പ്രളയം ദുരന്തം വിതച്ച കൊട്ടിയൂർ പഞ്ചായത്തിൽ വീട് നിർമ്മാണത്തിന് വിലക്ക്; ഉരുൾപൊട്ടലിൽ താമസയോഗ്യമല്ലാത്ത സ്ഥലത്തു നിന്നും മാറാൻ ശ്രമിക്കുന്നവർക്കും വീട് നിർമ്മിക്കാൻ അനുമതിയില്ല; കൂര കെട്ടാൻ സഹായം ലഭിക്കുന്നതു പോലും സ്വീകരിക്കാനാവാതെ വീട് നഷ്ടപ്പെട്ടവർ; സർക്കാർ അടിയന്തിരമായും ഇടപെട്ട് നിർമ്മാണാനുമതി നൽകണമെന്ന് പഞ്ചായത്ത്
രഞ്ജിത്ത് ബാബു
കണ്ണൂർ: പ്രളയാനന്തരം കരപറ്റാനാവാത്ത കൊട്ടിയൂരിന് ഇരുട്ടടിയായി നിർമ്മാണ വിലക്ക്. പശ്ചിമഘട്ടത്തിനോട് ചേർന്ന് കിടക്കുന്ന ഈ പഞ്ചായത്തിലിപ്പോൾ സർവ്വത്ര ഊരുവിലക്കാണ്. ഉരുൾപൊട്ടലിൽ തകർച്ച നേരിട്ട സ്ഥലത്തെ വീടുകൾ പുനർ നിർമ്മിക്കുന്നതിന് മാത്രമല്ല വിലക്ക്. പുതുതായി ഒരു വീടിനുപോലും അനുമതി നൽകാൻ അധികാരമില്ലാതെ ഗ്രാമപഞ്ചായത്ത് നോക്കു കുത്തിയായി നിൽക്കേണ്ട അവസ്ഥയിലാണ്. വയനാടുമായി അതിർത്തി പങ്കിടുന്ന മൂന്ന് വാർഡുകളിലാണ് ഈ പഞ്ചായത്തിൽ ഉരുൾപൊട്ടലുണ്ടായത്. എന്നാൽ പഞ്ചായത്തിലെ 14 വാർഡുകൾക്കും കെട്ടിട നിർമ്മാണം തന്നെ ഇപ്പോൾ തടസ്സപ്പെട്ടിരിക്കയാണ്. ഉരുൾപൊട്ടലിന് ശേഷം കഴിഞ്ഞ സപ്തംബർ ആദ്യം സെസ്സ് നടത്തിയ പഠനത്തോടെയാണ് കെട്ടിട നിർമ്മാണത്തിന് പഞ്ചായത്ത് മുഴുവൻ അനുമതി നിഷേധിക്കപ്പെട്ടത്.
ഉരുൾപൊട്ടൽ മേഖലയിൽ മറുനാടൻ കണ്ട കാഴ്ചകൾ ഇങ്ങിനെ. ഒരു ഭാഗത്ത് കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതി ലോല പ്രദേശം. മറുഭാഗത്ത് വയനാട് ബോയ്സ് ടൗണിൽ നിന്നും കണ്ണൂർ എയർപോർട്ട് റോഡ് വികസനത്തിന് വേണ്ടി ഏറ്റെടുക്കുന്ന ഭൂമി. ഇതിനിടയിൽ നിലവിലുള്ള സ്ഥലം നഷ്ടപ്പെട്ടവർ മറ്റെവിടെയെങ്കിലും കൂടുതേടാമെന്നു വച്ചാൽ അതും നടപ്പില്ല. മൂന്ന് വാർഡുകളിലെ മലകളിലും വനത്തിലെ ഉരുൾപൊട്ടലും ഒരു ഗ്രാമത്തിലെ ജനങ്ങളുടെ സ്വപ്നങ്ങളെയാണ് തകർക്കുന്നത്. കാലവർഷം ദുരന്തം സമ്മാനിച്ച 21 കുടുംബങ്ങളാണ് നെല്ലിയോടി മലയിൽ നിന്നും ഓടി രക്ഷപ്പെട്ടത്.
ആളൊഴിഞ്ഞ നെല്ലിയോടി മലയിൽ 35 ഡിഗ്രി ചെരിവുള്ള മലയിലാണ് ഞങ്ങൾ ആദ്യം പോയത്. ഭാഗികമായി തകർന്നതും തകർച്ചാ ഭീഷണി നിലനിൽക്കുന്നതുമായ വീടുകളിൽ നിന്നും ആളുകൾ ഒഴിഞ്ഞ് പോയിട്ട് മാസങ്ങളായി. നട്ടു നനച്ച കൃഷിയിടങ്ങളിലെ വിളവെടുക്കാൻ പോലും വരാനാവാത്ത അവസ്ഥ. ഏഴ് മീറ്റർ വീതിയിൽ വിള്ളൽ രൂപപ്പെട്ടതാണ് ഈ സ്ഥലം. പാൽച്ചുരം മുതൽ ചപ്പമലവരെ ഈ വിള്ളൽ നീണ്ടു നിൽക്കുന്നു. ഇനി ഒരിക്കലും ഈ പ്രദേശം വാസയോഗ്യമാകില്ല. മലയിലെ വിവിധ ഭാഗങ്ങൾ അടർന്ന് നിൽപ്പാണ്. ഇനിയൊരു ശക്തമായ മഴക്ക് പിടിച്ചു നിൽക്കാനാവാത്ത വണ്ണം ഇടിഞ്ഞ് താണും പിളർന്നും കിടപ്പാണ്. തെങ്ങും ജാതിയുമെല്ലാം ഭൂമിയിൽ നിന്നും താണും ചെരിഞ്ഞും കിടക്കുന്നു. ഏത് സമയവും അവ നിലംപൊത്താം. ഈ അവസ്ഥ മറ്റിടങ്ങളിലില്ലെങ്കിലും പഞ്ചായത്ത് മുഴുവൻ ഒരു നിർമ്മാണത്തിനും ഇപ്പോൾ അനുമതിയില്ല.
സെസ്സിന്റെ പഠനത്തോടെയാണ് ഈ പഞ്ചായത്തിൽ പൂർണ്ണമായും നിർമ്മാണ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അഞ്ചോ പത്തോ സെന്റ് ഭൂമി പഞ്ചായത്തിൽ തന്നെ വാങ്ങി ഒരു കൂര കെട്ടാമെന്ന മോഹത്തിനും ഇതു മൂലം വിലങ്ങായിരിക്കയാണ്. സർക്കാർ തന്നെ ശാസ്ത്രീയ പഠനം നടത്തിയ ശേഷം മാത്രം കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയാൽ മതിയെന്ന് ഉത്തരവിട്ടിരിക്കയാണ്. മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും ഒക്കെ പരാതി നൽകിയെങ്കിലും നിർമ്മാണത്തിനുള്ള അനുമതി ലഭിച്ചില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ പറഞ്ഞു. ലോകം മുഴുവൻ കണ്ട അമ്പായത്തോട് മേൽമലയിലെ ഉരുൾപൊട്ടൽ വനത്തിനകത്താണ് ഉണ്ടായത്. ജനവാസ കേന്ദ്രവുമായി ഈ ഉരുൾപൊട്ടലിന് യാതൊരു ബന്ധവുമില്ല. ആർക്കും അപായവുമുണ്ടായിട്ടില്ല. എന്നാൽ പഞ്ചായത്തിലെ മറ്റ് 11 വാർഡുകൾക്കും നിർമ്മാണത്തിന് വിലക്ക് കൽപ്പിച്ചിരിക്കയാണ്. അവർ പറഞ്ഞു.
ബന്ധുവീട്ടിലും വാടക വീടുകളിലുമായി ഉരുൾ പൊട്ടിയ നെല്ലിയോടി മലയിൽ നിന്നുള്ളവർ ഇപ്പോഴും കഴിയുന്നു. അവർക്ക് വീട് പണിയാൻ വിദേശത്തു നിന്ന് ലഭിക്കുന്ന സഹായവും സ്വീകരിക്കാനാവുന്നില്ല. കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് നൽകിയാൽ മാത്രമേ ധനസഹായം ലഭിക്കുകയുള്ളൂ. പഞ്ചായത്ത് ഭരണ സമിതി ഒന്നടക്കം സർക്കാറിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ പരിഹാരം ഇനിയും ഉണ്ടായിട്ടില്ല. നാലായിരത്തി നാനൂറിലേറെ കുടുംബങ്ങൾ കൊട്ടിയൂർ പഞ്ചായത്തിലുണ്ട്. വീട് പുതുക്കാനോ അറ്റകുറ്റ പണിക്കോ അവർക്കും അനുമതി നൽകാനാവുന്നില്ല. ജിയോളജിവകുപ്പിന്റെ പഠന റിപ്പോർട്ടും ഇനിയും പുറത്ത് വന്നിട്ടില്ല. അപകട സാധ്യതയുള്ള പ്രദേശങ്ങളെ മാറ്റിനിർത്തി മറ്റിടത്ത് നിർമ്മാണാനുമതി നൽകണമെന്നാണ് നാട്ടുകാരും പഞ്ചായത്തും പറയുന്നത്.
കാലവർഷക്കെടുതിയോടനുബന്ധിച്ചുള്ള നാശ നഷ്ടങ്ങൾക്ക് സർക്കാറിന്റെ പതിനായിരം രൂപ നഷ്ടപരിഹാരം 32 കുടുംബങ്ങൾക്കാണ് ഈ പഞ്ചായത്തിൽ ലഭിച്ചിട്ടുള്ളത്. എന്നാൽ ഇനിയുമുണ്ട് അപേക്ഷകർ. വീടും സ്ഥലവും നഷ്ടപ്പെട്ട ഒട്ടേറെ പേർ ഒന്നും ലഭിക്കാത്തവരും ഇനിയുമുണ്ട്. എന്നാൽ ജനങ്ങളും പഞ്ചായത്തും ഒരു പോലെ ആവശ്യപ്പെടുന്നത് നിർമ്മാണാനുമതിക്കു വേണ്ടിയാണ്. വാടകക്ക് താമസിക്കുന്നവർ 4000 രൂപയും അതിന് മുകളിലുമാണ് പ്രതിമാസം നൽകേണ്ടി വരുന്നത്. വീടും കൃഷിഭൂമിയും നഷ്ടപ്പെട്ടവരുടെ ദൈന്യത നേരിൽ കാണുമ്പോഴാണ് അതിന്റെ വ്യാപ്തി മനസ്സിലാവുന്നത്. 300 വാഴ നശിച്ച ഒരു കർഷകന് ഒരു രൂപ പോലും ലഭിച്ചില്ല. കുരുമുളകും തെങ്ങും നഷ്ടപ്പെട്ടവരുടെ സ്ഥിതിയും അതിലേറെ. കാലവർഷ ദുരിതത്തിൽ പെട്ടവർക്ക് മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സഹായധനം പോലും ഇനിയും പൂർണ്ണമായും നൽകപ്പെട്ടിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍