പകൽ സമയം മൂന്ന് മണിക്കൂർ വരെ വൈദ്യുതി ഉണ്ടാകില്ല; രാത്രയിൽ ഒരു മണിക്കൂറോളവും; കെഎസ്ഇബി അണക്കെട്ടുകളിൽ അവശേഷിക്കുന്നത് 15 ദിവസത്തേക്കുള്ള വെള്ളം മാത്രം; പ്രതിസന്ധി അതിരൂക്ഷമെന്ന തിരിച്ചറിവിൽ കടുത്ത നടപടികളിലേക്ക് വൈദ്യുത ബോർഡ്; കറണ്ട് കട്ടിനൊപ്പം നിരക്ക് കൂട്ടിയേ മതിയാകൂവെന്നും ആവശ്യം; കാലവർഷം ചതിച്ചതിനാൽ ലോഡ് ഷെഡിങ് അനിവാര്യമെന്ന തിരിച്ചറിവിൽ സർക്കാരും; കുടിവെള്ളവും കിട്ടാക്കനിയാകും; പ്രളയാനന്തര കേരളം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: കേരളം ഇരുട്ടിലേക്ക് തന്നെ സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിൽ അവശേഷിക്കുന്നത് 15 ദിവസത്തേക്കുള്ള വെള്ളം മാത്രം. വൈദ്യുതിയുടെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണം തുടങ്ങി. അണക്കെട്ടുകളിൽ അവശേഷിക്കുന്നത് 432 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം മാത്രമാണ്. ഈ സാഹചര്യത്തിൽ രണ്ടാഴ്ച കഴിഞ്ഞാൽ ലോഡ് ഷെഡിങ് ഉറപ്പാണ്. ഇതിനൊപ്പം വൈദ്യുതി നിരക്കിലും വലിയ വർദ്ധനവുണ്ടാകും. മഴ പെയ്യുമെന്ന പ്രതീക്ഷയിലാണ് കെ എസ് ഇ ബി. ഇതിനുള്ള സാധ്യത കുറവാണെന്നാണ് കലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. മഴ പെയ്താലും വൈദ്യുതിയുടെ ആവശ്യത്തിനുള്ള വെള്ളം കിട്ടാനുള്ള സാധ്യത കുറവാണ്.
ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 75 ദശലക്ഷം യൂണിറ്റായിരുന്നു. മിക്ക അണക്കെട്ടുകളും വറ്റി. അണക്കെട്ടുകളിലെല്ലാം കൂടി 10% വെള്ളം മാത്രമാണുള്ളത്. ജലവൈദ്യുത പദ്ധതികളായ പമ്പ, ഷോളയാൽ, ഇടമലയാർ, മാട്ടുപ്പെട്ടി, ബാണാസുരസാഗർ, ആനയിറങ്കൽ, പൊന്മുടി, ചെങ്കുളം, കക്കാട് അണക്കെട്ടുകൾ വറ്റി. ഇടുക്കി അണക്കെട്ടിൽ മാത്രമാണ് ഇപ്പോൾ വെള്ളം ഉള്ളത്. അതും 275 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം മാത്രം. പുറത്തു നിന്ന് വൈദ്യുതി വാങ്ങിയാണ് മുമ്പോട്ട് പോക്ക്. ഇത് ബോർഡിനെ പ്രതിസന്ധയിലാക്കുന്നു. ഈ സാഹചര്യത്തിൽ ദിവസവും മൂന്ന് മണിക്കൂറിൽ അധികം വൈദ്യുതി നിയന്ത്രണം എത്താൻ സാധ്യതയുണ്ട്. പകൽ സമയത്ത് മൂന്ന് മണിക്കൂറും രാത്രിയിൽ ഒരു മണിക്കൂറും. കെ എസ് ഇ ബിയുടെ ഈ നിർദ്ദേശത്തെ സർക്കാരിന് പോലും അംഗീകരിക്കേണ്ടി വരുന്ന വൈദ്യുതി പ്രതിസന്ധിയാണ് നിലവിലുള്ളത്. കുടിവെള്ള വിതരണത്തേയും ജലക്ഷാമം ബാധിക്കും.
മഴ മേഘങ്ങൾ പെയ്തിറങ്ങാൻ മടിക്കുന്നതിനാൽ അനുദിനം ജലനിരപ്പ് താഴുകയാണ് ഡാമുകളിൽ. എന്നും കേരളം ഭീതിയോടെ ചർച്ച ചെയ്യുന്ന മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇപ്പോൾ 112.15 അടി വെള്ളം മാത്രമാണ് ഉള്ളത്. കഴിഞ്ഞ വർഷം ഇതേ സമയം 126 അടി വെള്ളം ഉണ്ടായിരുന്നു. സാധാരണ ഈ മാസങ്ങളിൽ ലഭിക്കുന്ന മഴ കൃഷിക്കു ഏറെ സഹായകമായിരുന്നു. എന്നാൽ ഇത്തവണ സ്ഥിതി വിപരീതമായതു കർഷകർക്കു തിരിച്ചടി ആയിരിക്കുകയാണ്. ഉരുളക്കിഴങ്ങ്, ബീൻസ്, കാരറ്റ്, കാബേജ്, വെളുത്തുള്ളി പോലുള്ള വിളകളെയാണ് മഴയില്ലാത്തതു സാരമായി ബാധിച്ചിരിക്കുന്നത്. ഇനിയെങ്കിലും കാലവർഷ മഴ ലഭിച്ചാൽ മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ എന്നു കർഷകർ പറയുന്നു. കേരളത്തിലെ മഴക്കുറവ് ഇത്തവണ തമിഴ്നാട്ടിലെ ജനങ്ങളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നതാണ് ഇവരെ ആശങ്കയിലാക്കുന്നത്.
തൃശൂരിൽ പ്രതിസന്ധി രൂക്ഷമാകും. പീച്ചി ഡാമിൽ ജൂലൈ മാസത്തിൽ ജലനിരപ്പ് ദിനം പ്രതി കുറയുന്നു. സാധാരണ മഴക്കാലത്തു 2 സെന്റിമീറ്റർ വീതം ജലനിരപ്പ് കൂടുന്നതിനു പകരം ഇത്തവണ കുറയുന്നതാണ് ആശങ്കപ്പെടുത്തുന്നത്. ഇന്നലെ 66.48 മീറ്ററാണ് പീച്ചിയിലെ ജലനിരപ്പ് . ഇത് ജൂലൈ 2 നു 66. 50 മീറ്ററായിരുന്നു. 10 വർഷത്തിനിടയിൽ 66.48 മീറ്ററിനേക്കാൾ ജലനിരപ്പ് 2 തവണ താഴെ രേഖപ്പെടുത്തിയെങ്കിലും നിത്യേന ജലനിരപ്പ് കുറഞ്ഞു വരുന്ന അവസ്ഥ ഉണ്ടായിട്ടില്ല. ഇത് പ്രതിസന്ധി അതിരൂക്ഷമാകും. ഡാമിലേക്ക് വെള്ളമെത്തുന്നില്ലെങ്കിലും ഡാമിൽ നിന്നു വെള്ളമെടുപ്പ് തുടരുന്നതിനാൽ ഡാം വറ്റിക്കൊണ്ടിരിക്കുകയാണ്. സാധാരണ ജലനിരപ്പിൽ കുറവുണ്ടാവുക മുൻ വർഷത്തെ മഴയുടെ അളവ് കുറയുമ്പോഴാണ്. എന്നാൽ പ്രളയമുണ്ടായതിനു ശേഷമുണ്ടായ വർഷത്തിലെ ജലനിരപ്പിന്റെ കുറവാണ് ആശങ്കയ്ക്കു കാരണമാകുന്നത്
കൊമ്പഴ, വാണിയമ്പാറ, മാമ്പാറ, കള്ളക്കുന്ന്, ആനവാരി, വള്ളിക്കയം, തെക്കേകുളം, പാലക്കുന്ന് എന്നിങ്ങനെ പീച്ചിയിലെ നീരൊഴുക്ക് സജീവമാക്കുന്ന പ്രദേശങ്ങളെല്ലാം വരണ്ട നിലയിലാണ്. പീച്ചിയിൽ നിന്ന് ജല അഥോറിറ്റിക്കു ദിവസേന 5.5 കോടി ലീറ്റർ വെള്ളം ശുദ്ധജല വിതരണത്തിനായി നൽകുന്നുണ്ട്. നിലവിൽ 5 മാസം നൽകാനുള്ള കുടിവെള്ളം പീച്ചിയിലുണ്ട്. എന്നാൽ മഴ കനിഞ്ഞില്ലെങ്കിൽ ജലനിരപ്പ് വീണ്ടും താഴുകയും ശുദ്ധജലവിതരണത്തെ ബാധിക്കുകയും ചെയ്യും. ഇടുക്കിയിൽ പൈനാവ് ഉൾപ്പെടെ ജില്ലാ ആസ്ഥാന മേഖലയിലെ വിവിധ സ്ഥലങ്ങളിലേക്ക് ശുദ്ധ ജലം എത്തിക്കുന്ന ഇടുക്കി കഞ്ഞിക്കുഴി വില്ലേജ് ശുദ്ധജല പദ്ധതി വൻ പ്രതിസന്ധിയിലേക്ക് പോവുകയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം താഴ്ന്നു തുടങ്ങിയതോടെ ജല വിതരണത്തിന് ചെറുതോണി അണക്കെട്ടിനെ മാത്രം ആശ്രയിക്കുന്ന പദ്ധതി ഏതു സമയവും അടച്ചു പൂട്ടാമെന്ന സ്ഥിതിയിലായി.
മാട്ടുപ്പെട്ടി ജലാശയം വറ്റി വരണ്ടത് മൂന്നാർ മേഖലയിൽ ജല അഥോറിറ്റിയുടെ ശുദ്ധജല വിതരണത്തിൽ വൻ പ്രതിസന്ധി ആണ് സൃഷ്ടിച്ചത്.മാട്ടുപ്പെട്ടിയിൽ നിന്ന് വെള്ളം ഒഴുകി എത്തുന്ന കുട്ടിയാർ പുഴയിൽ നിന്നാണ് ജല അഥോറിറ്റി പമ്പിങ് നടത്തുന്നത്. പുഴയിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞത് മൂലം ഒരാഴ്ച പമ്പിങ് തടസ്സപ്പെട്ടിരുന്നു. മഴ കുറഞ്ഞതോടെ പൊന്മുടി, ആനയിറങ്കൽ അണക്കെട്ടുകളിൽ ജല നിരപ്പ് സമീപ കാലത്തെ ഏറ്റവും താഴ്ന്ന അളവിൽ എത്തി. സമുദ്ര നിരപ്പിൽ നിന്നും 678.8 മീറ്റർ ഉയരമുള്ള പൊന്മുടി അണക്കെട്ടിൽ ആകെ സംഭരണ ശേഷിയുടെ 8 ശതമാനം മാത്രം ആണ് വെള്ളം അവശേഷിക്കുന്നത്.
3. 97 മീറ്റർ ആണ് കഴിഞ്ഞ ദിവസത്തെ ജലനിരപ്പ്. ജൂൺ മാസം അവസാനിച്ചിട്ടും പൊന്മുടി അണക്കെട്ടിൽ ജലനിരപ്പ് ഇത്രയും താഴുന്നത് ആദ്യമായാണ്. ആനയിറങ്കൽ അണക്കെട്ടിൽ ഒരു ശതമാനം വെള്ളം മാത്രം ആണ് ഉള്ളത്. 0.272 മീറ്റർ ആണ് ഇന്നലത്തെ ജലനിരപ്പ്.
Stories you may Like
- ലോഡ് ഷെഡിങ് വരുമോ? തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
- റെഗുലേറ്ററി കമ്മീഷന്റെ ഹിയറിംഗും നിർണ്ണായകം; വൈദ്യുതിയിൽ സർവ്വത്ര പ്രശ്നങ്ങൾ
- പ്രതിസന്ധിക്ക് കാരണം കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥത
- സ്വകാര്യ ഏജൻസിവഴി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ വിളിച്ച ടെൻഡർ റദ്ദാക്കി;
- വൈദ്യുതക്കമ്പിക്കും സാമഗ്രികൾക്കും ക്ഷാമമോ? മഴ കനത്താൽ കേരളം ഇരുട്ടിലേക്കോ?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍