ട്യൂഷൻ സെന്ററിൽ ക്ലാസ് എടുക്കുന്ന അദ്ധ്യാപകനെ കൊണ്ട് പരീക്ഷയ്ക്ക് ചോദ്യം ഉണ്ടാക്കിയ മന്ത്രി പരീക്ഷ കഴിഞ്ഞ് വീട്ടിൽ ഇരിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികളുടെ മേൽ ഉത്തരവാദിത്തം കയറ്റി വയ്ക്കുന്നത് തെമ്മാടിത്തരമല്ലേ? കണക്ക് പരീക്ഷ വീണ്ടും നടത്താനുള്ള തീരുമാനത്തിനെതിരെ കേരളം ഒട്ടാകെ പ്രതിഷേധം; തിരിച്ചടിയാകുന്നത് ജയിക്കാൻ വേണ്ടി മാത്രം പഠിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയാണ് എസ് എസ് എൽ സി. പത്താം തരം കടന്നുകൂടയെന്നത് ജീവിതത്തിലെ പ്രധാനപ്പെട്ടതും. മിടുക്കന്മാർക്ക് റാങ്ക് വേണം. പക്ഷേ എല്ലാവർക്കും ഇവിടെ ജയിച്ചേ മതിയാകൂ. അതിന് പലർക്കുമുള്ള പ്രധാന കടമ്പയാണ് കണക്ക് പരീക്ഷ. പത്താംക്ലാസിലെ ഏറ്റവും വലിയ തലവേദന. ഇതു മാറിയെന്ന് ആശ്വസിച്ച് കുട്ടികൾ ഇരിക്കുമ്പോഴാണ് വിദ്യാഭ്യാസ മന്ത്രിയുടെ ിരുട്ടടി. ചോദ്യപേപ്പർ ചോർത്തി നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് എസ്എസ്എൽസി കണക്ക് പരീക്ഷ റദ്ദാക്കി. അതായത് കുട്ടികൾ ഇനിയും പുസ്തകമെടുക്കണം. പലരും പരീക്ഷ കഴിഞ്ഞ് അവധി ആഘോഷിക്കാൻ കേരളവും വിട്ടു. അവരെല്ലാം ഇനി തിരിച്ചു വരണം. വീണ്ടും സമ്മർദ്ദത്തിലേക്ക് കടക്കണം.
പത്താംക്ലാസ് പരീക്ഷ നടത്തിയശേഷം റദ്ദാക്കുന്നത് രണ്ടാംതവണ. 2005-ൽ പ്രസിൽനിന്ന് ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. സാമൂഹികശാസ്ത്രം രണ്ടാം പേപ്പറിന്റെ ചോദ്യപേപ്പറാണ് ചോർന്നത്. ഈ പരീക്ഷ പിന്നീട് പുതിയ ചോദ്യപേപ്പർ തയ്യാറാക്കി നടത്തിയിരുന്നു. ചെന്നൈയിലെ പ്രസിൽനിന്നാണ് ചോദ്യപേപ്പർ ചോർന്നത്. സംഭവം വിവാദമായതിനെത്തുടർന്ന് സാമൂഹികശാസ്ത്രം പരീക്ഷയ്ക്കുശേഷം നടത്താനിരുന്ന മറ്റ് പരീക്ഷകളും മാറ്റിവെച്ചു. ഇത് പിന്നീട് പുതിയ ചോദ്യപേപ്പർ തയ്യാറാക്കിയാണ് നടത്തിയത്. ഇതുകൂടാതെ 2004-ൽ പാലക്കാട് തൃത്താല സ്കൂളിൽ സൂക്ഷിച്ചിരുന്ന ഫിസിക്സ് ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് റദ്ദാക്കിയിരുന്നു. പരീക്ഷ നടത്തുന്നതിനുമുമ്പ് ചോർന്നത് കണ്ടെത്തിയതിനാൽ പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു. എന്നാൽ ഇത്തവണ ചോദ്യം ഉണ്ടാക്കിയയാൾ തന്നെ ഇത് ചോർത്തി. അതുകൊണ്ട് തന്നെ വിദ്യാഭ്യാസമന്ത്രിയും വകുപ്പും ഉത്തവാദികളാണെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ പത്താംക്ലാസ് പരീക്ഷാ നടത്തിപ്പിലെ ഏറ്റവും വലിയ വീഴ്ചയായിരുന്നു ഇത്തവണത്തേത്. അതുകൊണ്ട് തന്നെ ഈ മാസം 30 ാം തീയതി ഉച്ചയ്ക്ക് 1.30 ന് വീണ്ടും കണക്കിന്റെ പരീക്ഷ നടത്തും. വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത അടിയന്തര യോഗമാണ് പരീക്ഷ വീണ്ടും നടത്താൻ തീരുമാനിച്ചത്. എസ്എസ്എൽസി കണക്ക് പരീക്ഷയെക്കുറിച്ച് ഉയർന്ന ആക്ഷേപങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്. ചോദ്യപേപ്പർ തയാറാക്കാൻ ചുമതലപ്പെടുത്തിയ പാനലിലെ ഒരു അദ്ധ്യാപകൻ തയാറാക്കിയ ചോദ്യങ്ങൾ അതേ പോലെ മലപ്പുറത്തെ ഒരു ട്യൂഷൻ സെന്ററിന് ചോർത്തി നൽകിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ആതായത് ഒരു ഉത്തരവാദിത്ത ബോധവുമില്ലാതെ ചോദ്യപേപ്പർ തയ്യാറാക്കി. ഇതിന് വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും തന്നെയാണ് ഉത്തരവാദികൾ. എന്നാൽ പീഡനം കുട്ടികൾക്കും.
13 ചോദ്യങ്ങളാണ് ഇങ്ങനെ എസ്എസ്എൽസി ചോദ്യപേപ്പറിലും ട്യൂഷൻ സെന്ററിന് മുൻകൂട്ടി നൽകിയ ചോദ്യാവലിയിലും ഒരുപോലെ വന്നത്. ചോദ്യപേപ്പർ ചോർന്നസ്ഥിതിക്ക് പുനഃപരീക്ഷ നടത്താതിരുന്നാൽ കേസുമായി കോടതിയിൽ ആരെങ്കിലും എത്തിയാൽ അത് സർക്കാരിന് തിരിച്ചടിയായേക്കാം എന്ന വിലയിരുത്തലിന്റെ കൂടെ അടിസ്ഥാനത്തിലാണ് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്. കുട്ടികളുടെ ഭാഗത്ത് നിന്നുകൊണ്ടാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്നും വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറയുന്നു. ഒരാഴ്ച സമയം പോലും മുന്നിലില്ലാതിരിക്കെ പുതിയ ചോദ്യപേപ്പർ തയാറാക്കി അടിയന്തരമായി വീണ്ടും അച്ചടിച്ച് എല്ലാ പരീക്ഷ സെന്ററിലും എത്തിക്കുക എന്ന വലിയ വെല്ലുവിളിയാണ് സർക്കാരിന് മുന്നിലുള്ളത്. പക്ഷേ അതിലും വെല്ലുവിളിയാണ് കുട്ടികൾക്ക് മുമ്പിലുള്ളത്. പഠനത്തിൽ മിടുക്കരായവർക്ക് പ്രശ്നമല്ല. എന്നാൽ ജയിക്കാൻ വേണ്ടി മാത്രം പഠിക്കുന്ന കുട്ടികൾക്ക് വലിയ മാനസിക സംഘർഷമാണ് ഇത് നൽകുന്നത്.
ചോദ്യപേപ്പർ ചോർത്തിക്കൊടുത്ത അദ്ധ്യാപകനെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറയുന്നു. ചോദ്യം ചോർന്നത് അന്വേഷിക്കാൻ ഉന്നതതല സമിതിയേയും നിയോഗിച്ചിട്ടുണ്ട്. സംശയത്തിന്റെ നിഴലിലായ അദ്ധ്യാപകന് മലപ്പുറത്തെ ട്യൂഷൻ സെന്ററുമായി ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇവിടെ പഠിച്ച 38 വിദ്യാർത്ഥികൾക്ക് എ പ്ലസ് കിട്ടി. വിദ്യാർത്ഥികൾക്ക് എ പ്ലസ് കിട്ടിയതിന് നൽകിയ സ്വീകരണത്തിൽ ഈ അദ്ധ്യാപകനും സ്വീകരണം നൽകുകയുണ്ടായി. ഇതൊന്നും മനസ്സിലാക്കാതെ ചോദ്യ പേപ്പർ ഉണ്ടാക്കാൻ ഈ അദ്ധ്യാപകനെ തന്നെ നിയോഗിച്ചവർക്കെതിരെ ഒരു നടപടിയും ഇല്ല. മന്ത്രി രാജിവച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു.
അതിനിടെ എസ്എസ്എൽസി കണക്ക് പരീക്ഷ റദ്ദാക്കേണ്ടി വന്ന സംഭവത്തിൽ സർക്കാരിനേയും ഇടതുപക്ഷ യുവജനസംഘടനകളേയും വിമർശിച്ച് മുൻ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് രംഗത്തുവന്നു. കഴിഞ്ഞ അഞ്ച് വർഷം താൻ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ തീരെ ചെറിയ പാളിച്ചകൾ പോലും ഊതിപെരുപ്പിച്ച് കരിങ്കൊടി കാണിക്കാനും, സമരം നടത്താനും മുന്നിട്ടു നിന്ന ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറയാത്തത് അവരുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് അബ്ദുറബ്ബ് കുറ്റപ്പെടുത്തി.
ചെറിയ തോതിലുള്ള പാളിച്ചകൾ എല്ലാ കാലത്തും പരീക്ഷ നടത്തിപ്പിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര ഗുരുതരമായ ഒരു പിഴവ് ചരിത്രത്തിലാദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്എസ്എൽഎസി പരീക്ഷയ്ക്കൊപ്പം നടന്ന ഹയർസെക്കൻഡറി ഫിസിക്സ് പരീക്ഷയെക്കുറിച്ചും ഇത്തരമൊരു ആരോപണം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിൽ കുറ്റക്കാരായിട്ടുള്ളവരെ മാതൃകപരമായി ശിക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പും സർക്കാരും തയ്യാറാവണം. ഒരേ പരീക്ഷ രണ്ട് തവണ എഴുത്തുക എന്നത് കുട്ടികളെ സംബന്ധിച്ച് വലിയ മാനസിക പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ പരമാവധി വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കേണ്ടതായിരുന്നു - അബ്ദുറബ്ബ് പറഞ്ഞു.
കണക്ക് പരീക്ഷ കുട്ടികൾക്കക്ക് കടുകട്ടിയായിരുന്നു. ഇതെ തുടർന്നാണ് ചോദ്യപേപ്പർ പലരും പരിശോധനക്ക് വിധേയമാക്കിയയത്. മെറിറ്റ് എന്ന് അറിയപ്പെടുന്ന മലബാർ എജ്യൂക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മോഡൽ ചോദ്യപേപ്പറിൽ നിന്ന് 13 ചോദ്യങ്ങൾ എസ്.എസ്.എൽ.സി ചോദ്യപേപ്പറിലേക്ക് കടന്നുകയറി എന്നാണ് ആക്ഷേപം ഉയർന്നത്. 11 ചോദ്യങ്ങൾ അതേപടി പകർത്തിയതാണെന്നും രണ്ട് ചോദ്യങ്ങൾ സാമ്യമുള്ളവയാണെന്നുമാണ് പരാതി. ആക്ഷേപത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സ്ഥിതിക്ക് തുടർനടപടി എന്തുവേണം എന്ന് തീരുമാനിക്കാൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അടിയന്തര യോഗം വിളിക്കുകയായിരുന്നു. തുടർന്നാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനം ഉണ്ടായത്. ഡിപിഐ, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പരീക്ഷാ സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഈ മാസം 20-ാം തീയതിയാണ് എസ്എസ്എൽസിയുടെ കണക്കുപരീക്ഷ നടന്നത്. പരീക്ഷയിൽ കുട്ടികളെ വലയ്ക്കുന്ന ചോദ്യങ്ങളുണ്ടെന്നും മലപ്പുറത്തെ ഒരു സ്വകാര്യ ഏജൻസി തയ്യാറാക്കിയ മോഡൽ പേപ്പറുമായി സാമ്യമുണ്ടെന്നുമുള്ള പരാതി നേരത്തെ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസവകുപ്പ് പരീക്ഷാ വകുപ്പിലെ ജോയിന്റ് കമ്മീഷണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അദ്ദേഹം വിദ്യാഭ്യാസമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. എസ്എസ്എൽസി പരീക്ഷയിൽ വന്ന 13 ചോദ്യങ്ങളാണ് സാമ്യമുള്ളതെന്നാണ് ജോയിന്റ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
വിദ്യാർത്ഥികൾക്ക് പഠിക്കേണ്ടാത്ത ഭാഗത്തുനിന്നും ചോദിച്ച ഈ ചോദ്യങ്ങൾ മൂലം കണക്ക് പരീക്ഷ വിദ്യാർത്ഥികളെ ഏറെ വലച്ചിരുന്നു. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് നീതി കിട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി തന്നെ നേരത്തെ പറഞ്ഞിരുന്നു. എസ്എസ്എൽസി കണക്ക് പരീക്ഷയ്ക്ക് പഠിപ്പിക്കാത്ത പരീക്ഷയിലെ ചോദ്യങ്ങൾ ചോദിച്ച് കുട്ടികളെ കുഴക്കിയതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കണക്ക് ചോദ്യപേപ്പറിൽ ചോദ്യ കർത്താവ് തന്റെ അറിവ് പരീക്ഷിക്കുകയായിരുന്നുവെന്നാണ് ഉയർന്നിരിക്കുന്ന ആരോപണങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്