നീതിക്ക് വേണ്ടിയുള്ള വിജേഷിന്റെ പോരാട്ടത്തിൽ ചിറ്റിലപ്പള്ളി മുട്ടുമടക്കി; വിജേഷിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും; ഹൈക്കോടതിയിൽ സമ്മതം അറിയിച്ച് വ്യവസായി; വീഗാലാൻഡിലെ ബക്കറ്റ് ഷവർ റൈഡിൽ നിന്ന് വീണ് ശരീരം തളർന്ന യുവാവിന് അമ്പതിനായിരം രൂപയും ഫോട്ടോസ്റ്റാറ്റ് മെഷീനും ഓഫർ ചെയ്ത് കേസ് ഒതുക്കാൻ ശ്രമിച്ച വഞ്ചനക്ക് തിരിച്ചടി ലഭിച്ചത് വർഷങ്ങളുടെ നിയമ പോരാട്ടത്തിന് ഒടുവിൽ
മറുനാടൻ ഡെസ്ക്
കൊച്ചി: വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ വിജേഷിന് നീതി കിട്ടി. പണവും പ്രതാപവമുള്ള വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്കെതിരെ നിയമയുദ്ധം നയിച്ചാണ് നീതി തേടിയത് എന്നതിനാൽ വിജേഷിന്റെ നേട്ടത്തിന്റെ മാറ്റു കൂടുന്നു. വീഗാലാൻഡിൽ വീണു പരിക്കേറ്റ തൃശൂർ സ്വദേശിയായ യുവാവാണ് വിജേഷ്. വിജേഷ് വിജയന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഹൈക്കോടതിയിൽ. വിജേഷിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അഞ്ച് ലക്ഷം രൂപ നൽകും. തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് മാർച്ച് ഒന്നിന് ഹൈക്കോടതിയിൽ ഹാജരാക്കണം. കോടതിയിൽ നിന്നും കർശനമായ വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന ഘട്ടത്തിലാണ് വിജേഷിന് നഷ്ടപരിഹാരം നൽകാൻ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി തയ്യാറായിത്.
2002-ലാണ് വീഗാലാൻഡ് അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽനിന്നും വീണ് പരിക്കേറ്റ തൃശൂർ സ്വദേശിയായ വിജേഷ് വിജയൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഈ നിയമ പോരാട്ടം വിജയിച്ചത് വർഷങ്ങൾ നീണ്ട പോരാട്ടത്തിലാണ്. ബക്കറ്റ് ഷവർ എന്ന പേരിലുള്ള റൈഡിൽ നിന്ന് വീണാണ് വിജേഷിന് പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വിജേഷിന് ചികിത്സയ്ക്കായി ഇരുപത്തിയഞ്ച് ലക്ഷം രൂപയോളം ചെലവാക്കേണ്ടി വന്നു.
ശരീരം തളർന്നു പോയ വിജേഷ് ഇപ്പോഴും വീൽചെയറിലാണ്. നഷ്ട പരിഹാരം ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറാകാതെ വന്നതിനെ തുടർന്നാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സംഭവം തനിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും അതിനാൽ രണ്ടര ലക്ഷം രൂപ നൽകാമെന്നുമായിരുന്നു ചിറ്റിലപ്പള്ളി ഹൈക്കോടതിയെ നേരത്തെ അറിയിച്ചത്. ഇതിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പണം എത്ര ഉണ്ടാക്കിയാലും അതിൽ ഒരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും അന്ന് ഓർമ്മിപ്പിച്ചിരുന്നു.
തൃശ്ശൂർ സ്വദേശിയായ യുവാവ് വിജേഷ് വിജയൻ വീഗാ ലാൻഡിലെ റൈഡിൽ നിന്നും വീണ് പരിക്കേറ്റ് തളർന്നുപോയ അവസ്ഥയിലും തിരിഞ്ഞു നോക്കാത്ത സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പപെട്ടുള്ള ഹർജിയിലാണ് ചിറ്റിലപ്പള്ളിക്ക് വിമർശനം കേൾക്കേണ്ടി വന്നത്. വിജേഷിന്റെ ദുരവസ്ഥയെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളി ആയിരുന്നു.
വീഗാലാൻഡിലെ അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ ആയ വിജേഷ് വിജയൻ പിന്നീട് ഫിസിയോതെറാപ്പി വഴിയും മറ്റും ജീവിതം തിരികെ പിടിച്ചു കൊണ്ടിരിക്കയാണ്. നിശ്ചയദാർഡ്യവും, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായം കൊണ്ടാണ് ഇപ്പോഴും വിജേഷ് വിജയിക്കുന്നത്. വീഗാലാന്റിലെ ഉയരത്തിൽ നിന്ന് താഴ്ച്ചയിലേക്ക് പതിച്ചിട്ടും, നട്ടെല്ലിന് ഗുരുതരപരിക്കേറ്റ് ശരീരം തളർന്നിട്ടും വിജേഷ് തന്റെയുള്ളിലെ സംഗീതം വിട്ടിരുന്നില്ല. ഈ സംഗീതത്തോടുള്ള ആരാധനയും ഉപാസനയുമാക്കി ഗുരുവായൂർ സംഗീതോത്സവത്തിൽ അടക്കം അദ്ദേഹം പാടുകയുണ്ടായി.
2002ലാണ് വിജേഷ് വിജയന് വീഗാലാൻഡിൽ(ഇപ്പോഴത്തെ വണ്ടർലാ) വെച്ച് അപകടം ഉണ്ടാകുന്നത്. അമ്മയും സഹോദരനുമടങ്ങുന്ന കുടുംബവും യുവാവിന് ഒപ്പം നിന്നും. അപകടത്തിന് ശേഷം എഴുന്നേറ്റിരിക്കാൻ പോലും കഴിയാതായിരുന്നു വിജേഷിന്. ഇപ്പോൾ ചെറുതായി നടക്കാൻ സാധിക്കും. 2002ലാണ് തൃശ്ശൂരിൽ നിന്നും വീഗാലാന്റിലേക്ക് വിനോദയാത്രപോയ വിജേഷിന് വീണ് പരിക്കേൽക്കുന്നത് ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച ഇദ്ദേഹത്തിന് യഥാസമയം ചികിത്സ ലഭിക്കാത്തതാണ് ശരീരം തളർന്നുപോകാൻ കാരണമെന്ന് പറയപ്പെടുന്നു. ഈ വീഴ്ച്ച മറയ്ക്കാൻ വേണ്ടി വീഗാലാൻഡ് ഉടമ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി പല തരത്തിലും ശ്രമങ്ങൾ നടത്തി. തുടക്കത്തിൽ ചികിത്സക്കായി നൽകിയ 50000 രൂപ മാത്രമാണ് സഹായം ലഭിച്ചത്.
പിന്നീട് തിരുവനന്തപുരത്ത് സി പി എം സമരത്തിനെതിരെ ആഞ്ഞടിച്ച വീട്ടമ്മ സന്ധ്യക്ക് ചിറ്റിലപ്പള്ളി 5 ലക്ഷം വാഗ്ദാനം ചെയ്തതോടെ വിജേഷിന്റെ പ്രശ്നം മുഖ്യധാരയിലെത്തിയിരുന്നു തുടർന്ന് വിഷയം മാധ്യമങ്ങളിലും ചർച്ചയായി. ഇതോടെ ചിറ്റിലപ്പള്ളി ഓർക്കുന്നുണ്ടോ ഈ യുവാവിനെ എന്ന ചോദ്യം ഉയർത്തക്കൊണ്ടുമിരുന്നു. വിഷയത്തിൽ സിപിഎം ഇടപെട്ട് എട്ട് ലക്ഷത്തോളം രൂപ വിജേഷിനും കുടുംബത്തിനും സ്വരൂപിച്ചുനൽകിയിരുന്നു.
സംഭവം പരാതിയും കേസുമായപ്പോൾ ചിറ്റിലപ്പള്ളി സ്വയം കൈകഴുകാനാണ് ശ്രമം നടത്തിയത്. മദ്യപിച്ച് രണ്ടടി വെള്ളത്തിലേക്ക് എടുത്തുചാടിയാണ് വിജേഷ് ദുരന്തം ക്ഷണിച്ചുവരുത്തിയതെന്നായിരുന്നു ചിറ്റിലപ്പള്ളിയുടെ വിശദീകരിച്ചത്. എന്നാൽ ഇത് പച്ചക്കള്ളമാണെന്ന് വിജേഷും പറഞ്ഞു. അന്ന് വീഗാലാൻഡിൽ അപകടത്തിൽപെട്ട തനിക്ക് പ്രാഥമിക ശുശ്രൂഷ നൽകാൻ അവിടെ ഡോക്ടർമാരോ ഒരു നഴ്സോ പോലും ഉണ്ടായിരുന്നില്ലെന്നും വിജേഷ് പിന്നീട് വ്യക്തമാക്കുകയുണ്ടായി. സ്വന്തം സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ച്ച മറച്ചുവെക്കാനാണ് വീഗാലാന്റിന്റെ ഉടമസ്ഥൻ ഇല്ലാക്കഥകൾ പറയുന്നതെന്നും യുവാവ് മറുപടി നൽകി.
2002 ഡിസംബർ 22ലെ ആ വിനോദയാത്രയിൽ അപകടത്തിൽ പെടുമ്പോൾ വിജേഷിന് 17 വയസ് മാത്രമായിരുന്നു പ്രായം. തൃശ്ശൂരിലെ മഹാരാജാ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ വിദ്യാർത്ഥിയായിരിക്കുമ്പോഴായിന്നു ആ വിനോദയാത്ര. ഇൻസ്റ്റിറ്റ്യൂട്ടിലെ കൂട്ടുകാർ എല്ലാവരും കൂടിയാണ് വീഗാലന്റിൽ പോയത്. ബക്കറ്റ് ഷവർ എന്ന റെയ്ഡിന്റെ പ്ലാറ്റ്ഫോമിൽ നിന്നും തെന്നിയ ഞാൻ 15 അടിയോളം താഴ്ചയുള്ള പൂളിലേക്ക് വീണു. പിന്നെയൊന്നും ഓർമ്മയില്ല. ആകെ ഒരു മരവിപ്പായിയിരുന്നു. കഴുത്തിന് താഴെ ശരീരമുണ്ടോ എന്നുപോലും അറിയാനാവാത്ത അവസ്ഥയായിരുന്നു എന്നാണ് വിജേഷ് വിജയൻ പറഞ്ഞത്.
സുഹൃത്തുക്കളും ലൈഫ് ഗാർഡും ചേർന്നാണ് എന്നെ അവിടെ നിന്നും എടുത്തത്. ഫസ്റ്റ് എയ്ഡ് കേന്ദ്രത്തിൽ എത്തിച്ചെങ്കിലും അവിടെ ഡോക്ടറോ, നഴ്സോ ഉണ്ടായിരുന്നില്ല. അപ്പോഴും തനിക്ക് എഴുനേൽക്കാൻ സാധിക്കാത്ത നിലയായിരുന്നുവെന്നും വിജേഷ് വ്യക്തമാക്കുന്നു. കുറച്ച് കഴിയുമ്പോൾ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഞങ്ങളെ തിരിച്ചയക്കുകയാണുണ്ടായത്. സുഹൃത്തുക്കൾ പൊക്കിയെടുത്താണ് എന്നെ വണ്ടിയിൽ കയറ്റിയത്. പിന്നീട് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.
തൃശ്ശൂർ ആശുപത്രിയിൽ എത്തിയപ്പോഴാണോ അപകടത്തിന്റെ ഗൗരവത്തെ കുറിച്ച് അറിയുന്നത്? എന്നെ പരിശോധിച്ച ഡോക്ടർക്ക് ഉടൻ തന്നെ കാര്യം മനസ്സിലായി. സ്പൈനൽകോഡ് ഇഞ്ച്വറി ആണെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ സംഭവിച്ചാൽ നാലുമണിക്കൂറിനുള്ളിൽ ഒരു ഇഞ്ചക്ഷൻ വേണമായിന്നു. പിന്നീട് വിജേഷിന്റെ സുഹൃത്തുക്കൾ വഴി ചിറ്റിലപ്പള്ളിയുമായി ബന്ധപ്പെട്ടു. ആശുപത്രിയിൽ വന്ന് 50,000 രൂപ തന്നു. തൽക്കാലം ഇതിരിക്കട്ടെ ചികിത്സക്ക് വേണ്ട ചിലവെല്ലാം ഞങ്ങൾ നോക്കാം എന്നായിരുന്നു വീഗാലാന്റിന്റെ വാഗ്ദാനം. പിന്നീട് ആശുപത്രിയിൽ ഐ.സി.യുവിൽ വന്ന് തളർന്ന് കിടന്നപ്പോൾ കൈവിരൽ വൈറ്റ് പേപ്പറിൽ പതിപ്പിച്ചു അച്ഛനോടും അമ്മയോടും തന്ന പൈസക്കുള്ള രേഖയാണെന്നാണ് ധരിപ്പിച്ചത്. പിന്നീട് കോടതിയിൽ എത്തിയപ്പോഴാണ് തനിക്ക് പരാതിയില്ലെന്ന് ആ പേപ്പറിൽ അവർ എഴുതിയതെന്ന് മനസ്സിലായതെന്നും വിജേഷ് വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ പിന്നീട് വക്കീൽ മുഖാന്തിരം മധ്യസ്ഥതക്ക് ശ്രമിച്ചപ്പോൾ ഒരു ഓഫറും കിട്ടി. മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ എനിക്ക് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീൻ വാങ്ങിത്തരാമെന്ന്. അതുകൊണ്ട് ജീവിക്കാമെന്നായിരുന്നു ചിറ്റിലപ്പള്ളിയുടെ വാദം. എന്നാൽ അതും കിട്ടിയിരുന്നില്ല. അപകടത്തെ തുടർന്ന് ഇരുപത്തിരണ്ട് ലക്ഷം രൂപയോളം ഇതുവരെ ചികിത്സക്ക് ചെലവായിരുന്നു. അലോപ്പതിയിൽ പല ചികിത്സകൾ കഴിഞ്ഞു. മൂന്ന് വർഷത്തോളം കോട്ടയത്ത് ഇഞ്ചക്ഷൻ തെറാപ്പി എന്ന ട്രീറ്റ്മെന്റിന് പോയിരുന്നു. മെക്കാനിക്കൽ എഞ്ചിനീയറിങ് അവസാനവർഷത്തിലാണ് വിജേഷ് അപകടത്തിൽ പെടുന്നത്. കിടപ്പിലാണെങ്കിലും കൂട്ടുകാരുടെ എല്ലാം സഹായത്തോടെ പോയി പരീക്ഷ എഴുതി വിജയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രൈവറ്റ് ആയി ബി.കോം എടുത്തു. പിന്നീട് സംഗീതത്തിലും കൈവെച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്