കീഴാറ്റൂർ സമരം രാഷ്ട്രീയക്കളിയായപ്പോൾ വയൽക്കിളികൾക്കായി കെണികൾ ഒരുക്കി സിപിഎം; തന്റെ വീടിന് നേരേയുള്ള ആക്രമണത്തിന് പിന്നിൽ ആർഎസ്എസാണെന്ന കോടിയേരിയുടെ കെണിയിൽ വീഴാൻ വയൽക്കിളികളെ കിട്ടില്ലെന്ന് സുരേഷ് കീഴാറ്റൂർ; ശനിയാഴ്ച ശക്തിപ്രകടനത്തിനൊരുങ്ങുന്ന സിപിഎമ്മിന്റെ പിടിവാശിക്ക് വഴങ്ങില്ലെന്ന് പരിസ്ഥിതി സംഘടനകളും മറ്റൂപാർട്ടികളും
രഞ്ജിത് ബാബു
കണ്ണൂർ: കീഴാറ്റൂരിൽ ബൈപ്പാസിനെ ചൊല്ലിയുള്ള സമരം ശക്തമായ രാഷ്ട്രീയ ചേരിതിരിവിലേക്ക് വഴി മാറി. സിപിഎം ഒരു ഭാഗത്തും, വയൽക്കിളികളും, ബിജെപിയും, കോൺഗ്രസും, ലീഗുമൊക്കെ മറുപക്ഷത്തുമായി നിലകൊള്ളുകയാണ്.അതിനിടെ, തന്റെ വീടിനു നേരെ അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ ആവശ്യപ്പെട്ടു.
തങ്ങളുടെ സമരത്തെ രാഷ്ട്രീയമായി വഴി തിരിച്ചു വിടാനാണ് സിപിഐ.(എം). ശ്രമിക്കുന്നതെന്ന് സുരേഷ കീഴാറ്റൂർ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ നെൽവയൽ തണ്ണീർതട സംരക്ഷണത്തിനായി സമരം നടത്തിയ പാർട്ടിയാണ് സിപിഐ.(എം). ആറന്മുള സമരത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടാണ് ഞങ്ങൾ കീഴാറ്റൂർ സമരത്തിൽ പങ്കാളികളായത്. അതു കൊണ്ടു തന്നെ ഈ സമരത്തെ തള്ളിക്കളയാൻ പാർട്ടിക്കാവില്ല.
കീഴാറ്റൂർ വയൽ സമരത്തിൽ സിപിഐ.(എം). കാണിച്ച മാതൃകയാണ് ഞങ്ങൾ പിൻതുടരുന്നത്. ഈ സമരത്തിൽ ആർ.എസ്. എസിന്റേയും എസ്. ഡി.പി.ഐ.യുടേയും ഉൾപ്പെടെ തങ്ങളെ പിൻതുണക്കുന്ന ആരേയും ഞങ്ങൾ സ്വീകരിക്കും. തന്റെ വീടിനു നേരെ നടത്തിയ അക്രമം സമരാനുകൂലികൾ തന്നെ നടത്തിയതാണെന്ന സിപിഐ.(എം). നേതാവ് എം വി ഗോവിന്ദൻ മാസ്റ്ററുടെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണ്. ഞങ്ങൾ നില കൊള്ളുന്നത് തണ്ണീർതടവും വയലും സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. പൊലീസ് അന്വേഷണം തുടങ്ങുന്നതിന് മുമ്പ് അക്രമം നടത്തിയത് ആർ.എസ്.എസാണെന്ന സിപിഐ.(എം). സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനം രാഷ്ട്രീയമായ കെണിയാണ്. അത്തരം കെണികളിൽ വീഴാൻ വയൽക്കിളികളെ കിട്ടില്ലെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു
അതേസമയം, കീഴാറ്റൂർ വയൽ പ്രശ്നം ശക്തമായ രാഷ്ട്രീയ ചേരിതിരിവിലേക്ക് വഴി മാറി. നെൽവയലും പരിസ്ഥിതി വിഷയവും ശക്തമായ രാഷ്ട്രീയ വിഷയമായി മാറി. ഒരു ഭാഗത്ത് സിപിഐ.(എം). ഉം മറുഭാഗത്ത് കോൺഗ്രസ്സ്, മുസ്ലിം ലീഗ്, ബിജെപി. കക്ഷികളും പരിസ്ഥിതി മനുഷ്യാവകാശ സംഘടനകളും അണിനിരക്കുകയാണ്. നേരത്തെ മാർച്ച് 25 ന് 2000 പേർ കീഴാറ്റൂർ വയലിലേക്ക് മാർച്ച് ചെയ്യുമെന്നായിരുന്നു വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അതിന് തൊട്ടു തലേദിവസം കീഴാറ്റൂരിന് കാവൽ എന്ന പേരിൽ സിപിഐ.(എം). നേതൃത്വത്തിൽ വയലിൽ നിന്നു തളിപ്പറമ്പ് ടൗണിലേക്ക് മാർച്ച് നടത്തും. ഞങ്ങൾ വികസന വിരുദ്ധരല്ല എന്ന മുദ്രാവാക്യമുയർത്തിയാണ് മാർച്ച്. സിപിഐ.(എം). മാർച്ച് പ്രഖ്യാപിച്ചതോടെ എതിർ വിഭാഗം പരമാവധി സംഘടകളുടെ പിൻതുണ തേടിയിരിക്കയാണ്. ഇതോടെ വയൽ സമരത്തിൽ പ്രത്യക്ഷ രാഷ്ട്രീയം കലരാൻ ഇടയാവുകയാണ്.
സിപിഐ.(എം). ന്റെ പാർട്ടി ഗ്രാമത്തിൽ വയൽക്കിളികൾ സമരമാരംഭിച്ചപ്പോൾ പാർട്ടി ആദ്യം എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. മാത്രമല്ല ദേശീയ പാത പോകുന്നതിനെ എതിർക്കരുതെന്നും പരമാവധി നഷ്ടപരിഹാരം നേടിയെടുക്കാനുള്ള സമരമാർഗ്ഗം മാത്രമേ സ്വീകരിക്കാവൂ എന്നായിരുന്നു നിർദ്ദേശം. എന്നാൽ പാതക്ക് സ്ഥലമേറ്റെടുക്കൽ നിർദ്ദേശം വന്നതോടെ കാര്യങ്ങൾ കുഴഞ്ഞു മറിയുകയായിരുന്നു. പാർട്ടി അംഗങ്ങളും അനുഭാവികളും സമരത്തിൽ ഉറച്ചു നിന്നു. പാർട്ടി പറഞ്ഞിട്ടും പിന്മാറാതെ വന്ന 11 അംഗങ്ങളെ പുറത്താക്കി നടപടി സ്വീകരിച്ചു. അതോടെ വയൽ സമരത്തെ പിൻതുണച്ച് ബിജെപി. രംഗത്ത് വന്നു. സിപിഐ. നേതാക്കൾ സമരപന്തൽ സന്ദർശിച്ച് പിൻതുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസ്സു മുസ്ലിം ലീഗും വയൽക്കിളികളുമായി ചർച്ച നടത്തി സമവായത്തിലൂടെ വികസനം നടപ്പാക്കണമെന്ന സമീപനമാണ് സ്വീകരിച്ചത്.
അതിനിടെയാണ് ദേശീയ പാതക്കു വേണ്ടി സർവ്വേ അധികൃതർ കല്ലിടൽ ആരംഭിച്ചത്. അതോടെ സമരക്കാർ വയലിൽ വെച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. വയൽക്കിളികളെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോയതോടെ സിപിഐ.(എം). കാർ സമരപന്തൽ തകർക്കുകയും കത്തിക്കുകയും ചെയ്തു. അതോടെയാണ് കാര്യങ്ങളെല്ലാം മാറി മറിഞ്ഞത്. കോൺഗ്രസ്സും മുസ്ലിം ലീഗും സമരക്കാർക്കൊപ്പം നില കൊള്ളുന്ന അവസ്ഥയിലെത്തി. എ.ഐ. വൈ. എഫും സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്റെ നേൃത്വത്തിൽ കീഴാറ്റൂർ വയലിലെത്തി. ഇപ്പോൾ അവരും വയൽക്കിളികൾക്കൊപ്പം ചേർന്നിരിക്കയാണ്. വയലും തണ്ണീർ തടവും ഇല്ലാതാക്കിയുള്ള വികസനം ഉപേക്ഷിക്കണമെന്ന നിലപാടിലാണ് എ.ഐ.വൈ. എഫ്.
ശാസ്ത്ര സാഹിത്യ പരിഷത്ത് നിർദ്ദേശിച്ചതു പോലെ ദേശീയ പാതക്ക് ബദൽ കൊണ്ടു വരണമെന്നും ഇക്കാര്യത്തിൽ സിപിഐ.(എം). ന്റെ പിടിവാശി ഉപേക്ഷിക്കണമെന്നും മഹേഷ് കക്കത്ത് ആവശ്യപ്പെട്ടിരിക്കയാണ്. എത്ര പണം കിട്ടിയാലും വയലും തണ്ണീർ തടവുമാണ് ഞങ്ങൾക്ക് വലുതെന്ന് ഉറച്ച നിലപാടിലാണ് വയൽക്കിളികൾ. കൂടെ നിന്ന് ചിലർ വഴി മാറിയിരിക്കാം. പണമാണ് പ്രശ്നം. നല്ല വില കിട്ടുമ്പോൾ ചിലർ മാറും. എന്നാൽ ഞങ്ങൾക്ക് അതിന് കഴിയില്ല. ഭൂരിഭാഗവും ഭൂമി വിട്ട് കൊടുത്തുവെന്ന് പറയുന്നവരുടെ തെറ്റായ വിവരമാണ് നാട്ടിൽ പ്രചരിക്കുന്നത്. സർവ്വേ നമ്പറിലെ ഭൂമി തെറ്റായി പറഞ്ഞ് നുണക്കഥകൾ മെനയുകയാണ്. ഈ ഇല്ലാ കഥകൾ ഞങ്ങൾ വെളിച്ചതുകൊണ്ടു വരിക തന്നെ ചെയ്യുമെന്ന് സമര നേതാവ് സുരേഷ് കീഴാറ്റൂർ പറയുന്നു.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഹോളിവുഡ് സമരത്തിൽ കണ്ണുനട്ട് ചലച്ചിത്ര ലോകം
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍