പഠിപ്പു നിർത്തണ്ട മക്കളെ ഞങ്ങളില്ലേ കൂടെ; പഠനംപാതിവഴിയിൽ ഉപേക്ഷിക്കുന്ന ആദിവാസി കുട്ടികൾക്കു പുതുവഴി കാട്ടാൻ കിങ് ജോൺസ്; മെയ് മുതൽ നിങ്ങളുടെ കാര്യുണ്യത്തിന് കൈനീട്ടി പള്ളുരുത്തിയിലെ കൗണ്ടറിൽ ഈ മനുഷ്യ സ്നേഹിയുണ്ടാകും
ആവണി ഗോപാൽ
കൊച്ചി: കിങ് ജോൺസിന് ദുരന്തങ്ങളെ പറ്റ് കേട്ടാൽ വെറുതെ ഇരിക്കാനാകില്ല. ഈ മനുഷ്യൻ സാമൂഹിക സേവനത്തിന് നേതൃത്വം നൽകുമ്പോൾ പിന്തുണയുമായി വിദ്യാർത്ഥികളും ക്ലബ്ബുകളും സാമൂഹിക സംഘടനകളുമൊക്കെ ഒപ്പം കൂടുന്നു. കിങ് ജോണ്‍സ് ഇപ്പോൾ പുതിയൊരു ദൗത്യത്തിലാണ്. 'പഠിപ്പു നിർത്തണ്ട മക്കളെ , ഞങ്ങളില്ലേ കൂടെ '-ഈ ആശ്വാസവാക്കുമായി ആദിവാസി ഊരുകളിലൂടെയുള്ള യാത്രയിലായിരുന്നു കിങ് ജോൺസ്. ഇനി കൊടുത്ത വാക്ക് പാലിക്കാനുള്ള ശ്രമങ്ങൾ. പഠനംപാതിവഴിയിൽ ഉപേക്ഷിക്കുന്ന ആദിവാസി കുട്ടികൾക്കു വേണ്ടി പഠനോപകരണങ്ങൾ നൽകുക എന്ന ലക്ഷ്യം മുന്നിൽ വയ്ക്കുകയാണ് ഈ മനുഷ്യസ്നേഹി. അരി വിതരണത്തെ കൂടാതെയാണ് ഇത്. മെയ് 10 മുതൽ ജൂലൈ 30 വരെ കൊച്ചിയിൽ നേരിട്ട് പഠനോപകരണങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്നതിന് അവസരം ഉണ്ട്. അതായത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ സെന്റർ. പള്ളുരുത്തിയിലെ ബിന്നി റോഡിലാകും കൗണ്ടർ.
കോട്ടയം ചങ്ങനാശ്ശേരിക്കാരനാണ് ജോൺസ്. ജേർണലിസം പഠിച്ച ശേഷം തെഹൽക്കയിലും ടൈംസ് ഓഫ് ഇന്ത്യയിലും ജോലി നോക്കി. അതിന് ശേഷം പത്രപ്രവർത്തനം വിട്ട് ഷെയർ ട്രെഡിങ്ങിലെത്തി ഈ മുപ്പതുകാരൻ. അതിനിടെയാണ് മനുഷ്യ വേദനകൾ മനസ്സിലാക്കിയുള്ള സാമൂഹിക പ്രവർത്തനം തുടങ്ങുന്നത്. നവമാദ്ധ്യമങ്ങളെ സാഹിത്യ പ്രവർത്തനത്തിന് മാറ്റുകൂട്ടാൻ പേരിന് മുമ്പിൽ കിങ് എന്നു കൂടി കൂട്ടി. അങ്ങനെ സാധാരണക്കാരുടെ ദുരിതങ്ങൾക്ക് പരിഹാരവുമായി ഓടിയെത്തുന്ന കിങ് ജോൺസായി ഈ യുവാവ് മാറി. ആദിവാസി ഊരുകളിലെ ദുരിതങ്ങൾ തിരിച്ചെറഞ്ഞാണ് ഇപ്പോഴത്തെ പ്രവർത്തനം. അതിന് പുതിയ മാനം നൽകാനാണ് പഠനോപകരണങ്ങൾ വാങ്ങാനുള്ള കളക്ഷൻ റൂം. ചെന്നൈ പ്രളയ ദുരന്ത സമയത്ത് ഫെയ്സ് ബുക്കിൽ കുറിപ്പിച്ച് റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്ന കിങ് ജോൺസിന് കിട്ടിയത് ടൺ കണക്കിന് സാധനങ്ങളുമായിരുന്നു. അത് ചെന്നൈയിൽ കൊണ്ട് പോയി ആവശ്യക്കാർക്ക് നൽകി ഏവരുടേയും കണ്ണുനീർ തുടച്ച വ്യക്തിത്വം.
ആദിവാസി പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരം ഒരുക്കാനായി മുൻനരിയിൽ എന്നും കിങ് ജോൺസ് ഉണ്ടായിരുന്നു. കേരളത്തിൽ തന്നെയാണ് ഈ ഇടങ്ങൾ. വടക്കേ അറ്റം മുതൽ തെക്കേ അറ്റം മുതലുള്ള ഈ കൂരകളിൽ ജീവിക്കുന്നത് കുടുംബങ്ങൾ ആണ്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ വയനാട് , കാസർഗോഡ്, കോഴിക്കോട്, കൊല്ലം , തിരുവനന്തപുരം എന്നിവിടങ്ങളിൽ ഉള്ള ചേരികളിലും ഗോത്ര ഊരുകളിലും ( രണ്ടുംവ്യത്യസ്തമായ സാഹചര്യങ്ങൾആണ് ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയില്ല ) ഉള്ള പഠനംപാതിവഴിയിൽ ഉപേക്ഷിക്കുന്ന കുട്ടികൾക്കു വേണ്ടി പഠനോപകരണങ്ങൾ നൽകുക എന്ന ലക്ഷ്യം മുന്നിൽ വയ്ക്കുകയാണ്-കിങ് ജോൺസ് തന്റെ മഹത്തായ ലക്ഷ്യത്തെ വിവരിക്കുന്നത് ഇങ്ങനെയാണ്.
ഈ വരുന്ന ഏപ്രിൽ 10 മുതൽ വയനാട് കേന്ദ്രമാക്കി കനവിൽ അവിടെയുള്ള യുവാക്കളുടെ സംഘം പഠനം മുടങ്ങിപ്പോയ 30 കുട്ടികൾക്കായി പതിനഞ്ചു ദിവസത്തേയ്ക്ക് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഈ ക്യാമ്പിലേക്ക് വേണ്ട ഭക്ഷണവും വസ്ത്രങ്ങളും പലരിൽ നിന്നും ശേഖരിച്ചു. ക്യാമ്പിനു ശേഷം അവർക്ക് ആവശ്യമായ കരുതൽ നൽകാനും നമുക്കാവണം. ഓർമ്മയിൽ നേപ്പാളിലെ കുട്ടികൾക്ക് വേണ്ടി കഴിഞ്ഞ വർഷം ഇതേ സമയങ്ങളിൽ പഠനോപകരണങ്ങൾ ശേഖരിച്ചു നൽകിയ ആത്മവിശ്വാസം ആണ് കിങ് ജോൺസിന്റെ കരുത്ത്. അതുകൊണ്ട് തന്നെ'പഠിപ്പു നിർത്തണ്ട മക്കളെ , ഞങ്ങളില്ലേ കൂടെ ' എന്ന ആശയത്തിനും വലിയ പിന്തുണ അദ്ദേഹം പ്രതീക്ഷിക്കുന്നു.
എല്ലാ പ്രവർത്തനത്തിനും ജോൺസണിന്റെ സഹായിക്കുന്നത് സോഷ്യൽ മിഡിയയാണ്. ഫെയ്സ് ബുക്ക് തന്നെയാണ് പ്രധാന പ്രചണ മാദ്ധ്യമം. ഇതിന്റെ സാധ്യതകൾ തന്നെയാണ് പാവപ്പെട്ടവർക്ക് ഒരു കൈ സഹായമെത്തിക്കാൻ ജോൺസിന് തുണയാകുന്നത്. അതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നവ മാദ്ധ്യമങ്ങളുടെ സാധ്യതകൾ ജോൺസ് തിരിച്ചറിയുന്നത് അപ്രതീക്ഷിതമായാണ്. രാഷ്ട്രീയവും കവിതകളുമായി നവമാദ്ധ്യമങ്ങളിൽ നിറഞ്ഞ ഈ യുവാവന്റെ ജീവിത ദൗത്യം മാറ്റിയത് ഒരു ഫോൺ കോൾ മാത്രമാണ്. ഇതോടെ സൗഹൃദ കൂട്ടായ്മയിലൂടെ അശരണരെ സഹായിക്കുകയെന്ന ദൗത്യം ജോൺസ് ഏറ്റെടുത്തു.
2014 നവംബറിലായിരുന്നു ആ കോൾ.. അതിനെ ജോൺസ് ഓർത്തെടുക്കുന്നത് ഇങ്ങനെ രാഷ്ട്രീയവും സാഹിത്യവുമായിരുന്നു സോഷ്യൽ മീഡിയയിൽ താൻ ചർച്ച ചെയ്തത്. അതിനിടെയിൽ ഒരു ഫോൺ കോൾ എത്തി. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള കുട്ടിയുടെ അച്ഛനായിരുന്നു അത്. കുട്ടിയുടെ കാര്യത്തെ കുറിച്ച് പോസ്റ്റിട്ട് സഹായം എത്തിച്ചു നൽകണമെന്നായിരുന്നു ആവശ്യം. അതനുസരിച്ച് പോസ്റ്റിട്ടു. ദിവസങ്ങൾക്കുള്ളിൽ 80,000ത്തോളം രൂപ ആ കുട്ടിയുടെ അച്ഛന്റെ അക്കൗണ്ടിലെത്തി. ഇതോടെ നവമാദ്ധ്യമങ്ങളുടെ സാധ്യതയും തിരിച്ചറിഞ്ഞു. പിന്നീട് രാഷ്ട്രീയവും കവിതയുമെല്ലാം മാറി. ഏതാണ്ട് ഭിന്ന ശേഷിക്കാരായ നാലോളം കുട്ടികളെ വീണ്ടും ഫെയ്സ് ബുക്കിലൂടെ സഹായിച്ചു.
അത്തരം കുട്ടികളെ സഹായിക്കുന്നതിന് ഫേസ്ബുക്കിലൂടെ നിരവധി സഹായങ്ങൾ ഒഴുകിയെത്തി. അപ്പോഴാണ് നേപ്പാളിനെ നടുക്കിയ ഭൂകമ്പം ഉണ്ടാകുന്നത്. ദുരതി ബാധിതർക്ക് വസ്ത്രം എത്തിക്കാനായിരുന്നു പദ്ധതി. സോഷ്യൽ മീഡിയയിലൂടെ അപേക്ഷയിട്ടു. സഹായങ്ങൾ ഒഴുകി. കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികൾ ഇത് ഏറ്റെടുത്തു. 500 കിലോ വസ്ത്രങ്ങൾ ശേഖരിക്കാനായിരുന്നു പരിപാടി. എന്നാൽ സുമനസ്സുകളുടെ സഹായത്തോടെ അത് 1700 കിലോ ആയി. എയർ കാർഗോ വഴി അയയ്ക്കാൻ പറ്റില്ലെന്നായപ്പോൾ തീവണ്ടിയിൽ അതിനെ ഗോരഖ്പൂറിലെത്തിച്ചു. അവിടെ നിന്ന് സാഹസികമായി നേപ്പാളിലും. അവിടെ കണ്ട കാഴ്ചകൾ കരളലിയിക്കുന്നതായി. അത് തന്റെ ജീവിതത്തെ മാറ്റി മറിച്ചു. പിന്നെ എവിടെ ദുരന്തമുണ്ടായാലും സാധനങ്ങൾ ശേഖരിച്ച് അങ്ങോട്ട് പോയി. ഇതിനൊപ്പം അശരണരേയും സഹായിച്ചു.
എല്ലാ ജില്ലകളിലും ഇന്ന് ജോൺസിനെ സഹായിക്കാൻ കൂട്ടായ്മകളുണ്ട്. സാധനങ്ങൾ കളക്റ്റ് ചെയ്ത് ഇവർ ജോൺസിന് എത്തിക്കും. നാളെയും ഇത്തരത്തിൽ നിരവധി പേർ സഹായവുമായി എറണാകുളത്തെ സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തും. 140 കുടുംബങ്ങൾ സ്ഥിരമായി സഹായിക്കുന്നു. എല്ലാ മാസവും ഈ കൂട്ടായ്മയുടെ കരുത്തിൽ അശരണരെ സഹായിക്കാൻ ജോൺസിന് കഴിയുന്നു. ചെന്നൈയിൽ ദുരിതമനുഭവിക്കുന്നവർക്കും ആശ്വാസമെത്തിക്കാൻ ഇവരെല്ലാം എത്തുമെന്ന് ജോൺസിന് ഉറപ്പുണ്ട്. ഈ വിശ്വാസക്കരുത്തിലാണ് ആദിവാസി കുട്ടികളെ പഠനത്തിന്റെ വഴിയിൽ പിടിച്ചു നിർത്താനുള്ള യാത്രയുമായി നീങ്ങുന്നതും. സഹായമെത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് 9645562326, 9048812228 ഈ നമ്പറുകളിൽ ജോൺസിനെ ബന്ധപ്പെടാം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍