അഭിമുഖം നടത്തിയപ്പോൾ ഒന്നാം സ്ഥാനത്ത് വന്നത് ആലപ്പുഴയിലെ പാർട്ടി ബന്ധു; ആറാം സ്ഥാനത്ത് വന്ന ഭാര്യാ ബന്ധുവിനു വേണ്ടി ശ്രമം നടത്തിയത് സിപിഎം യൂണിറ്റിലെ ഉന്നതനും; റാങ്ക് ലിസ്റ്റ് അട്ടിമറി വാർത്ത നൽകിയത് മറുനാടൻ; ഹൈക്കോടതിയെ സമീപിച്ച് ഉദ്യോഗാർഥിയും; അഭിമുഖവേളയിൽ നൽകിയ മാർക്ക് ഉടനടി ഹാജരാക്കാൻ ഉത്തരവിട്ടു ഹൈക്കോടതിയും; കേസ് നാളെ വീണ്ടും പരിഗണിക്കും; കെഎംഎംഎൽ നിയമനം അട്ടിമറിക്കാനുള്ള ശ്രമത്തിനു ഹൈക്കോടതിയുടെ മൂക്കുകയർ
എം മനോജ് കുമാർ
തിരുവനന്തപുരം: കെഎംഎംഎൽ എക്സിക്യുട്ടീവ് ട്രെയിനി പോസ്റ്റിലേക്കുള്ള നിയമനം അട്ടിമറിക്കാനുള്ള ശ്രമത്തിനു ഹൈക്കോടതിയുടെ മൂക്കുകയർ. അഭിമുഖം, ഗ്രൂപ്പ് ഡിസ്ക്കഷൻ എന്നിവയിൽ ഉദ്യോഗാർത്ഥികൾക്ക് നൽകിയ മാർക്ക് അടിയന്തിരമായി ഹാജരാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. നിയമനത്തിൽ അട്ടിമറി സാധ്യത നിലനിൽക്കുന്നുവന്നു ചൂണ്ടിക്കാട്ടി ഫൈനൽ ലിസ്റ്റിൽ വന്ന പത്തുപേരിലുള്ള നയന എസ് രാജീവ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഈ കാര്യത്തിലുള്ള ഹൈക്കോടതി ഉത്തരവ് വന്നത്.
കേരളാ മിനറൽസ് ആൻഡ് മെറ്റൽസിലെ എക്സിക്യുട്ടീവ് ട്രെയിനി പോസ്റ്റിലേക്കുള്ള നിയമനത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി മാർച്ച് അഞ്ചിന് മറുനാടൻ വിശദമായ വാർത്ത നൽകിയിരുന്നു. ഇതേ ദിവസം തന്നെയാണ് ഉദ്യോഗാർഥിയും ഹൈക്കോടതിയെ സമീപിച്ചത്. ഒമ്പതിന് ഹൈക്കോടതി കേസ് പരിഗണിച്ചു. അടിയന്തിരമായി മാർക്കിന്റെ ടാബുലേഷൻ ഹാജരാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇന്നലെ കേസ് വീണ്ടും പരിഗണിക്കേണ്ടിയിരുന്നെങ്കിലും കെഎംഎംഎൽ സമയം നീട്ടി ചോദിച്ചതിനാൽ കേസ് നാളെ വീണ്ടും പരിഗണിക്കും.
നിയമനങ്ങളിലേക്കുള്ള അഭിമുഖം നടന്നാൽ ഇരുപത്തിനാല് മണിക്കൂറിൽ റിസൽട്ട് പബ്ലിഷ് ചെയ്യണം എന്ന് സർക്കാർ ഉത്തരവ് തന്നെ നിലവിലുണ്ട്. മാർക്ക് പബ്ലിഷ് ചെയ്യണം. ഫൈനൽ ലിസ്റ്റ് പിന്നെ പബ്ലിഷ് ചെയ്താലും മതി. കെഎംഎംഎൽ ഇത് ലംഘിച്ചിരുന്നു. 2018 ജനുവരിയാണ് ഒഴിവുകളിലേക്കുള്ള നോട്ടിഫിക്കേഷൻ വന്നത്. എക്സാം നടന്നത് കഴിഞ്ഞ വർഷം ജനുവരിയും. അഭിമുഖം നടന്നത് കഴിഞ്ഞ വർഷം ഫെബ്രുവരിയും. ഇപ്പോൾ ഒരു വർഷം കഴിഞ്ഞും റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അട്ടിമറി സാധ്യത മനസിലാക്കിയാണ് ഉദ്യോഗാർഥി ഹൈക്കോടതിയെ സമീപിച്ചത്.
കെഎംഎംഎൽ എക്സിക്യുട്ടീവ് ട്രെയിനി പോസ്റ്റിലേക്കുള്ള നിയമനത്തിനു മുപ്പത് പേരാണ് പരിഗണിക്കപ്പെട്ടത്. അതിൽ പത്തുപേർ ഫൈനൽ ലിസ്റ്റിൽ വന്നു. ഈ ലിസ്റ്റാണ് അട്ടിമറിക്കാൻ കെഎംഎംഎല്ലിൽ നിന്നും ശ്രമം നടന്നത്. കെഎംഎംഎൽ യൂണിയനിലെ ഉന്നതന്റെ ഭാര്യ ബന്ധുവിനെ തിരുകി കയറ്റാനാണ് ശ്രമം നടന്നത്. പക്ഷെ മറുനാടൻ വാർത്ത നൽകിയതോടെ സംഭവം പുറത്തറിഞ്ഞു. ഇതോടെയാണ് ഉദ്യോഗാർഥി ഹൈക്കോടതിയെ സമീപിച്ചത്. നിയമനത്തിലെ മാർക്ക് ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കെഎംഎംഎൽ പെട്ടിരിക്കുകയാണ്. വാർത്ത വന്നതോടെ ഇന്റർവ്യൂ ബോർഡ് ഫൈനൽ മാർക്ക് ലിസ്റ്റിൽ ഒപ്പിടാൻ മടിക്കുകയാണ്. എന്തെങ്കിലും പ്രശ്നം വന്നാൽ അത് തങ്ങൾക്ക് നേരെ തിരിയും എന്നുള്ളതുകൊണ്ടാണ് ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ ഫൈനൽ ലിസ്റ്റിൽ ഒപ്പിടാൻ മടിക്കുന്നത്. പ്രശ്നം ഹൈക്കോടതിക്ക് മുൻപാകെയായതിനാൽ മാർക്ക് ടാബുലേഷൻ ഹൈക്കോടതി പരിശോധിക്കുകയും ചെയ്യും. ഇതോടെയാണ് കെഎംഎംഎൽ വെട്ടിലായത്. കേന്ദ്ര-സംസ്ഥാന പ്രതിനിധികൾ അടക്കമുള്ള നാല് പേരാണ് ഇന്റർവ്യൂ ബോർഡിലുള്ളത്. ഇവർ നൽകിയ പേരുകൾ അട്ടിമറിച്ച് താത്പര്യമുള്ളവരുടെ പേരുകൾ എഴുതി ചേർക്കാനാണ് ശ്രമം നടന്നത്. പ്രശ്നത്തിൽ സിപിഎമ്മിൽ നിന്നും തന്നെ വടംവലികളുണ്ട്. ഒന്നാംസ്ഥാനത്ത് വന്നത് ആലപ്പുഴ ജില്ലയിലെ പാർട്ടി ബന്ധുവാണ്. ആറാമത് വന്നത് കെഎംഎല്ലിലെ സിപിഎം യൂണിയൻ നേതാവിന്റെ ഭാര്യാ ബന്ധുവും. ഭാര്യാ ബന്ധുവിനെ ഒന്നാംസ്ഥാനത്ത് പ്രതിഷ്ടിക്കാനാണ് ശ്രമം നടന്നത്. ഇത് മനസിലാക്കി ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയും പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ആലപ്പുഴ സിപിഎം ആവശ്യപ്പെട്ടത് അഭിമുഖത്തിൽ ഒന്നാമത് വന്നയാൾക്ക് തന്നെ ഒന്നാമതായി പരിഗണിക്കുക. അതിൽ അട്ടിമറി നടത്തരുത്. കെഎംഎംഎല്ലിൽ നടക്കുന്ന നീക്കം മുൻകൂട്ടി അറിഞ്ഞാണ് സിപിഎം ജില്ലാ സെക്രട്ടറി പ്രശ്നത്തിൽ ഇടപെട്ടത് എന്നാണ് അറിയാൻ കഴിഞ്ഞത്.
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ എക്സിക്യുട്ടീവ് ട്രെയിനി (പേഴ്സണൽ) പോസ്റ്റിലേക്കുള്ള നിയമനം അട്ടിമറിക്കപ്പെടാൻ നടക്കുന്ന നീക്കങ്ങൾ മനസിലാക്കിയാണ് ഈ പ്രശ്നത്തിൽ മറുനാടൻ വാർത്ത നൽകിയത്. ഈ നിയമനവുമായി ബന്ധപ്പെട്ട് കെഎംഎംഎല്ലിൽ തയ്യാറായ റാങ്ക്ലിസ്റ്റ് അട്ടിമറിക്കാനാണ് അണിയറയിൽ നീക്കം നടക്കുന്നത്. നാല്പത് ലക്ഷത്തോളം രൂപ കൈമറിഞ്ഞ ഇടപാടാണ് നിയമന അട്ടിമറിയുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. വ്യവസായമന്ത്രി അറിയാതെ ഓഫീസിലെ ഉന്നതരിൽ ചിലരാണ് നിയമന അട്ടിമറിക്ക് ചുക്കാൻ പിടിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രശ്നം ആലപ്പുഴ സിപിഎമ്മിൽ പുകയുന്നുമുണ്ട്. നിലവിൽ ഒരു റാങ്ക് ലിസ്റ്റ് അണിയറയിൽ തയ്യാറായിട്ടുണ്ട്. അതിൽ പാർട്ടി ബന്ധുതന്നെയാണ് ഒന്നാമത് ഉള്ളത്. ഈ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് യൂണിയൻ നേതാവിന്റെ ഭാര്യ ബന്ധുവിനെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ടിച്ച് പുതിയ ലിസ്റ്റ് ഇറക്കാനാണ് നീക്കം നടക്കുന്നത്. ഇതിനായി ഇന്റർവ്യൂ ബോർഡിനെ സ്വാധീനിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. നടന്നിരുന്നു. എച്ച്എൽഎല്ലിലെ എച്ച് ആർ വകുപ്പിലെ ഉദ്യോഗസ്ഥ,ഇൻഡസ്ട്രിയൽ വകുപ്പിലെ ഉദ്യോഗസ്ഥ, മീറ്റർ കമ്പനിയിലെ ഉദ്യോഗസ്ഥൻ, കെഎംഎംഎൽ ജിഎം എന്നിങ്ങനെ നാല് പേരാണ് ഇന്റർവ്യൂ ബോർഡ്. ഈ ഇന്റർവ്യൂ ബോർഡിനെ തന്നെ സ്വാധീനിച്ച് പുതിയ ലിസ്റ്റ് ഇറക്കാനാണ് ശ്രമം നടക്കുന്നത്. റാങ്ക് ലിസ്റ്റ് പുറത്ത് വരാത്തത് ഇതിനു ബലം പകരുന്നുമുണ്ട്.
2018 ജനുവരിയാണ് ഒഴിവുകളിലേക്കുള്ള നോട്ടിഫിക്കേഷൻ വന്നത്. എക്സാം നടന്നത് കഴിഞ്ഞ വർഷം ജനുവരിയും. അഭിമുഖം നടന്നത് കഴിഞ്ഞ വർഷം ഫെബ്രുവരിയും. എന്നാൽ അക്കൗണ്ട്സിലെ നിയമനത്തിനു റാങ്ക് ലിസ്റ്റ് വരുകയും ഈ പോസ്റ്റിൽ നിയമനം നടക്കുകയും ചെയ്തു. എന്നാൽ എക്സിക്യുട്ടീവ് ട്രെയിനി (പേഴ്സണൽ ) എന്ന എച്ച് ആർ പോസ്റ്റിലേക്ക് ടെസ്റ്റും അഭിമുഖവും നടന്നെങ്കിലും ഇതുവരെ റാങ്ക് ലിസ്റ്റ് പുറത്ത് വിട്ടിട്ടില്ല. സിപിഎം യൂണിയൻ നേതാവിന്റെ ഭാര്യാ ബന്ധുവിനെ പോസ്റ്റ് ചെയ്യാനാണ് ഇത്രയും നാൾ റാങ്ക് ലിസ്റ്റ് പുറത്ത്വിടാത്തത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഒന്നാം സ്ഥാനത്ത് പാർട്ടി ബന്ധുവായതിനാൽ ഭാര്യ ബന്ധുവിന്റെ നിയമനം ഉറപ്പിക്കാൻ ലക്ഷങ്ങൾ കൂടി ഈ കാര്യത്തിൽ ചെലവിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ റാങ്ക് ലിസ്റ്റ് പുറത്തും വന്നില്ല. ഇപ്പോൾ ധൃതിയിൽ സിപിഎം യൂണിയൻ നേതാവിന്റെ ബന്ധുവിനെ ഒന്നാം സ്ഥാനത്ത് പ്രതിഷ്തിച്ചുള്ള റാങ്ക് ലിസ്റ്റ് ഇറക്കാനാണ് ശ്രമം നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് വാർത്ത പുറത്ത് വന്നതും.
ഇതാദ്യമായല്ല കെഎംഎംഎല്ലിൽ നിയമന അട്ടിമറി നടക്കുന്നത്. എക്സിക്യൂട്ടീവ് ട്രെയിനി (കെമിക്കൽ) തസ്തികയിലേക്കുള്ള ഇന്റർവ്യൂവിന് നിയമവിരുദ്ധമായി കൂടുതൽ മാർക്ക് നിശ്ചയിച്ച് നിയമനങ്ങൾ നടത്തിയതിൽ കമ്പനി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. പക്ഷെ നിയമനം റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടില്ല. എഴുത്തു പരീക്ഷയിൽ 44.75 മാർക്കോടെ ഏഴാം റാങ്ക് ലഭിച്ച ഹർജിക്കാരനെ പിന്തള്ളി 27.75 മാർക്ക് വാങ്ങിയ 33-ാം റാങ്കുകാരനെയും 21.25 മാർക്ക് നേടിയ 48-ാം റാങ്കുകാരനെയും നിയമിച്ചെന്നായിരുന്നു ആക്ഷേപം. ഇന്റർവ്യൂവിൽ ഉയർന്ന മാർക്ക് നൽകിയാണ് ഇവരെ നിയമിച്ചതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഹർജിക്കാരന് അഭിമുഖത്തിന് 20 മാർക്ക് ലഭിച്ചപ്പോൾ മറ്റുള്ളവർക്ക് യഥാക്രമം 44, 46 മാർക്കുകൾ ലഭിച്ചിരുന്നു.
ഇതോടെയാണ് പ്രശ്നം കോടതി കയറിയത്. മുൻവർഷങ്ങളിൽ എഴുത്തു പരീക്ഷയ്ക്ക് 100 മാർക്കും ഇന്റർവ്യൂവിന് 20 മാർക്കുമായിരുന്നെങ്കിൽ എഴുത്തു പരീക്ഷയ്ക്കും അഭിമുഖത്തിനും 50 മാർക്ക് വീതമാണ് നിശ്ചയിച്ചത്. ഇതു നിലവിലെ ചട്ടത്തിന് വിരുദ്ധമാണെന്നും ഇന്റർവ്യൂ നിലനിൽക്കില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഈ നിയമന അട്ടിമറിയുടെ പൊടിപടലങ്ങൾ മായുന്നതിനു മുൻപ് തന്നെയാണ് കെഎംഎംഎല്ലിൽ നിന്നും വീണ്ടും നിയമന അട്ടിമറി വിവാദം ഉയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്