ജ്യോതിലാൽ വഴിമാറ്റിയത് ശമ്പളത്തിന് വേണ്ടിയെന്ന് പറഞ്ഞ് പ്രത്യേകം അനുവദിച്ച തുക; വിവാദമായതോടെ സർക്കാർ പലിശക്കമ്പനിക്ക് കുടിശിഖ കൊടുക്കണമെന്ന് പറഞ്ഞ് നോട്ടീസ് അയച്ച് മുഖം രക്ഷിക്കൽ; അധികാര പരിധി ലംഘിച്ച് കെ എസ് ആർ ടി സി നിയമനങ്ങളിലും പ്രൊമോഷനിലും വരെ സെക്രട്ടറിയുടെ ഇടപെടൽ; ജ്യോതിലാലിനെ മാറ്റിയില്ലെങ്കിൽ തച്ചങ്കരിക്ക് കെ എസ് ആർ ടി സി വിടേണ്ടി വരും; ആനവണ്ടിയുടെ യാത്ര വീണ്ടും പ്രതിസന്ധയിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെ എസ് ആർ ടി സിയെ രക്ഷിക്കാനിറങ്ങിയ ടോമിൻ തച്ചങ്കരി നേരിയുന്നത് വലിയ പ്രതിസന്ധി. ജീവനക്കാർക്ക് കൃത്യമായി ശമ്പളം കൊടുത്ത് പുതു ജീവൻ കെ എസ് ആർ ടി സിക്ക് നൽകി. വരുമാനവും കൂടി. ഓണക്കാലത്ത് വലിയ നേട്ടങ്ങളാണ് ലക്ഷ്യമിട്ടത്. എന്നാൽ തച്ചങ്കരിയെ സ്ഥാനത്ത് തുടരാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകൾ. ജോലി എടുക്കാതെ ആർക്കും കെ എസ് ആർ ടി സിയിൽ തുടരാനാകില്ലെന്ന് തച്ചങ്കരി തെളിയിച്ചിരുന്നു. ഇതിനൊപ്പം യൂണിയനുകളുടെ ഫണ്ട് പിരിവ് പോലും നിലച്ചു. ഇതോടെയാണ് യൂണിയനുകൾ തച്ചങ്കരിക്ക് എതിരായത്. ഈ അവസരം മുതലെടുത്ത് തച്ചങ്കരിയെ പുറത്താക്കാൻ വകുപ്പ് സെക്രട്ടറി കെ ആർ ജ്യോതിലാൽ തന്നെ എത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമാകുന്നത്.
സർക്കാർ ധനസഹായം ലഭിക്കാത്തതിനെത്തുടർന്നു കെഎസ്ആർടിസി വൻ പ്രതിസന്ധിയിലാണ്. ജീവനക്കാർക്കു ശമ്പളം നൽകാൻ സർക്കാർ അനുവദിച്ച പണം തടഞ്ഞുവച്ച ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ എംഡി ടോമിൻ തച്ചങ്കരി മുഖ്യമന്ത്രിക്കു പരാതി നൽകി. ശമ്പളം നൽകാൻ 35 കോടി ചോദിച്ചെങ്കിലും 20 കോടി രൂപയാണു കഴിഞ്ഞ 28നു സർക്കാർ അനുവദിച്ചത്. ജീവനക്കാർക്കു ശമ്പളം നൽകാൻ സർക്കാർ അനുവദിച്ച തുക വകമാറ്റുകയായിരുന്നു ഗതാഗത സെക്രട്ടറി. ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം കൊടുക്കുന്ന തച്ചങ്കരിക്കുണ്ടായ ജനപ്രിയത തകർക്കാനായിരുന്നു ഈ നീക്കം. ധനവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിൽ കൃത്യമായി തന്നെ ശമ്പളം നൽകാനെന്ന് വ്യക്തമാണ്. അങ്ങനെ ഒരു പ്രത്യേക ആവശ്യത്തിന് അനുവദിച്ച തുക മറ്റൊരാവശ്യത്തിന് നൽകാനാവില്ല. ഈ ഉത്തരവ് മറുടാന് ലഭിച്ചു. ഇതോടെ വലിയ ഗൂഢാലോചനയാണ് ജ്യോതിലാൽ നടത്തുന്നതെന്നും വ്യക്തമായി. സംഘർഷത്തിലൂടെ കെ എസ് ആർ ടി സിയെ നന്നാക്കാൻ ആവില്ലെന്ന് തച്ചങ്കരിയും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ തച്ചങ്കരി കെ എസ് ആർ ടി സിയുടെ ചുമതല ഒഴിഞ്ഞേക്കും.
പലിശ കുടിശിക തീർക്കാൻ വിനിയോഗിക്കണമെന്ന ഗതാഗതവകുപ്പിന്റെ ആവശ്യം തൊഴിലാളികളോടുള്ള അവഗണനയാണെന്നാണു തച്ചങ്കരിയുടെ പരാതി. ശമ്പളം നൽകാൻ സർക്കാർ അനുവദിച്ച പണം പലിശയുടെ കുടിശിക തീർക്കാൻ ഉപയോഗിക്കുന്നതു നിയമവിരുദ്ധമാണ്. പണം ഉപാധികളില്ലാതെ അനുവദിക്കണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തുടർനടപടികളുണ്ടാകാത്തതിനെത്തുടർന്നാണു മുഖ്യമന്ത്രിക്കു പരാതി നൽകിയത്. സർക്കാർ അനുവദിച്ച പണം നൽകണമെങ്കിൽ കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനു കെഎസ്ആർടിസി നൽകാനുള്ള വായ്പാകുടിശിക തീർക്കണമെന്നു പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉത്തരവിട്ടതോടെയാണു ശമ്പളവിതരണം പ്രതിസന്ധിയിലായത്. പലിശയിനത്തിൽ 188 കോടി രൂപ കെഎസ്ആർടിസി കുടിശിക വരുത്തിയെന്നാണു കെടിഡിഎഫ്സിയുടെ വാദം. എന്നാൽ, കെഎസ്ആർടിസി ഇത് അംഗീകരിച്ചിട്ടില്ല.
ബാങ്കിൽനിന്ന് ഓവർഡ്രാഫ്റ്റ് എടുത്താണു തച്ചങ്കരി ശമ്പളം വിതരണം ചെയ്തത്. തുക ഇന്നലെ തിരിച്ചടയ്ക്കേണ്ടതായിരുന്നു. സർക്കാരിന്റെ പണം ലഭിക്കാതെ ബാങ്കിനു പണം തിരികെ നൽകാൻ കഴിയാത്ത അവസ്ഥയിലാണ് കെഎസ്ആർടിസി. വകുപ്പ് സെക്രട്ടറിയുടെ കടുംപിടിത്തം മൂലം പണം കെ എസ് ആർ ടി സിക്ക് കിട്ടിയിട്ടില്ലെന്നാണ് സൂചന. ടോമിൻ തച്ചങ്കരിയും ജ്യോതിലാലും തമ്മിൽ കെഎസ്ആർടിസിയുടെ ഭരണപരമായ കാര്യങ്ങളിൽ നേരത്തേയും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഏറെ കാലമായി ജ്യോതിലാലാണ് ഗതാഗത സെക്രട്ടറി. ഇതുപയോഗിച്ച് കെ എസ് ആർ ടി സിയിൽ വലിയ ഇടപെടലുകൾ നടത്താറുണ്ട്. കെ എസ് ആർ ടി സി പൊതുമേഖലാ സ്ഥാപനമാണ്. സ്വതന്ത്ര അധികാരങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ അവിടെ സിഎംഡിക്കാണ് തീരുമാനം എടുക്കാനുള്ള അവകാശം. ഇതാണ് സെക്രട്ടറി അവിഹിത ഇടപെടിലൂടെ പൊളിക്കുന്നത്.
നേരത്തെ കെഎസ്ആർടിസിയിൽ 50 ലക്ഷം രൂപയ്ക്കു മുകളിലുള്ള സാധനങ്ങൾ വാങ്ങാൻ പ്രത്യേക സമിതിയുടെ അനുമതി വാങ്ങണമെന്ന ജ്യോതിലാലിന്റെ ഉത്തരവിനെ തച്ചങ്കരി എതിർത്തിരുന്നു. സിഎംഡി കൃത്യമായി കെഎസ്ആർടിസി യോഗങ്ങൾക്കെത്തണമെന്നു ജ്യോതിലാൽ മുന്നറിയിപ്പു കത്ത് നൽകിയതു ചട്ടലംഘനമാണെന്നു തച്ചങ്കരി മന്ത്രി എ.കെ.ശശീന്ദ്രനോടു പരാതിപ്പെട്ടിരുന്നു. സർവീസിൽ തച്ചങ്കരിയാണു സീനിയർ. അതുകൊണ്ട തന്നെ സെക്രട്ടറിയുടെ ഇടപെടലുകൾ തച്ചങ്കരിക്ക് അംഗീകരിക്കാനും കഴിയുന്നില്ല. ജൂനിയറായ ഉദ്യോഗസ്ഥനിൽ നിന്നുള്ള അപമാനകരമായ നടപടികൾ അംഗീകരിച്ച് കെ എസ് ആർ ടി സിയിൽ തുടരാനാകില്ലെന്നാണ് തച്ചങ്കരിയുടെ നിലപാട്. കെ എസ് ആർ ടി സിക്ക് പുതിയ വഴി കാട്ടാനുള്ള തന്റെ ശ്രമങ്ങളെ സെക്രട്ടറി തന്നെ അട്ടിമറിക്കുകയാണെന്ന തച്ചങ്കരിയുടെ പരാതിയെ സർക്കാരും ഗൗരവത്തോടെ എടുത്തിട്ടുണ്ട്.
തൊഴിലാളി യൂനിയനുകൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ആർ.ടി.സി സി.എം.ഡി തച്ചങ്കരി രംഗത്ത് വന്നിരുന്നു. തൊഴിലാളികൾ അനുഭവിച്ച് വന്ന ഔദാര്യങ്ങൾ ഇല്ലാതായതോടെയാണ് തനിക്കെതിരെ വിമർശനം ഉയരുന്നത്. കെ.എസ്.ആർ.ടി.സിയിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട ഗുണം ലഭിക്കുന്നില്ല. പൊതുമേഖല സ്ഥാപനങ്ങളിൽ യൂനിയനുകൾ തീരുമാനമെടുക്കുന്ന അവസ്ഥ മാറണമെന്നും തച്ചങ്കരി പറഞ്ഞിരുന്നു. ഭരണകാര്യങ്ങളിൽ കൈകടത്താൻ തൊഴിലാളി യുനിയനുകളെ അനുവദിക്കില്ലെന്ന് തച്ചങ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു.
കെ.എസ്.ആർ.ടി.സി പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന തൊഴിലാളികളെ തച്ചങ്കരി പരസ്യമായി അധിക്ഷേപിച്ചുവെന്ന് സിഐ.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റിൽ പരാതി ഉയർന്നിരുന്നു. ഇതിന് പിറകെയാണ് യൂനിയനുകൾക്കെതിരെ രൂക്ഷവിമർശനവുമായി എം.ഡി രംഗത്തെത്തിയത്. ഈ ഭിന്നത തിരിച്ചറിഞ്ഞാണ് തച്ചങ്കരിയെ വെട്ടാൻ ജ്യോതിലാൽ കളികൾ സജീവമാക്കിയത്. നേരത്തെ രാജമാണിക്യത്തെ കെ എസ് ആർ ടി സി എംഡി സ്ഥാനത്ത് നിന്ന് പുറത്താക്കിയതും ജ്യോതിലാലിന്റെ ഇടപെടലായിരുന്നു. ഇത് മനസ്സിലാക്കിയാണ് ജ്യോതിലാലിനെതിരെ മുഖ്യമന്ത്രിക്ക് തച്ചങ്കരി പരാതി നൽകിയത്.
സർക്കാരിൽനിന്നു ഫണ്ട് വാങ്ങിയാണു കെ.എസ്.ആർ.ടി.സിയിൽ ശമ്പളം കൊടുക്കുന്നത്. ഇത്തവണയും പണം ആവശ്യപ്പെട്ടു തച്ചങ്കരി കത്തെഴുതി. ധനമന്ത്രി തോമസ് ഐസക് തുക പാസാക്കി. ശമ്പളത്തിനെന്നു വ്യക്തമാക്കി ജൂലൈ 28-നു തന്നെ 20 കോടി അനുവദിച്ച് ഉത്തരവും ഇറങ്ങി. എന്നാൽ, രണ്ടു ദിവസം ഗതാഗത സെക്രട്ടറി സ്ഥലത്തില്ലാതിരുന്നതിനാൽ പണം കിട്ടിയില്ല. തിരിച്ചെത്തിയപ്പോൾ പണം കൈമാറിയെങ്കിലും കെ.റ്റി.ഡി.എഫ്.സിയുടെ കടത്തിന്മേലുള്ള പലിശ അടച്ചാലേ തുക ശമ്പളത്തിന് അനുവദിക്കൂ എന്ന് സെക്രട്ടറി ജ്യോതിലാൽ ഫയലിൽ കുറിച്ചത് തന്നിഷ്ടമാണെന്നാണ് തച്ചങ്കരിയുടെ പക്ഷം.
സെക്രട്ടറി ഇല്ലാത്തതുകൊണ്ടു രണ്ടിനേ പണം പാസാകൂവെന്ന് മനസിലാക്കി തച്ചങ്കരി രണ്ടു ദിവസത്തെ അവധിയിൽ ഓവർ ഡ്രാഫ്റ്റ് എടുത്താണ് ജൂലൈ അവസാനം ശമ്പളം കൊടുത്തത്. പണം സെക്രട്ടറി അനുവദിക്കാതെ വന്നതോടെ ബാങ്കുകൾ തച്ചങ്കരിക്കെതിരേ തിരിഞ്ഞു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഗതാഗതമന്ത്രിയേയും തച്ചങ്കരി പരാതിയുമായി സമീപിച്ചു. സെക്രട്ടറിയുടെ ഇടപെടലുകൾക്കെതിരേ തുറന്നടിക്കുകയും ചെയ്തു. തുടർന്ന് ചേർന്ന പ്രത്യേക യോഗത്തിലും തച്ചങ്കരിയും ജ്യോതിലാലും ഏറ്റുമുട്ടി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍