പ്രിൻസിപ്പലിന്റെ രാജി ആവശ്യം അംഗീകരിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞ് മാനേജ്മെന്റ്; കോടതി വിധിയുമായി കോളേജ് തുറക്കാൻ ശ്രമിച്ചാൽ സംഘർഷം ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി; പൊലീസ് സംരക്ഷണയോടെ നാളെ കോളേജ് തുറക്കാനുള്ള നീക്കം ഉപേക്ഷിച്ചു; ലക്ഷ്മി നായരുടെ ലോ അക്കാദമി അടഞ്ഞു തന്നെ കിടക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം 12 ദിവസം പിന്നിടുമ്പോഴും പരിഹാരമില്ലാതെ തുടരുന്നു. ഹോസ്റ്റൽ വിഷയത്തിൽ അടക്കം പരാഹാരം കാണാൻ തയ്യാറായി മാനേജ്മെന്റ് രംഗത്തുണ്ടെങ്കിലും പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ രാജിയല്ലാതെ മറ്റ് പോംവഴികൾ ഇല്ലെന്ന നിലപാടിലാണ് സമരക്കാർ. എന്നാൽ, താൻ രാജിവെക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് അടിവരയിട്ട് ലക്ഷ്മി നായർ ഇനന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതോടെ ഉടനെങ്ങും സമരം തീരില്ലെന്ന കാര്യം ഉറപ്പായി. സമരം തുടരുന്ന പക്ഷം കോളേജ് അടഞ്ഞു തന്നെ കിടക്കുന്ന അവസ്ഥയാണ്് ഉള്ളത്.
നേരത്തെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോളേജ് തുറന്നു പ്രവർത്തിക്കാൻ ശ്രമം നടന്നിരുന്നു. ഇത് പ്രകാരം നാളെ കോളേജ് തുറന്നു പ്രവർത്തിക്കാനിരുന്നതാണ്. എന്നാൽ, കോളേജ് തുറന്നാൽ അത് സംഘർഷത്തിന് ഇടയാക്കുമെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ടു നൽകി. ഇതോടെ പൊലീസ് സംരക്ഷണയിൽ കോളേജ് തുറക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതുവരെ സമര രംഗത്തുള്ള വിദ്യാർത്ഥി സംഘടനകളിൽ യാതൊരു വിള്ളലും ഉണ്ടായിട്ടില്ലെന്നത് സമരക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. എബിവിപിയും എസ്എഫ്ഐയും കെഎസ് യുവും അടക്കമുള്ള സംഘടനകൾ ഇപ്പോഴും സമരരംഗത്ത് ഒറ്റക്കെട്ടാണ്.
പ്രിൻിസപ്പൽ ലക്ഷ്മി നായരുടെ രാജിയാണ് ഇവരുടെയെല്ലാം ആവശ്യം. എന്നാൽ, അതേക്കുറിച്ച് ചിന്തുക്കുകയേ വേണ്ടെന്നാണ് ലക്ഷ്മി നായർ പറയുന്നത്. വിദ്യാർത്ഥികൾ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും അതുകൊണ്ട് തന്നെ താൻ രാജിവെക്കേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും ലക്ഷ്മി നായർ വിവരിക്കുന്നു. വിദ്യാർത്ഥികൾക്ക് എല്ലാവിധ സൗകര്യങ്ങളും സ്വാതന്ത്ര്യവും അനുവദിക്കുന്നതാണ് ലോ കോളെജ് എന്ന് അവർ വ്യക്തമാക്കി.
കുട്ടികളോട് അസഭ്യം പറയുന്നതിനേക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് നല്ല കുടുംബ പശ്ചാത്തലം ഉണ്ടെന്നും അങ്ങനെ പറയില്ലെന്നും ആയിരുന്നു ലക്ഷ്മി നായരുടെ മറുപടി. ക്യാംപസിൽ പരിപൂർണ സംഘടനാ സ്വാതന്ത്ര്യം നൽകുന്നുണ്ട്. രാഷ്ടീയ പ്രവർത്തനത്തിനിറങ്ങുന്ന എല്ലാ കുട്ടികൾക്കും എക്സാട്രാ അറ്റൻഡൻസ് നൽകാറുണ്ടെന്നും ലക്ഷ്മി നായർ പറഞ്ഞു. കേരള ലോ അക്കാദമി എയിഡഡ് അല്ല പ്രൈവറ്റ് കോളേജ് ആണെന്നും ലക്ഷ്മി നായർ പറഞ്ഞു. ലോ അക്കാദമിയിൽ ക്ലാസുകൾക്ക് ശേഷം രാത്രി എട്ടു മണി വരെ വിദ്യാർത്ഥികൾക്ക് ലൈബ്രറി ഉപയോഗിക്കാനുള്ള സൗകര്യമുണ്ടെന്നുമാണ് അവരുടെ വിശദീകരണം.
കുട്ടികൾക്ക് കളിക്കാനായി അക്കാദമിയിൽ വിശാലമായ മൈതാനമുണ്ടെന്നും ലക്ഷമി നായർ പറഞ്ഞു. കോളേജിലെ വിദ്യാർത്ഥികൾക്ക് ഹാജർ നൽകുന്നതിൽ കടുംപിടുത്തമില്ല. ഇലക്ഷൻ ക്യാമ്പയിനിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് വരെ ഹാജർ നൽകിയ പ്രിൻസിപ്പലാണ് താനെന്നുമാണ് ലക്ഷ്മി നായരുടെ വിശദീകരണം. എന്നാൽ ഈ വിശദീകരണങ്ങളെല്ലാം തള്ളുന്നതാണ് വിദ്യാർത്ഥികളുടെ നിലപാട്.
ഹോസ്റ്റലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും അവർ മറുപടി നൽകുന്നുണ്ട്. ഹോസ്റ്റലിലെ ഒരുമാസത്തെ വാടക വെറു ആയിരം രൂപയാണ് ഈടാക്കുന്നത്. അത് അഞ്ച് വർഷത്തേക്ക് ഒരിമിച്ച് ഈഠാക്കുമ്പോൽ 60,000 രൂപ ആകുന്നുണ്ട്. ഇടക്ക് താമസം മാറിപ്പോയാൽ ബാക്കി പണം കൊടുക്കുന്ന പതിവുണ്ടെന്നുമാണ് മാനേജ്മെന്റിന്റെ വിശദീകരണം. മകന്റെ കാമുകിയാണ് ഹോസ്റ്റൽ ഭരിക്കുന്നതെന്ന ആരോപണവും ലക്ഷ്മി നായർ നിഷേധിക്കുന്നുണ്ട്.
ഇടതുപക്ഷത്തോട് അടുത്തുനിൽക്കുന്നവരാണ് ലോ അക്കാദമി മാനേജ്മെന്റ് എന്നതിനാൽ സർക്കാർ ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്ന ആക്,പേവും ശഖ്തമാണ്. സംസ്ഥാന സർക്കാർ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടണമെന്നും സ്വശ്രയ കോളേജുകളെ നിയന്ത്രിക്കാൻ പരിശോധന നടത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒരു പ്രസ്താവന നടത്തുക മാത്രമാണ് ഉണ്ടായത്. പ്രശനം പഠിക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ, പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ട് ഭരണപരിഷ്ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ രംഗത്തുണ്ട്.
ഈ വിഷയത്തെ ചൊല്ലിസർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലും ബഹളം ശക്തമായിരുന്നു. ശനിയാഴ്ച സിൻഡിക്കേറ്റ് ആരംഭിച്ചപ്പോൾതന്നെ വിഷയം ചർച്ചചെയ്യണമെന്ന് ജ്യോതികുമാർ ചാമക്കാല, എസ്. കൃഷ്ണകുമാർ എന്നിവർ ആവശ്യപ്പെട്ടു. അജണ്ടയിലെ വിഷയങ്ങൾ ചർച്ചചെയ്ത ശേഷം യോഗാവസാനം പരിഗണിക്കാമെന്ന് വൈസ് ചാൻസലർ അറിയിച്ചു. സിൻഡിക്കേറ്റിലെ സിപിഐ(എം) അംഗങ്ങൾ യോജിച്ചെങ്കിലും ജ്യോതികുമാറും കൃഷ്ണകുമാറും അംഗീകരിക്കാൻ തയാറായില്ല. ഇതേച്ചൊല്ലി തർക്കം പരിഹരിക്കാൻ കഴിയാതെവന്നതോടെ വി സി യോഗം നിർത്തിവച്ചു. ഉച്ചഭക്ഷണത്തിനുശേഷം യോഗംചേരുമ്പോൾ ലോ അക്കാദമി വിഷയം ആദ്യഇനമായി പരിഗണിക്കാമെന്ന് വി സി നൽകിയ ഉറപ്പിനെതുടർന്ന് 12ഓടെ സിൻഡിക്കേറ്റ് നടപടികൾ പുനരാരംഭിച്ചു.
ഉച്ചക്കുശേഷം ചേർന്ന യോഗത്തിൽ വിഷയം അവതരിപ്പിച്ച ജ്യോതികുമാർ, ലോ അക്കാദമി മാനേജ്മെന്റ് വിദ്യാർത്ഥി ദ്രോഹനടപടികൾ നടത്തിവരികയാണെന്ന് ചൂണ്ടിക്കാട്ടി. 2013ൽ ലോ അക്കാദമി പ്രിൻസിപ്പലിനെതിരെ ഒരുവിദ്യാർത്ഥി നൽകിയ പരാതിയിൽ ഇതേവരെ അന്വേഷണം പൂർത്തിയായിട്ടില്ല. ഇഷ്ടക്കാരല്ലാത്ത കുട്ടികൾക്ക് ഹാജരും ഇൻേറണൽ മാർക്കും നൽകാതെ ബുദ്ധിമുട്ടിക്കുമ്പോൾ ഇഷ്ടക്കാർക്ക് ഇൻേറണൽ മാർക്ക് വാരിക്കോരി നൽകുകയാണെന്നും കുറ്റപ്പെടുത്തി. തുടർന്ന് പ്രശ്നം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എട്ടംഗം ഉപസമിതി നിശ്ചയിച്ചു. ഈമാസം 23, 24 തീയതികളിൽ സംഘം കോളേജിൽ തെളിവെടുപ്പ് നടത്തും. സമിതി റിപ്പോർട്ട് 31 ന് മുമ്പ് സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്യും.
കൈരളി ടിവി കുക്കറി ഷോ അവതാരക കൂടിയായ ലക്ഷ്മി നായർ പ്രിൻസിപ്പാളായ കോളേജിനെതിരെ കടുത്ത ആക്ഷേപങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥികളിൽനിന്ന് ഉണ്ടായത്. വിദ്യാർത്ഥികളുടെ പ്രവർത്തന സ്വാതന്ത്ര്യം തടസപ്പെടുത്തുന്നതും അകാരണമായ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്തമായപ്പോൾ കോളെജ് അടിച്ചിട്ടു. തുടർന്നുള്ള ദിവസങ്ങളിൽ കെഎസ് യുവിന്റെയും എസ്എഫ്ഐയുടെയും എബിവിപിയുടെയും നേതൃത്വത്തിൽ ശക്തമായ സമരങ്ങൾ നടന്നുവരികയാണ്. എന്തായാലും വരും ദിവസങ്ങളിലും ഈവിഷയത്തിൽ പ്രതിഷേധം ശക്തമാകാനാണ് സാധ്യത. സമരം അനിശ്ചിതമായി നീണ്ടുപോകുന്നത് കോഴ്സിനെയും സാരമായി ബാധിക്കും എന്നത് ഉറപ്പാണ്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍