കലാപം അവസാനിക്കാതെ വ്യാപാരി വ്യവസായി ഏകോപന സമിതി; വിമത വിഭാഗത്തെ അടിച്ചമർത്തിച്ച നസിറുദ്ദീൻ ബഹിഷ്ക്കരണ ആഹ്വാനങ്ങളുമായി മുന്നോട്ട്; പെപ്സിക്ക് പിന്നാലെ ബ്രിട്ടാനിയ ബഹിഷ്ക്കരണവും; കമ്പനികളെ സമ്മർദ്ദത്തിലാക്കി പണം തട്ടാനുള്ള തന്ത്രമെന്ന് ആക്ഷേപം
കെ വി നിരഞ്ജൻ
കോഴിക്കൊട്: തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ കലാപം അവസാനിക്കുന്നില്ല.സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യവുമായി മുന്നോട്ട് വന്ന വിമത വിഭാഗത്തെ പുറത്താക്കിയതാണ് സമിതിയിൽ വീണ്ടും കലാപക്കോടി ഉയരാൻ കാരണമായത്.
സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ എതിരെ ചരട് വലികൾ നടത്തിയ ജില്ലാ പ്രസിഡന്റുമാരെ പുതിയ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താതെയാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്. ഇതിനെതിരെയാണ് വിമത വിഭാഗം ഇപ്പോൾ വീണ്ടും രംഗത്തത്തെിയിട്ടുള്ളത്. നസിറുദ്ദീന്‍ എതിരെ മത്സരിച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ പെരുങ്ങമല, വിമതരെ പിന്തുണച്ച മലപ്പുറം ജില്ലാ പ്രസിഡന്റ് കുഞ്ഞാവു ഹാജി എന്നിവരെയാണ് സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താതിരുന്നത്. ഇതിനെതിരെ സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ ഇബ്രാഹിം ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഔദ്യോഗിക വിഭാഗം വെട്ടിലായി. പുതിയ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറിയത്.
പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട് ചേർന്നത്. ഔദ്യോഗിക വിഭാഗത്തിനെതിരെ മത്സരിച്ചവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് പുറത്താക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞാണ് വിമത വിഭാഗം യോഗത്തിൽ പ്രശ്നമുണ്ടാക്കിയത്. വാഗ്ദാദം രൂക്ഷമായതോടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം രാജി ഭീഷണിയും മുഴക്കി. പ്രശ്നം തുടർന്നതോടെ പ്രശ്നപരിഹാരത്തിന് രണ്ടാഴ്ചത്തെ സമയം വേണമെന്ന് ഔദ്യോഗിക വിഭാഗം ആവശ്യപ്പെടുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം അനുകൂല തീരുമാനമുണ്ടായില്ലങ്കെിൽ മറ്റ് നടപടികളുമായി മുന്നോട്ട് പോകുമെന്ന മുന്നറിയിപ്പാണ് വിമത വിഭാഗം യോഗത്തിൽ നൽകിയത്. ഇതേ സമയം യോഗത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലന്നെ മറുപടിയാണ് ഔദ്യോഗിക വിഭാഗം നേതാക്കൾ നൽകുന്നത്. പുതിയ സംസ്ഥാന കമ്മിറ്റി എല്ലാ സബ് കമ്മിറ്റികളെയും ഐകകണ്ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് അവരുടെ വിശദീകരണം.
അതിനിടെ, ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം നൽകി കമ്പനികളെ സമ്മർദ്ദത്തിലാക്കി നേട്ടമുണ്ടാക്കാനുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്റെ ഉൾപ്പെടെയുള്ള ശ്രമങ്ങൾക്കെതിരെയും സംഘടനയിൽ ശക്തമായ പ്രതിഷേധമുണ്ട്. കുത്തക കമ്പനികളെ ധൈര്യപൂർവ്വം നേരിടുന്നതിന് പകരം ബഹിഷ്ക്കരണം പ്രഖ്യാപിച്ച് അവരിൽ നിന്ന് ആനുകൂല്യങ്ങൾ പറ്റുന്നതാണ് ഇവരുടെ പ്രവർത്തനമെന്നും കുറ്റപ്പെടുത്തൽ ഉയരുന്നുണ്ട്. കൊക്കൊക്കൊള, പെപ്സി ഉത്പന്നങ്ങൾക്ക് തമിഴ്നാട് മാതൃകയിൽ ബഹിഷ്ക്കരണം ഏർപ്പെടുത്തിയ നേതാവ് പിന്നീട് കമ്പനി അധികൃതരിൽ നിന്ന് പണം പറ്റി ബഹിഷ്ക്കരണം അട്ടിമറിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. അന്ന് പ്രഖ്യാപിച്ച ബഹിഷ്ക്കരണം പിന്നെ എവിടെയും എത്തിയിട്ടില്ല.
കടുത്ത വരൾച്ചയിൽ തമിഴ്നാട്ടിലെ ജനങ്ങൾ കഷ്ടപ്പെടുമ്പോഴും കോള കമ്പനികൾ ജലമൂറ്റ് തുടരുന്നതിൽ പ്രതിഷേധിച്ചായിരുന്നു തമിഴ്നാട്ടിലെ വ്യാപാരികൾ ബഹിഷ്ക്കരണം പ്രഖ്യാപിച്ചത്. ഇതിന് ചുവട് പിടിച്ചാണ് കേരളത്തിലെ കോള കമ്പനികളുടെ ജലചൂഷണത്തിൽ പ്രതിഷേധിച്ച് ഇവിടെയും ബഹിഷ്ക്കരണം പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട കോള കമ്പനി അധികൃതരുമായി യാതൊരു ചർച്ചയും നടത്തില്ലന്നെും നസിറുദ്ദീൻ പ്രഖ്യാപിച്ചിരുന്നു. നല്ല തീരുമാനമെന്ന് എല്ലാവരും പ്രകീർത്തിച്ച ബഹിഷ്ക്കരണം പക്ഷെ പാതിവഴിയിൽ ചത്തു. കോള കമ്പനി അധികൃതർ നസിറുദ്ദീനെ നേരിൽ ബന്ധപ്പെട്ട് പണം നൽകിയതോടെ ബഹിഷ്ക്കരണവും അവസാനിക്കുകയായിരുന്നു. ലക്ഷങ്ങളാണ് കമ്പനിയിൽ നിന്ന് നസിറുദ്ദീൻ നേടിയതെന്നാണ് ആക്ഷേപം ഉയരുന്നത്. ഇതിന് പിന്നാലെയാണ് മുതൽ സംസ്ഥാനത്ത് ബ്രിട്ടാനിയ ഉത്പന്നങ്ങളും ബഹിഷ്ക്കരിക്കാൻ നസിറുദ്ദീൻ ആഹ്വാനം നൽകിയിരിക്കുന്നത്.ബ്രിട്ടാനിയ കമ്പനി അധികൃതർ നസിറുദ്ദീനെ ഇതിനകം സമീപിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ബ്രിട്ടാനിയ ബഹിഷ്ക്കരണവും പാഴ്ക്കഥയായി മാറുമെന്നാണ് വ്യാപാരി വ്യവസായി നേതാക്കൾ തന്നെ വ്യക്തമാക്കുന്നത്.
ജി എസ് ടി യെ തുടർന്നുണ്ടായ നികുതി ഇളവ് ആനുകൂല്യം ആവശ്യപ്പെട്ട വിതരണക്കാരെ ഒഴിവാക്കിയ കമ്പനി നടപടികൾ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണമെന്നാണ് നസിറുദ്ദീൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. എന്നാൽ ജി എസ് ടി കൊണ്ടുണ്ടാവുന്ന നേട്ടങ്ങൾ വിതരണക്കാർക്കല്ല, ഉപഭോക്താക്കൾക്കാണ് കിട്ടേണ്ടതെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. ചെറുകിട കച്ചവടക്കാർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ഉൾപ്പെടെ ഡിസ്ട്രിബ്യൂട്ടേഴ്സ് തട്ടിയെടുക്കുകയാണ്. വൻകിട മാളുകളിൽ ബ്രിട്ടാനിയ ഉത്പന്നങ്ങൾ സുലഭമായി ലഭിക്കും. അതോടെ നിലവിലുള്ള കച്ചവടവും അവിടേക്ക് മാറുകയും സാധാരണ കച്ചവടക്കാർ കൂടുതൽ പ്രയാസത്തിലാവുകയും ചെയ്യം.
ബ്രിട്ടാനിയയുടെ ഉൽപന്നങ്ങൾ ഭൂരിഭാഗവും വിറ്റഴിയുന്നത് കേരളത്തിലാണ്.ബിസ്ക്കറ്റിനു മാത്രം 72 വിതരണക്കാരും, 1.5 ലക്ഷം ചില്ലറ വ്യാപാരികളുമാണുള്ളത്. ഈ സാഹചര്യത്തിൽ കമ്പനിയെ ഭയപ്പെടുത്തി നേട്ടമുണ്ടാക്കാനുള്ള ശ്രമം മാത്രമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്നതെന്നും ആക്ഷേപം ശക്തമായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍