2500 രൂപക്ക് സാധനങ്ങൾ വാങ്ങിയാൽ 2000 രൂപയുടെ ക്യാഷ്/ബോണസ് വൗച്ചർ ഫ്രീ..! ബിഗ് ബസാറിലെ ബിഗ് തട്ടിപ്പിൽ കറുത്തമുത്തിലെ ഡോക്ടർക്കും പണി കിട്ടി: തട്ടിപ്പിൽപെട്ട വിഷമത്തിൽ അരിശം തീരാതെ സംഭവം ഫേസ്ബുക്കിലിട്ട് സീരിയൽ നടനും അവതാരകനുമായ കിഷോർ സത്യ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പഴയ സാധനങ്ങൾ കൊണ്ടുചെന്നാൽ പുതിയ സാധനങ്ങൾ പകരം കൊണ്ടുപോകാമെന്ന് വിധത്തിൽ ഓഫറുകൾ നടത്തി വിൽപ്പന പൊടിപൊടിക്കുന്ന ബിഗ്ബസാർ രീതി ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. എന്നാൽ ഇങ്ങനെ വാങ്ങിക്കൂട്ടുന്ന സാധനങ്ങൾ തെരുവിൽ തള്ളി അധികൃതർ പുലിവാല് പിടിക്കുകയും ചെയ്തു. ഇതോടെ പുതിയ രീതിയിൽ മാർക്കറ്റ് പിടിക്കാൻ വേണ്ടി രംഗത്തിറങ്ങിയിരിക്കയാണ് ബിഗ് ബസാർ.
കേരളമൊട്ടാകെയുള്ള ബിഗ് ബസാറിൽ നിന്ന് 2500 രൂപക്ക് കഴിഞ്ഞ മാസം സാധനങ്ങൾ വാങ്ങിയാൽ 2000 രൂപയുടെ ക്യാഷ് ബോണസ് വൗച്ചറുകൾ കിട്ടും എന്നായിരുന്നു പുതിയ പരസ്യവാചകം. ഇതനുസരിച്ച് നിരവധി പേർ 2500 കൊടുത്തു ലാഭമല്ലെ കിടക്കട്ടെ എന്നോർത്തു ഷോപ്പിങ് നടത്തിയ പലരും കൂപ്പൺ കിട്ടി കഴിഞ്ഞ മാസം അതും എടുത്തു സാധനങ്ങൾ വാങ്ങി പൊല്ലാപ്പ് പിടിച്ചിരുന്നു. ബിഗ്ബസാർ നടത്തിയ പുതിയ കച്ചവട തന്ത്രത്തിൽ കുടുങ്ങിയിരിക്കയാണ് പ്രമുഖ സീരിയൽ താരവും, ചാനൽ അവതാരകനുമായ കിഷോർ സത്യയും.
2500 രൂപയുടെ സാധനങ്ങൾ വാങ്ങുമ്പോൾ 2000 രൂപയുടെ ക്യാഷ് ബോണസ് കാർഡുകൾ ബിഗ്ബസാറിൽ നിന്ന് ലഭിച്ചിരുന്നു. എന്നാൽ ഇത് വാങ്ങാൻ പിന്നിട് ഇവർ പറയുന്ന തീയതിക്ക് എത്തുമ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസിലാകുന്നത്. പെപ്സൊഡന്റ് കമ്പനിയുടെ ചെറിയ 5 പേസ്റ്റ്, ഒരു ബിയർ മഗ്, ഹെയർ കണ്ടിഷ്ണർ, ചെറിയ സാനിറ്ററി നാപ്കിൻ, ഒരു കിലോ പഴം , സോക്സ് ഇന്നലത്തെ ബാക്കി വാങ്ങുന്ന സാധനനങ്ങൾ ഫ്രീ അല്ല എന്നാണ് മനസിലായത്. ഇത് ആളുകളെ പറ്റിക്കാനുള്ള പുതിയ തന്ത്രമാണെന്നാണ് താരത്തിന്റെ ആരോപണം. ബിഗ് ബസാറിൽ നടക്കുന്നത് ബിഗ് തട്ടിപ്പാണ് എന്ന് പറഞ്ഞു തന്റെ ഫേസ്ബുക്ക് പേജിൽ ഫോട്ടോകൾ സഹിതം പോസ്റ്റിട്ടാണ് കിഷേർ സത്യ താൻ വഞ്ചിതനായ വിവരം വ്യക്തമാക്കിയത്.
കിഷോർ സത്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
ബിഗ് ബസാറിൽ ബിഗ് തട്ടിപ്പ്
ബിഗ് ബസാർ ജൂൺ മാസം ഒരു ഓഫർ വച്ചിരുന്നു. ജൂൺ 1 മുതൽ 8 വരെയുള്ള സമയത്തു 2500 രൂപക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ജൂൺ 9 മുതൽ 30 വരെയുള്ള സമയത്തു 2000 രൂപയുടെ ക്യാഷ്/ബോണസ് വൗച്ചർ ഉപയോഗിക്കാം. ഇതായിരുന്നു ഓഫർ. ഞാൻ ഉൾപ്പെടെ പലരും ഇതിൽ ആകൃഷ്ടരായി ഷോപ് ചെയ്ത് വൗച്ചർ വാങ്ങി. ഇന്നലെ അത് ഉപയോഗിക്കാനാണുള്ള അവസാന ദിവസം ആയതു കൊണ്ടു വൈകിട്ട് ഓടിപ്പിടിച്ചു ബിഗ് ബസാറിൽ എത്തി. ക്യാഷ് വൗച്ചർ ഉപയോഗിക്കാവുന്ന ചുരുക്കം സാധനങ്ങളെ ഉള്ളൂ. ബാക്കിയെല്ലാം ബോണസ് വൗച്ചറുകൾ ആയിരുന്നു. ഉദാഹരണത്തിന് 1400 രൂപയുടെ ബഫാലോ ജീൻസ് വാങ്ങിയാൽ 300 രൂപ കുറച്ചു കിട്ടും ! അല്ലെങ്കിൽ 1400 രൂപയുടെ ലീ കൂപ്പർ ഷർട് വാങ്ങിയാൽ 200 രൂപ കുറവ്
ക്യാഷ് വൗച്ചർ ഉപയോഗിച്ചു വാങ്ങാവുന്ന സാധനങ്ങളുടെ ലിസ്റ് കേട്ടാൽ നിങ്ങൾ ഞെട്ടും, നാണം കേടും 40 ഗ്രാമിന്റെ 5 പെപ്സോടെന്റ് ടൂത് പേസ്റ്റ്. മൊത്തം വില രൂപ 50 ! 105 രൂപയുടെ ഒരു ബീർ മഗ് 30 0 രൂപയുടെ 80 ഗ്രാം ഓട്സ് സോഫി എന്ന കമ്പനിയുടെ 'നോട് ഫോർ സെയിൽ' എന്നെഴുതിയ 2(എണ്ണം) സാനിറ്ററി നാപ്കിൻ ! ഡോവ്-ന്റെ 83 രൂപയുടെ 80 മില്ലി ലിറ്ററിന്റെ ഹെയർ കണ്ടിഷണർ ! ഇനി ഒരു കിലോ നേത്രപ്പഴം !. 'ക്യാഷ് വൗച്ചർ തീർന്നു. മൊത്തം മൂല്യം കഷ്ട്ടിച്ചു 300 രൂപ മാത്രം ബാക്കി 1700 രൂപയും വിലപിടിപ്പുള്ള മറ്റ് സാധനങ്ങൾ വാങ്ങിയാൽ കിട്ടുന്ന ഡിസ്കൗണ്ട് മാത്രം 2500 രൂപയ്ക്ക് സാധനം വാങ്ങിയാൽ 2000 രൂപക്ക് ഫ്രീ എന്ന് കേട്ടയുടൻ മുന്നും പിന്നും നോക്കാതെ എടുത്തു ചാടിയ എന്റെ ആക്രാന്തത്തിന്റെ പരിണിത ഫലം എന്ന് കരുതി ഈ കിട്ടിയ പണിയുടെ ഉത്തരവാദിത്തം സ്വയം ശിരസാ വഹിക്കട്ടെ!
അടുത്ത ബിഗ് തട്ടിപ്പിന്റെ കഥ വരുന്നതേയുള്ളൂ. ഞാൻ ക്യാഷ് വൗച്ചർ ഉപയോഗിച്ചു വാങ്ങാവുന്ന ഒരു കിലോ നേന്ത്രപ്പഴത്തിനായി(വൗച്ചറിൽ BABANA എന്ന് വെണ്ടക്ക അക്ഷരത്തിൽ എഴുതിയത് കൂടാതെ മഞ്ഞ തൊലിയുള്ള നാടൻ നേന്ത്രപ്പഴത്തിന്റെ പടവും അടിച്ചിട്ടുണ്ട്) കൗണ്ടറിൽ ചെന്നപ്പോൾ പറയുന്നു ഓഫർ ഇതിനല്ല 'റോബസ്റ്റാ ' പഴത്തിനാണ് എന്ന്. ഞാൻ തർക്കിച്ചു. അവർ സമ്മതിച്ചില്ല, ബന്ധപ്പെട്ട അധികാരികളോട് സംസാരിക്കണമെന്നായി ഞാൻ അവരുടെ ഡി. എമ്മുമായി ഫോണിൽ സംസാരിക്കുന്നു.അപ്പോൾ കേശവദാസപുരം ശാഖയുടെ ഒരു അധികാരി പ്രശ്ന പരിഹാരത്തിനായി എത്തി.
അദ്ദേഹവും മറ്റുള്ളവരുടെ പല്ലവി ആവർത്തിക്കുന്നു ഈ ഓഫർ നേന്ത്രപ്പഴത്തിനല്ല റോബസ്റ്റാക്കാണ് . ഞാൻ ചോദിച്ചു,എങ്കിൽ ഇതിൽ ബനാന എന്നതിന് പകരം റോബസ്റ്റാ എന്നല്ലേ പ്രിന്റ് ചെയ്യേണ്ടത് എന്ന് ?! അദ്ദേഹം പറയുന്നു റോബസ്റ്റായ്ക്കും ബനാന എന്നാണ് പറയുന്നതെന്ന്. പക്ഷെ റോബസ്റ്റാ പഴങ്ങൾ വച്ചിരുന്ന സ്ഥലത്തു എഴുതി വച്ചിരുന്നതും 'റോബസ്റ്റാ' എന്നായിരുന്നു.' BABANA ' എന്നല്ലായിരുന്നു. നേന്ത്രപ്പഴത്തിന്റെ ചുവട്ടിൽ ഇംഗ്ലീഷിൽ 'NENDRAN ' എന്നുമായിരുന്നു എഴുതി വച്ചിരുന്നത് . അവയുടെ ചിത്രങ്ങളും ഇതോടൊപ്പം കൊടുക്കുന്നു. എന്നിട്ടും 'ബനാന ' എന്ന് അച്ചടിച്ചിരുന്നത് 'റോബസ്റ്റാ' ആണെന്ന വാദത്തിൽ അവർ ഉറച്ചു നിൽക്കുകയും നേന്ത്രപ്പഴം എടുക്കാൻ എന്നെ അനുവദിക്കുകയും ഉണ്ടായില്ല. ഈ സംസാരം മുറുകി കൊണ്ടിരുന്നപ്പോൾ അവിടുത്തെ ഒരു അതി ബുദ്ധിശാലി നേരത്തെ 'റോഡാസ്റ്റാ' എന്ന് വച്ചിരുന്ന ബോർഡിന്റെ താഴെ ബ്രാക്കറ്റിൽ 'ബനാന' എന്ന് എഴുതി ചേർത്തു! അപ്പോൾ പിന്നെ എന്തിനീ കള്ളത്തരം ?! ഇവരുടെ ഓഫർ കൂപ്പൺ പ്രിന്റ് ചെയ്യുമ്പോൾ നേന്ത്രപ്പഴത്തിന്റെ വില ഏതാണ്ട് 30 രൂപ ആയിരിക്കണം.(അതാണ് പ്രിന്റ് ചെയ്തിരിക്കുന്നത്) പക്ഷെ ഇന്നലത്തെ നേന്ത്രപ്പഴത്തിന്റെ ബിഗ് ബസാർ വില 67 രൂപയും റോബസ്റ്റായുടെ വില 42 രൂപ. അപ്പോൾ ഒരു കിലോ നേന്ത്രപ്പഴം30 രൂപക്ക് കൊടുക്കുമ്പോൾ ഒരു കിലോയിൽ കമ്പനി നഷ്ട്ടം 37 രൂപ. അപ്പോൾ പിന്നെ തന്ത്രപൂർവം റോബസ്റ്റക്കാണ് ഓഫർ എന്ന് പറഞ്ഞു പറ്റിക്കുക. ഒരു കിലോ നേന്ത്രപ്പഴത്തിന്റെ പേരിൽ എന്നെപ്പോലെ ആരും വാശി പിടിക്കണം എന്നില്ലല്ലോ. ഈ ഓഫർ നേന്ത്രപ്പഴത്തിനല്ല റോബസ്റ്റാക്കാണ് എന്ന് രേഖാമൂലം എനിക്ക് എഴുതി തരണം എന്ന് പറഞ്ഞപ്പോൾ ഒരു വെള്ള പേപ്പറിൽ ഈ ഓഫർ 'റോബസ്റ്റാ ബനാനാക്ക്' എന്ന് യാതൊരു മടിയും കൂടാതെ എഴുതി സീൽ വച്ചു തന്നതും ഇതോടൊപ്പം കൊടുക്കുന്നു.
പ്രിയപ്പെട്ടവരെ, ഇതോടൊപ്പം കൊടുത്തിട്ടുള്ള കൂപ്പണിലെ 'ബനാന' എന്ന അക്ഷരങ്ങളും കൊടുത്തിരിക്കുന്ന ചിത്രവും നേന്ത്രപ്പഴത്തിന്റെയാണോ അതോ റോബസ്റ്റാ പഴത്തിന്റെ ആണോ എന്ന് എനിക്കൊന്ന് പറഞ്ഞു തരിക. പിന്നെ കേരളത്തിൽ ഏതെങ്കിലും കടയിൽ പോയി ഒരു കിലോ ബനാന എന്ന് ചോദിച്ചാൽ ഒരു കിലോ റോബസ്റ്റാ പഴം ഏതെങ്കിലും കടക്കാരൻ എടുത്തു കൊടുക്കുമോ ?!
ചിത്രത്തിൽ കാണുന്ന 'BABANA' പഴം റോബസ്റ്റായുടേത് ആണെങ്കിൽ എനിക്കാണ് തെറ്റിയതെന്നു ഞാൻ വിശ്വസിച്ചുകൊള്ളാം. അതുപോലെ ഏതെങ്കിലും കടയിൽ; നിന്നും ഒരു കിലോ ' ആഅചഅചഅ' എന്ന് പറയുമ്പോൾ ഒരു കിലോ റോബസ്റ്റാ പഴം കിട്ടിയാലും ഞാൻ എന്റെ വാദം ഇവിടെ അവസാനിപ്പിച്ചു കൊള്ളാം. അല്ലാത്തപക്ഷം ഈ തട്ടിപ്പിനെതിരെ ഞാൻ മുന്നോട്ടു പോവും. ഉറപ്പ്. എന്നെപ്പോലെയുള്ള ഓരോ ഉപഭോക്താവിന്റെയും അഭിപ്രായവും സഹകരണവും ഈ കാര്യത്തിൽ പ്രതീക്ഷിച്ചുകൊണ്ട്
ആരോടും പരിഭവമില്ലാതെ പരാതിപൂർവം
കിഷോർ സത്യ
വാൽക്കഷ്ണം: ന്യൂസ് പേപ്പർ, പഴയ പാത്രങ്ങൾ, ഉപകരണങ്ങൾ, ഇ-മാലിന്ന്യം ഒക്കെ വലിയ വിലയ്ക്കു എടുത്തു ഇതുപോലെ കൂപ്പൺ കൊടുക്കുന്ന ഒരു പരിപാടി കുറച്ചു നാൾ മുൻപ് ഇവിടെ ഉണ്ടായിരുന്നു. ജനങ്ങൾ അത് നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ വാങ്ങിക്കൂട്ടിയ ഈ മാലിന്യമെല്ലാം വഴിയിൽ എവിടെയോ കൊണ്ട് ഡംപ് ചെയ്തു തിരുവനന്തപുരം നഗരസഭ അതു കണ്ട് പിടിച്ച 25000 രൂപ പിഴ അടപ്പിച്ച ഒരു പുലിവാൽ ഇപ്പോ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ ചൂട് മാറുന്നതിനു മുൻപാണ് ഈ അടുത്ത തട്ടിപ്പ് പണി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്