാജ്യത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ അടിവേരറുക്കുന്നു.
കോടാനുകോടി ജനങ്ങളുടെ ഏറ്റവും വലിയ സാമ്പത്തിക അഭയകേന്ദ്രങ്ങളായ പ്രാഥമിക സഹകരണ സംഘങ്ങളെ റിസർവ് ബാങ്കും കേന്ദ്രസർക്കാരും അവഗണിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നത് അക്ഷന്തവ്യമായ വീഴ്ചയായാണ് സഹകരണ മേഖലയിലെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. സഹകരണ സംഘങ്ങളിൽ പുതിയ നോട്ടുകളുടെ കൈമാറ്റം അനുവദിക്കാത്തതിലൂടെ പ്രാഥമിക സംഘങ്ങളുടെ വിശ്വസനീയതയാണ് ഇല്ലാതാക്കുന്നത്. കോടിക്കണക്കിന് കർഷകരുടെ സാമ്പത്തിക പ്രതിസന്ധിക്കും ഈ നീക്കം കാരണമായി.
500, 1000 രൂപയുടെ നോട്ടുകൾ അപ്രതീക്ഷിത പ്രഖ്യാപനത്തീലൂടെ അസാധുവാക്കിയതിനൊപ്പം പുതിയ നോട്ടുകൾ കൈമാറ്റം ചെയ്യാനുള്ള അവകാശം ദേശസാൽകൃത ബാങ്കുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും ട്രഷറികൾക്കും മാത്രമായി സർക്കാർ പരിമിതപ്പെടുത്തിയപ്പോൾ പുറത്തായത് പ്രാഥമിക സഹകരണ സംഘങ്ങളെ ആശ്രയിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളാണ്. കർഷകരും സാധാരണക്കാരും ചെറുതും വലുതുമായ പണമിടപാടുകൾക്ക് ഓടിയെത്തുന്നത് പ്രാഥമിക സഹകരണസംഘങ്ങളിലാണെന്നിരിക്കെ, ഇത്തരം സംഘങ്ങളെ മാറ്റി നിർത്തിക്കൊണ്ടുള്ള നടപടിയുടെ ഔചിത്യംപോലും ചോദ്യം ചെയ്യപ്പെടുകയാണ്.
സംസ്ഥാന സർക്കാർ ഇക്കാര്യം ഗൗരവത്തോടെ കാണുകയും പ്രഥമിക സഹകരണ സംഘങ്ങൾക്കും ദേശസാൽകൃത ബാങ്കുകളിലെപ്പോലെ പുതിയ നോട്ടുകൾ കൈമാറ്റം ചെയ്യാനുള്ള അവകാശം നൽകണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തത് മാത്രമാണ് ആശ്വാസകരമായ വസ്തുത. ഇതിന്റെ ഫലമെന്നോണം പഴയ നോട്ടുകൾ സ്വീകരിക്കാൻ അനുമതി ലഭിച്ചെങ്കിലും പുതിയ നോട്ടുകൾ കൈമാറ്റത്തിന് നൽകാത്തതിനാൽ സഹകരണ മേഖലയാകെ സ്തംഭിച്ചിരിക്കുകയാണ്. നോട്ടുകൾ അസാധുവാക്കിയതിലൂടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലൂടെ, ഭാവിയിൽ ഇത്തരമൊരു പ്രശ്നമുണ്ടായാൽ അതിനെ അതിജീവിക്കാൻ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കഴിയില്ലെന്ന തെറ്റായ സന്ദേശവും പ്രചരിക്കപ്പെടുകയാണ്.
കഴിഞ്ഞ നാലു ദിവസങ്ങളായി സഹകരണ സംഘങ്ങളിൽ കാര്യമായ ഇടപാടുകളൊന്നും നടക്കുന്നില്ല. ചുരുങ്ങിയ തോതിൽ നിക്ഷേപം മാത്രമാണ് ഉണ്ടായിട്ടുള്ളത്. സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനാകാത്ത സാഹചര്യമുണ്ടായതോടെ വൻതോതിൽ ഇടപാടുകാർ നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ട്. കേരളത്തിൽ 1600-ൽപരം സഹകരണ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. പതിനായിരത്തോളം അംഗങ്ങൾ ഓരോ സംഘത്തിനുമുണ്ടെന്നാണ് കണക്ക്. അതായത് ജനസംഖ്യയുടെ പകുതിയോളം പേർ സഹകരണ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളാണ്. ഇതിൽ സാധാരണക്കാരും കർഷകരുമായ ബഹുഭൂരിപക്ഷവും നിക്ഷേപം, വായ്പ ഇടപാടുകൾക്ക് പ്രാഥമിക സംഘങ്ങളെയാണ് ആശ്രയിക്കുന്നത്.
കാർഷിക, കാർഷികേതര വായ്പകൾ വലിയ നൂലാമാലകൾ ഇല്ലാതെ ലഭിക്കുന്നുവെന്നതാണ് പ്രഥമിക സംഘങ്ങളുടെ പ്രധാന മേന്മ. ഗാർഹിക വായ്പകൾ ലഭ്യമാക്കുന്നതിൽ പ്രാഥമിക സംഘങ്ങളോളം വലിയ സേവനം നൽകാൻ ന്യൂ ജനറേഷൻ ബാങ്കുകൾക്കടക്കം കഴിഞ്ഞിട്ടില്ല. ന്യൂ ജനറേഷൻ-ദേശസാൽകൃത ബാങ്കുകളിൽ വായ്പയുടെ അർഹത നിശ്ചയിക്കുന്നത് കമ്പ്യൂട്ടർ അവലോകനത്തിലൂടെയാണെന്ന സത്യം മുമ്പിലുണ്ട്. ഇടപാടുകാരുമായി വ്യക്തിപരമായ അടുപ്പവും സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള അറിവും പ്രാഥമിക സംഘങ്ങളുടെ അധികൃതർക്കുണ്ട്. അതുകൊണ്ടുതന്നെ ആവശ്യനേരത്ത് കണ്ടറിഞ്ഞ് സഹായിക്കുവാൻ സംഘങ്ങൾക്ക് കഴിയുന്നു.
വ്യക്തികൾക്ക് നൽകുന്നതുപോലെ പ്രതിദിനം 10,000 രൂപ മാത്രമാണ് ഇപ്പോൾ പ്രാഥമിക സംഘങ്ങൾക്കും അനുവദിച്ചിട്ടുള്ളത്. സംഘങ്ങളിൽ പണം നിക്ഷേപിച്ചിരിക്കുന്നവരിൽ ആവശ്യപ്പെടുന്നവർക്ക് 100 രൂപവച്ചു കൊടുക്കാൻപോലും ഈ തുക മതിയാകില്ലെന്ന വസ്തുത റിസർവ് ബാങ്കിനും കേന്ദ്ര സർക്കാരിനും അറിയാമെങ്കിലും പരിഹാര നടപടിയില്ലാത്തതിലൂടെ വലയുന്നത് സാധാരണക്കാരാണ്. വായ്പയെടുത്ത് കൃഷിയിറക്കുകയും ഉൽപാദനത്തിലൂടെ ലഭിക്കുന്ന ഓരോ ചില്ലിത്തുട്ടും സ്വരൂപിച്ച് വായ്പ തിരിച്ചടയ്ക്കുന്നതിനുമൊപ്പം മുഴുവൻ സമ്പാദ്യവും സഹകരണ സംഘങ്ങളിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുള്ള ലക്ഷക്കണക്കിന് കർഷകർ കേരളത്തിലുണ്ട്. ഇപ്പോൾ തങ്ങളുടെ ആവശ്യത്തിന് ബാങ്കിൽനിന്ന് പണം തിരികെ ലഭിക്കാതിരിക്കുകയും വായ്പയെടുക്കാൻ മറ്റ് യാതൊരു സംവിധാനവുമില്ലാത്തതും പലരുടെയും കുടുംബഭദ്രത തകർത്തിരിക്കുന്നു.
ഇപ്പോഴത്തെ പ്രതിസന്ധിക്കിടയിൽ സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണവും നടക്കുന്നത് ദുഃഖകരമാണെന്നു കേരളത്തിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങളിലൊന്നായ കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ ജോയി വെട്ടിക്കുഴി മറുനാടൻ മലയാളിയോട് പറഞ്ഞു. സഹകരണ സ്ഥാപനങ്ങളിൽ കള്ളപ്പണം നിക്ഷേപിക്കുന്നുവെന്നും ഭീകരപ്രവർത്തനങ്ങൾക്കും മറ്റുമുള്ള പണം സഹകരണ ബാങ്കുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നും ചില നേതാക്കൾ ചാനൽ ചർച്ചയിലൂടെ ആരോപിക്കുന്നത് പരിഹാസ്യമാണ്.
സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്ന തുക സർക്കാർ കണ്ടുകെട്ടുമെന്നും റെയ്ഡ് ഉണ്ടാവുമെന്നുമൊക്കെയുള്ള താറടിച്ചുകാട്ടൽ ജനങ്ങളോട് ചെയ്യുന്ന അപരാധമാണ്. സർക്കാർ സംവിധാനങ്ങൾക്കും നിയമവ്യവസ്ഥക്കുള്ളിലും നിന്ന് പ്രവർത്തിക്കുന്നവയാണ് പ്രഥമിക സംഘങ്ങളും. സർക്കാരോ, റിസർവ് ബാങ്കോ ആവശ്യപ്പെട്ടാൽ നിക്ഷേപകരുടെ മുഴുവൻ വിവരങ്ങളും കൈമാറാൻ സംഘങ്ങൾ തയാറാണ്. സംഘങ്ങളിലൂടെ നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന പ്രചാരണവും അവാസ്തവമാണ്. നിയമം പാസാക്കിയാൽ നികുതി പിടിച്ചുകൊടുക്കാനും സംഘങ്ങൾ തയാറാണെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
പ്രാഥമിക സംഘങ്ങൾ പ്രതിസന്ധിയിലായതോടെ ഇവയെ മാത്രം ആശ്രയിച്ചിരുന്ന ജനങ്ങൾ നിരാശ്രയരായെന്ന വസ്തുതക്കു മുമ്പിൽ എന്തു പരിഹാരമാണ് സർക്കാർ മുമ്പോട്ടു വയ്ക്കുന്നത് എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ദേശസാൽകൃത ബാങ്കുകളുടേതുപോലെ പുതിയ നോട്ടുകൾ കൈമാറ്റം ചെയ്യാൻ പ്രാഥമിക സംഘങ്ങൾക്കും അനുവാദം നൽകുകയെന്നതു മാത്രമാണ് പോംവഴി. അല്ലാത്തപക്ഷം ഇല്ലാതാകുന്നത് സാധാരണക്കാരന്റെ അത്താണിയാകുന്ന വലിയ സാമ്പത്തിക ശൃംഖലയാണ്. അത് തകർന്നാൽ ഗ്രാമങ്ങളിൽപ്പോലും ബ്ലേഡുകാർ അധീശത്വമുറപ്പിക്കും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍