മുഖ്യമന്ത്രിയുടെ എതിരാളിയെ കുറിച്ച് നല്ലതു പറഞ്ഞാൽ അപ്പോൾ അത് പെയ്ഡ് ന്യൂസ് ആകും! പുതുപ്പള്ളിയിലെ ഇടതു സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തി റിപ്പോർട്ട് എഴുതിയ കേരളാ കൗമുദി ലേഖകനോട് വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ കലക്ടർ; അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന നടപടിക്കെതിരെ എങ്ങും പ്രതിഷേധം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് കളത്തിൽ ആരൊക്കെ മത്സര രംഗത്തുണ്ടാകും എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ പോലും ആയിട്ടില്ല. ഇവരെകുറിച്ച് പ്രഖ്യാപിച്ചു വരുന്നതേയുള്ളൂ. ജനങ്ങൾക്ക് ആരൊക്കെയാണ് സ്ഥാനാർത്ഥി എന്നറിയണമെങ്കിലും പരിചയപ്പെടണം എങ്കിലും പത്രങ്ങളും ചാനലുകളും തന്നെയാണ് മാർഗ്ഗം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തികൊണ്ടുള്ള കോളങ്ങളും പ്രോഗ്രാമുകളും മാദ്ധ്യമങ്ങളിലുണ്ട്. ഇങ്ങനെ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തിയാൽ അത് പെയ്ഡ് ന്യൂസ് ആകുമോ?
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. എന്നാൽ, അതിന്റെ പേരിൽ കേട്ടുകേൾവിയില്ലാത്ത ഒരു ശീലമാണ് കോട്ടയത്തും നിന്നും കേൾക്കുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ മത്സരിക്കുന്ന ഇടതു സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനെ പരിചയപ്പെടുത്തി റിപ്പോർട്ട് എഴുതിയതിന്റെ പേരിൽ തിരഞ്ഞെടുപ്പിന്റെ വരണാധികാരി കൂടിയായ കലക്ടർ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കയാണ്. കോട്ടയത്തെ കേരളാ കൗമുദി ലേഖകൻ വി ജയകുമാറിനോടാണ് ജില്ലാ കലക്ടർ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീല് നൽകിയത്. പെയ്ഡ് ന്യൂസിന്റെ ്സ്വഭാവമുണ്ട് അതുകൊണ്ട് മറുപടി നൽകണമെന്നാണ് കലക്ടർ ആവശ്യപ്പെട്ടത്.
ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് 'പുതുപ്പള്ളിയിൽ ചരിത്രമെഴുതാൻ ജെയ്ക്ക്' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ പേരിലാണ് നടപടി. വാർത്ത എഴുതിയ ജയകുമാറിന് ഇന്നലെ ലഭിച്ച നോട്ടീസിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ: ഏപ്രിൽ 3ന കേരളാ കൗമുദജിയിൽ പ്രസിദ്ധീകരിച്ച താങ്കളുടെ ലേഖനമായ ് 'പുതുപ്പള്ളിയിൽ ചരിത്രമെഴുതാൻ ജെയ്ക്ക്' എന്ന വാർത്ത പെയ്ഡ് ന്യൂസിന്റെ സ്വഭാവം ഉള്ളതിനാൽ ആയത് സംബന്ധിച്ച് 48 മണിക്കൂറിനകം വിശദീകരണം നൽകേണ്ടതാണ്.
അതേസമയം നോട്ടീസ് ലഭിച്ചതോടെ മാദ്ധ്യമപ്രവർത്തകർ വിമർശനവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വാർത്തകൾ മോണിറ്റർ ചെയ്യാൻ ഒരു സമിതി ജില്ലാ തലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതുപ്പള്ളിയിലെ ഇടതു സ്ഥാനാർത്ഥിയെ കുറിച്ചെഴുതിയ വാർത്ത പെയ്ഡാണെന്ന് പറഞ്ഞിരിക്കുന്നത്. മാദ്ധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള പരസ്യമായ ലംഘനമാണെന്നും അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നതാണ് ഇതെന്നുമാണ് മാദ്ധ്യമപ്രവർത്തകർ സംഭവത്തെ കുറിച്ച് പരാതിപ്പെടുന്നത്.
രജിസ്ട്രേഡായി ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ മറുപടിയായി ജെയ്ക്കിനെ കുറിച്ചുള്ള വാർത്ത പെയ്ഡ് ന്യൂസിന്റെ പരിധിയിൽ വരുന്ന കാര്യമല്ലെന്നും, മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കൈകടത്തലാണെന്നും ജയകുമാർ മറുപടി നൽകിയിട്ടുണ്ട്. സംഭവം പത്രപ്രവർത്തക യൂണിയന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്ന വിധത്തിൽ മനോരമ അടക്കമുള്ള പത്രങ്ങൾ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല, മിക്ക പത്രങ്ങളും ഇങ്ങനെ വാർത്തകൾ എഴുതാറുമുണ്ട്. കേരളാ കൗമുദി വാർത്തയെ പെയ്ഡ് ന്യൂസായി കണ്ടാൽ ഒരു പത്രത്തിലും സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തി വാർത്തയെഴുതാൻ കഴിയാത്ത സ്ഥിതിവരും. അതുകൊണ്ട് തന്ന കേരളാ കൗമുദി വാർത്തക്ക് എതിരായ കലക്ടറുടെ നടപടിയിൽ കടുത്ത പ്രതിഷേധത്തിലാണ് മാദ്ധ്യമപ്രവർത്തകർ.
സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്നത് എങ്ങനെ പെയ്ഡ് ന്യൂസാകും എന്നാണ് വി ജയകുമാറും ചോദിക്കുന്നത്. ഇതെന്താ അടിയന്തിരാവസ്ഥയാണോ? എങ്ങനെ വാർത്ത ഏഴുതണമെന്ന് ആരാണ് നിശ്ചയിക്കുന്നത്? ആരുടെ അജൻഡയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ചോദിക്കുന്നു. 30 വർഷത്തോളമായി ഇലക്ഷൻ റിപ്പോർട്ടിങ് തുടങ്ങിയിട്ട്. ഈ കാലയളവിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു അനിഭവം ഉണ്ടാകുന്നതെന്നും ജയകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
മെത്രാൻ കായൽ വിഷയത്തിൽ അടക്കം ശക്തമായ നിലാപാട് സ്വീകരിച്ച് വാർത്തകൾ എഴുതിയിരുന്നു. അതുകൊണ്ടാണോ ഇങ്ങനെയൊരു നോട്ടീസ് നൽകിയതിന് പിന്നിലെന്ന് അറിയില്ലെന്നും ജയകുമാർ വ്യക്തമാക്കി. വിഷയത്തിൽ പത്രപ്രവർത്തക യൂണിയന്റെ പിന്തുണയോടെ പോരാട്ടം നടത്തുമെന്നും അദ്ദേഹം മറുനാടനോട് വ്യക്തമാക്കി.
വിവാദത്തിന് ആധാരമായ കേരളാ കൗമുദി വാർത്ത ചുവടേ:
പുതുപ്പള്ളിയിൽ ചരിത്രമെഴുതാൻ ജെയ്ക്
വി.ജയകുമാർ
കോട്ടയം: പുതുപ്പള്ളിയിൽ ദാവീദും ഗോലിയാത്തും തമ്മിലുള്ള മത്സരമാണെന്ന് പലരും പരിഹസിക്കുമ്പോഴും ഗോലിയാത്തിനെ മലർത്തിയടിക്കാൻ ദാവീദിന് കഴിഞ്ഞുവെന്ന ചരിത്രം ആരും മറക്കരുതെന്നാണ് ഉമ്മൻ ചാണ്ടിക്കെതിരെ കന്നിപ്പോരാട്ടത്തിനിറങ്ങുന്ന ജെയ്ക് സി തോമസിന് പറയാനുള്ളത്. സിന്ധുജോയിക്കു ശേഷം ഉമ്മൻ ചാണ്ടിയെ നേരിടാനായി സിപിഐ(എം) രംഗത്തിറക്കുന്ന എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റാണ് ജെയ്ക് സി. തോമസ്.
രാഷ്ടീയത്തിൽ തന്ത്രങ്ങളുടെയും മറു തന്ത്രങ്ങളുടെയും ആശാനായ ഉമ്മൻ ചാണ്ടിക്കെതിരെ ഒരു സീനിയർ നേതാവിനെ കളത്തിലിറക്കാതെ, ഇരുപത്താറുകാരനായ ജെയ്ക്കിനെ നിറുത്തുന്നത് അഡ് ജസ്റ്റ്മെന്റ് കളിയാണോയെന്ന് പലരും ചോദിക്കുന്നുണ്ട് . 1980ൽ പുതുപ്പള്ളിയിൽ സിറ്റിങ് സിപിഐ(എം) എംഎൽഎ എം.തോമസിനെ പരാജയപ്പെടുത്തി ഉമ്മൻ ചാണ്ടി ആദ്യമായി എംഎൽഎയാകുമ്പോൾ ജയ്ക്കിനെ പ്പോലെ ഇരുപത്താറ് വയസേ ഉണ്ടായിരുന്നുള്ളൂ എന്ന മറുപടിയാണ് ഇക്കാര്യത്തിൽ സിപിഎമ്മിനുള്ളത്.
അഴിമതിക്കും രാഷ്ട്രീയ നെറികേടിനുമെതിരായ പോരാട്ട വിജയമാണ് തന്റെ നിയോഗമെന്ന് വിശ്വസിക്കുന്ന ജെയ്ക്ക് കോട്ടയം സി.എം.എസ് കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. കെ.സുരേഷ് കുറുപ്പിനും പി.കെ.ബിജുവിനും ശേഷം കോട്ടയത്തു നിന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പദവിയിൽ എത്തിയ ജെയ്ക്ക് പുതുപ്പള്ളി മണർകാട് സ്വദേശിയാണ്. സി.എം.എസ് കോളേജിൽ ബി.എ. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാർത്ഥി ആയിരിക്കേ സിലബസ് പരിഷ്കരണത്തിന് ഒന്നര മാസത്തോളം ജെയ്ക്കിന്റെ നേതൃത്വത്തിൽ എസ്.എഫ്.ഐ സമരം നടത്തിയ്ത് സംസ്ഥാനത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. സമരത്തിന്റെ പേരിൽ ഹാജർ കുറവ് കാരണം പറഞ്ഞ് പരീക്ഷ എഴുതാൻ അനുവദിച്ചില്ല. പിന്നീട് അദ്ധ്യാപകരും നേതാക്കളും ഇടപെട്ടാണ് പരീക്ഷ എഴുതാൻ അവസരം നൽകിയത്.
ഡിഗ്രി പഠനത്തിനു ശേഷം ഇഗ്നോയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ എം.എ പൂർത്തിയാക്കി. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐയുടെ മുഖമാസിക സ്റ്റുഡന്റിന്റെ എഡിറ്ററുമാണ്. സിപിഐ(എം) കോട്ടയം ഏരിയ കമ്മിറ്റി അംഗമാണ്. മണർകാട് ചിറയിൽ പരേതനായ എം ടി. തോമസിന്റെയും അന്നമ തോമസിന്റെയും മകനാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍