ബ്രിട്ടനിലെ മലയാളി സുഹൃത്തുക്കളുടെ വീക്കെന്റ് ആഘോഷം തർക്കത്തിലെത്തി; അവസാനിച്ചത് കത്തിക്കുത്തിൽ; നെഞ്ചിനു താഴെ കുത്തേറ്റ എറണാകുളം സ്വദേശിയായ മലയാളി യുവാവ് അത്യാസന്ന നിലയിൽ; പൊലീസ് പിടിയിലായ മലയാളിയെ ചോദ്യം ചെയ്യുന്നു; എന്തു സംഭവിച്ചുവെന്നറിയാതെ ആശങ്കപ്പെട്ട് നാട്ടിലെ കുടുംബങ്ങൾ
മറുനാടൻ ഡെസ്ക്
ലണ്ടൻ: വീക്കെന്റ് ആഘോഷത്തിന് ഒത്തുകൂടിയ ചെറുപ്പക്കാരുടെ ഒരു നിമിഷത്തെ വിവേകമില്ലായ്മയിൽ ഒരാളുടെ ജീവൻ അത്യാസന്ന നിലയിൽ എത്തും വിധം അക്രമത്തിലേക്ക് മാറിയ അപൂർവ്വതയാണ് ബ്രിട്ടനിലെ കവൻട്രിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞു പതിവ് വീക്കെൻഡ് പാർട്ടി എന്ന നിലയിൽ ഒത്തുകൂടിയവരിൽ ഒരാളെ സഹപാഠിയും ചിരകാല സുഹൃത്തും ആയ ആളുടെ കുത്തേറ്റതെന്ന സംശയത്തിലാണ് കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ അത്യാസന്ന വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
എന്നാൽ യുവാവ് അപകട നില തരണം ചെയ്തു വരികയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് സംഭവം നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഒത്തു കൂടിയ സൗഹൃദ സംഘം എങ്ങനെയാണു വാക്ക് തർക്കത്തിൽ ഏർപ്പെട്ടതെന്നോ ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചതെന്നോ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. കവൻട്രിയുടെ പ്രാന്ത പ്രദേശമായ വില്ലൻഹാളിലെ സെഡ്ജ്മോർ റോഡിലെ ഒരു വീട്ടിലാണ് സംഭവം അരങ്ങേറിയത്. ഇരുവരും എറണാകുളം സ്വദേശികളും നാട്ടിൽ വച്ചു തന്നെ സുഹൃത്തുക്കളും അടുത്ത നാട്ടുകാരുമാണെന്നാണ് ലഭിക്കുന്ന വിവരം.
കത്തിക്കുത്ത് സംബന്ധിച്ച് കേട്ടറിവുള്ള കാര്യങ്ങളാണ് മലയാളികൾക്കിടയിൽ പരക്കുന്നത്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ പ്രാർത്ഥന ഗ്രൂപ്പിന്റെ വാട്സ്ആപ് മെസേജിലൂടെയാണ് സംഭവം ആദ്യമായി മലയാളികൾ അറിയുന്നത്. നെഞ്ചിനു താഴെയായി ആഴത്തിൽ ഉള്ള മുറിവാണ് യുവാവിന്റെ ആരോഗ്യ സ്ഥിതി വഷളാക്കിയത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എമർജൻസി യൂണിറ്റിലേക്ക് പാരാമെഡിക്കൽ ടീം അടിയന്തിര സന്ദേശം അയച്ചതിനെ തുടർന്ന് ഓൺ കോൾ ഡ്യൂട്ടി ഉണ്ടായിരുന്ന നാലു കൺസൾട്ടന്റുമാർ എത്തിയാണ് അത്യാസന്ന നിലയിലായ യുവാവിന്റെ ജീവൻ തിരികെ പിടിച്ചത്.
വാസ്കുലാർ, കാർഡിയാക്, നെഫ്രോ, ജനറൽ സർജറി കൺസൾട്ടന്റ്മാർ മൂന്നു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയ നടത്തിയാണ് പാൻക്രിയാസിന് സമീപം വരെയെത്തിയ കത്തിമുന ഉണ്ടാക്കിയ മുറിവ് കണ്ടെത്തിയതും ആന്തരിക രക്തസ്രാവം നിയന്ത്രിച്ചതും. ഇതിനിടയിൽ 20 യൂണിറ്റ് രക്തം യുവാവിനു നൽകിയെന്നാണ് വിവരം.
അതിനിടെ നിരവധി പേർ ഇയാളെ കാണാൻ എത്തുന്നുണ്ടെങ്കിലും ഇക്കാരണം കൊണ്ട് തന്നെ ഇൻഫെക്ഷൻ ഉണ്ടായേക്കാം എന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. അമിതമായ തോതിൽ രക്തം സ്വീകരിക്കപ്പെടുന്നവർക്കു പൊടുന്നനെ ഇൻഫക്ഷൻ സാധ്യത ഉള്ളതിനാലാണ് ഈ മുന്നറിയിപ്പ്. നിരീക്ഷണ വിഭാഗത്തിൽ കഴിയുന്ന യുവാവ് മരുന്നുകളോടും മറ്റും അതിവേഗത്തിൽ പ്രതികരിക്കുന്നതിനാൽ ആരോഗ്യം പ്രതീക്ഷിച്ചതിലും വേഗത്തിൽ വീണ്ടെടുത്തേക്കും എന്ന പ്രതീക്ഷയുമുണ്ട്.
മുപ്പതുകാരനായ അജ്ഞാത യുവാവു അപകടാവസ്ഥയിൽ എത്തുന്നുവെന്ന സന്ദേശം സ്വീകരിച്ച മലയാളി ജീവനക്കാർക്ക് പോലും തുടക്കത്തിൽ കുത്തേറ്റത് മലയാളി യുവാവിന് ആണെന്ന് തിരിച്ചറിയാനായിരുന്നില്ല. കവൻട്രി ഹോസ്പിറ്റലിൽ തന്നെ സപ്പോർട്ട് വർക്കറായി ജോലി ചെയ്യുന്ന യുവാവിന്റെ വിശദാംശങ്ങൾ പിന്നീടാണ് ജീവനക്കാർക്ക് ഇടയിലേക്ക് എത്തിയത്. അപ്പോഴേക്കും വാർത്ത കാട്ടുതീ പോലെ മലയാളികൾക്കിടയിൽ പ്രചരിച്ചിരുന്നു.
മലയാളികൾക്കിടയിൽ സാധാരണമായ ഒരു സൗഹൃദ വിരുന്നിന്റെ ഭാഗമായാണ് യുകെ മലയാളികൾക്കിടയിലെ ആദ്യ സംഭവം എന്ന് കരുതപ്പെടുന്ന കത്തിക്കുത്തു ഉണ്ടായത്. നാലംഗ സംഘമാണ് ഉച്ചകഴിഞ്ഞു പ്രതിയെന്നു സംശയിക്കപ്പെടുന്ന യുവാവിന്റെ വീട്ടിൽ ഒത്തുകൂടിയത്. ഇയാളും കുത്തേറ്റയാളും കോളേജിലടക്കം സഹപാഠികൾ ആയിരുന്നെന്നും വിരുന്നിനു ഇടയിൽ ഈ ഓഗസ്റ്റിൽ നാട്ടിൽ എത്തുമ്പോൾ പൂർവ വിദ്യാർത്ഥി സംഗമം അടക്കം നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തിരുന്നതായും അടക്കമുള്ള കാര്യങ്ങളാണ് വെളിയിൽ വരുന്നത്. സംഘത്തിൽ ഉൾപ്പെട്ട മറ്റു രണ്ടു പേരും എന്തൊക്കെ വിശദംശങ്ങളാണ് പൊലീസിന് കൈമാറിയിരിക്കുന്നതെന്നു വ്യക്തമല്ല. സംഭവം റിപ്പോർട്ട് ചെയ്ത കവൻട്രി ടെലഗ്രാഫ് പ്രാദേശിക പത്രത്തിൽ അടക്കം പൊലീസ് എന്തെങ്കിലും സൂചനകൾ പുറത്തു വിട്ടതായും സൂചനയില്ല.
ഭാര്യയും കുഞ്ഞുങ്ങളും അടക്കം വർഷങ്ങൾ ആയി കവൻട്രിയിൽ താമസിക്കുന്ന 36 കാരനായ യുവാവിനാണ് കുത്തേറ്റിരിക്കുന്നത്. ഇയാളുടെ സുഹൃത്തും ജാഗ്വർ ലാൻഡ് റോവറിലെ രണ്ടു വർഷത്തെ ഇൻട്രാ കമ്പനി വിസയിൽ എത്തിയ 37കാരനായ യുവാവാണ് സംഭവത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. ഇയാളുടെ ഭാര്യയും കുഞ്ഞും നാട്ടിലാണ്. ഇയാൾ യുകെയിൽ എത്തിയിട്ട് ഒരു വർഷം പിന്നിടുന്നതേ ഉള്ളബവെന്നും പരിചയക്കാർ പറയുന്നു. എറണാകുളം ജില്ലയിലെ മലയോര പ്രദേശത്തു നിന്നെത്തിയ ഇരുവരുടെയും കുടുംബങ്ങളും പരസ്പരം അറിയുന്നവരാണെന്നാണ് സൂചന. ഇതോടെ കൃത്യമായ വിവരങ്ങൾ അറിയാതെ നാട്ടിലെ രണ്ടു കുടുംബങ്ങളും വേദന പങ്കിടുകയാണ്.
അതിനിടെ സംഭവം അത്യന്തം ഗൗരവമായാണ് വെസ്റ്റ് മിഡ്ലാന്റ്സ് പൊലീസ് കൈകാര്യം ചെയ്യുന്നത്. മലയാളി സൗഹൃദ കൂട്ടായ്മയും സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ ആകസ്മിക തർക്കവും ഒന്നും പരിഗണിക്കാതെ കുത്തേറ്റയാളെ ഇപ്പോഴും പൊലീസ് സംരക്ഷണയിലാണ് ആശുപത്രിയിൽ നിരീക്ഷിക്കുന്നത്. കവൻട്രിയിൽ അടുത്തിടെ ആയി വർദ്ധിച്ച അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് ഈ സംഭവം കാണുന്നത്. രണ്ടു മാസം മുൻപ് 17 കാരനായ സ്കൂൾ വിദ്യാർത്ഥി കത്തിമുനയിൽ കൊല്ലപ്പെട്ടതോടെ ഇനി കവൻട്രിയിൽ ഇത്തരം ഒരു സംഭവം ആവർത്തിക്കാൻ പാടില്ലെന്ന നിശ്ചയ ദാർഢ്യത്തിൽ പൊലീസ് മേധാവി തന്നെ കാര്യങ്ങൾ നിരീക്ഷിക്കവേ ഉണ്ടായ ഈ സംഭവവും കവൻട്രിയിലെ കത്തിക്കുത്തുകളുടെ കൂട്ടത്തിലാണ് പരിഗണിക്കുന്നത്. ഈ വർഷത്തെ പന്ത്രണ്ടാമത്തെ അക്രമ സംഭവമായാണ് മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
അക്രമികൾ വിളഞ്ഞാടുന്നതിനു എതിരെ ബോധവത്കരണം സൃഷ്ടിക്കാൻ ഇത്തരം സംഭവങ്ങളിലൂടെ പിടിച്ചെടുത്ത ഒരു ലക്ഷം കത്തികൾ കൊണ്ട് നിർമ്മിച്ച നൈഫ് ഏഞ്ചൽ പ്രതിമ കവൻട്രിയിൽ എത്തിയതിന്റെ രണ്ടാം നാൾ ഉണ്ടായ അക്രമം ഞെട്ടലോടെയാണ് പൊലീസ് ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുന്നത്. പൊലീസ് പങ്കാളിത്തമുള്ള സ്ട്രീറ്റ് വാച്ചു ഗ്രൂപ്പുകളിൽ പോലും മലയാളികൾ തമ്മിലുണ്ടായ വാക്കേറ്റവും കത്തിക്കുത്തും ചർച്ച ചെയ്യപ്പെടുന്നുണ്ട്. നൈഫ് അറ്റാക്ക് എന്ന തലക്കെട്ടിലാണ് ഈ സംഭവവും ഗ്രൂപ്പിൽ ചർച്ച ചെയ്യപ്പെടുന്നത്.
സ്ട്രീറ്റ് പട്രോൾ വില്ലൻഹാൽ ഗ്രൂപ്പിന്റെ ശ്രദ്ധയ്ക്കാണ് സംഭവം പൊലീസ് ചർച്ച ആക്കിയിരിക്കുന്നതെങ്കിലും മറ്റു ഗ്രൂപ്പുകൾക്കും ജാഗ്രത മുന്നറിയിപ്പു ലഭിച്ചിട്ടുണ്ട്. അടുത്തിടെയായി സ്ട്രീറ്റ് വാച്ചിൽ ഏതാനും മലയാളികളും കവൻട്രി പൊലീസിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. സുരക്ഷിതമായ സമൂഹം എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന സ്ട്രീറ്റ് വാച്ചിന് ഏതു തരത്തിലുള്ള അക്രമവും റിപ്പോർട്ട് ചെയ്യാനുള്ള അവകാശമുണ്ട്. ഇത്തരം ഗ്രൂപ്പുകൾ നൽകുന്ന വിവരങ്ങൾക്ക് പൊലീസ് മുന്തിയ പരിഗണനയും നൽകുന്നുണ്ട്.
കൂടുതൽ മലയാളികളെ ഈ ഗ്രൂപ്പിന്റെ ഭാഗമാക്കണമെന്ന കഴിഞ്ഞ ആഴ്ച വൽസഗ്രീവ് ഗ്രൂപ്പിന് നിർദ്ദേശം ലഭിച്ചതിന്റെ തൊട്ടു പിന്നാലെയാണ് ഗുരുതര സ്വഭാവമുള്ള അക്രമ സംഭവം പുറത്തു വന്നിരിക്കുന്നത്. അമിതമായ മദ്യപാനത്തെ തുടർന്ന് അസോസിയേഷൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായും പരിപാടികൾക്കിടയിലും മറ്റും കയ്യാങ്കളിയും കസേര എടുത്തടിയും ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും കത്തിക്കുത്തിലേക്കു വളർന്ന തരത്തിൽ മലയാളി സമൂഹത്തിന്റെ മാറ്റം കൂടിയാണോ ഈ സംഭവം എന്ന ആശങ്കയും ഇതോടെ ഉയരുകയാണ്. ഈ സംഭവം പുറത്തറിഞ്ഞതോടെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഒരു ചടങ്ങിൽ ഒരു കാരണവശാലും മദ്യം കഴിച്ചെത്തുന്നവരെയോ മദ്യപാന സൽക്കാരം നടത്തുന്നവരെയും അനുവദിക്കുന്നതല്ലെന്ന് ഭാരവാഹികൾ അംഗങ്ങൾക്ക് സന്ദേശം നൽകിക്കഴിഞ്ഞു.
കവൻട്രിയിൽ ഉണ്ടായ സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം നൽകാൻ കഴിയുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
Crimestoppers can be called anonymously on 0800 555 111. Quote log number 1815 of 17 March.
Stories you may Like
- ആർ.ഡി.എക്സിന് ശേഷം പെപ്പെയും സോഫിയ പോളും ഒന്നിക്കുന്നു
- സെൻട്രൽ ജയിലിൽ കഞ്ചാവ്: പ്രതി നസീമടക്കം 6 പേർക്കെതിരെ കുറ്റപത്രം
- നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം; പ്രായപരിധി കർശനമാക്കും; കരുതലിന് സിപിഎം
- പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസ് പ്രതി നസീമടക്കം 6 പേർക്കെതിരെ കുറ്റപത്രം
- പഴംപൊരിയുടെ പേരിൽ കത്തിക്കുത്ത്; ഒരാൾ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്