ജോയ്സിന്റെ കൈവശമുള്ള സർക്കാർ ഭൂമി സ്വന്തമാക്കാൻ അനവധി പാവങ്ങൾക്കും കൊട്ടക്കമ്പൂരിൽ ഭൂമി; തമിഴ്നാട്ടിലെ കമ്പനി ബിനാമി ഇടപാടു വഴി ഉണ്ടാക്കിയത് നൂറോളം ഉടമസ്ഥരെ; ഇടതു വലതു പാർട്ടികളിലെ അനേകം നേതാക്കൾക്കും ഭൂമി; ഏറെ വൈകാതെ ഹൈവെയും തീർത്ത് നീലക്കുറുഞ്ഞി വിജ്ഞാപനത്തിൽ ഇളവുവരുത്തി എല്ലാം ശരിയാക്കും
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: കൊട്ടക്കമ്പൂർ വില്ലേജിലെ അമ്പത്തെട്ടാം നമ്പർ ബ്ളോക്കിലെ ജോയ്സ് ജോർജ് എംപിയുടെ വിവാദ ഭൂമി സംരക്ഷിച്ച് നൽകാൻ അനവധി പാവങ്ങൾക്ക് കൊട്ടക്കമ്പൂരിൽ ഭൂമിയുണ്ടെന്ന വാദമുയർത്തി അതിർത്തി പുനർനിർണയിക്കാൻ നീക്കം സജീവമായി. റവന്യൂ, വനം മന്ത്രിമാരും ഇടുക്കിയിലെ മന്ത്രി പ്രതിനിധി എന്ന നിലയിൽ എംഎം മണിയും ചേർന്ന് വിഷയം പരിശോധിക്കാൻ ഇടുക്കിയിൽ എത്താനിരിക്കെയാണ് ഇത്തരമൊരു വാദം ഉയർത്തി ഭൂമി നേടിയെടുക്കാൻ നീക്കങ്ങൾ തുടങ്ങിയിട്ടുള്ളത്. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമായ കൊട്ടക്കാമ്പൂരിൽ 330 ഏക്കർ ഭൂമി തമിഴ്നാട്ടിലെ സ്വകാര്യ ഗ്രൂപ്പ് ബിനാമി ഇടപാടിലൂടെ കൈവശപ്പെടുത്തിയെന്ന വിവരവും ഇതോടൊപ്പം പുറത്തുവരുന്നു. സമാനമായ രീതിയിൽ ഇടതു വലതു കക്ഷികളിലെ നിരവധി നേതാക്കളും ഇവിടെ അനധികൃതമായി ഭൂമി സ്വന്തമാക്കിയിട്ടുണ്ട്.
നീലക്കുറുഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിച്ച് കയ്യേറ്റങ്ങളെല്ലാം പതിച്ചുനൽകാനുള്ള നീക്കമാണ് നടക്കുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇത്തരത്തിൽ നീലക്കുറിഞ്ഞി വിജ്ഞാപനത്തിൽ ഇളവു വരുത്തി ഇടുക്കിയിൽ 'എല്ലാം ശരിയാക്കാൻ' സർക്കാർതലത്തിൽ തന്നെ കൊണ്ടുപിടിച്ച നീക്കങ്ങളാണ് നടക്കുന്നത്. നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമായ കൊട്ടാക്കമ്പൂരിൽ 330 ഏക്കർ ഭൂമി തമിഴ്നാട്ടിലെ സ്വകാര്യ ഗ്രൂപ്പ് കൈവശപ്പെടുത്തിയെന്നാണ് ദേവികുളം സബ് കലക്ടറുടെ റിപ്പോർട്ട്. ബിനാമി പേരുകളിൽ വ്യാജപട്ടയങ്ങൾ ചമച്ച് ചെന്നൈ ആസ്ഥാനമായ ജോർജ് മൈജോ ഗ്രൂപ്പ് സ്വന്തമാക്കിയെന്നാണു റിപ്പോർട്ട്.
കൊട്ടാക്കമ്പൂരിലെ 151 പട്ടയങ്ങളിൽ 100 എണ്ണവും ഈ കമ്പനിയുടെ കൈവശമാണെന്നും റിപ്പോർട്ടിലുണ്ട്. കൊട്ടാക്കമ്പൂർ വില്ലേജിലെ 58ാം നമ്പർ ബ്ലോക്കിലെ 1983 ഹെക്ടർ ഭൂമിയാണു നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ പരിധിയിൽ പെടുന്നത്. ഈ ബ്ലോക്കിൽ 151 പേരാണു ഭൂമി കൈവശം വച്ചിരിക്കുന്നത്. 100ൽ 24 പട്ടയങ്ങൾ മൈജോ ജോസഫിന്റെ പേരിലും ശേഷിക്കുന്ന 76 പട്ടയങ്ങൾ തമിഴ് കർഷകരുടെ പേരിലുമാണ്. ഇവയിൽ ഭൂരിഭാഗവും വ്യാജ പട്ടയങ്ങളാണെന്നു സബ്കലക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തി. പട്ടയം ലഭിച്ചവരിൽ 80 ശതമാനവും പ്രദേശവാസികളല്ലെന്നും കർഷകരല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സമാന രീതിയിൽ ഇടതുവലത് നേതാക്കളിൽ പലരും ഇവിടെ ബിനാമികളെവച്ച് ഭൂമി സ്വന്തമാക്കിയെന്ന സൂചനകളും ലഭിക്കുന്നു.
1993ൽ തരപ്പെടുത്തിയ പട്ടയങ്ങളുടെ പവർ ഓഫ് അറ്റോർണി മൈജോ ജോസഫ് പിന്നീടു ബിനാമികളുടെ പേരിലേക്കു മാറ്റുകയായിരുന്നു. മൈജോ ജോസഫ് സ്വന്തമെന്ന് അവകാശപ്പെടുന്ന ഭൂമി റവന്യു വകുപ്പിന്റെ ഭൂമിയാണെന്നു സ്ഥലപരിശോധനയിൽ വ്യക്തമായെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ കഴിഞ്ഞ 11 വർഷമായി നാട്ടുകാരും അധികൃതരും തമ്മിലുള്ള തർക്കം പരിഹരിക്കാനാണ് ഇപ്പോൾ മന്ത്രിതല സംഘം ഇടുക്കിയിൽ എത്തുന്നതെന്നാണ് സർക്കാർ വാദം. നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിർത്തി ആവശ്യാനുസരണം പുനർനിർണയിച്ച് പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതോടെ നീലക്കുറിഞ്ഞി ഉദ്യാനപ്രദേശത്തിന്റെ വലിയൊരു ഭാഗം നഷ്ടമാകുകയും ചെയ്യും. പ്രദേശത്ത് വിപുലമായ രീതിയിൽ റോഡുകൾവരെ ഒരുങ്ങുന്നതോടെ ഉദ്യാനമെന്ന സങ്കൽപം തന്നെ ഇല്ലാതാകുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
ഈ വർഷം മാർച്ചിൽ ഈ വിഷയങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒരു യോഗം നടന്നിരുന്നു. ആ യോഗത്തിലെ തീരുമാനം ഇപ്രകാരം ആയിരുന്നു: നീലക്കുറിഞ്ഞി സങ്കേതം ആയി പ്രഖ്യാപിച്ച വിജ്ഞാപനത്തിൽ അതിരുകൾ നിർണയിച്ചതിലുള്ള അപാകതകൾ കാരണം ജനവാസ കേന്ദ്രങ്ങൾ, പട്ടയഭൂമികൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ, സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ,ആരാധാനലായങ്ങൾ ശ്മശാനങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെട്ടി്ട്ടുണ്ടെന്നും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, കൊട്ടക്കമ്പൂർ വില്ലേജിലെ 58 ാം ബ്ലോക്കിലെയും, വട്ടവട വില്ലേജിലെ 62 ാം ബ്ലോക്കിലെയും പട്ടയഭൂമി ഒഴിച്ചുള്ള ഏകദേശം 3200 ഹെക്ടർ സ്ഥലത്ത് നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതിന് വേണ്ടി 2006 ഒക്ടോബർ 6 ന് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം പൂർത്തിയാക്കി അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി സാങ്ച്വറിയുടെ അതിരുകൾ പുനർനിർണയിക്കണമെന്ന ആവശ്യം പരിശോധിക്കേണ്ടതും അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്.' - ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നീങ്ങുന്നതെന്നാണ് സർക്കാർ വാദം.
ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ യാഥാർഥ്യമറിയാതെയാണെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ ഏതെങ്കിലും വകുപ്പുകൾ തമ്മിൽ തർക്കമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നു. നീലക്കുറിഞ്ഞി ഉദ്യാനവും കൊട്ടക്കമ്പൂരിലെ ഭൂമി കയ്യേറ്റവും തമ്മിൽ ബന്ധമില്ല. നീലക്കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച് 2006 ൽ ഇറങ്ങിയതു പ്രാഥമിക വിജ്ഞാപനമാണ്. ആ വിജ്ഞാപന പ്രകാരം 3200 ഹെക്ടർ ഭൂമി വരും.
കുടിയൊഴിപ്പിക്കപ്പെടുമോ എന്നു സ്ഥലവാസികൾക്ക് ആശങ്കയുണ്ട്. ശരിയായ പട്ടയമുള്ള ഭൂവുടമകളെ വിജ്ഞാപനത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുമെന്നു പ്രാഥമിക വിജ്ഞാപനത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. അത്തരം പട്ടയമുള്ള ഭൂമി ഏകദേശം 1000 ഏക്കർ വരുമെന്നു യോഗത്തിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇതുപ്രകാരം ഉദ്യാനത്തിന്റെ വിസ്തീർണം 2200 ഏക്കറായി കുറയുമെന്നും റവന്യു അഡിഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ യോഗത്തിൽ അഭിപ്രായപ്പെട്ടു.
പട്ടയ ഭൂമി കണ്ടെത്തി ഒഴിവാക്കാനുള്ള അധികാരം കലക്ടർക്കും സെറ്റിൽമെന്റ് ഓഫിസറായ സബ്കലക്ടർക്കും മാത്രമാണ്. പട്ടയഭൂമി ഒഴിവാക്കി മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനാവൂ. ഇതിനായി രേഖകൾ പരിശോധിക്കേണ്ടതുണ്ട്. അനധികൃത കുടിയേറ്റങ്ങളും കയ്യേറ്റങ്ങളും ഒഴിവാക്കില്ല. അതു ചെയ്യണമെന്നതു മാത്രമാണു യോഗ തീരുമാനം. അതിൽ ആരും തർക്കം പറഞ്ഞിട്ടില്ല. റവന്യു മന്ത്രിയും വനം മന്ത്രിയും ജില്ലയിൽ നിന്നുള്ള മന്ത്രി എന്ന നിലയിൽ എം.എം.മണിയും ജനങ്ങളുടെ പരാതി കേട്ട് ആശങ്കകൾ നീക്കും. എന്നാൽ, മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കിയിട്ടില്ല. - ഇതാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നൽകുന്ന വിശദീകരണം.
ഏതായാലും സാധാരണക്കാരെ മുൻനിർത്തി തർക്കവും പ്രക്ഷോഭവും ഇളക്കി വിട്ട് ജോയസ് ജോർജ് അടക്കമുള്ള ഉന്നതരുടെ കയ്യേറ്റ ഭൂമി രക്ഷിച്ചെടുക്കാനാണ് നീക്കം നടക്കുന്നതെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്.11 വർഷത്തെ തർക്കം തീർക്കാൻ
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വനം വകുപ്പ് മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം മണി എന്നിവരാണ് ഇടുക്കിയിലേക്ക് പോകുന്നത്.
ജോയ്സ് ജോർജ്ജ് എംപിയുടേത് അടക്കമുള്ള കൈയേറ്റ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിന് പിന്നാലെയാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയം ചർച്ചാ വിഷയമായത്. ഇടുക്കിയിൽ നിന്നുമുള്ള മന്ത്രി എം.എം മണിയാണ് ഇക്കാര്യം യോഗത്തിൽ ശക്തമായി ഉന്നയിച്ചത്.
2006 ൽ വിജ്ഞാപനം ചെയ്ത 3200 ഹെക്ടർ വരുന്ന കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂ വകുപ്പ് ശക്തമായി രംഗത്തെത്തിയത് പൊതുജനങ്ങളുമായി സംഘർഷത്തിന് കാരണമായിരുന്നു. വേണ്ടത്ര പരിശോധനകൾ ഇല്ലാതെയാണ് വിജ്ഞാപനം നടത്തിയതെന്നും സ്ഥലവാസികളെ പരിഗണിച്ചില്ലെന്നുമാണ് പ്രധാന ആരോപണം. എന്നാൽ, സിപിഐയെ ഒറ്റപ്പെടുത്താനും, കൈയേറ്റങ്ങൾക്ക് ഒത്താശ ചെയ്യാനുമാണ് സി.പി.എം ശ്രമിക്കുന്നതെന്നാണ് പ്രത്യാരോപണം.
കുറിഞ്ഞി സങ്കേതത്തിന്റെ അന്തിമ വിജ്ഞാപനം വരും മുമ്പ് ചെടികൾക്ക് തീയിട്ടും മറ്റും കയ്യേറ്റക്കാർ നീക്കങ്ങൾ നടത്തുവന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.ഇതിനിടെയാണ്, കൊട്ടക്കമ്പൂരിലെ ജോയ്സ് ജോർജിന്റെ ഭൂമി കയ്യേറ്റക്കേസിൽ വഴിത്തിരിവായി അപ്രത്യക്ഷമായ റീസർവേ ലാൻഡ് രജിസ്റ്റർ വീണ്ടെടുക്കാൻ കഴിഞ്ഞത്. ഈ ലാൻഡ് രജിസ്റ്റർ സർക്കാർ രേഖകളിൽ നിന്ന് എങ്ങനെ കാണാതായെതിൽ അന്വേഷണം ഉണ്ടായാലേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്