റോഡുകളുടെ ശോചനീയവസ്ഥ ഹൈക്കോടതിക്ക് മുന്നിലെത്തിയിട്ടും പുല്ലുവില കൽപ്പിക്കാതെ കൊച്ചി കോർപ്പറേഷൻ; കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഭീഷണിയായി റോഡിന്റെ വശങ്ങളിലെ തകർന്ന സ്ലാബുകൾ; ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിട്ടും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ നവീകരണത്തിനായി നടപടിയില്ല; ഏകീകൃത പ്രവർത്തനം വേണമെന്ന് ഹൈക്കോടതി വിമർശിച്ചിട്ടും അനക്കമില്ലാതെ ഭരണകൂടം; മരണക്കുഴികളായി മാറി കൊച്ചിയിലെ റോഡുകൾ
പി.എസ്.സുവർണ
കൊച്ചി :നഗരത്തിലെ ഓരോ റോഡുകളുടെയും അവസ്ഥ ചൂണ്ടിക്കാണിച്ചുള്ള ഹൈക്കോടതിയുടെ വിമർശനം തുടരുകയാണ്. എറണാകുളം മാർക്കറ്റ് റോഡിന്റെ ദുരവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ഇപ്പോൾ ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. മാത്രമല്ല കൊച്ചി കോർപ്പറേഷന്റെ പരിധിയിലുള്ള മാർക്കറ്റ് റോഡിന്റെ ശോചനീയാവസ്ഥ ഇതുവരെയും അധികൃതരുടെ ശ്രദ്ധയിൽപെടാതിരുന്നത് അപഹാസ്യമാണെന്നാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത് എന്നിട്ടും പ്രശ്നത്തിൽ ഇടപെടാത്ത കൊച്ചി കേർപ്പറേഷന്റെ നിരുത്തരവാദിത്തപരമായ സമീപനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. മാർക്കറ്റ് റോഡിന്റെ അവസ്ഥ ചൂണ്ടിക്കാണിച്ച്, പരിഹാരം ഉടൻ വേണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കഴിഞ്ഞ ദിവസം പറഞ്ഞത്.
റോഡിലെ കുണ്ടും കുഴികളും, റോഡിലൂടെയുള്ള ഭാരവാഹനങ്ങളുടെ കടന്നുപോക്കും, ഇരുവശങ്ങളിലുമുള്ള അനധികൃത പാർക്കിങ്ങുകളും എല്ലാമാണ് മാർക്കറ്റ് റോഡിലെ പ്രധാന ഗതാഗത പ്രശ്നത്തിനുള്ള കാരണങ്ങൾ. ഇതിന് പുറമേ റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് കിടക്കുന്നതും ഗുരുതരമായ ഒരു പ്രശ്നമാണ്. സ്ലാബുകൾ തകർന്ന് കിടക്കുന്നതും അപകടങ്ങൾ ക്ഷണിച്ച് വരുത്തും. വളരെ ബുദ്ധിമുട്ട് സഹിച്ചാണ് ദിവസവും മാർക്കറ്റ് റോഡിലൂടെ ആളുകൾ യാത്ര ചെയ്യുന്നത്. മാർക്കറ്റിലേക്കുള്ള പ്രധാന റോഡാണ് ഇത്. അതുകൊണ്ട് തന്നെ പച്ചക്കറികളും മറ്റ് പലചരക്ക് വസ്തുക്കളും കയറ്റിയ വലിയ വാഹനങ്ങളും ഇതിലെ പോവുന്നത് പതിവാണ്. ഇതിന് പുറമേ ചെറിയ ചെറിയ കടകളും വിദ്യാഭ്യാസ സഥാപനവും മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്നുണ്ട്. സ്ഥാപനങ്ങളിലേക്കുള്ള വ്യാപാരികളും, സ്ക്കൂളിലേക്ക് വിദ്യാർത്ഥികളും, അദ്ധ്യാപകരും, മറ്റ് സ്റ്റാഫുകളുമെല്ലാം ഇതേ റോഡിലൂടെയാണ് ദിനവും യാത്ര ചെയ്യുന്നത്. അതിനാൽ തന്നെ ഈ റോഡിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് വളരെ അത്യാവശ്യം തന്നെയാണ്.
റോഡിന്റെ അവസ്ഥ വളരെ മോശമായതിനാൽ തന്നെ മാർക്കറ്റിലെ വ്യാപാരികളായ ഐ.എൻ. അഭിലാഷ്, ബാബു ആന്റണി എന്നിവരാണ് റോഡിന്റെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി ഹാക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയിലാണ് ഇപ്പോൾ കോടതിയുടെ നിർദ്ദേശം വന്നിരിക്കുന്നത്. റോഡ് ഉടൻ നന്നാക്കണം എന്ന് തന്നെയാണ് കോടതിയുടെ നിർദ്ദേശം. അതായത് മാർക്കറ്റ് റോഡിലെ കാനകളുടെ സ്ലാബുകൾ മാറ്റി സ്ഥാപിക്കണമെന്നും. റോഡിന്റെ ടാറിങ് 2 മാസത്തിനുള്ളിൽ നടത്തണമെന്നുമാണ് നഗരസഭയ്ക്ക് ഹൈക്കോടതി നൽകിയിരിക്കുന്ന ഉത്തരവ്. ഇതിന് പുറമേ അനധികൃത പാർക്കിങ്ങും വാഹനപ്രവേശനവും ഒഴിവാക്കാനുള്ള നടപടി വൈകരുതെന്ന് പൊലീസിനോട് നിർദ്ദേശിക്കുകയും ചെയ്തു. മാത്രമല്ല റോഡിന് സമാന്തരമായി ഒരു വശത്ത് പാർക്കിങ്ങും മറുവശത്ത് നോ പാർക്കിങ് ബോർഡും വെയ്ക്കണമെന്നും. രാവിലെ 8 മുതൽ വൈകിട്ട് 8 വരെ ഭാരവാഹനങ്ങൾക്ക് പ്രവേശന നിയന്ത്രണം ഉറപ്പാക്കണമെന്നും പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർ/ഡിസിപി, നഗരസഭാധികൃതർക്കാണ് ചുമതല. ഇതിനായി ട്രാഫിക് റഗുലേറ്ററി അധികാരികളെയും സമീപിക്കാം.
അതേസമയം പൊലീസ്, നഗരസഭ, ട്രാഫിക് റഗുലേറ്ററി അതേറിറ്റി, ട്രാൻസ്പോർട് അഥോറിറ്റി തുടങ്ങി ബന്ധപ്പെട്ടവരെല്ലാം ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂയെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ മറ്റൊരു കേസിലെ നിർദ്ദേശപ്രകാരം കൊച്ചിയിലെ അഴുക്കുചാൽ സമവിധാനത്തിന്റെ കാര്യത്തിൽ സർക്കാർ നേരിട്ട് ഇടപെടുന്ന സാഹചര്യത്തിൽ കൂടുതലൊന്നും പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം മാർക്കറ്റ് റോഡിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ ഡെപ്യൂട്ടി കമ്മിഷണർ സമാന്തര പാർക്കിങ് ഉൾപ്പെടെ ഒട്ടേറെ നിർദ്ദേശങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു. കൂടാതെ ട്രാഫിക് നിയമ ലംഘനത്തെ തുടർന്ന് 163 പെറ്റി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.
മാർക്കറ്റ് റോഡിന്റെ ശോചനീയ അവസ്ഥ ഉടൻ പരിഹരിക്കണമെന്ന കോടതി നിർദ്ദേശം അനുസരിച്ച് ഉടൻ തന്നെ റോഡ് നന്നാകുമെന്നാണ് ഹർജിക്കാരുടെയും റോഡിലൂടെ സ്ഥിരം യാത്രചെയ്യുന്നവരുടെയും വിശ്വാസം. പൊട്ടിപ്പൊളിഞ്ഞ റോഡും, ഗതാഗതക്കുരുക്കുമാണ് ഈ റോഡിലൂടെയുള്ള യാത്ര ബുദ്ധിമുട്ടാക്കുന്നത്. കാൽനട യാത്രക്കാരുൾപ്പെടെ വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. കോടതിയുടെ നിർദ്ദേശമനുസരിച്ച് പെട്ടെന്നു തന്നെ റോഡ് നന്നാക്കുകയും, ഇതിന് പുറമേ കേടതി പറഞ്ഞ നിയന്ത്രണങ്ങളും കൊണ്ടുവന്നാൽ മാർക്കറ്റ് റോഡിലൂടെ ഇനി ജനങ്ങൾക്ക് തടസമില്ലാതെ യാത്ര ചെയ്യാം.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍