'എന്റെ മക്കൾ എന്നും സത്യത്തിന്റേയും ന്യായത്തിന്റേയും ഭാഗത്തേ നിൽക്കുകയുള്ളൂ'; സമ്മർദ്ദങ്ങൾക്കിടയിൽ മകൾക്ക് പിന്തുണയേകി അബുമാഷ്; കൊല്ലം കലക്ടർ ഷൈനമോൾ അടക്കം മൂന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പിതാവ് മറുനാടനോട് മനസു തുറക്കുന്നു..
അരുൺ ജയകുമാർ
തിരുവനന്തപുരം: ഏകദേശം 5000ത്തോളം ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇന്ത്യാ മഹാരാജ്യത്തുള്ളത്. ഇന്ത്യയെ പോലെ ഭീമമായ ജനസംഖ്യയുള്ള ഒരു രാജ്യത്ത് 5000 എന്നത് വളരെ ചെറിയ സംഖ്യയാണെന്നാണ് പൊതു വിലയിരുത്തൽ. എന്നാൽ ഈ ചെറിയ സംഖ്യ സൂചിപ്പിക്കുന്നത് സിവിൽ സർവീസ് പക്ഷയെന്നത് എത്ര കഠിനമേറിയ ഒന്നാണെന്നു തന്നെയാണ്. ഒരു ഐഎഎസ് ഉദ്യോഗസ്ഥനാകുക എന്നത് രാജ്യത്ത് വലിയ നേട്ടമായി കണക്കാക്കുന്ന ഒന്നാണ്. വർഷങ്ങളുടെ കഠിന പരിശ്രമത്തിലൂടെ മാത്രം കൈവരിക്കാവുന്ന ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിലെ വിജയം അത് നേടുന്ന വ്യക്തിയുടെ കുടുംബത്തിനു മുഴുവൻ വലിയ ബഹുമാനമാണ് നേടികൊടുക്കുക.
കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ചു വളർന്ന മൂന്നു സഹോദരങ്ങളും ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ പാസ്സായവരാണെന്നത് നമുക്കെല്ലാവർക്കും ഒരേ സമയം അത്ഭുതവും അഭിമാനവും നൽകുന്ന കാര്യമാണ്. പറഞ്ഞു വരുന്നത് പരവൂർ വെടിക്കെട്ടപകടത്തിൽ പൊലീസിന്റെ അനാസ്ഥയ്ക്കെതിരേയും അനുമതി ഇല്ലാതെ വെടിക്കെട്ടു നടത്തിയവർക്കെതിരേയും ശക്തമായി ശബ്ദമുയർത്തിയ കൊല്ലം ജില്ലാ കളക്ടർ എ ഷൈനമോളെയും അവരുടെ സഹോദരങ്ങളെ കുറിച്ചുമാണ് പറഞ്ഞു വരുന്നത്. സഹോദരി ഷൈല മുംബൈ കളക്ടർ. സഹോദരൻ എ അക്ബർ ക്രൈം ബ്രാഞ്ചിന്റെ അനാലിസസ് വിഭാഗത്തിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഷൈല 2003ലും അക്ബർ 2005ലും ഷൈന 2007ലുമാണ് സിവിൽ സർവീസ് പരീക്ഷ പാസ്സായത്.
എറണാകുളം ജില്ലയിലെ ആലങ്ങാട് കോട്ടപ്പുറം എന്ന ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ചു വളർന്ന ഇവർ ഒരു സാധാരണ സർക്കാർ സ്കൂൾ അദ്ധ്യാപകന്റെ മക്കളാണ്.എസ് അബു എന്ന അബു മാഷിന്റേയും പി.കെ സുലേഖയുടേയും മക്കളായി ജനിച്ച ഷൈലയും അക്ബറും ഷൈനയും ചെറുപ്പം മുതൽ പഠനത്തിൽ അസാമാന്യ മികവ് പുലർത്തിയിരുന്നു. തന്റെ മക്കളുടെ പഠനത്തിലെ അധ്വാനത്തിന്റേയും കഠിന പരിശ്രമത്തിന്റേയും ഫലമാണ് അവരുടെ വിജയമെന്നും അതിനു എന്നും ദൈവത്തോടു നന്ദിയുണ്ടെന്നും പിതാവ് അബു മാഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.
തന്റെ കുട്ടികൾ ഈ നേട്ടം കൈവരിച്ചത് അവരുടെ മാത്രം പ്രയത്നം കൊണ്ടാണെന്നും സ്വന്തമായി ഒരു ലക്ഷ്യമുണ്ടായിരിക്കുകയും അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന പ്രവണതയുമാണ് അവരുടെ വിജയത്തിന്റെ കാരണം. കുട്ടിക്കാലം മുതൽ തന്നെ അർപിത മനോഭാവമാണ് പഠനത്തോട് മൂവർക്കുമുണ്ടായിരുന്നത്. ഒരു അദ്ധ്യാപകനായ തനിക്ക് ഒരിക്കൽ പോലും സ്വന്തം മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഇടപെടേണ്ട സാഹചര്യമുണ്ടായിട്ടില്ല. എല്ലാ കാര്യങ്ങളും സ്വയം ചെയ്യാൻ അവർ പ്രാപ്തരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കുട്ടികൾ എന്നും സത്യത്തിന്റേയും ന്യായത്തിന്റേയും ഭാഗത്തുനിന്നു മാത്രമേ പ്രവർത്തിക്കുകയുള്ളുവെന്നും അധാർമികമായി ഒന്നും തന്നെ ചെയ്യില്ലെന്നാണ് താൻ ഉറച്ച് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കൊല്ലം ജില്ലാ കളകടറും തന്റെ ഇളയമകളമായ ഷൈനമോൾ പരവൂർ വെടിക്കെട്ടപകടത്തിൽ തുടർന്ന് സ്വീകരിച്ച നിലപാടുകളിൽ അഭിമാനമുണ്ട്. ഒരു ചെറു പ്രാണിയെപ്പോലും കശാപ്പു ചെയ്യുന്നതിനോട് യോജിക്കാത്ത പ്രകൃതമാണ് തന്റെ മകൾക്കെന്നും ഈ പിതാവ് പറയുന്നു.
വളരെ സാധാരാണക്കാരായി നാട്ടിൻ പുറത്തെ സാധാ എയ്ഡഡ് സ്കൂളിൽ പഠിച്ച് ഉയരങ്ങൾ താണ്ടിയവരാണ് അബുമാഷിന്റെ മൂന്ന് മക്കളും. മൂവരും എസ്എസ്എൽസി വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കിയത് കോട്ടപ്പുറം കൃഷ്ണൻ ഇളയത് മെമോറിയൽ ഹൈസ്കൂളിൽനിന്നുമാണ്. തുടർന്ന് മൂന്നുപേരും ആലുവ യു.സി കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടുകയും ചെയ്തിരുന്നു. ഷൈലയും ഷൈനയും ഇതേ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരികളുമാണ്. ഷൈല ബിരുദാനന്തര ബിരുദം നേടിയത് എംജി സർവകലാശാലയിൽ നിന്നും ഒന്നാം റാങ്കോടെയാണ്. ബിരുദം നേടിയ ശേഷം അക്ബർ എറണാകുളം ലോ കോളേജിൽ നിന്നും എൽഎൽബിയും ഒന്നാം റാങ്കോടെ എൽഎൽഎമ്മും പാസ്സായിരുന്നു.
സാധാരണക്കാരുടെ ആകുലതകളും വേദനയും ശരിക്കും മനസിലാക്കുന്നവർ. മക്കളെ ഇങ്ങനെ കാണാനായിരുന്നു അബു മാഷിന്റേയും താൽപര്യം. സഹോദരങ്ങളുടെ പാദ പിന്തുടർന്ന് സിവിൽ സർവീസ് പരീക്ഷയെഴുതിയ ഇളയ മകളായ ഷൈനമോൾ 16ാം റാങ്കോടെയാണ് പരീക്ഷ പാസ്സായത്. സഹോദരൻ അക്ബർ 2005ൽ സിവിൽ സർവീസ് പാസ്സാവുകയും പിന്നീട് കേരളാ പൊലീസിൽ ചേരുകയുമായിരുന്നു. സിവിൽ സർവീസിലെ എഴുത്ത് പരീക്ഷയെന്ന കാഠിന്യമേറിയ കടമ്പ കടന്നാൽ പോലും അഭിമുഖം എന്ന കടമ്പ കടക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
കഠിന പ്രയത്നം നടത്തുന്നവർക്ക് പോലും കടുപ്പമേറിയ ഒന്നാണ് അഭിമുഖ പരീക്ഷ. അത്രയും ബുദ്ധിമുട്ടേറിയ ഒരു പരീക്ഷ ഒരേ കുടുംബത്തിലെ മൂന്നുപേർ പാസ്സാവുകയും പിന്നീട് ജോലിയിൽ പ്രവേശിച്ച ശേഷവും സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട് യാതൊരു വിട്ടു വീഴ്ചയുമില്ലാതെ സ്വന്തം കർമ്മമേഖലയിൽ നടത്തുന്ന പ്രവർത്തനം ഏവരുടേയും പ്രശംസ പിടിച്ചു പറ്റുകയാണ്.
അബുമാഷിന്റെ മൂത്തമകൾ ഷൈലയാണ് സിവിൽ സർവീസിൽ അനുജന്റെയും അനുജത്തിയുടെയും വഴികാട്ടിയായി മാറിയത്. മക്കളെല്ലാവരും സ്വന്തം കാലിൽ നിൽക്കുന്നവരാകണം എന്നാണ് താൻ ആഗ്രഹിച്ചതെന്ന് അബുമാഷ് പറയുന്നു. മൂത്ത മകൾ ഷൈല എംഎ കഴിഞ്ഞ് യുജിസി നെറ്റും ജെആർഎഫും പാസായി. കുറച്ചു കാലം യുസി കോളജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തു. അതിനു ശേഷം പിഎസ്സി എഴുതി കോർട്ട് അസിസ്റ്റന്റായി ജോലി നേടി. രണ്ടു വർഷം കഴിഞ്ഞ് അവധിയെടുത്ത് തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നു പരിശീലനം നടത്തി. ഇതോടെ 2002 ലെ ഐഎ എ സ് പരീക്ഷയിൽ 49ാം റാങ്കോടെ ഷൈലയ്ക്ക് ജോലി ലഭിക്കുകയായിരുന്നു. ഇപ്പോൽ മുംബൈ കലക്ടർ. മൂത്ത ചേച്ചിക്ക് ഐഎഎസ് ലഭിച്ചതോടെയാണ് മറ്റുള്ളവരും ഈ വഴിയിലേക്ക് തിരിച്ചത്.
മുപ്പതോളം വർഷത്തോളം അദ്ധ്യാപനം നടത്തിയ അബുമാഷ് 1997ലാണ് വിരമിച്ചത്. മക്കളെ അവരുടെ സ്വാതന്ത്ര്യത്തിന് വിടാനാണ് താൻ എന്നും ശ്രമിച്ചതെന്നും അത് അവർ അവരുടെ വഴി തിരഞ്ഞെടുക്കുകയും അതിൽ ശോഭിക്കുകയും ചെയ്തു- അബു മാഷ് വ്യക്തമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍