കൈക്കൂലിക്കാരും അഴിമതിക്കാരും ജാഗ്രതൈ! ബിജോയ് പൂർവാധികം ശക്തനായി കോട്ടയം ആർടി ഓഫീസിന്റെ പടി കയറുന്നു; അഴിമതികൾ ചോദ്യം ചെയ്യുകയും വിജിലൻസിനെക്കൊണ്ടു റെയ്ഡ് ചെയ്യിക്കുകയും ചെയ്തതിന് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു
കോട്ടയം: ആർ ടി ഒ ഓഫീസുകളിലെ അഴിമതിയും കൈക്കൂലിയും ഇല്ലാതാക്കാൻ ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ വിചാരിച്ചാൽപോലും നടക്കില്ലെന്ന് എല്ലാവരും സമ്മതിക്കും. വല്ലപ്പോഴുമൊരു റെയ്ഡ്. അതിൽ നിസാര കുറ്റങ്ങൾ കണ്ടെത്തും. അതിന്റെ പേരിൽ ചെറിയൊരു സസ്പെൻഷൻ...ഇതിലൊക്കെ ഒതുങ്ങും കാര്യങ്ങൾ. അല്പം കഴിയുമ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ടയാൾ പൂർവാധികം ശക്തനായി തിരിച്ചെത്തും, കൈക്കൂലിയുടെ നിരക്കു കൂട്ടുകയും ചെയ്യും.
പിടിക്കാനാവാത്ത തരത്തിലുള്ള സംഘടിതമായ ഇടപാടുകളാണ് ആർടി ഓഫീസുകളിൽ അരങ്ങേറുന്നതെന്ന് ആർക്കാണറിയാത്തത്. കൈക്കൂലിയും കിമ്പളവും കൃത്യമായും രഹസ്യമായും എത്തിക്കേണ്ടിടത്ത് എത്തിക്കുന്നതിനാൽ കൈയോടെ പിടിക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടിവരും. ആർടി ഓഫീസുകളിലെ മിക്ക ഉദ്യോഗസ്ഥർക്കും വീതമായി കൈക്കൂലിവീട്ടിലെത്തിക്കുന്നുണ്ടു താനും.
തങ്ങൾ ഒരിക്കലും പിടിക്കപ്പെടില്ലെന്ന സ്വകാര്യഅഹങ്കാരവും ഇവിടത്തെ ഉദ്യോഗസ്ഥർക്കുണ്ട്. ആർടി ഒ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ സാമ്പത്തികനില പരിശോധിച്ചാലറിയാം കിമ്പളത്തിന്റെ വരവ് എത്രമാത്രമെന്ന്. കോട്ടയം ആർടി ഓഫീസിലും സ്ഥിതി വിഭിന്നമല്ല. എന്നാൽ അവർക്കിട്ട് അത്ര മോശമല്ലാത്ത ഒരു കൊട്ട് കൊടുത്തതിന്റെ ത്രില്ലിലാണ് കാഞ്ഞിരത്തുംമൂട്ടിൽ ഡ്രൈവിങ് സ്കൂൾ ഉടമ ബിജോയ് ഫിലിപ്പ്.
ചില ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം വരെ വാങ്ങിക്കൊടുക്കുന്നത് ഏജന്റുമാർ ആണെന്നു വിജിലൻസ് കണ്ടെത്തിയിട്ടുള്ള കോട്ടയം ആർ.ടി.ഒ ഓഫിസിനെതിരേ ഒറ്റയാൾ പോരാട്ടം നടത്തി വിജയിച്ചു നിൽക്കുകയാണ് ബിജോയ്. ഇവിടത്തെ വൻകൈക്കൂലിയെയും അഴിമതി ഇടപാടുകളെയും ചോദ്യം ചെയ്യുകയും വിജിലൻസിൽ പരാതി നൽകുകയും ചെയ്തതിന്റെ പേരിൽ വ്യാജആരോപണങ്ങൾ ഉന്നയിച്ച് ആർ.ടി ഒ ഓഫീസിൽ വിലക്കേർപ്പെടുത്തിയിരുന്നു ബിജോയിക്ക്. നീണ്ട നിയമയുദ്ധത്തിലൂടെ ആ വിലക്കിനു ഹൈക്കോടതിയിൽനിന്നു സ്റ്റേ വാങ്ങിയെടുത്തിര്ിക്കുകയാണ് ബിജോയ്.
ആർ.ടി ഓഫീസിൽ ഏജന്റുമാർ മുഖേന നടത്തുന്ന അഴിമതിയും അതിനു കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥന്മാരുടെ കള്ളക്കളികളും നേരിട്ടു വിജിലൻസിനെ അറിയിച്ച കോട്ടയത്തെ കാഞ്ഞിരത്തുംമൂട്ടിൽ െ്രെഡവിങ് സ്കൂൾ ഉടമയായ ബിജോയ് ഫിലിപ്പ് ആർ.ടി ഒ ഓഫീസിൽ പടികയറുന്നതുതന്നെ ചതുർത്ഥിയായിരുന്നു അവിടത്തെ ഉദ്യോഗസ്ഥർക്ക്. അങ്ങനെയാണ് എല്ലാവരും ചേർന്ന് വിലക്കേർപ്പെടുത്തിയത്. ഇതിനെ ചോദ്യം ചെയ്തു ബിജോയ് ഹൈക്കോടതിയെ സമീപിച്ചു. കാര്യങ്ങൾ നിരിക്ഷിച്ച ഹൈക്കോടതി ബിജോയ് ആർ.ടി ഓഫീസിൽ കയറുന്നതിന് ഏർപ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്യുകയായിരുന്നു.
2007 മുതൽ താൻ ഇവിടത്തെ കള്ളക്കളികളും അഴിമതിയും പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു. അന്ന് ആർ.ടി ഓഫീസിലെ ഫീസുകൾ ജനസേവന കേന്ദ്രത്തിൽ അടയ്ക്കാൻ സൗകര്യമൊരുക്കിയിരുന്നു. അതു ആർ ടി ഓഫീസ് ഉദ്യോഗസ്ഥർക്ക് അത്ര സന്തോഷകരമായിരുന്നില്ല. തങ്ങൾക്കുള്ള പടി കുറയുമെന്നതാണു കാരണം. തന്മൂലം ജനസേവാ കേന്ദ്രത്തിൽ അടച്ച ഫീസുകൾ ആർ.ടി ഒ ഓഫീസിൽ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചു. ഇതിനെതിരേ ബിജോയ് ഉൾപ്പെടെയുള്ള െ്രെഡവിങ് സ്കൂൾ ഉടമകൾ ജില്ലാ കളക്റ്റർക്കു പരാതി കൊടുത്തു. പ്രശനത്തിൽ ഇടപെട്ട കളക്റ്റർ ആർ.ടി.ഒയോട് ഈ പ്രവണത അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. പക്ഷെ ആർ ടി.ഒ ഇതിനെതിരെ നടപടികൾ സ്വീകരിക്കുന്നില്ലെന്നു കാട്ടി വീണ്ടും കളക്റ്റർക്കു പരാതി നൽകി. തുടർന്ന് കളക്ടർ ഉദ്യോഗസ്ഥരെ വിളിച്ചു ശകാരിച്ചു. അന്നു മുതൽ ബിജോയ് ആർ.ടി ഓഫീസിലെ ജീവനക്കാരുടെ കരടായിമാറി. പിന്നിട് കൂടെ നിന്ന ഡ്രൈവിങ് സ്കൂൾ ഉടമകൾ അടക്കമുള്ളവർ തന്നെ ഒറ്റപ്പെടുത്തുകയായിരുന്നുവെന്നും ബിജോയ് പറയുന്നു.
അങ്ങനെ അഴിമതിക്കെതിരെ പോരാടിയതിന്റെ പേരിൽ ഒറ്റപ്പെട്ട തന്നോട് മുൻവൈരാഗ്യത്തിന്റെ പുറത്തു ആർ.ടി ഓഫീസിലെ ജീവനക്കാർ ബിജോയ് കൊടുക്കുന്ന അപേക്ഷകളും, ആർ.സി ബുക്കുകളും നശിപ്പിക്കുകയും കൊടുക്കുന്ന അപേക്ഷകൾ സ്വീകരിക്കാതിരിക്കുകയും ചെയ്തു. പിന്നിട് പരാതിയുമായി ബിജോയ് ലീഗൽ സർവിസ് സൊസൈറ്റിയെ സമീപിച്ചു. അവിടെ വച്ചു ബിജോയിക്ക് ഓഫീസിൽനിന്ന് എല്ലാ സേവനങ്ങളും നടത്തി കൊടുക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നല്‍കിയെങ്കിലും പഴയ രീതി തുടരുകയായിരുന്നുവെന്നാണ് ബിജോയ് വ്യക്തമാക്കുന്നത്.
കോട്ടയം ആർ.ടി ഓഫീസിൽ ഏജന്റുമാർ അധികമായി ഫീസ് വാങ്ങി വരുന്ന ആളുകളെ പറ്റിക്കുന്ന പരിപാടിയിൽ ആർ.ടി ഓഫീസിലെ ചില ഉദ്യോഗസ്ഥർ കുടി പങ്കാളികളാണെന്നുകാണിച്ച് ഇവിടെ നടക്കുന്ന അഴിമതികൾ പുറത്തുവരാനായി ബിജോയ് വിജിലൻസിൽ പരാതി നൽകി. തുടർന്നു നടന്ന വിജിലൻസ് റെയ്ഡിൽ ആറോളം ആർ.ടി ഓഫീസ്സ് ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതോടെ തന്നോട് ഓഫീസിലെ ചില ഉദ്യോഗസ്ഥർക്കുള്ള വൈരാഗ്യം ഇരട്ടിയായി. പിന്നിട് ഓഫീസിൽ എത്തിയ തന്നോട് ഓഫീസിലെ ജീവനക്കാരിൽ ചിലർ അസഭ്യം പറയുകയും ഓഫീസിൽനിന്ന് ഇറക്കിവിടുകയും ചെയ്തതായി ബിജോയ് പറയുന്നു. അതോടൊപ്പം മുൻ വൈരാഗ്യത്തിന്റെ പേരിൽ തനിക്കെതിരെ മോട്ടോർ വാഹന വകുപ്പ് വ്യാജമായ റിപ്പോർട്ടുകൾ ജില്ലാകളക്റ്റർക്കു കൊടുത്തു തന്നെ ഓഫീസിൽ കയറുന്നത് വിലക്കുകയായിരുന്നു. അഴിമതികൾ പുറത്തുവരാനായി താൻ ചെയ്ത സേവനത്തിനു പകരമായി തന്റെ ജോലി ചെയ്യാനുള്ള അവകാശം അവർ നിഷേധിക്കുകയായിരുന്നു. അത് മനസിലാക്കിയാണ് ഓഫീസിൽ കയറാൻ ഹൈക്കോടതിയിൽ താൻ അപേക്ഷ കൊടുത്തതെന്നും ബിജോയ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. കേസെടുത്ത കോടതി ബിജോയ് ഫിലിപ്പിനെ കോട്ടയം ആർ.ടി ഓഫീസിൽ കയറുന്നതിനുള്ള വിലക്ക് ഒഴിവാക്കുകയായിരുന്നു.
കോട്ടയം ആർ.ടി ഓഫീസിൽ ഏജന്റുമാരുടെ വൻ വിളയാട്ടമാണെന്നുള്ള ആരോപണം ശക്തമാണ്. ഒരാളിൽനിന്ന് ഒരു അപേക്ഷ മാത്രമേ സ്വീകരിക്കാവു എന്നാണു നിർദ്ദേശം. എന്നാൽ 16 അപേക്ഷ വരെയാണ് ചില ഏജന്റുമാർ ഇവിടെ കൊണ്ടുപോയി കൊടുക്കുന്നത്. അതുമൂലം നേരിട്ടു ചെല്ലുന്ന സാധാരണക്കാരുടെ നീണ്ട നിര തന്നെ ഓഫീസിൽ ഉണ്ടാകുന്നു. നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകളിൽ പിഴവ് കണ്ടെത്തി ഏജന്റുമാരുടെ അടുത്തേക്ക് വിടുന്ന ഉദ്യോഗസ്ഥന്മാരും ഇവിടെയുണ്ട്. 10 വർഷമായി ഇവിടെത്തന്നെ ജോലി ചെയ്യുന്ന 8 ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. ഇവർ വർഷങ്ങളായി ഇവിടെ തന്നെ ജോലി ചെയുന്നത് ഏജന്റുമാരുടെ രാഷ്ട്രിയ സ്വാധീനത്തിൽ ആണെന്നു പല െ്രെഡവിങ് സ്കൂൾ ഉടമകളും ആരോപിക്കുന്നു.
ആർ.ടി ഓഫീസിലെ ഫാസ്റ്റ് ട്രാക്ക് കൗണ്ടർ ഏജന്റുമാർ കയ്യടക്കി വച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. ആർ.ടി ഓഫീസിൽ ഏജന്റുമാരെ വച്ച് അമിതമായി പണ പിരിവു നടത്തുന്നുവെന്ന് ആരോപിച്ചു ബിജോയ് തന്റെ ഓഫീസിന്റെ മുൻപിൽ ആർ.ടി ഓഫീസിലെ വിവിധ സേവനങ്ങളുടെ നിരക്കുകൾ പരസ്യപ്പെടുത്തിയിരുന്നു ഇതും ചില ആർ.ടി ഓഫിസ് ഉദ്യോഗസ്ഥർക്ക് പിടിച്ചില്ല. പല കേസുകളും കൊടുത്തിട്ടും തന്നെ ഓഫീസിൽ കയറാൻ ഇവർ വിലക്കിയിട്ടും കോടതി തന്റെ അപേക്ഷയിന്മേൽ സത്യം മനസിലാക്കി തനിക്ക് ഏർപ്പെടുത്തിയ വിലക്കു നീക്കി. ഇനിയും ഇവിടത്തെ അഴിമതികളെ ചോദ്യം ചെയ്യാൻ ഒരു രണ്ടാം വരവിനായി ഒരുങ്ങുകയാണ് ബിജോയ് ഫിലിപ്പ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍