മലയുടെ ഒരു ഭാഗവും മലവെള്ളവും ഇരച്ചെത്തിയപ്പോൾ നിലവിളിച്ചുകൊണ്ട് ഓടിമാറിയതിനാൽ ജീവൻ രക്ഷപെട്ടു; നാല് കുടുംമ്പങ്ങളിലെ 20 ലേറെപ്പേർക്ക് രക്ഷയായത് തെങ്ങിൽ തടഞ്ഞുനിന്ന ചീനിമരം; അപകടഭീഷണി നിലനിൽക്കുന്നതിനാൽ സുരക്ഷിത താവളവുമില്ല; ഉരുൾപൊട്ടലുണ്ടായ വലിയ ക്ണാച്ചേരിയിൽ ഇപ്പോഴും വൻദുരന്തസാധ്യത; ഭീതിയുടെ ദിനരാത്രങ്ങൾ കഴിച്ചുകൂട്ടി പ്രദേശവാസികൾ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: നാനൂറ് അടിയോളം മുകളിൽ നിന്നും മലയുടെ ഒരു ഭാഗവും മലവെള്ളവും ഇരച്ചെത്തിയപ്പോൾ നിലവിളിച്ചുകൊണ്ട് ഓടിമാറിയതിനാൽ ജീവൻ രക്ഷപെട്ടു. നാല് കുടുംമ്പങ്ങളിലെ 20 ലേറെപ്പേർക്ക് രക്ഷയായത് തെങ്ങിൽ തടഞ്ഞുനിന്ന ചീനിമരം. മലവെള്ളപ്പാച്ചിലിൽ വീടിന് കേടുപാടുകൾ നേരിട്ടവർ താമസസ്ഥലത്തിനായിനെട്ടോട്ടത്തിൽ. അപകട ഭീഷിണി നിലനിൽക്കുന്നതിനാൽ സുരക്ഷിത താമസസൗകര്യം ഒരുക്കണമെന്നും പരക്കെ ആവശ്യം. സർക്കാരിന്റെ കനിഞ്ഞില്ലങ്കിൽ വലിയ ക്ണാച്ചേരിയിൽ വൻദുരന്തത്തിന് സാധ്യതയെന്നും വെളിപ്പെടുത്തൽ.
കുട്ടമ്പുഴ പഞ്ചായത്തിലെ 12-ാം വാർഡിൽപ്പെടുന്ന വലിയ ക്ണാച്ചേരി നിവാസികളിലേറെപ്പേരും ഇപ്പോൾ ഭീതിയുടെ നിറവിലാണ് ദിനരാത്രങ്ങൾ തള്ളിനീക്കുന്നത്.കഴിഞ്ഞ 17-ന് ഇവിടെ ഉണ്ടായ അതീഭീകരമായി ഉരുൾപൊട്ടലാണ് മേഖലയിലാകെ ഭീതിവിതച്ചിട്ടുള്ളത്. പ്രളയ ഭീതിയിൽ കേരളം വിറച്ച നാളുകളിലുണ്ടായതും ഭാഗ്യം കൊണ്ടുമാത്രം വൻ ദുരന്തം വഴിമാറിപ്പോവുകയും ചെയ്ത സംഭവം ഇനിയും പുറത്തറിഞ്ഞിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയം.
ഇവിടെ കൂറ്റൻ മലകളുടെ താഴ്വാരത്തായി ഇവിടെ 50-ളം കുടുംമ്പങ്ങൾ താമസിക്കുന്നുണ്ട്. രാവിലെ 7.30 തോടടുത്ത സമയത്ത് മുഴക്കത്തോടെയാണ് മലയും മരങ്ങളും മലവെള്ളത്തോടൊപ്പം താഴേയ്ക്ക് എത്തിയതെന്നും ഇതുകണ്ട് തങ്ങൾ നിലവിളിച്ചുകൊണ്ട് മക്കളെയും കൊണ്ട് വീടുകളിൽ നിന്നും ഓടി മാറിയതിനാലാണ് ജീവൻ രക്ഷപെട്ടതെന്നാണ് താഴെ താമസിച്ചിരുന്ന കുടുംമ്പാംഗങ്ങളുടെ വെളിപ്പെടുത്തൽ. പ്രദേശവാസികളായ ജോയി,പവിത്രൻ എന്നിവരുടെ കൃഷി ഭൂമിയും വീടുകളും നശിച്ചു.കൃഷി ഭൂമിയിൽ നിന്നുള്ള നാമമാത്രമായ വരുമാനം കൊണ്ടാണ് തങ്ങൾ ജീവിതം തള്ളി നീക്കിയിരുന്നതെന്നും ഇത് നശിക്കുകയും കല്ലുംമണ്ണും കയറി വീട് താമസയോഗ്യമല്ലാതെ ആകുകയും ചെയ്തതോടെ തങ്ങൾ പെരുവഴിയിലായ അവസ്ഥയിലാണെന്നും ഇവർ പറഞ്ഞു.
ശക്തമായ മഴ പെയ്താൽ വീണ്ടും ഇവിടെ ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.മലമുകളിൽ ഭൂമി വിണ്ടുകീറിയ നിലയിലാണെന്നും ഇളക്കം തട്ടിയാൽ എത് നിമിഷവും താഴേയ്ക്ക് പതിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ തങ്ങൾക്ക് സുരക്ഷിതമായ താമസ സൗകര്യം തരപ്പെടുത്താൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നുമാണ് ഇവിടുത്തുകാരുടെ പ്രധാന ആവശ്യം. മലമുകളിൽ നിന്നും വെള്ളത്തിനൊപ്പമെത്തിയ വൻ ചീനിമരം താഴെ പവിത്രന്റെ പുരയിടത്തിലെ തെങ്ങിൽ തടഞ്ഞുനിന്നു.ഇതോടെ വെള്ളം ഗതി മാറി ഒഴുകി.ഇതായിരുന്നു ദുരന്തത്തിന്റെ ആക്കം കുറയാൻ പ്രധാന കാരണം.ഇത്തരത്തിൽ സംഭവിച്ചില്ലായിരുന്നെങ്കിൽ നിരവധി വീടുകളിലെ താമസക്കാർ മണ്ണിനടിയിൽപ്പെടുന്ന സാഹചര്യം സംജാതമാവുമായിരുന്നെന്നാണ് പ്രദേശത്തിന്റെ നിലവിലെ അവസ്ഥയിൽ നിന്നും വ്യക്തമാവുന്നത്.
ഉരുൾ പൊട്ടലിന് ശേഷം നാട്ടുകാരിൽ ഏറെപ്പേരും സമീപത്തെ ദുരിതാശ്വസ ക്യാമ്പിലാണ് കഴിഞ്ഞത്.കഴിഞ്ഞ ദിവസം ക്യാമ്പ് അവസാനിപ്പിച്ചപ്പോൾ 10 കിലോ അരി കിട്ടിയതൊഴിച്ചാൽ ചില്ലിക്കാശിന്റെ സഹായം സർക്കാർ ഭാഗത്തുനിന്നും ലഭിച്ചില്ലന്നും ആരും തങ്ങളെ തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും താമസക്കാർ പറയുന്നു. തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഉത്തരവാദിത്വപ്പെട്ടവർ ഇതുവരെ അറിഞ്ഞിട്ടില്ലന്നാണ് പ്രദേശവാസികൾ ഉറച്ച് വിശ്വസിക്കുന്നത്.നിലവിലെ അവസ്ഥ തുടർന്നാൽ ഇവിടെ വൻ ദുരന്തം തന്നെ സംഭവിക്കാമെന്നും ഇത് തടയാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാവണമെന്നുമാണ് ഇവിടുത്തുകാരുടെ ആവശ്യം.
പ്രദേശത്ത് ആന ശല്യം വ്യാപകമാണ്. പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ആനകളെ തുരത്തിയാണ് ഇവിടുത്തുകാർ ഇതുവരെ കഴിഞ്ഞിരുന്നത്.ഇപ്പോൾ മലമുകളിൽ നിന്നും മരണം ഇരച്ചെത്തുമെന്ന ഭീതിയാണ് ഇവരിലേറെപ്പേരെയും തളർത്തുന്നത്.മാധ്യമ വാർത്തകളിലൂടെ വിവരം അറിഞ്ഞ് ബന്ധപ്പെട്ട അധികൃതർ തങ്ങളേത്തേടി എത്തുമെന്നും ആവശ്യമായതെല്ലാം ചെയ്യുമെന്നുമാണ് ഇപ്പോൾ ഇവിടുത്തുകാരുടെ കണക്കുകൂട്ടൽ.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍