ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് കമ്പ്യൂട്ടർ സെന്റർ ഞായറാഴ്ച തുറന്നത് ഉന്നത ഉദ്യോഗസ്ഥൻ; അവധി ദിനം പണിയെടുത്തത് പ്രോഗ്രാം സ്പെഷ്യലിസ്റ്റുകളും; കാറ്റിൽ പറത്തിയത് രജിട്രാറുടെ മുൻകൂർ അനുമതി കത്ത് നൽകി സെക്യൂരിറ്റിയെ കൊണ്ട് മുറി തുറപ്പിക്കണമെന്ന ഹോളിഡേ ഡ്യൂട്ടി ചട്ടം; ഓടിയെത്തി രജിസ്ട്രാർ എല്ലാവരേയും പുറത്താക്കി ഓഫീസ് പൂട്ടി; പൊളിഞ്ഞത് മാർക്ക് തട്ടിപ്പിലെ തെളിവുകൾ കമ്പ്യൂട്ടർ വിദഗ്ധരുടെ പരിശോധനയിൽ കണ്ടെത്താതിരിക്കാനുള്ള ശ്രമം; കേരള സർവ്വകലാശാലയിൽ ഇനി ഗവർണ്ണറുടെ ഇടപെടൽ
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളാ സർവ്വകലാശാലയിലെ മാർക്ക് തട്ടിന് പുതിയ തലം നൽകി കമ്പ്യൂട്ടർ സെന്ററിലെ ഉന്നതന്റെ കള്ളക്കളികൾ. ആരുമില്ലാത്ത ഞായറാഴ്ച അതീവ രഹസ്യമായി ഓഫീസിലെത്തി ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് ഓഫീസ് തുറന്ന് ജോലിയെടുത്തത് കള്ളത്തരം മറയ്ക്കാനാണെന്ന സംശയമാണ് സജീവമാകുന്നത്. എല്ലാ ചട്ടങ്ങളും ലംഘിച്ചായിരുന്നു കമ്പ്യൂട്ടർ സെന്റർ ഉദ്യോഗസ്ഥന്റെ ഇടപെടൽ. ഇതേ കുറിച്ച് അറിഞ്ഞ സർവ്വകലാശാല രജിസ്ട്രാർ ഓടിയെത്തി എല്ലാവരേയും പുറത്താക്കി ഓഫീസും പൂട്ടി. എന്നാൽ ഈ സംഭവവും പുറം ലോകം അറിയാതെ ഒതുക്കാനാണ് നീക്കം. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി സോഫ്റ്റ് കമ്പ്യൂട്ടർ വിദഗ്ദ്ധർ പരിശോധന നടത്താനിരിക്കെയാണ് കള്ളകളിക്ക് ശ്രമിച്ചതെന്നതാണ് വസ്തുത.
സർവ്വകലാശാലയിലെ നിയമം അനുസരിച്ച് രജിസ്ട്രാറുടെ മുൻകൂർ അനുമതിയുണ്ടെങ്കിൽ മാത്രമേ ജീവനക്കാർക്ക് അവധി ദിവസങ്ങളിൽ ഓഫീസിൽ എത്തി ജോലിയെടുക്കാൻ കഴിയൂ. അതായത് രജിസ്ട്രാറുടെ അനുമതി കത്ത് അവധി ദിവസങ്ങളിൽ സെക്യൂരിറ്റി ഓഫീസർക്ക് നൽകണം. അതിന് ശേഷം അദ്ദേഹം പരിശോധിച്ച് ഓഫീസ് തുറന്നു കൊടുക്കാം. അങ്ങനെ പ്രവർത്തിക്കുകയും ചെയ്യാം. എന്നാൽ ഇന്നലെ കമ്പ്യൂട്ടർ സെന്റർ ഉദ്യോഗസ്ഥൻ അതീവ രഹസ്യമായാണ് ഓപ്പറേഷൻ നടത്തിയത്. സെക്യൂരിറ്റിക്കാരെ അറിയിക്കാതെ ഓഫീസിലെത്തി കൈയിലുള്ള ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്നു. അതിന് ശേഷം കൂടെയുണ്ടായിരുന്ന പ്രോഗ്രാം സ്പെഷ്യലിസ്റ്റുമായി പണിയെടുക്കുകയും ചെയ്തു. ഇക്കാര്യം സെക്യൂരിറ്റിക്കാർ ഉടൻ തന്നെ മുകളിലേക്ക് അറിയിച്ചു. ഇതോടെ രജിസ്ട്രാർ അതിവേഗം പാഞ്ഞെത്തി. എല്ലാവരേയും പുറത്താക്കി വീണ്ടും മുറി പൂട്ടുകയും ചെയ്തു.
രജിസ്ട്രാറുടെ അനുമതിയില്ലാതെ ഞയാറാഴ്ച പ്രവർത്തിച്ചുവെന്നതാണ് ആദ്യ തെറ്റ്. അതിലുപരി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറന്നുവെന്നതും. ഇതിന് നേതൃത്വം നൽകിയ കമ്പ്യൂട്ടർ സെന്റർ ഉദ്യോഗസ്ഥനെതിരെ പൊലീസിൽ കേസ് കൊടുക്കേണ്ടതാണ്. യൂണിവേഴ്സിറ്റി ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ കുറ്റമാണ് ചെയ്തത്. മാർക്കിൽ കൃത്രിമം കാട്ടാൻ മോഡറേഷൻ കൊടുക്കാനായി കമ്പ്യൂട്ടർ സംവിധാനത്തിലൂടെയാണ് കള്ളക്കളികൾ നടന്നത്. ഇതിലൂടെ എഞ്ചിനിയറിങ് വിദ്യാർത്ഥികൾ കൂട്ടത്തോടെ ജയിച്ചു. പല പരാതി കിട്ടിയിട്ടും എല്ലാം പൂഴ്ത്തുകയാണ് യൂണിവേഴ്സിറ്റിയിലെ ബന്ധപ്പെട്ടവർ ചെയ്തത്. ഇതിനിടെയാണ് വാർത്ത പുറംലോകത്ത് എത്തിയത്. ഇതിനൊപ്പമാണ് കമ്പ്യൂട്ടറുകളിൽ കൃത്രിമം കാട്ടാനുള്ള ഞായറാഴ്ച ജോലി നടന്നതെന്നാണ് സൂചന.
കേരള സർവ്വകലാശാലയിൽ മാർക്ക് തട്ടിപ്പിലൂടെ തോറ്റ നൂറുകണക്കിന് വിദ്യാർത്ഥികളെ ജയിപ്പിച്ച സംഭവത്തിൽ പഴുതടച്ചുള്ള സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. വിഷയം വൈസ് ചാൻസലറുടെ മുന്നിലുമെത്തി. ഇതിനിടെ ചാൻസലറായ ഗവർണ്ണറും വിഷയത്തെ ഗൗരവത്തോടെ കണ്ടു. വിസിയെ ഗവർണ്ണർ വിളിച്ച് വിശദീകരണം തേടുകയും ചെയ്തു. 2016 മുതൽ 19 വരെയുള്ള 16 പരീക്ഷകളിൽ കൃത്രിമം നടന്നുവെന്ന വിവരം ഞെട്ടിക്കുന്നതാണ്. ഇതിന്റെ വ്യാപ്തി ഇനിയും വർധിക്കാനാണ് സാധ്യത. വളരെ ആസൂത്രിതമായി നടന്ന തട്ടിപ്പാണിത്. കഴിഞ്ഞ വർഷം സ്ഥലം മാറിപ്പോയ ഒരു ഉദ്യോഗസ്ഥയിൽ മാത്രമായി കേസ് ഒതുക്കരുത്. വിപുലവും ആഴത്തിലുള്ളതുമായ അന്വേഷണം തന്നെ വേണെന്നാണ് ഉയരുന്ന ആവശ്യം. ഇതിനിടെയാണ് കമ്പ്യൂട്ടർ സെന്ററിലെ രാത്രി ജോലിയും വിവാദമാകുന്നത്. തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന ആരോപണം സജീവമാകുകയാണ്.
കേരള സർവ്വകലാശാല മോഡറേഷൻ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് കത്ത് നൽകി നൽകിയിട്ടുണ്ട്. ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സർവ്വകലാശാല വൈസ് ചാൻസിലർ മഹാദേവൻ പിള്ള ഇന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാർ ഡിജിപിക്ക് കത്ത് നൽകിയത്. ആഭ്യന്തര അന്വേഷണത്തിന് ശേഷം പൊലീസ് അന്വേഷണം മതിയെന്ന നിലപാടിലായിരുന്നു സർക്കാർ. എന്നാൽ മാർക്ക് ദാനത്തിൽ സർവ്വകലാശാലക്കെതിരെ ആരോപണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണത്തിന് സർക്കാർ തയ്യാറായത്. മോഡറേഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ പ്രോവൈസ്ചാൻസിലറും ഒരു സാങ്കേതിക സമിതിയും അന്വേഷിക്കുമെന്നാണ് മഹാദേവൻ പിള്ള ആദ്യം പറഞ്ഞത്. ക്രമക്കേട് നടന്നെന്ന് ആഭ്യന്തര അന്വേഷണത്തിൽ തെളിഞ്ഞാൽ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സർവ്വകലാശാലയ്ക്കു കീഴിലുള്ള റീസ്ട്രക്ചർ കോഴ്സുകളിലെ പരീക്ഷകളിൽ ക്രമക്കേട് നടന്നെന്നാണ് ആരോപണം ഉയർന്നത്. സിപിഎം അനുഭാവികളായ ജീവനക്കാരുടെ സഹായത്തോടെ മോഡറേഷൻ മാർക്ക് തിരുത്തി വിദ്യാർത്ഥികളെ കൂട്ടത്തോടെ ജയിപ്പിച്ചെന്നാണ് മുൻ സിൻഡിക്കേറ്റംഗങ്ങൾ ആരോപിച്ചത്. ഇത് ശരിയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. മാർക്ക് തിരിമറിയിൽ നടപടിക്ക് വൈസ് ചാൻസലറുടെ നിർദ്ദേശം വലിയ ചർച്ചയായിരുന്നു. മോഡറേഷന്റെ മറവിൽ നൽകിയ അധികം മാർക്ക് റദ്ദാക്കാൻ വൈസ് ചാൻസിലർ നിർദ്ദേശിച്ചു. മോഡറേഷന്റെ മറവിൽ അധികമാർക്ക് കിട്ടിയവരുടെ മാർക്ക് ലിസ്റ്റും റദ്ദാക്കും. ഇതിനിടെ, കേരള സർവലാശാലയിൽ കൂടുതൽ പരീക്ഷകളിൽ മോഡറേഷൻ തട്ടിപ്പ് നടന്നെന്ന നിർണായക വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. 12 പരീക്ഷകളിൽ ക്രമക്കേടുകൾ നടന്നുവെന്നും ഒരേ പരീക്ഷയുടെ മോഡറേഷൻ നിരവധിത്തവണ തിരുത്തിയതായും കണ്ടെത്തി.
12 പരീക്ഷകളിലെ മാർക്കിൽ ക്രമക്കേടും തട്ടിപ്പും നടന്നെന്ന് മുൻ സിൻഡിക്കറ്റ് അംഗം ജ്യോതികുമാർ ചാമക്കാല പറഞ്ഞു. '16 പരീക്ഷകളെക്കുറിച്ചാണ് തട്ടിപ്പെന്ന ആക്ഷേപം ഉയർന്നത്. സർവകലാശാല നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 12 പരീക്ഷകളിൽ തട്ടിപ്പ് നടന്നെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിൽ തന്നെ നിരവധിത്തവണയാണ് ഒരേ പരീക്ഷയിലെ മാർക്കിൽ തിരുത്തൽ വരുത്തിയത്. വളരെ ആസൂത്രിതമായാണ് ക്രമക്കേട് നടത്തിയത്. കൃത്യമായ ഇടവേളകളിലാണ് തിരുത്തലുകൾ നടത്തിയത്'. യഥാർത്ഥ പ്രതികളെ ഉടൻ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ കേരള സർവകലാശാലയിലെ മോഡറേഷൻ മാർക്ക് തട്ടിപ്പിനു പിന്നിൽ വൻ മാഫിയയെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിൽ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ ആവശ്യം അംഗീകരിച്ചില്ല. പുറത്തുവരുന്നത് ആസൂത്രിത തട്ടിപ്പിന്റെ വിവരങ്ങളാണ്. ഒരു വിദ്യാർത്ഥിയെ ജയിപ്പിക്കാൻ വേണ്ടി മാത്രമല്ല തട്ടിപ്പ് നടന്നത്. വൻ മാഫിയ മാർക്ക് തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും നോട്ടീസ് നൽകിയ റോജി എം. ജോൺ വ്യക്തമാക്കി. അതേസമയം, അടിയന്തരപ്രമേയ നോട്ടീസിൽ ക്രമപ്രശ്നം ഉണ്ടെന്ന് നിയമമന്ത്രി എ.കെ. ബാലൻ പറഞ്ഞു. മോഡറേഷൻ തട്ടിപ്പിൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി കെ.ടി. ജലീലും വ്യക്തമാക്കി. സർവകലാശാല അന്വേഷണം നടക്കുകയാണ്. ആരോപണങ്ങൾ അന്വേഷണത്തെ ദുർബലപ്പെടുത്തുമെന്നും മന്ത്രി വിശദമാക്കി.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍