ശാന്തിവനം കാവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം; കാവിനെ സംരക്ഷിച്ചു കൊണ്ടാണ് 110 കെവി ലൈൻ വലിക്കുക; ലൈനിന്റെ താഴെ 3 നില വരെയുള്ള വീടുകൾ നിർമ്മിക്കുന്നതിന് അനുമതിയുണ്ട്; നിലവിലെ റൂട്ട് ഹൈക്കോടതിയും സർക്കാറും അംഗീകരിച്ചതാണ്; ബോർഡ് ചെയർമാന്റെ ഭൂമി സംരക്ഷിക്കാൻ അലൈന്മെന്റ് മാറ്റിയെന്ന ആരോപണത്തിലും വിവാദങ്ങളിലും പ്രതികരിച്ച് കെഎസ്ഇബി
മറുനാടൻ ഡെസ്ക്
കൊച്ചി: വൈദ്യുതി ബോർഡ് ചെയർമാന്റെ മകന്റെ ഭൂമി സംരക്ഷിക്കാൻ എറണാകുളം ജില്ലയിലെ പറവൂർ ശാന്തിവനം കാവിലെ അലൈന്മെന്റ് മാറ്റി 110 കെവി ലൈൻ സ്ഥാപിക്കുന്ന സംഭവം വിവാദമായതോടെ വിശദീകരണവുമാി കെഎസ്ഇബി രംഗത്തെത്തി. വലിയ തോതിൽ പരിസ്ഥിതി നാശമുണ്ടാക്കുന്ന വിധത്തിലാണ് വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതെങ്കിലും കാവ് സംരക്ഷിക്കപ്പെടുമെന്ന വിചിത്ര വാദമാണ് കെഎസ്ഇബി ഉയർത്തുന്നത്.
ചെറായി, പള്ളിപ്പുറം, മുനമ്പം, എടവനക്കാട് എന്നീ പ്രേദേശങ്ങളിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 20 വർഷം മുൻപ് ഭരണാനുമതി ലഭിച്ച പദ്ധതിയാണ് 110 കെ.വി മന്നം-ചെറായി പ്രസരണ ലൈനും ചെറായി 110 കെ.വി. സബ്സ്റ്റേഷനും. പലവിധത്തിലുള്ള തടസ്സങ്ങളാലും പരാതികളാലും മുടങ്ങിപ്പോയ പദ്ധതി ഇപ്പോൾ അതിദ്രുതം പുരോഗമിക്കുമ്പോഴാണ് ഇത്തരം തടസ്സവാദങ്ങളുമായി ചില തല്പര കക്ഷികൾ വരുന്നതെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം.
പരിസ്ഥിതി പരിപാലനത്തിനു എപ്പോഴും പ്രത്യേക പരിഗണന നൽകുന്ന സ്ഥാപനമാണ് കെ എസ് ഇ ബി. ചെറായി ശാന്തിവനം കാവിനെ സംരക്ഷിച്ചുകൊണ്ട് തന്നെ നാട്ടുകാർക്ക് ആവശ്യമുള്ള ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കുക എന്നതാണ് നയമെന്നും കെ എസ് ഇ ബി. പറയുന്നു. അലൈന്മെന്റ് സംബന്ധിച്ച പരാതികൾ ഹൈക്കോടതി ഇടപെട്ട് പരിഹരിച്ചതാണെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നു.
കെഎസ്ഇബിയുടെ വിശദീകരണം ഇങ്ങനെ: എറണാകുളം ജില്ലയിലെ പറവൂർ , ശാന്തിവനം കാവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ചെറായി, പള്ളിപ്പുറം , മുനമ്പം, എടവനക്കാട് എന്നീ പ്രേദേശങ്ങളിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 20 വർഷം മുൻപ് ഭരണാനുമതി ലഭിച്ച പദ്ധതിയാണ് 110 KV മന്നം-ചെറായി പ്രസരണ ലൈനും ചെറായി 110 KV സബ്സ്റ്റേഷനും. പലവിധത്തിലുള്ള തടസ്സങ്ങളാലും പരാതികളാലും മുടങ്ങിപ്പോയ പദ്ധതി ഇപ്പോൾ അതിദ്രുതം പുരോഗമിക്കുമ്പോഴാണ് ഇത്തരം തടസ്സവാദങ്ങളുമായി ചില തല്പര കക്ഷികൾ വരുന്നത്. ഈ പദ്ധതി പൂർത്തിയാകുമ്പോൾ ആയിരക്കണക്കിന് പേർക്കാണ് പ്രയോജനം ഉണ്ടാകുന്നത്. 7.8 കോടി രൂപയ്ക്കു ഭരണാനുമതി മുൻപ് ലഭിച്ച പദധതിക്കു എപ്പോൾ ചെലവ് കണക്കാക്കുന്നത് 30 .47 കോടി രൂപയാണ്. അടിസ്ഥാന രഹിതമായി പരാതികൾ ഉന്നയിച്ചു നാടിന്റെ വികസനം അട്ടിമറിക്കുന്നവർ പൊതു ജനങ്ങളുടെ പണം ദുർവ്യയം ചെയ്യുകയാണ് എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.
പരിസ്ഥിതി പരിപാലനത്തിനു എപ്പോഴും പ്രത്യേക പരിഗണന നൽകുന്ന സ്ഥാപനമാണ് കെ എസ് ഇ ബി. ചെറായി ശാന്തിവനം കാവിനെ സംരക്ഷിച്ചുകൊണ്ട് തന്നെ നാട്ടുകാർക്ക് ആവശ്യമുള്ള ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കുക എന്നതാണ് കെ എസ് ഇ ബി .യുടെ നയം. സാധാരണ 110 KV ട്രാൻസ്മിഷൻ ടവറിന്റെ ഏറ്റവും താഴത്തെ ലൈനിൽ നിന്നും 10 .5 മീറ്റർ ഗ്രൗണ്ട് ക്ലീയറൻസ് ആണ് വേണ്ടത്. എന്നാൽ ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ശാന്തിവനത്തിൽ നിർമ്മിക്കുന്ന ടവറിനു 19 .4 മീറ്ററാണ് ഗ്രൗണ്ടിൽ നിന്നും താഴത്തെ ലൈനിലേക്കുള്ള ഉയരം. അതുകൊണ്ടുതന്നെ മരങ്ങൾ മുറിക്കേണ്ടി വരില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇടുങ്ങിയ തരത്തിലുള്ള അടിസ്ഥാനം ( NARROW BASED FOUNDATION) ഉപയോഗിക്കുന്നതിനാൽ ഇവിടെ 0.62 സെന്റ് സ്ഥലമേ ടവർ നിർമ്മിക്കാനായി ഉപയോഗിക്കുന്നുള്ളു. സാധാരണയായി 3 സെന്റ് സ്ഥലം വേണ്ടിടത്താണ് ഇത് .
ഈ ലൈനിന്റെ താഴെ 3 നിലവരെയുള്ള വീടുകൾ നിർമ്മിക്കുന്നതിന് ഗവണ്മെന്റ് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. 2008 ൽ ട്രാൻസ്മിഷൻ ലൈനിന്റെ റൂട്ട് സർവ്വേ പൂർത്തിയാക്കുകയും അനുമതി ലഭിക്കുകയും ചെയ്തു. തുടർന്നുണ്ടായ നിരവധി പരാതികളെ തുടർന്ന് ജോലി തുടങ്ങുവാൻ സാധിച്ചില്ല.2013 ൽ ശാന്തി വനവുമായി ബന്ധപെട്ടു ഒരാൾ ബഹുമാനപെട്ട ജില്ലാ കളക്ടർക്കു പരാതി നൽകുകയും തുടർന്ന് രണ്ടു ഹിയറിങ്ങുകൾ നടക്കുകയും ചെയ്തു. ടി ഹിയറിങ്ങിൽ പരാതി നൽകിയ ആളുടെ അഭ്യർത്ഥന പ്രകാരം എ .ഡി .എം നിർദേശിച്ചതനുസരിച്ചു KSEBL നിർദ്ദിഷ്ട ടവർ വസ്തുവിന്റെ വടക്കേ അതിരിലേക്കു മാറ്റി ഒരു ALTERNATE PLAN സമർപ്പിച്ചിരുന്നെങ്കിലും പരാതി നൽകിയ ആൾ അംഗീകരിക്കുകയുണ്ടായില്ല. KSEBL ന്റെ റൂട്ട് അംഗീകരിച്ചു കൊണ്ട് ഇതിനു എ.ഡി.എം 15 .04 .2017 നു നൽകിയ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഈ ലൈൻ നിർമ്മാണവുമായി ബന്ധപെട്ടു WP(C) 5259/2011,16733/11,4844/11 എന്നീ കേസുകളിൽ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ കോമൺ ജഡ്ജ്മെന്റ് പ്രകാരം എ.ഡി.എം ഒരു അഡ്വക്കേറ്റ് കമ്മീഷനെ നിയമിക്കുകയും, പ്രസ്തുത കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയും എ ഡി എമ്മിന്റെ നേരിട്ടുള്ള സ്ഥല പരിശോധനയുടെയും അടിസ്ഥാനത്തിൽ 28/04/2017 നു ട്രാൻസ്മിഷൻ ലൈനിന്റെ റൂട്ട് അംഗീകരിച്ചു എറണാകുളം ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നും ഉത്തരവ് ഇറക്കുകയുണ്ടായി.
ഉത്തരവിൽ കെടാമംഗലം എസ്സ് എൻ ആർട്സ് ആൻഡ് സയൻസ് കോളേജ് ഒഴിവാക്കി റൂട്ടിന് അംഗീകാരം നൽകി 15/ 04 / 2017 ലെ ഉത്തരവിനെ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ WP(C) 27114/2017 എന്ന നമ്പറിൽ പരാതി നൽകിയ ആൾ വീണ്ടും കേസ് ഫയൽ ചെയ്തു. ഈ ലൈനിനെതിരെ ഇതു കൂടാതെ മറ്റു പലരും ബഹുമാനപ്പെട്ട കോടതിയിൽ ഹർജി സമർപ്പിക്കുകയുണ്ടായി. 2018 ജനുവരിയിൽ ടി കേസുകൾ ഹിയറിങ്ങിനു വരികയും ബഹുമാനപ്പെട്ട കോടതി സ്റ്റേ അനുവദിക്കാതിരിക്കുകയും ചെയ്തിട്ടുള്ളതാണ്. തുടർന്ന് ഹർജി നല്കിയാളുടെ IA പരിഗണിച്ചു മാർച്ച് 15 മുതൽ വിശദമായ ഹിയറിങ് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ നടക്കുകയുണ്ടായി. ടി ഹെയറിങ്ങിൽ ടി റൂട്ടിനെ പറ്റിയുള്ള വിശദമായ ചർച്ചകൾ നടന്നതാണ്. ശേഷം പരാതിക്കാരുടെ കേസുകൾ കോടതി തള്ളി കളയുകയുണ്ടായി. അതായത് ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്ന് അംഗീകരിച്ച റൂട്ട് സാധൂകരിച്ചാണ് കോടതി ഉത്തരവായത് .
KSEBL ശാന്തിവനം കാവ് ഉൾപ്പെടുന്ന വസ്തുവിൽ ടി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ജോലി നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും പത്ര മാധ്യമങ്ങളിലും വരുന്ന വാർത്തകൾ സത്യ വിരുദ്ധവും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെയും ജില്ലാ കളക്ടറുടെയും ഉത്തരവുകൾക്ക് വിരുദ്ധവുമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍