നാല് കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടു പോകൽ; ഭീകരർ കത്തിമുനയിൽ നിർത്തി വിലപേശലും; കൊലപ്പെടുത്തി കുരിശ്ശിൽ തറച്ചെന്ന വ്യാജ വാർത്തകൾ ബന്ധുക്കളുടെ നെഞ്ചിൽ തീകോരിയിട്ടു; മോചനം അഭ്യർത്ഥിച്ചു പുറത്തുവന്ന വീഡിയോയിൽ നടപടി വാഗ്ദാനം ചെയ്ത സുഷമയുടെ വാക്കുകൾ വിശ്വസിച്ച് കേരളം: ഫാ. ടോം ഉഴുന്നാലിന്റെ ദുരിതപർവ്വത്തിന് പത്ത് മാസം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രാർത്ഥനയും തോരാക്കണ്ണീരുമായി ഒരു കുടുംബവും നാടും കാത്തിരിക്കാൻ തുടങ്ങിയിട്ടു പത്തു മാസമായി. ദരിദ്രർക്കും നീതിഷേധിക്കപ്പെടുന്നവർക്കുമായി പ്രവർത്തിക്കാനുള്ള ക്രിസ്തുവിന്റെ ആഹ്വാനം ചെവിക്കൊണ്ടു പുരോഹിതവൃത്തി സ്വീകരിച്ച്, ആരാജകത്വവും അക്രമവും നിറഞ്ഞുനിൽക്കുന്ന യെമനിലേക്കു സേവനത്തിനുപോയ ഫാ. ടോം ഉഴുന്നാലിൽ തന്റെ ജീവൻ രക്ഷിക്കാൻ ആരെങ്കിലും ഇടപെടണമെന്ന് നേരിട്ട് അഭ്യർത്ഥന നടത്തിയിരിക്കുന്നു. രാഷ്ട്രപതിയോടും, പ്രധാന മന്ത്രിയോടും, മാർപാപ്പയോടും, മുഴുവൻ ബിഷപ്പുമാരോടും, ക്രൈസ്തവ വിശ്വാസികളോടും തന്നെ രക്ഷിക്കണമെന്ന അപേക്ഷയാണ് ഐസിസ് ഭീകരരുടെ ബന്ധനത്തിൽ കഴിയുന്ന ഈ പുരോഹിതൻ മുന്നോട്ടു വയ്ക്കുന്നത്.
ഒരു ഇന്ത്യക്കാരനായതുകൊണ്ടു മാത്രമാണോ ഫാ. ടോമിന് ഈ ഗതി വന്നിരിക്കുന്നത്. ആരോഗ്യം ക്ഷയിച്ച് നിരാശയും വിഷാദവും ബാധിച്ച ഒരു മനുഷ്യന്റെ ദയനീയ ചിത്രമാണ് ക്രിസ്മസിനു പിറ്റേന്നു ലോകമാദ്ധ്യമങ്ങൾക്കു ലഭിച്ചത്. അടിയന്തരവൈദ്യസഹായം ലഭ്യമായില്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടത്തിലായേക്കും. ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സലേഷ്യൻ സഭയുടെ ബാംഗ്ലൂർ പ്രൊവിൻസ് അംഗമായിരുന്ന ഫാ. ടോം അഞ്ചു വർഷം മുമ്പാണ് മിഷനറി സേവനത്തിനായി യെമനിലെത്തുന്നത്. അറബ് വസന്തത്തിന്റെ ചുവടുപിടിച്ച് യെമൻ പ്രസിഡന്റ് സലേയ്ക്കെതിരേ ജനം തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്ന കാലം. ക്രമസമാധാനം തകർന്നു സ്വൈര്യജീവിതം അസാധ്യമായ യമനിൽ അൽക്വയ്ദയും ഐസിസും അടക്കമുള്ള തീവ്രവാദ സംഘടനകൾ പിടിമുറുക്കിത്തുടങ്ങിയിരുന്നു. ആതുരസേവനത്തിലും വിദ്യാഭ്യാസ മേഖലയിലും പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷണറിമാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിൽ ഐസിസും അൽക്വയ്ദയും മുന്നിലായിരുന്നു.
തുറമുഖ നഗരമായ ഏദനായിരുന്നു ഫാ. ടോമിന്റെ പ്രവർത്തനമേഖല. അദ്ദേഹം വികാരിയായിരുന്ന പള്ളി കഴിഞ്ഞവർഷം സെപ്റ്റംബർ നാലിന് ഒരു സംഘം ഭീകരർ ആക്രമിച്ച് തീവച്ചു നശിപ്പിക്കുകയുണ്ടായി. തുടർന്ന് അദ്ദേഹം മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വയോധികസദനത്തിലേക്ക് താമസം മാറ്റി. മാർച്ച് നാലിനാണ് ഈ വയോധികസദനത്തിൽ നാലംഗ ഭീകരർ ആക്രമണം നടത്തിയത്. നാലു കന്യാസ്ത്രീകൾ അടക്കം 15 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ സമയം ആത്മീയ ശുശ്രൂഷകൾക്കായി ഇവിടെയുണ്ടായിരുന്ന ഫാ. ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മദർ സുപ്പീരിയറായ തൊടുപുഴ വെളിയാമറ്റം സ്വദേശി മദർ സാലിയാണ് ആക്രമണവിവരം നാട്ടിൽ അറിയിച്ചത്. അക്രമികൾ എത്തുമ്പോൾ ചാപ്പലിൽ പ്രാർത്ഥനയിലായിരുന്ന വൈദികനെ പിന്നീടു കാണാതാകുകയായിരുന്നു. അജ്ഞാതമേഖലയിലേക്കു ഭീകരർ തൊട്ടിക്കൊണ്ടുപോയ വൈദികനെക്കുറിച്ച് വിവരം ഒന്നും ലഭിക്കാതായി.
പിന്നീട് പലപ്പോഴായി അദ്ദേഹത്തെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചു. ദുഃഖവെള്ളിയാഴ്ച ഫാ. ടോമിനെ ഭീകരർ കുരിശിൽത്തറച്ചു കൊന്നുവെന്നതടക്കമായിരുന്നു വാർത്തകൾ. അച്ഛന്റെ കുടുംബത്തെയും നാടിനെയും ഒന്നിച്ച് ആശങ്കയിലാഴ്ത്തിയ ഈ വാർത്ത വ്യാജമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഫാ. ടോമിന്റെ മോചനത്തിനു വഴി തെളിഞ്ഞതായി മേയിലും വാർത്തയുണ്ടായി. അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ചു വിവരം ലഭിച്ചെന്നും മോചനം ഉടനുണ്ടാകുമെന്നും ഒരു ജർമൻ പത്രമാണ് റിപ്പോർട്ട് ചെയ്തത്.
വാർത്തയുടെ അടിസ്ഥാനത്തിൽ അദ്ദേഹം ഉടൻ മോചിതനാകുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. ജൂലൈയിൽ ഫാ. ടോമിന്റെ ചിത്രം സോഷ്യൽ മീഡിയയിലെത്തി. അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള ചിത്രം ഫാദറിന്റെ തന്നെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് കഴിഞ്ഞ പുറത്തുവന്നത്. താടിയും മുടിയും നീട്ടി അവശനായി കാണപ്പെട്ടു ഫാ. ടോം ഈ ചിത്രത്തിൽ. തുടർന്ന് കേരളത്തിൽനിന്നുള്ള എംപിമാർ അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ട നടപടികൾ എടുക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടു. ഇതിനുശേഷം അദ്ദേഹത്തിന്റേതായി എന്തെങ്കിലും വിവരം ലഭിക്കുന്നത് ഡിസംബർ 26ന്് പുറത്തുവന്ന വീഡിയോയിലൂടെയാണ്.
താൻ ക്ഷീണിതനും നിരാശസനുമാണെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കണം. താൻ ഇന്ത്യക്കാരനായതുകൊണ്ടാണ് മോചനം വൈകുന്നതെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചിരിക്കുന്നു. യൂറോപ്യൻ ആയിരുന്നെങ്കിൽ തനിക്കീ ഗതി വരില്ലായിരുന്നു. ഫ്രാൻസിൽ നിന്നുള്ള പത്രപ്രവർത്തകയുടെ മോചനം ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ മോചനത്തിനായുള്ള ശ്രമങ്ങൾ വാർത്തകളിൽ മാത്രം ഒതുങ്ങുകയാണ്. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അപേക്ഷകൾ നൽകിയിട്ടും ഫലമുണ്ടായില്ലെന്നും പറയുന്നു.
ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി ആത്മാർത്ഥതയോടുള്ള ശ്രമങ്ങളൊന്നും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലേയെന്ന ചോദ്യമാണ് ഇതോടൊപ്പം ഉയരുന്നത്. മോചനത്തിനു ശ്രമിക്കുന്നുവെന്ന ആശ്വസിപ്പിക്കലല്ലാതെ ഏതെങ്കിലും തരത്തിലുള്ള നടപടികൾക്ക് കേന്ദ്ര മുതിർന്നതായി ഇതുവരെ വ്യക്തവുമല്ല. അച്ഛന്റെ മോചനത്തിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നുന്നെും ഉടൻ മോചനം സാധ്യമാകുമെന്നും കേന്ദ്ര ഗവൺമെന്റ് ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നു. അബുദാബി ബിഷപ്പുമായി ബന്ധപ്പെട്ട് മോചനശ്രമങ്ങൾ ഏകോപിച്ചുവരികയാണെന്ന് കത്തോലിക്കാ സഭാവൃത്തങ്ങളും അവകാശപ്പെട്ടിരുന്നു. എന്നാൽ യാഥാർത്ഥ്യം ഇതല്ലന്നാണ് വൈദികന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.
വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തിൽ പതിവു പ്രസ്താവനകളുമായി കേന്ദ്രം വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു ഭാരത സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്നാണു കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താർ അബ്ബാസ് നഖ്വി സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഉറപ്പു നല്കിയത്. മോചനത്തിനു വത്തിക്കാനും ഭാരതസഭയും ഊർജിതമായ ശ്രമങ്ങൾ നടത്തിവരുന്നുണ്ടെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചിരിക്കുന്നു. ഫാ.ടോം ഉഴുന്നാലിലിന്റെ സുരക്ഷിതമായ മോചനത്തിനായി ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപും പറഞ്ഞിട്ടുണ്ട്.
കോട്ടയം രാമപുരം ഉഴുന്നാലിൽ പരേതരായ വർഗീസ്ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകനാണ് ഫാ. ടോം. അദ്ദേഹത്തെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന വാർത്തവന്ന നാൾമുതൽ ഉഴുന്നാലിൽ കുടുംബത്തിൽ പ്രാർത്ഥനകൾ നിലച്ചിട്ടില്ല. എല്ലാ ഞായറാഴ്ചയും ഉഴുന്നാലിൽ വീട്ടിലെ ഒരു കുടുംബത്തിൽ എല്ലാവരും ഒത്തുകൂടി ഫാ. ടോമിന്റെ മോചനത്തിനായി ജപമാല ചൊല്ലുന്നു. അതാതു പ്രദേശങ്ങളിലെ ഇടവക വികാരിമാരും പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തുന്നു. തറവാട്ടുവീട്ടിൽ ഫാ. ടോമിന്റെ സഹോദരങ്ങൾ എത്തിയാൽ അവിടെയായിരിക്കും ഞായറാഴ്ചകളിലെ പ്രാർത്ഥന. അല്ലാത്തപ്പോൾ ഉഴുന്നാലിൽ കുടുംബത്തിലെ മറ്റു വീടുകളിൽ മാറി മാറി പ്രാർത്ഥനകൾ നടക്കും. കഴിഞ്ഞ 13ന് ഫാ. ടോം ഉഴുന്നാലിലിന്റെ പിതാവിന്റെ ഓർമദിനമായിരുന്നു. അന്നു തറവാട്ടു വീട്ടിൽ കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുചേർന്നിരുന്നു.
ഫാ.ടോം ഉഴുന്നാലിലിനെപ്പറ്റി ടെലിവിഷനിൽ കണ്ട വിവരങ്ങൾ മാത്രമേ തങ്ങൾക്കും ഉള്ളൂ എന്നാണ് ബന്ധുക്കൾ പറയുന്നത്. ടാം അച്ചന്റെ മോചനത്തിനായി തങ്ങൾ എല്ലാ വാതിലുകളും മുട്ടിയെന്നു ബന്ധു സാജൻ ഉഴുന്നാലിൽ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല. ഇനി സർക്കാരും സഭയുമാണ് ഫാ. ടോം ഉഴുന്നാലിന്റെ മോചന ത്തിനായി പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് അച്ചനെ ആരോ മർദിക്കുന്നതിന്റെയും അദ്ദേഹം കരയുന്നതിന്റെയും ചിത്രങ്ങൾ ടിവികളിലും ഇന്റർനെറ്റിലും പ്രചരിച്ചിരുന്നു. ഇവയെല്ലാം അച്ചന്റെ ഫോട്ടോതന്നെയാണ്, ഒന്നും വ്യാജമല്ലയെന്നും സാജൻ സ്ഥിരീകരിക്കുന്നു. അടുത്തിടെ പാലക്കാട്ടുള്ള ഒരു ബന്ധുവിനു പുലർച്ചെയോടെ ടോം അച്ചന്റേത് എന്നു കരുതുന്ന ഒരു ഫോൺ വന്നിരുന്നു. ആ ഫോൺകോളിലും അച്ചൻ സഹായം അപേക്ഷിച്ചാണു സംസാരിച്ചു തുടങ്ങിയത്. ആദ്യവാചകം പറഞ്ഞു തീരുന്നതിനു മുൻപ് ഫോൺ കട്ടായി. മറ്റാരോ ബലമായി ഫോൺ കട്ട് ചെയ്തെന്നാണു സാഹചര്യത്തിൽനിന്നു വ്യക്തമായത്.
ഫാ. ടോമിന്റെ കുടുംബാംഗങ്ങൾ മുൻപ് ഡൽഹിയിലെത്തി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സന്ദർശിച്ചിരുന്നു. കൂടാതെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്കു പ്രത്യകമായി കത്തുകളും അയച്ചിരുന്നു. ഇതിനിടെ, ഫാ.ടോം ഉഴുന്നാലിന്റെ മോചനം ആവശ്യപ്പെട്ട് തൃശ്ശൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കാത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, തൃശ്ശൂർ അതിരൂപത, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവരെ എതിർ കക്ഷികളാക്കി പൊതു പ്രവർത്തകൻ പി.ഡി ജോസഫ് ആണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ കോടതി വാദം കേട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ജനുവരി മൂന്നിന് റിപ്പോർട്ട് നൽകാൻ തൃശ്ശൂർ ഈസ്റ്റ് പൊലീസിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഫാ.ടോം ഉഴുന്നാലിൽ യെമനിലേയ്ക്ക് പോകുന്നതിന് മുൻപ് തൃശ്ശൂർ അതിരൂപതയ്ക്ക് കീഴിലാണ് സേവനം അനുഷ്ടിച്ചിരുന്നത്. എന്നാൽ, മാസങ്ങളായി യെമനിൽ ഭീകരരുടെ തടവിലാക്കപ്പെട്ടിരിക്കുന്ന അദ്ദേഹത്തിന്റെ മോചനത്തിനായി രൂപത ജാഗ്രത കാട്ടുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Stories you may Like
- പുടിനും ഇസ്ലാമിക തീവ്രവാദികളും ഇനി നേർക്കുനേർ!
- യമനിലേക്ക് പോകാൻ അമ്മയെ അനുവദിച്ചേക്കും; നിർണ്ണായക ഇടപെടലുമായി ഡൽഹി ഹൈക്കോടതി
- നിമിഷപ്രിയയ്ക്ക് നയതന്ത്രതലത്തിൽ സാധ്യമായ എല്ലാ സഹായവും നൽകും; വിദേശകാര്യ വക്താവ്
- നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക് പോകരുതെന്ന് കേന്ദ്രസർക്കാർ
- നിമിഷ പ്രിയക്ക് മോചനം സാധ്യമാകാൻ ആ കുടുംബം കനിയണം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്