ഡാഫെൻ അമ്മൂമ്മ നൽകിയ ധൈര്യം ബ്രിട്ടീഷുകാർ ഏറ്റെടുത്തു; പ്രളയവും നിപ വൈറസും ഹർത്താലും തളർത്തിയില്ല; കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് യുകെയിൽ നിന്നും; കേരള ടൂറിസത്തെക്കാൾ പരസ്യം നൽകിയതു ബ്രിട്ടീഷ് മലയാളികളും ഐടിവിയിലെ റിയാലിറ്റി ഷോയും; സന്ദർശനത്തിന് എത്തിയ പത്തു ലക്ഷം വിദേശികളിൽ രണ്ടു ലക്ഷം പേർ യുകെയിൽ നിന്നും; ആകെ വരുമാനം 8700 കോടി രൂപ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പ്രളയം തകർത്തെറിഞ്ഞ കേരളത്തിന്റെ ടൂറിസത്തെ വിദേശ സഞ്ചാരികൾ അപ്പാടെ കൈവിടും എന്നതായിരുന്നു ഈ രംഗത്ത് പ്രവർത്തിക്കുന്ന മിക്കവരുടെയും ആശങ്ക. കഴിഞ്ഞ വർഷം മെയ്, ജൂൺ മാസങ്ങളിൽ നിപ വൈറസ് വാർത്തകളും ഓഗസ്റ്റിൽ പ്രളയവും തൊട്ടു പിന്നാലെ അടിക്കടി ഹർത്താലുകളും ഉണ്ടായതോടെ തകർച്ചയിൽ നിന്നും തകർച്ചയിലേക്കുള്ള പോക്കായിരിക്കും കേരളത്തിലെ ടൂറിസം രംഗത്തിനു സാക്ഷിയാകേണ്ടി വരിക എന്നതായിരുന്നു പൊതു വിലയിരുത്തൽ. ഈ രംഗത്ത് കോടികൾ നിക്ഷേപം ഇറക്കിയ വൻകിടക്കാരും ഉപജീവനത്തിനായി വിദേശ സഞ്ചാരികളെ കാത്തിരിക്കുന്ന ചെറുകിട റിസോർട്ടുകളും ടാക്സിക്കാരും ഗൈഡുകളും എല്ലാം അന്നം തേടാൻ വേറെ വഴി നോക്കേണ്ടി വരും എന്ന ചിന്തയിലേക്ക് അതിവേഗം മാറിത്തുടങ്ങി. ഹോട്ടലുകളിൽ പലതും ബുക്കിങ് ക്യാൻസൽ ആയികൊണ്ടിരുന്നു. ഈ രംഗത്തെ വിദഗ്ദ്ധർ തന്നെ ചുരുങ്ങിയത് വിദേശ സഞ്ചാരികളുടെ മടങ്ങി വരവിനു നിശ്ചയിച്ചത് രണ്ടു വർഷമാണ്. ഒരു വർഷം കൊണ്ട് ആഭ്യന്തര സഞ്ചാരികൾ എത്തുമെന്നും കണക്കാക്കപ്പെട്ടിരുന്നു.
എന്നാൽ സർവ്വരെയും ഞെട്ടിച്ചു കേരളത്തിൽ എത്തിയ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ കുറവില്ല എന്ന ശുഭ വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതിൽ തന്നെ പതിവ് പോലെ ഏറ്റവും കൂടുതൽ സഞ്ചാരികളെ എത്തിച്ചു യുകെ മുന്നിൽ എത്തുകയും ചെയ്തു. മുൻ വർഷത്തേക്കാൾ 11 ശതമാനം വദദ്ധനയാണ് കേരളത്തിൽ എത്തിയ ബ്രിട്ടീഷ് സഞ്ചാരികളുടെ എണ്ണം. ഈ നേട്ടത്തിൽ കേരള സർക്കാരിന് കാര്യമായ നേട്ടം അവകാശപ്പെടാൻ ഇല്ലെങ്കിലും യുകെയിലെ മലയാളികൾ നൽകുന്ന വാക് പ്രചാരണം നൽകുന്ന സഹായം തീരെ ചെറുതല്ല. രണ്ടു വർഷം മുൻപ് യുകെയിലെ ഏറ്റവും പ്രശസ്തരായ ടെലിവിഷൻ, സംഗീത, സിനിമ രംഗങ്ങളിലെ ആളുകളെ ഉൾപ്പെടുത്തി ഐടിവി അവതരിപ്പിച്ച റിയൽ മരിഗോൾഡ് ഹോട്ടൽ സീസൺ നൽകിയ പ്രചാരണവും ഏറെ വലുതാണ്.
മാസങ്ങൾ നീണ്ടു നിന്ന ഈ റിയാലിറ്റി ഷോയിൽ പൂരവും പുലിക്കളിയും തുടങ്ങി നാടൻ ജീവിതത്തിന്റെ സമസ്ത രംഗങ്ങളും വരച്ചിട്ടിരുന്നു. ലക്ഷക്കണക്കിന് ബ്രിട്ടീഷ്കാർക്ക് കേരളത്തെ കുറിച്ചുള്ള അവബോധം നൽകാൻ ഈ പരിപാടിക്കു സാധിച്ചു. കേരളത്തിലെ ജനങ്ങൾക്കുള്ള ഇംഗ്ലീഷ് ഭാഷ പ്രാവീണ്യവും കൊളോണിയൽ കാലത്തേ അവശേഷിപ്പുകളും എല്ലാം ഐടിവി പരമ്പരയിൽ നിറഞ്ഞു നിന്നിരുന്നു പരമ്പര അവസാനിക്കും വരെ പ്രമുഖ മാധ്യമങ്ങൾ നൽകിയ പ്രചാരണവും തീരെ ചെറുതലായിരുന്നു. മാസങ്ങളോളം കൊച്ചിയിലെ ഹോം സ്റ്റെയിൽ താമസിച്ചാണ് ഈ സംഘം ഷൂട്ടിങ് ജോലികൾ പൂർത്തിയാക്കിയത്. റിട്ടയർമെന്റ് ലൈഫിന് കേരളം പോലെ ഒരു സ്ഥലം ലോകത്തു വേറെ കണ്ടെത്താൻ കഴിയില്ലെന്ന് ഈ പരമ്പരയിൽ നൽകിയ സന്ദേശം വാർത്ത മാധ്യമങ്ങൾ തലക്കെട്ടുകൾ സൃഷ്ടിച്ചിരുന്നു.
എൻഎച്ച്എസ് റിക്രൂട്ട്മെന്റിനും മറ്റും എത്തുന്ന ബ്രിട്ടീഷ് വംശജർ മടങ്ങി എത്തി കേരളത്തെ കുറിച്ച് നൂറു നാവിലാണ് പൊതു ചടങ്ങുകളിൽ പോലും പ്രസംഗിക്കുന്നത്. കഴിഞ്ഞ വർഷം ഒന്നിലേറെ തവണ കേരളത്തിൽ എത്തിയ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് പെരിഓപ്പറേറ്റീവ് നഴ്സിങ് പ്രസിഡന്റ് മോനാ ഫിഷർ അടുത്തിടെ ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് വേദിയിൽ പോലും കേരളത്തിലെ അനുഭവങ്ങൾ വിവരിച്ചിരുന്നു. ഇത്തരത്തിൽ കേരളത്തിൽ എത്തുന്ന ബ്രിട്ടീഷ് വംശജർ ആദിത്യ മര്യാദ കണ്ടു സ്വയം ബ്രാൻഡ് അംബാസിഡർ ആയി മാറുന്നതും കേരളത്തിലെ ലക്ഷക്കണക്കിന് ആളുകൾക്ക് ജീവനോപാധിയായി മാറുന്ന ടൂറിസം മേഖലക്ക് സഹായകമാവുകയാണ്.
കഴിഞ്ഞ വർഷം കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ നാട്ടിലേക്കുള്ള യാത്ര മാറ്റിവച്ചവരിൽ പ്രവാസി മലയാളികളും അനേകമാണ്. നെടുമ്പാശേരി വിമാന താവളം ദിവസങ്ങളോളം അടച്ചിട്ടത് മുതൽ പകർച്ച വ്യാധികളോടുള്ള പേടി അടക്കമുള്ള കാരണങ്ങൾ അവയിൽ ഉണ്ട്. എന്നാൽ 89 കാരിയായ ഡാഫെൻ ക്ലാര തന്റെ 27 മത്തെ കേരള യാത്രയും വെള്ളപ്പൊക്കത്തിന്റെ പേരിൽ മാറ്റിവച്ചില്ല. നിശ്ചയിച്ച തീയതിയിൽ തന്നെ അവർ കൊച്ചിയിൽ വിമാനമിറങ്ങി. ഈ വാർത്തക്ക് ബ്രിട്ടീഷ് മാധ്യമങ്ങൾ ഏറെ പ്രചാരണം നൽകിയിരുന്നു. പ്രമുഖ ട്രാവൽ വെബ് സൈറ്റുകളും മുത്തശ്ശിയുടെ ധീരത വാനോളം പുകഴ്ത്തി. പ്രളയ ശേഷവും താൻ കണ്ട കേരളത്തെ കുറിച്ച് മുത്തശ്ശി നൂറു നാവിൽ വാചാലയായി. കേരളം കാണാൻ പ്രളയത്തെ ഒന്നും പേടിക്കണ്ട എന്ന സന്ദേശമാണ് ക്ലാര മുത്തശ്ശി നൽകിയത്.
തുടർന്നണ് ശബരിമല വിവാദം ആളിക്കത്തിയതും സമര പരമ്പരകൾ അരങ്ങേറിയതും. സർക്കാരും സമരക്കാരും പലവട്ടം നേർക്ക് നേർ ഏറ്റുമുട്ടാൻ നടുറോഡിൽ എത്തി. ഇതോടെ കലാപ അന്തരീക്ഷം രൂപം കൊള്ളുക ആയിരുന്നു. ഈ ഘട്ടത്തിൽ യുകെയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങൾ കേരളം സന്ദർശിക്കുന്നത് റിസ്ക് ആണെന്ന വിധത്തിൽ മുന്നറിയിപ്പ് നൽകി. ഇത്രയധികം പ്രതിസന്ധികൾ ഒന്നിച്ചു ഉണ്ടായിട്ടും കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കിനു കുറവുണ്ടായില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പത്തു ലക്ഷത്തിലധികം സഞ്ചാരികളാണ് കേരളം തേടിയെത്തിയത്. ഇതിൽ രണ്ടു ലക്ഷം പേരും യുകെയിൽ നിന്നായിരുന്നു. ലോകമൊട്ടാകെ നിന്നും എത്തിയ സഞ്ചാരികൾ കേരളത്തിന് നൽകിയ വരുമാനം 8700 കോടി രൂപയുമാണ്.
Stories you may Like
- മലയാളി യുവത ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറുന്നു: മന്ത്രി പി.എ മുഹമ്മദ് റിയാസ്
- ടൂറിസം ദിനത്തിൽ അവാർഡ് തിളക്കവുമായി കേരളം
- വർക്കല ഫ്ളോട്ടിങ് ബ്രിഡ്ജ് അപകടം: ഡിടിപിസി വാദം തള്ളി ടൂറിസം ഡയറക്ടർ
- വിനോദസഞ്ചാര മേഖലയിൽ വേഗതയേറിയ മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
- അമ്മൂമ്മയുടെ സ്വത്തിന്റെ പാതി എനിക്ക് കിട്ടി; പുതിയ വീഡിയോയുമായി സൗഭാഗ്യ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍