റംസാന് ഹോട്ടലുകൾ തുറക്കണം; പകൽ പട്ടിണി കിടന്ന് രാത്രി നാലിരട്ടി ഭക്ഷിക്കുകയും ചെയ്യന്നത് വഴി ആരും ഒന്നും നേടുന്നില്ല; നിസ്ക്കാരവും ബാങ്കും നോമ്പും ഇസ്ലാമിന്റെ ഭാഗമല്ല; ഖുർ ആൻ സുന്നത് സൊസൈറ്റിക്കാരുടെ പ്രവർത്തനം ഇങ്ങനെയാണ്; ആടുമേക്കാൻ പോവുന്നവരൊക്കെ നിർബന്ധമായും അറിയേണ്ട സംഘടനയുടെ കഥ
കെ.വി നിരഞ്ജൻ
കോഴിക്കോട്: ഏറ്റവുംപെട്ടെന്ന് മതവികാരം വ്രണപ്പെടുന്നവരുടെ കണക്കെടുത്താൽ ആഗോളടിസ്ഥാനത്തിൽ തന്നെ ഒന്നാസ്ഥാനത്ത് ഇസ്ലാമത വിശ്വാസികളായിരക്കും. എന്നാൽ യുക്തിവാദികൾപോലും ഭയപ്പെടുന്ന ആ ഇസ്ലാമിന്റെ ഭൂരിഭാഗം ആചാരങ്ങളെയും അതിശക്തമായി വിമർശിച്ചുകൊണ്ടും പരസ്യമായി ജീവിക്കുന്ന ഒരുകൂട്ടർ ഇവിടെയുണ്ട്. റംസാൻ വ്രതം അനിസ്ലാമികമാണെന്നും അന്ധവിശ്വാസമാണെന്നും സമർഥിച്ചുകൊണ്ടാന്ന് ഇവർ മുസ്ലീങ്ങളായി ജീവിക്കുന്നത് എന്ന് പറഞ്ഞാൽ ഞെട്ടരുത്. അതാണ് സാക്ഷാൽ ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുർആൻ സുന്നത്ത് സൊസൈറ്റി. മലബാറിൽ മാത്രം രണ്ടായിരത്തോളം അംഗങ്ങൾ ഉള്ള ഇവർ യാഥാസ്ഥിക മുസ്ലീങ്ങളിൽനിന്ന് കടുത്ത ഭീഷണിയാണ് നേരിടുന്നതെങ്കിലും അതിനെ അതിജീവിച്ച് മുന്നോട്ടുപോവുകയാണ്. http://khur-aansunnathsociety.com/ , www.chekanoormoulavi.com എന്നീ വെബ്സൈറ്റിലൂടെയൊക്കെ ശക്തമായ ആശയപ്രചാരണം നടത്തി അവർ സജീവമാണ്.
കഴിഞ്ഞ റംസാൻ നോമ്പുകാലത്ത്, ഹോട്ടലുകൾ അടച്ചിടുന്നതിനിതിരെ കോഴിക്കോട്ട് വാർത്താസമ്മേളനം നടത്തിയ ഖുർആൻ സുന്നത് സൊസൈറ്റി പ്രവർത്തകർ, ഒരു മതേതര രാജ്യത്ത് നടപ്പാക്കുന്ന തലിബാനിസമാണ് ഇതെന്നും ആരെങ്കിലും മുൻകൈ എടുത്താൽ ഹോട്ടലുകൾ തുറക്കാൻ എല്ലാ സൗകര്യങ്ങളും തങ്ങൾ ഒരുക്കിക്കൊടുക്കുമെന്നും അറിയിച്ചിരുന്നു. ഈ വർഷവും അവർ അതേ കാമ്പയിനുമായി മുന്നോട്ടുപോവുകയാണ്.ഇസ്ലാമിലെ അന്ധവിശ്വാസങ്ങക്കും ദുരാചാരങ്ങൾക്കും എതിരെ വെറുതെ കാമ്പയിൻ നടത്തുക മത്രമല്ല കോടതികളിലടക്കം ഈ വിഷയങ്ങൾ എത്തിക്കാനും ഖുർആൻ സുന്നത്ത് സൊസൈറ്റി മുൻകൈയെടുക്കുന്നുണ്ട്.ഇപ്പോൾ സുപ്രീം കോടതിയിൽ വിചാരണ നടക്കുന്ന മുത്തലാഖ് കേസിൽ ഖുർആൻ സുന്നത് സൊസൈറ്റി കക്ഷിചേർന്നിട്ടുണ്ട്. ഇതോടൊപ്പം ബഹുഭാരാത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും അവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കോഴിക്കോട്ടെ ഇസ്ലാമിക് റിസർച്ച് ആൻഡ് പ്രൊപ്പഗേഷൻ സെന്റർ ചെയർമാനും ഖുർ ആൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ: അബ്ദുൽ ജലീൽ പുറ്റക്കൊട് രചിച്ച 'നോമ്പിന്റെ യാഥാർത്ഥ്യം' എന്ന പുസ്തകം മുൻ നിർത്തിയാണ് ഫേസ്ബുക്കിലടക്കം ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ നേതൃത്വത്തിൽ റമാദാൻ അനിസ്ലാമികമാണെന്ന വിഷയത്തിൽ കാമ്പയിൻ നടക്കുന്നത്.ഹിജ്റ വർഷ കലണ്ടറിയിലെ ഒമ്പതാം മാസമായ റംസാനിൽ മുസ്ലീങ്ങൾ പകൽ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ആചരിക്കുന്ന വ്രതാനുഷ്ഠാനം ഖുർആന് നിരക്കുന്നതല്ലന്നെ് വിശദീകരിക്കുന്നതാണ് ഈ പുസ്തകം ചെയ്യുന്നത്.
ജീവിതത്തിൽ ഒരു നേരം പോലും അല്ലാഹുവിന് വേണ്ടി പട്ടിണി കിടക്കണം എന്നു കൽപ്പിക്കുന്ന ഒറ്റ സൂക്തവും ഖുർ ആനിൽ ഇല്ലന്നെും പുസ്തകം വ്യക്തമാക്കുന്നു.പ്രവാചകൻ ഒരു മാസക്കാലം ഇങ്ങനെ പട്ടിണി നോമ്പ് അനുഷ്ഠിച്ചുവെന്ന് ഖുർ ആനിൽ പറഞ്ഞിട്ടില്ല. ഇതര അനുഷ്ഠാനങ്ങളെപ്പോലെ വ്രതവും പിൽക്കാല പുരോഹിത സൃഷ്ടി മാത്രമാണ്. പകൽ പട്ടിണി കിടക്കുകയും രാത്രി അതിന്റെ നാലിരട്ടി ഭക്ഷിക്കുകയും ചെയ്യന്നത് വഴി ആരും ഒന്നും നേടുന്നില്ല എന്നതാണ് പരമാർത്ഥം. റംസാൻ പുണ്യങ്ങളുടെ പൂക്കാലമല്ല മറിച്ച ഖുർ ആൻ വിരുദ്ധമായ അനാചാരണങ്ങളുടെ പെരുമഴക്കാലമായാണ് കൊണ്ടാടപ്പെടുന്നതെന്നും ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു.
ചേകന്നൂർ മൗലവിയുടെ സമകാലികനും പാക്കിസ്ഥാനിൽ ഖുർആൻ സുന്നത്ത് പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പ്രമുഖ പണ്ഡിതനമായിരുന്ന അല്ലാമാ അഹ്മദ് പർവേസിന്റെ ശിക്ഷ്യനും ഖുർ ആൻ പണ്ഡിതനുമായ ഡോ: ഖമർസമാന്റെ 'നോമ്പിന്റെ സത്യം' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് അബ്ദുൾ ജലീൽ പുസ്തകം രചിച്ചിട്ടുള്ളത്. ഒരാളും പട്ടിണി കിടക്കുന്ന ദുരവസ്ഥയല്ല മറിച്ച് എല്ലാവരും സുഭിക്ഷമായി കഴിയുന്ന ഒരു സാമൂഹ്യക്രമം ആണ് ഖുർആൻ മുന്നോട്ട് വെയ്ക്കുന്നത്. പട്ടിണിയും അനീതിയും മറ്റും ഇല്ലാതാക്കി സമഗ്രവും സമ്പൂർണ്ണവുമായ ഒരു ലോകം സൃഷ്ടിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന വേദഗ്രന്ഥത്തെയും മുഹമ്മദ് നബിയെയും തികച്ചും അപമാനിക്കുന്നതും വളരെയേറെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ് ഒരു മാസം പകൽ പട്ടിണി കിടന്നും രാത്രി അതിന്റെ നാലിരട്ടി ഭക്ഷിച്ചും ആരോഗ്യത്തിന് നാശം വിതയ്ക്കണമെന്ന വാദം. കുട്ടികളെക്കോണ്ട് നിർബന്ധിച്ച് നോമ്പ് എടുപ്പിക്കണമെന്ന കൽപ്പനയാകട്ടെ കിരാതവും ബാലപീഠനവും സമൂഹ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ഖുർആൻ സുന്നത്ത് സൊസൈറ്റി പ്രവർത്തകർ ചൂണ്ടിക്കാന്നു.
അറേബ്യയിലേക്ക് തിരിഞ്ഞുകൊണ്ട് അറബിഭാഷയിലുള്ള അഞ്ചുനേര നിസ്ക്കാരവും ബാങ്കും നോമ്പും കല്ലറേും കല്ലു ചുംബനവുമൊക്കെയുള്ള ഹജ്ജും ഇസ്ലാമിന്റെ ഭാഗമല്ളെന്നും ഖുർ ആൻ സുന്നത് സൊസൈറ്റി പറയുന്നു. പട്ടിണി നോമ്പിന്റെ പേരിൽ ഒരു മാസത്തിലേറെ കാലം ചിലർ ഹോട്ടലുകളും മറ്റും അടച്ചിട്ട് നടത്തുന്ന പട്ടിണിക്കിടൽ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു.ഖുർ ആനോ നബിയോ പഠിപ്പിക്കാത്ത ഒരു ദുരാചാരത്തിന്റെ പേരിൽ പട്ടിണി കിടക്കാൻ പറയുന്ന പുരോഹിതർക്കും അവരുടെ ശിങ്കിടികൾക്കും അവരെപ്പോലെ മറ്റുള്ളവരെയും പട്ടിണിക്കിടണമെന്ന് ദുശ്ശാഠ്യമുണ്ട്. തുറന്നുകിടക്കുന്ന ഹോട്ടലുകൾ കണ്ടാൽ അവരുടെ നോമ്പ് പിടിത്തം വിട്ടുപോകുമോ എന്ന തോന്നലുമുണ്ട്. ഈ താലിബാനിസം ജനാധിപത്യ-മതേതര രാജ്യത്തിന് തികച്ചും അപമാനകരമാണ്. അത് അവസാനിപ്പിക്കാൻ റംസാനിൽ തുറന്നു പ്രവർത്തിപ്പിക്കാൻ സന്നദ്ധതയുള്ള ഹോട്ടലുകൾക്ക് സംരക്ഷണം നൽകാൻ അധികൃതർ തയ്യറാവണമെന്ന് 'നോമ്പിന്റെ യാഥാർത്ഥ്യം' എന്ന പുസ്തകത്തിൻെർ ഗ്രന്ഥകാരനായ ഡോ: അബ്ദുൾ ജലീൽ വ്യക്തമാക്കി.
തങ്ങൾ ഇസ്ലാമിൽ ന്യൂനപക്ഷമാണെങ്കിലും ഓരോ വർഷം കഴിയുന്തോറും പിന്തുണകൂടുയകണെന്ന് ഖുർആൻ സുന്നത് സൊസൈറ്റി പ്രവർത്തകർ പറയുന്നു.ഇപ്പോൾ കോഴിക്കോട് ഗോവിന്ദാപുരത്ത് അവർക്ക് ഓഫീസ് അടക്കമുള്ള സംവിധാനങ്ങൾ ഉണ്ട്. ബ്രെയിൻ വാഷ്ചെയ്ത മതഒമാറ്റലും, ഐഎസിൽ ചേരലും ആടുമേക്കൽ വിവാദവുമൊക്കെ കത്തിനിൽക്കുന്ന കേരളത്തിൽ ഇതുപോലൊരു സംഘടന നിലനിൽക്കുന്നതുതന്നെ അദ്ഭുതമാണെന്നാണ് ഡോ.എം.എൻ കാരശ്ശേരിയടക്കമുള്ള പല എഴുത്തുകാരും ചൂണ്ടിക്കാട്ടുന്നത്. ഐസിൽ ചേരലിനെയും പ്രലോഭിപ്പിച്ചുള്ള മതംമാറ്റത്തെയുമെല്ലാം ശക്തമായി അപലപിക്കാനും ഖുർആൻ സുന്നത് സൊസൈറ്റി തയ്യാറാവുന്നുണ്ട്. പക്ഷേ എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകളിൽനിന്ന് കടുത്ത വിമർശനവും ആക്രമണഭീഷണിയും ഈ സംഘടനക്ക് നിലനിൽക്കുന്നുണ്ട്.എലതവണ സംഘടനയിലെ അംഗങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. സാമൂഹികവും മതപരവുമായ ഒറ്റപ്പെടുത്തൽ വേറെയും.പക്ഷേ ഇന്ത്യ ഒരു മതേതര രാഷ്ട്രമായിരുന്നില്ളെങ്കിൽ ഷിയാ മുസ്ലീങ്ങളുടെ അനുഭവമാണ് ഈ സംഘടനക്ക് ഉണ്ടാവുകയെന്ന് ആനന്ദിനെപ്പോലുള്ള ബുദ്ധിജീവികൾ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നേരത്തെ ഇതേപോലുള്ള ആശയസംവാദങ്ങളാണ് ചേകന്നൂർ മൗലവിയുടെ കൊലപാതകത്തിന് കാരണമാക്കിയത്. ഖുർആനെ എറ്റവും സത്യസന്ധമായി വ്യാഖ്യാനിച്ച് അഞ്ചുനേര നിസ്ക്കാരത്തിനെതിരെയും മറ്റും പ്രസംഗിച്ച മൗലവിക്ക് നഷ്ടമായത് സ്വന്തം ജീവൻ തന്നെയാണ്. കാന്തപുരം എ.പി അബൂബക്കർ മുസലിയാർ അടക്കമുള്ള പ്രമുഖർ ആരോപിതരായ കേസിൽ വർഷങ്ങളുടെ സിബിഐ അന്വേഷണത്തിനൊടുവിൽ വെറും നാലുപ്രതികളെയാണ് ശിക്ഷിക്കാനായത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്