2017-18ൽ 444 കോടി ചെലവഴിച്ചപ്പോൾ സി.എ.ജിയുടെ കണക്കിലുള്ളത് 47 കോടി മാത്രം; എല്ലാം വിശദീകരണത്തിലെ വീഴ്ചയെന്ന തിരിച്ചറിവിൽ പുതിയ നീക്കം; ഏജിയുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടിയപ്പോൾ കിഫ്ബിയിൽ വീണ്ടും ധൂർത്ത്; കിഫ്ബി -സിഎജി തർക്കം തീർക്കാൻ ലക്ഷം രൂപ ശമ്പളത്തിൽ ചീഫ് ഓഡിറ്റർ എത്തി; കിഫ്ബിയിൽ ഓഡിറ്റ് നടത്താൻ അനുവദിക്കാത്ത കെ എം എബ്രഹാമിന്റെ കസേര സംരക്ഷിക്കാൻ എത്തിയത് ഓഡിറ്റ് ഡിപ്പാർട്ടുമെന്റിലെ പുലിക്കുട്ടി
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ ഓഫീസിൽ നിന്നും ഓഡിറ്റ് അനുവദിക്കാൻ ആവിശ്യപ്പെട്ട് തുടർച്ചയായി സമ്മർദ്ദവും കത്തും എത്തുന്നതിൽ പൊറുതി മുട്ടിയാണ് സി എ ജി യോടു പൊരുതി നില്ക്കാൻ പുതിയ ചീഫ് ഓഡിറ്ററെ ധനവകുപ്പ് കിഫ്ബിയിൽ നിയമിച്ചത്. കിഫ്ബി സി ഇ ഒ കെഎം എബ്രഹാമിന്റെ പ്രത്യേക ആവിശ്യത്തെ തുടർന്നാണ് 85000-117600 ശമ്പള സ്കയിലിൽ ഓഡിറ്റ് വകുപ്പിലെ പ്രഗൽഭനായ ജോയിന്റ് ഡയറക്ടർ മുരളി ദാസിനെ നിയമിച്ചിരിക്കുന്നത്.
എ ജിയുടെ ഓഫീസിൽ നിന്നുള്ള കത്തുകൾക്ക് മറുപടി നല്‍കലും കിഫ്ബിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾക്ക് കണക്കുകളുടെ പിൻബലത്തിൽ മറുപടി നല്‍കലുമാണ് പുതിയ ഉദ്യോഗസ്ഥന്റെ ജോലി. മുരളി ദാസിനെ കിഫ്ബിയിൽ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഈ മാസം 22ന് പുറത്തിറങ്ങി. സി എ ജി 20(2) വകുപ്പ് പ്രകാരം കിഫ്ബിയിൽ ആഡിറ്റ് നടത്താൻ അനുവദിക്കണമെന്ന് പല തവണ സർക്കാരിനും കിഫ്ബിക്കും കത്തു നല്‍കിയെങ്കിലും സർക്കാർ അനുമതി നല്‍കാത്തത് വൻ വിവാദമായിരുന്നു. എന്നാൽ 14(1) പ്രകാരം ഓഡിറ്റ് നടത്താൻ ഒടുവിൽ സർക്കാർ അനുമതി നല്‍കിയെങ്കിലും ഇത് സി എ ജി പൂർണമായും അംഗീകരിച്ചിട്ടില്ല. ഇതിനിടെ 14(1) പ്രകാരം സി എ ജി ആദ്യ ഘട്ടത്തിൽ പരിശോധന നടത്തിയപ്പോൾ തന്നെ പല ക്രമക്കേടുകളും പുറത്തു വന്നിരുന്നു. ഇതേ തുടർന്ന് സി എ ജി ചോദിച്ച സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം നല്കാൻ കിഫ്ബിക്കായില്ല. തുടർന്ന് സി എ ജി നടപടി ശക്തമാക്കുന്നവെന്ന് മനസിലാക്കിയാണ് പുതിയ ചീഫ് ഓഡിറ്ററെ ധന വകുപ്പ് നിയമിച്ചിരിക്കുന്നത്.
ഓഡിറ്റ് വകുപ്പിൽ പ്രാഗൽഭ്യം തെളിയിച്ചതു കൊണ്ടു തന്നെയാണ് മുരളി ദാസിനെ കിഫ്ബിയിൽ എത്തിച്ചിരിക്കുന്നത്. കൂടാതെ കിഫ്ബിയും സി എ ജിയും തമ്മിലുള്ള തർക്കം തീർക്കാൻ ലെയ്സൺ വർക്ക് നടത്തുകയും മുരളീദാസിന്റെ ജോലിയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സി എ ജിയുമായി ഇടഞ്ഞാൽ നഷ്ടം വളരെ വലുതാകുമെന്ന് മുൻ ധന സെക്രട്ടറി കൂടിയായിരുന്നു കെ എം എബ്രഹാമിന് നിശ്ചയമുണ്ട്. അതു കൊണ്ട് തന്നെ മുരളിദാസിനെ മുന്നിൽ നിർത്തി സി എ ജി യെ അനുനയിപ്പിക്കാനാണ് കെ എം എബ്രഹാമിന്റെ നീക്കം.
20(2) പ്രകാരം ഓഡിറ്റ് നടന്നാൽ നിക്ഷേപകർക്ക് കിഫ്ബിയോടുള്ള താലപര്യം കുറയുമെന്നാണ് സി ഇ ഒ കെ എം എബ്രഹാം പറയുന്നത്. എന്നാൽ വലിയ രീതിയിലുള്ള അഴിമതി നിലനിൽക്കുന്നതു കൊണ്ടാണ് കിഫ്ബി തന്നെ അവിടെത്തെ ഓഡിറ്റിങ് തടസപ്പെടുത്തുന്നതെന്ന വിമർശനം പ്രതിപക്ഷം ഉയർത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 26 പദ്ധതികൾ പ്രഖ്യാപിച്ച കിഫ്ബിക്ക് വെറും രണ്ടു പദ്ധതികൾ മാത്രമാണ് നടപ്പിലാക്കാനായതെന്നും സി എ ജി വിമർശിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണന്നാണ് കിഫ്ബിയുടെം വാദം. സി.എ.ജി ഓഡിറ്റ് റിപ്പോർട്ടിലെ തെറ്റുകൾ ഒഴിവാക്കാമായിരുന്നുവെന്ന് കിഫ്ബി സിഇഒ കെ.എം.ഏബ്രഹാണും പ്രതികരിച്ചിരുന്നു. കിഫ്ബിയുടെ വായ്പ സംസ്ഥാനത്തിന്റെ ബാധ്യതയാകുമെന്നു പറഞ്ഞത് തെറ്റിദ്ധാരണ പരത്തുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
നബാർഡിൽ നിന്നെടുത്ത വായ്പ സംസ്ഥാനത്തിന്റെ ധനകാര്യ കണക്കിൽ വരില്ലെന്ന കാര്യം ധനകാര്യത്തിന്റെ ബാലപാഠം അറിയാവുന്നവർക്ക് പോലും മനസിലാകുമെന്നും കെ.എം.ഏബ്രഹാം പ്രതികരിച്ചിരുന്നു. കഴിഞ്ഞവർഷം അവസാനം നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ടിൽ കിഫ്ബിയെ പരാമർശിച്ച ഭാഗത്തെ തെറ്റുകൾ കെ.എം.ഏബ്രഹാം ചൂണ്ടിക്കാട്ടിയിരുന്നു. 2017-18ൽ 444 കോടി കിഫ്ബി ചെലവഴിച്ചപ്പോൾ സി.എ.ജിയുടെ കണക്കിലുള്ളത് 47 കോടി മാത്രമാണ്. ഇതെങ്ങനെ സംഭവിച്ചെന്ന് മനസിലാകുന്നില്ല. കിഫ്ബി വഴിയുള്ള ചെലവ് ധനകാര്യ അക്കൗണ്ടിൽ വന്നില്ലെന്ന വാദവും തെറ്റാണ്. നബാർഡിൽ നിന്നെടുത്ത 100 കോടിയുടെ വായ്പ സംസ്ഥാനത്തിന്റെ ധനകാര്യ കണക്കിൽ വന്നില്ലെന്ന ആക്ഷേപവും ശരിയല്ല. കിഫ്ബിയുടെ വായ്പ സർക്കാരിന്റെ കണക്കിൽ വരേണ്ടതല്ലന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
റിപ്പോർട്ടിലെ ഓഫ് ബജറ്ററി ബോറോവിങ്സ് എന്ന പാരഗ്രാഫിൽ കിഫ്ബിയെ മാത്രം എടുത്തുപറഞ്ഞത് തെറ്റിദ്ധാരണപരത്തലാണ്. റിപ്പോർട്ട് തയ്യാറാക്കും മുമ്പ് സി.എ.ജി കിഫ്ബിയോട് വിശദീകരണം തേടിയിട്ടില്ല. റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ സംഭവിച്ചതാണെങ്കിലും ഈ പിഴവുകൾ സി.എ.ജിക്ക് ഒഴിവാക്കാമായിരുന്നു. കെ.എം.ഏബ്രഹാം വ്യക്തമാക്കിയിരുന്നു. കടമെടുത്ത് വികസനപദ്ധതി നടപ്പാക്കുന്ന കിഫ്ബിയിലെ ധൂർത്ത്് സംബന്ധിച്ച് നേരത്തയും ആക്ഷേപങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ നവംബറിൽ പുറത്തു വന്ന കണക്ക് അനുസരിച്ച് കിഫ്ബിയിലെ ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാൻ കാറുകൾ ഓടിച്ച വകയിൽ ചെലവാക്കിയത് എഴുപതുലക്ഷത്തിലേറെ രൂപ.
ശമ്പളവും പെൻഷനും കൊടുക്കാനല്ലാതെ മറ്റൊന്നിനും കാശില്ലാതെ സർക്കാർ വലയുമ്പോഴാണ് കിഫ്ബിയിലെ ഉദ്യോഗസ്ഥർ ആഡംബര വാഹനങ്ങളിൽ കറങ്ങുന്നുവെന്ന ആക്ഷപം ഉയർന്നത്.. ഒമ്പതു വാഹനങ്ങളാണ് കരാർ അടിസ്ഥാനത്തിൽ കിഫ്ബിക്കായി ഓടുന്നത്. ഇതിൽ മൂന്നെണ്ണം ഇന്നോവ ക്രിസ്റ്റ, മൂന്നെണ്ണം ടൊയോട്ട എറ്റിയോസ് എന്നിവയാണ്. കൂടാതെ ഒരു ഹോണ്ടസിറ്റിയും രണ്ട് മഹീന്ദ്ര ബൊലേറോയും കിഫ്ബിക്കായി ഓടുന്നു. ഇത്രയും വാഹനങ്ങൾ കരാറെടുത്ത വകയിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 30 വരെ സർക്കാരിനുണ്ടായ ചെലവ് 70,75645 രൂപയാണ്. 2016-17ൽ മൂന്നരലക്ഷമായിരുന്നു ചെലവ്. എന്നാൽ കഴിഞ്ഞ സാമ്പത്തികവർഷം ഇത് 34 ലക്ഷമായി ഉയർന്നു.
അർഹതയുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ് വാഹനം അനുവദിച്ചതെന്ന് ധനവകുപ്പ് അവകാശപ്പെടുന്നു. എങ്കിൽ 9 വാഹനങ്ങൾ എന്തിന് അനുവദിച്ചു എന്നാണ് ചോദ്യം. പദ്ധതികളുടെ വിലയിരുത്തൽ ഉൾപ്പടെ കിഫ്ബിയുടെ വിവിധ വിഭാഗങ്ങൾക്കുള്ള ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാനാണത്രെ ഈ വാഹനങ്ങൾ. കാസർകോടുമുതൽ 14 ജില്ലകളിലും കിഫ്ബി പദ്ധതികളുണ്ട്. ഇവിടെയെല്ലാം തിരുവനന്തപുരത്തുനിന്ന് വാഹനത്തിലെത്തി പരിശോധന നടത്തുന്നതുകൊണ്ടാണ് ധൂർത്ത് കൂടിയതെന്ന് വിമർശനം ഉണ്ട്. ഈയിടെ മന്ത്രി ജി സുധാകരനും കിഫ്ബിക്കെതിരെ രംഗത്ത് എത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍