ഇന്നലെ റദ്ദാക്കിയത് 1400 സർവ്വീസുകൾ; ജനുവരിയിൽ ശരാശരി ദിവസ വരുമാനം ഏഴു കോടിയും ഫെബ്രുവരിയിൽ 6.6 കോടി രൂപയുമായിരുന്ന കളക്ഷൻ ഇപ്പോൾ 5.7 കോടിയിലേക്ക് താഴ്ന്നു; പിടിച്ചു നിൽക്കാൻ വേണ്ടത് പ്രതിദിനം 6.3 കോടിയും; സ്പെയർ പാർട്സുകൾ ഇല്ലാത്തതിനാൽ കട്ടപ്പുറത്താകുന്ന ബസുകളും കൂടുന്നു; തച്ചങ്കരി പോയതോടെ ആനവണ്ടിയുടെ സ്റ്റിയറിങ് പിടിക്കുന്നത് യൂണിയനുകൾ; നാഥനില്ലാ കളരിയായ കെ എസ് ആർ ടി സി സമ്പൂർണ്ണ തകർച്ചയിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ആർടിസി സമ്പൂർണ്ണ പ്രതിസന്ധിയിലേക്ക്. ഈ മാസവും ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനാകില്ല. ഈ മാസം ചുരുക്കം ദിവസങ്ങളിൽ മാത്രമാണു പ്രതിദിന വരുമാനം 6 കോടി രൂപയ്ക്കു മുകളിലെത്തിയത്. ഇതു പ്രതിദിനം 7 കോടിക്കു മുകളിലെത്തിച്ചാൽ മാത്രമേ കെഎസ്ആർടിസിക്കു മുന്നോട്ടുപോകാനാകൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ വലിയ പ്രതിസന്ധിയിലേക്ക് കെ എസ് ആർ ടി സി നീങ്ങും. നാഥനില്ലാ കളരിയാക്കി കെ എസ് ആർ ടി സിയെ യൂണിയനുകൾ ഭരിക്കുന്നതാണ് ഇതിനെല്ലാം കാരണം.
വരുമാനത്തിൽ തുടർച്ചയായി വർധനയുണ്ടാവുകയും നിത്യവരുമാനം ആറരക്കോടി പിന്നിടുകയും ചെയ്ത ശേഷമാണ് കെ.എസ്.ആർ.ടി.സി. തകർച്ചയിലേക്ക് കൂപ്പുകുത്തുന്നത്. മധ്യനിര മാനേജ്മെന്റിൽ പുനർവിന്യാസം നടപ്പാക്കിയും ഷെഡ്യൂളുകൾ പുനഃക്രമീകരിച്ചുമാണ് ആനവണ്ടി ഗണ്ടറിൽ നിന്ന് മാറി ഓടാൻ തുടങ്ങിയത്. എന്നാൽ ഇതിന് നേതൃത്വംനൽകിയ എം.ഡി. ടോമിൻ തച്ചങ്കരിയെ തൊഴിലാളി സംഘടനകളുടെ സമ്മർദത്തെത്തുടർന്ന് മാറ്റിയതോടെയാണ് വീണ്ടും പിറകോട്ട് ഓടാൻ തുടങ്ങി. പരിഷ്കരണം അതോടെ നിലച്ചു. ട്രേഡ് യൂണിയനുകളുടെ നിക്ഷിപ്ത താത്പര്യങ്ങളാണ് സ്ഥാപനത്തെ ഇപ്പോൾ യിക്കുന്നത്. പൊതുസമൂഹത്തിനുവേണ്ടി ചെലവിടേണ്ട 1000 കോടിരൂപ ഓരോ ബജറ്റിലും നീക്കിവെച്ച് കെ.എസ്.ആർ.ടി.സി.യെ പിടിച്ചു നിർത്തുകയാണ് സർക്കാർ. ഈ പണം മുന്നിൽ കണ്ട് മാത്രമാണ് പൊതുമേഖലാ സ്ഥാപനത്തെ യൂണിയനുകൾ തകർക്കുന്നത്. ഇതിന്റെ നഷ്ടം ഖജനാവിനും.
തച്ചങ്കരി മാറിയ ശേഷമെത്തിയ എംഡി എംപി ദിനേശ് എല്ലാം യൂണിയനുകൾക്ക് വിട്ടുകൊടുത്തു. യൂണിയൻ നേതാക്കളുടെ സൗകര്യത്തിന് സർവീസുകൾ വെട്ടിക്കുറയ്ക്കുന്ന നടപടി തുടരുകയാണ്. അവധി ദിവസമായ ഇന്നലെ ഏതാണ്ട് 1400 സർവീസുകൾ റദ്ദാക്കി. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ദിവസങ്ങളിൽ പോലും സർവ്വീസ് കുറയ്ക്കുകയാണ്. പണിയെടുക്കാനുള്ള നേതാക്കളുടെ മടിയാണ് ഇതിന് കാരണം. സർവീസുകൾ കുറയ്ക്കുന്നതോടെ എംപാനൽ ജീവനക്കാർക്കുള്ള ശമ്പളത്തെക്കൂടാതെ ഡീസൽ ചെലവും ലാഭിക്കാനാകുമെന്നാണു മാനേജ്മെന്റിന്റെ വിലയിരുത്തൽ. എന്നാൽ എലിയെ പേടിച്ച് ഇല്ലം ചുടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. പരമാവധി വരുമാനം കൂട്ടിയാൽ മാത്രമേ കെ എസ് ആർ ടി സിക്ക് മുമ്പോട്ട് പോകാൻ കഴിയൂ. ഇതിന് സർവ്വീസുകൾ കൂട്ടുകയും ബസുകൾ പരമാവധി ഉപയോഗിക്കുകയുമാണ് വേണ്ടത്. എന്നാൽ ഇപ്പോൾ ചെലവ് ചുരുക്കാൻ സർവ്വീസുകൾ തന്നെ വെട്ടിക്കുറയ്ക്കുന്നു.
പ്രതിദിനം ശരാശരി 3.25 കോടി രൂപയാണു ഡീസൽച്ചെലവ്. വരുമാനം കുത്തനെ കുറഞ്ഞതോടെ സർവ്വീസ് കുറയ്ക്കാതെ മറ്റ് മർഗങ്ങളില്ലെന്നാണു മാനേജ്മെന്റിന്റെ നിലപാട്. ഈ മാസം ചുരുക്കം ദിവസങ്ങളിൽ മാത്രമാണു പ്രതിദിന വരുമാനം 6 കോടി രൂപയ്ക്കു മുകളിലെത്തിയത്. അശാസ്ത്രീയമായി കാര്യങ്ങൾ തീരുമാനിക്കുന്നതാണ് ഇതിന് കാരണം. ജനുവരിയിൽ ശരാശരി ദിവസ വരുമാനം ഏഴു കോടിയും ഫെബ്രുവരിയിൽ 6.6 കോടി രൂപയുമായിരുന്ന കളക്ഷൻ ഇപ്പോൾ 5.7 കോടിയിലേക്ക് താഴ്ന്നു. കോർപറേഷന്റെ ഒരു ദിവസത്തെ ചെലവു നടന്നുപോകണമെങ്കിൽ 6.3 കോടി രൂപയെങ്കിലും വേണം. ആ കണക്കിൽ മാത്രം പ്രതിദിനം 60 ലക്ഷത്തോളം രൂപയാണ് നഷ്ടം.ഈ പോക്കുപോയാൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിനടക്കം കോർപറേഷന് കടം വാങ്ങേണ്ടിവരും.
ഫെബ്രുവരിയിൽ ആകെ എട്ടു ദിവസം മാത്രമാണ് കളക്ഷൻ ആറു കോടി രൂപ പിന്നിട്ടത്. മുൻ എം.ഡി ടോമിൻ ജെ. തച്ചങ്കരി തുടങ്ങി വച്ച പല പരിഷ്കാരങ്ങളും തൊഴിലാളി സംഘടനകളുടെ താത്പര്യത്തിനു വഴങ്ങി അട്ടിമറിച്ചു. തലതിരിഞ്ഞ പരിഷ്കാരങ്ങളിലൂടെ സ്ഥിരം യാത്രക്കാരെ മുഴുവൻ കെ.എസ്.ആർ.ടി.സി വെറുപ്പിച്ചതാണ് വരുമാനത്തിൽ ഭീമമായ ഇടിവ് സംഭവിക്കുന്നതിന് പ്രധാന കാരണം. കോർപറേഷനിൽ ആകെപ്പാടെ നടക്കുന്നത് ഷെഡ്യൂൾ പരിഷ്കരണമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഈ ഷെഡ്യൂൾ പരിഷ്കരണത്തിന്റെ പേരിൽ സംസ്ഥാനത്താകെ വെട്ടിക്കുറച്ച സർവീസുകളുടെ എണ്ണം ആയിരത്തോളമാണ്. പതിവു ബസുകളെയൊന്നും കിട്ടാതായപ്പോഴേക്കും യാത്രക്കാർ സ്വകാര്യബസുകളെയും സമാന്തര സർവീസുകളിലേക്ക് ചേക്കേറി.
കെ.എസ്.ആർ.ടി.സി.യുടെ മൂന്ന് മേഖലകളിലെ നൂറിലേറെ ഷെഡ്യൂളുകൾ വെട്ടികുറയ്ക്കാനാണ് നീക്കം. നിർത്തുന്നതിൽ എഴുപതും മലബാർ മേഖലയിൽനിന്നുള്ളവയാണ്. ഒറ്റയടിക്ക് ഇത്രയും ബസുകൾ ഇല്ലാതാകുന്നതോടെ മലബാറിൽ കെ.എസ്.ആർ.ടി.സി.യെ ആശ്രയിക്കുന്ന യാത്രക്കാരുടെ ക്ലേശം കൂടും. വരുമാനം കുറഞ്ഞവയാണ് നിർത്തുന്നതെന്നാണ് പറയുന്നതെങ്കിലും വരുമാനം കൂട്ടാൻ സമയമാറ്റം വരുത്തുന്നതടക്കമുള്ള നടപടികൾ പരീക്ഷിക്കുകപോലും ചെയ്യാതെയാണ് ഷെഡ്യൂൾ നിർത്തലാക്കുന്നത്. കോടതിനിർദ്ദേശമനുസരിച്ച് താത്കാലിക ജീവനക്കാരെ പിരിച്ചുവിടേണ്ടിവന്ന സാഹചര്യം മറികടക്കാനാണ് ഇത്. 5500 ബസുകൾ ഉള്ളതിൽ 1000 എണ്ണം കട്ടപ്പുറത്താണ്. ഇത് ശരിയാക്കി നിരത്തിലിറക്കി പ്രതിദിന വരുമാനം എട്ട് കോടിയാക്കാനുള്ള ശ്രമം തച്ചങ്കരി എടുത്തിരുന്നു. ഇതിനിടെയായിരുന്നു തച്ചങ്കരിയെ മാറ്റിയത്. സ്പെയർ പാർട്സുകൾ ഇല്ലാത്തതിനാൽ കട്ടപ്പുറത്താകുന്ന ബസുകൾ ദിവസംതോറും പെരുകുകയാണ്.
കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാൻ കടുത്ത നടപടികൾ ഒഴിവാക്കാനാകില്ലെന്നുതന്നെയാണ് ഇപ്പോഴത്തെ സ്ഥിതി. ഇത്രയുംകാലം കാത്തിരുന്ന പ്രൊഫ. സുശീൽ ഖന്നയുടെ അന്തിമ റിപ്പോർട്ട് ഇപ്പോൾ സർക്കാരിന് മുന്നിലുണ്ട്. ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയിലേക്കെത്തിക്കാനുള്ള നിർദ്ദേശങ്ങൾ അതിലുണ്ട്. എന്നാൽ ഇതൊന്നും നടപ്പാക്കാൻ യൂണിയനുകൾ സമ്മതിക്കില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍