കോളേജ് ടൂറിന് പോകാനെത്തിയ മൂന്ന് വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ പറഞ്ഞയച്ചിട്ട് ആടിപ്പാടി ആഘോഷം; സ്പോർട്സ് ഹോസ്റ്റലിൽ ഇരച്ചുകയറി വരുതിയിൽ നിൽക്കാത്ത വിദ്യാർത്ഥികൾക്ക് നേരേ പരാക്രമം; അടിപൊട്ടിക്കാൻ എത്തിയത് യൂണിയൻ ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ച മാരകായുധങ്ങളുമായി; എസ്എഫ്ഐ പൂർവ വിദ്യാർത്ഥി സംഘത്തിന്റെ ഗൂണ്ടായിസത്തിൽ അനിശ്ചിതകാലത്തേക്ക് അടച്ച് കോളേജ് സ്പോർട്സ് ഹോസ്റ്റൽ; ദീപാ നിശാന്തിന്റെ കവിതാമോഷണം പിടിച്ചുകുലുക്കിയതിന് പിന്നാലെ തൃശൂർ കേരളവർമ്മ കോളേജിൽ വീണ്ടും വിവാദം
എം മനോജ് കുമാർ
തൃശൂർ: ശ്രീ കേരളവർമ്മ കോളേജ് ഈയടുത്ത കാലത്ത് വാർത്തകളിൽ സ്ഥാനം പിടിക്കുന്നത് ഇതേ കോളേജിലെ അദ്ധ്യാപികയായ ദീപ നിശാന്തിന്റെ കവിതാ മോഷണവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു. വിവാദത്തിൽ ദീപാ നിശാന്ത് എന്ന ഇടത് സാംസ്കാരിക സഹയാത്രിക മൂക്കും കുത്തി വീണെങ്കിലും കേരളവർമ്മ കോളേജിന്റെ ചീത്തപ്പേര് ഇപ്പോഴും മാറുന്നില്ല. എസ്എഫ്ഐ ഗുണ്ടകൾ കോളേജ് സ്പോർട്സ് ഹോസ്റ്റലിൽ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ പേരിലാണ് ഈ കഴിഞ്ഞദിവസം കോളേജിൽ നിന്നും പൊട്ടിത്തെറിയുണ്ടായത്. മഹത്തായ കലാ-സാംസ്കാരിക പശ്ചാത്തലമുള്ള കോളേജിന് ഈ വിവാദങ്ങൾ ഏൽപ്പിക്കുന്ന പോറൽ ചെറുതല്ലാ എന്നതാണ് ഈ വിവാദങ്ങളെ ശ്രദ്ധേയമാക്കുന്ന കാര്യം.
ദേശീയ - അന്തർദേശീയതലങ്ങളിൽ ഒരുപാടു കായികപ്രതിഭകളെ സംഭാവന ചെയ്ത പാരമ്പര്യം കേരളവർമ്മ കോളേജിനു സ്വന്തമാണ്. ഇതേ കോളേജിലെ കായികതാരങ്ങളും കായികാദ്ധ്യാപകരും എസ്എഫ്ഐ ഗുണ്ടകളുടെ നിരന്തര ഉപദ്രവം കാരണം സ്പോർട്സ് പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുന്നു എന്ന വാർത്ത അതുകൊണ്ട് തന്നെ കായിക രംഗത്തും അക്കാദമിക രംഗത്തും ആശങ്കകളേറ്റുന്നു. എസ്എഫ്ഐ മർദ്ദനത്തിന്റെ പേരിലാണ് കോളേജിലെ സ്പോർട്സ് വിഭാഗം ഇനി ഒരു സ്പോർട്സ് പരിപാടികളിലും പങ്കെടുക്കില്ലെന്ന് തീരുമാനമെടുത്തത്. ഇനി മേലിൽ കായിക രംഗത്തു കേരളവർമ്മയിൽ നിന്നും പ്രതിനിധ്യമുണ്ടാകില്ലെന്നും സ്പോർട്സ് ഹോസ്റ്റൽ അടച്ചിടാൻ പോകുന്നുവെന്നുമാണ് സംഭവങ്ങളിൽ പ്രതിഷേധിച്ച സ്പോർട്സ് ഡിപ്പാർട്മെന്റ് തീരുമാനമെടുത്തത്.
ഇതോടെയാണ് ദീപാ നിഷാന്ത് വിവാദത്തിനു ശേഷം കേരളവർമ്മ കോളേജ് ഇപ്പോൾ വീണ്ടും വാർത്തകളിൽ സ്ഥാനം പിടിക്കുന്നത്. പിന്നിൽ എസ്എഫ്ഐ ഗുണ്ടായിസം തന്നെയാണെന്ന് വന്നതോടെ പ്രശ്നം ചൂടുപിടിക്കുകയും ചെയ്തു. മുൻപ് നവാഗത വിദ്യാർത്ഥികളുടെ പേരിൽ കോളേജിലെ വിദ്യാർത്ഥികളും കോളേജിലെ പൂർവ വിദ്യാർത്ഥികളും തമ്മിൽ മുൻപ് ഒരു ഉരസൽ നടന്നിരുന്നു. ഈ ഉരസലിന്റെ ബാക്കിപത്രമായ ആക്രമണമാണ് ഇന്നലെ നടന്നത്. മുൻപുണ്ടായ ഉരസലിന്റെ പേരിൽ ഒട്ടുവളരെ പ്രശ്നങ്ങൾ കോളേജിൽ നടക്കുകയും ചെയ്തിട്ടുണ്ട്. അത് ഇനിയും അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവായി സ്പോർട്സ് ഹോസ്റ്റലിൽ എസ്എഫ്ഐ ഗുണ്ടകൾ നടത്തിയ അതിക്രമം.
കഴിഞ്ഞ കുറെ വർഷങ്ങളായി എസ്എഫ്ഐ ഗുണ്ടകൾ തങ്ങളുടെ വരുതിയിൽ നിൽക്കാത്തതിനാൽ കായികതാരങ്ങളെ നിരന്തരം മർദ്ദിക്കുന്നതായി ആരോപണം കോളേജിന് അകത്തുണ്ട്. ഇത് വൻ പ്രതിഷേധത്തിനു വകവെയ്ക്കുകയായിരുന്നു. തങ്ങൾ ഉന്നം വയ്ക്കുന്ന വിദ്യാർത്ഥികളെ തേടിയാണ് ഒരു സംഘം കഴിഞ്ഞ ദിവസം കോളേജ് സ്പോർട്സ് ഹോസ്റ്റലിലേക്ക് ഇരച്ചു കയറിയത്. ഇവരുടെ കയ്യിൽ മാരകായുധങ്ങൾ ഉണ്ടായിരുന്നു എന്ന കാര്യം പ്രശ്നം ഗുരുതരമാക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് അടി കിട്ടിയിട്ടില്ലാ എന്നാണ് വ്യക്തമാകുന്നത്. അടി പൊട്ടും മുൻപ് പൊലീസും അദ്ധ്യാപകരും ഒക്കെ ഇടപെട്ടതിനാൽ വിദ്യാർത്ഥികൾ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പക്ഷെ ആ വിദ്യാർത്ഥികൾക്ക് യാത്രയിൽ പങ്കെടുക്കാൻ കോളേജ് അധികൃതർ അവസരം നിഷേധിച്ചതായും ആരോപണമുണ്ട്.
കേരളത്തിലെ മറ്റു കോളേജുകളെ അപേക്ഷിച്ച് കേരളാ വർമ്മ കോളേജിൽ സ്പോർട്സ് വിഭാഗം വളരെ സജീവമാണ്. നാല് സ്പോർട്സ് ഹോസ്റ്റൽ തന്നെ കോളേജ് ക്യാമ്പസിലുണ്ട്. സ്പോർട്സ് ഹോസ്റ്റലിലെ വിദ്യാർത്ഥികളെയാണ് പൂർവ വിദ്യാർത്ഥികൾ ലക്ഷ്യം വെച്ചതും. കോളേജിലെ ഡിപ്പാർട്ട്മെന്റ് ടൂറുകൾ ആരംഭിച്ച ഈ സമയത്ത് മുൻപ് തങ്ങളെ മർദ്ദിച്ച വിദ്യാർത്ഥികൾ യാത്ര പോകുന്നുണ്ട് എന്ന് അറിഞ്ഞാണ് പൂർവ വിദ്യാർത്ഥികൾ എത്തിയത്. അതിനായാണ് പുറത്തു നിന്ന് വന്ന സംഘം കോളേജ് ഹോസ്റ്റലിലേക്ക് ഇടിച്ചു കയറിയത്. എസ്എഫ്ഐ ആക്രമണം കോളജിൽ പതിവായതിനാൽ ഇത്തവണത്തെ ആക്രമണം കോളജിലെ സ്പോർട്സ് വിഭാഗം ശക്തമായി തന്നെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ സ്പോർട്സ് ഹോസ്റ്റൽ പ്രവർത്തിക്കില്ലെന്നും കേരളവർമ്മ കോളേജ് സ്പോർട്സ് പരിപാടികളിൽ ഇനി പങ്കെടുക്കില്ലെന്നും സ്പോർട്സ് വിഭാഗം അറിയിപ്പ് കൊടുക്കുകയും ചെയ്തു. ഇതോടെ പ്രശ്നം കയറി കത്തി. കോളേജിലെ എസ്എഫ്ഐ ആക്രമണം അവസാനിപ്പിക്കാതെ, ഈ കാര്യത്തിൽ ഒരു തീരുമാനം വരാതെ ഒരു നടപടികളും ഈ കാര്യത്തിൽ കൈക്കൊള്ളില്ലെന്നും ഇവർ തീരുമാനമെടുത്തു. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഈ സംഘർഷത്തിൽ ഭാഗമല്ലെന്നാണ് അറിഞ്ഞത്. അക്രമി സംഘത്തിൽ ഉൾപെട്ടത് എസ്എഫ്ഐക്കാരായ പൂർവ വിദ്യാർത്ഥികളാണ്. പ്രശ്നത്തിന്റെ രൂക്ഷത വ്യാപിക്കുന്നതിനാൽ തിങ്കാളാഴ്ച സമാധാനകമ്മിറ്റിയോഗം കോളേജിൽ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികളും പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും കോളജ് വിദ്യാർത്ഥി യൂണിയനുകളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ചത്തെ ചർച്ചയിൽ പ്രശ്നങ്ങൾ ഒത്തുതീർപ്പ് ആയേക്കുമെന്നാണ് പ്രതീക്ഷ. എല്ലാവരും സമാധാന ശ്രമങ്ങളോട് സഹകരിക്കാൻ തീരുമാനിച്ചതിനാലാണ് പ്രതീക്ഷ നിലനിൽക്കുന്നത്.
Stories you may Like
- 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി'
- കേരളവർമ്മ കോളേജിൽ എസ് എഫ് ഐയെ തുരത്തിയത് അഡ്വ. മാത്യു കുഴൽനാടന്റെ പോരാട്ടവീര്യം
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- കേരളവർമ്മയിലേത് എസ് എഫ് ഐയുടെ പുത്തൻ വിപ്ലവം; നിയമ പോരാട്ടത്തിന് കെ എസ് യു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍