ആനവണ്ടിയെ കട്ടപ്പുറത്താക്കാൻ ഉറച്ച് ഗതാഗതമന്ത്രി? ശമ്പളം നൽകാൻ പണമില്ലാത്ത കെഎസ്ആർടിസിയെ പൂട്ടിക്കാൻ സകല അടവും പുറത്തെടുത്ത് സ്വകാര്യ ബസ് ലോബി; കുട പിടിക്കാൻ മന്ത്രിസഭയിലെ ഉന്നതരും; 31 ദേശസാൽകൃത റൂട്ടുകളും മുതലാളിമാർക്ക് തീറെഴുതാൻ കള്ളക്കളി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തു ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് പെർമിറ്റുകൾ കെഎസ്ആർടിസിക്കു മാത്രമായി നിജപ്പെടുത്താനുള്ള തീരുമാനം അട്ടിമറിക്കാൻ ഇടത് സർക്കാർ നടത്തുന്നത് കള്ളക്കളികൾ. ഇതുമായി ബന്ധപ്പെട്ട പരാതി ഉന്നയിച്ചവരെ ബോധപൂർവ്വം ഒഴിവാക്കി സ്വകാര്യ ബസുടമകൾക്ക് അനുകൂല തീരുമാനം ഉണ്ടാക്കാനാണ് ഗതാഗത വകുപ്പിലെ കള്ളക്കളി. കെഎസ്ആർടിസിക്ക് മാത്രം സർവ്വീസ് നടത്താൻ അനുവാദമുള്ള 31 ദേശസാൽകൃത റൂട്ടുകളിൽ യുഡിഎഫ് സർക്കാരിന്റെ കാലത്തു നൽകിയ ആയിരക്കണക്കിനു ബസ് പെർമിറ്റുകൾ സർക്കാരിനും കെ എസ് ആർടിസിക്കും വരുമാന നഷ്ടമുണ്ടെങ്കിൽ റദ്ദാക്കണമെന്ന 2016 ലെ ഹൈക്കോടതി വിധിയെ മറികടക്കാനാണ് കള്ളക്കളികളിലൂടെ ശ്രമം. സ്വകാര്യ ബസ് ലോബിയെ വഴിവിട്ട് സഹായിക്കാനായി 2016 ഫെബ്രുവരി 8-ാം തീയതി യുഡിഎഫ് സർക്കാർ കൊണ്ടുവന്ന 31 റൂട്ടു സ്വകാര്യവത്ക്കരണ കരടു നോട്ടീഫിക്കേഷൻ നിയമമാക്കി സ്വകാര്യ ബസുകളെ സഹായിക്കാൻ ഇടതു സർക്കാർ അതിവേഗത്തിൽ ഫയലുകൾ നീക്കുന്നുവെന്നാണ് ആക്ഷേപം.
വി എസ് അച്യുതാനന്ദൻ സർക്കാരന്റെ കാലത്ത് മാത്യു ടി തോമസ് ആയിരുന്നു ആദ്യ വർഷങ്ങളിലെ ഗതാഗത മന്ത്രി. അന്ന് കെഎസ് ആർടിസിയെ ലഭാത്തിലാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തി. അതുകൊണ്ട് തന്നെ പിണറായി മന്ത്രി സഭയിലും മാത്യു ടി തോമസ് ഗതാഗത മന്ത്രിയാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ മാത്യു ടി തോമസിന് ജലസേചനം നൽകി ഗതാഗതം എൻസിപിക്ക് കൊടുക്കുകയായിരുന്നു. ഇതെല്ലാം സ്വകാര്യ ബസ് ലോബിക്ക് വേണ്ടിയായിരുന്നുവെന്ന സംശയമാണ് ശക്തമാകുന്നത്. കെഎസ്ആർടിസിക്കും അതിലൂടെ സംസ്ഥാന സർക്കാരിനും പ്രതിവർഷം 657 കോടി രൂപ നഷ്ടമുണ്ടാക്കുന്ന നീക്കത്തിന്റെ ഭാഗമായി ആരെയും അറിയിക്കാതെ ഇന്നു തല്പരകക്ഷികളിൽ നിന്നും രഹസ്യമായി അഭിപ്രായങ്ങളും, ആക്ഷേപങ്ങളും സ്വീകരിക്കുകയാണ്.
സ്വകാര്യ ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് അനുമതി നിഷേധിച്ചതിനെ തുടർന്നു നൽകിയ താൽക്കാലിക ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി പെർമിറ്റുകളുടെ കാലാവധി നീട്ടിനൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. പെർമിറ്റ് കാലാവധി തുടരണോ എന്ന കാര്യത്തിൽ സർക്കാർ വിശദമായ ചർച്ചകൾക്കു ശേഷം തീരുമാനമെടുക്കുമെന്നും അതുവരെ താൽക്കാലിക പെർമിറ്റ് തുടരാനാണു തീരുമാനമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നു. ഈ ചർച്ചകളിലേക്ക് സ്വകാര്യ ബസുടമകളെ മാത്രം എത്തിക്കാനാണ് നീക്കം. പരാതി പറയാൻ ഇടയുള്ളവരെ ബോധപൂർവ്വം സർക്കാർ ഒഴിവാക്കി. ദേശീയ പണിമുടക്ക് ദിവസം പത്രങ്ങളിലൂടെ ചർച്ചയുടെ വിവരങ്ങൾ അറിയിച്ചു. അതുകൊണ്ട് തന്നെ തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തുള്ള പരാതിക്കാരിൽ ബഹുഭൂരിപക്ഷത്തിനും ഈ യോഗത്തിൽ എത്താനുമായില്ല. ഇതോടെ സ്വകാര്യ ബസ് ലോബിക്ക് പിണറായി സർക്കാരും അടിമപ്പെട്ടുവെന്ന സംശയമാണ് ഉയരുന്നത്. പ്രതിമാനം 110 കോടി നഷ്ടത്തിൽ ഓടുന്ന കെ എസ് ആർ ടി സി യിൽ അടുത്ത മാസം ശമ്പളം കൊടുക്കാൻ സാധിക്കില്ലെന്നാണ് സൂചന. യുഡിഎഫ് സർക്കാരിന്റെ വിവാദ തീരുമാനങ്ങൾ പരിശോധിച്ച എൽഡിഎഫ് മന്ത്രിസഭാ സമിതിയിലെ സിപിഐ(എം)-സിപിഐ മന്ത്രിമാരെ സ്വകാര്യ ബസ് ഉടമകൾ സ്വാധീനിച്ചതായാണ് ആരോപണം.
ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് പെർമിറ്റുകൾ കെഎസ്ആർടിസിക്കു മാത്രമായി നിജപ്പെടുത്തുന്നതിന്റെ ഫലമായി പെർമിറ്റ് നഷ്ടപ്പെട്ടത് 241 സ്വകാര്യബസുകൾക്കായിരുന്നു. ഈ ബസുകൾക്ക് 2016 ഫെബ്രുവരിയിൽ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി പെർമിറ്റ് അനുവദിച്ചു. 170 ബസുകളാണ് ആറുമാസ പെർമിറ്റ് വാങ്ങിയത്. കാലാവധി അവസാനിക്കാനിരിക്കെയാണ് ഇളവ് അനുവദിക്കാനുള്ള സർക്കാർ തീരുമാനം. ഹിയറിങ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്നും മന്ത്രി പറഞ്ഞു. ഇതിനായുള്ള യോഗത്തിലേക്കാണ് പരാതിക്കാരെ എത്തിക്കാതിരിക്കാൻ നീക്കം നടക്കുന്നത്. അതുകൊണ്ട് കൂടിയാണ് സംശയങ്ങൾ ഏറുന്നതും. പെർമിറ്റ് നീട്ടിയാൽ അത് കെ.എസ്.ആർ.ടി.സിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് മാനേജ്മെന്റിന്റെയും ട്രേഡ് യൂനിയനുകളുടെയും നിലപാട്. ഇതുപോലും മുഖവലിയ്ക്കെടുക്കാതെയാണ് സർക്കാരിന്റെ നീക്കം.
31 റൂട്ട് സ്വകാര്യവൽക്കരണത്തിനെതിരെ ആക്ഷേപം ഉന്നയിച്ചവരെയൊക്കെ ഓഗസ്റ്റ് 31-ാം തീയതി നേരിട്ട് വിൡച്ച് കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചിരുന്നു. മെയ് 20നായിരുന്നു ഈ കത്ത് അയച്ചത്. എന്നാൽ തീയതി കുറിക്കാത്ത ഒരു ഉത്തരവിലൂടെ മീറ്റിങ് റദ്ദാക്കി ബന്ധപ്പെട്ടവർക്ക് വീണ്ടും കത്തയച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അറിയിച്ചിരുന്നു. അതിനിടെ ദേശീയ ഹർത്താൽ നടന്ന ദിവസത്തെ പത്രങ്ങളിലൂടെ ഒരു വാർത്ത കൊടുത്ത് ഇന്ന് 11 മണിക്ക് യോഗം ചേരുന്നു എന്നാണ്. ബസുടമകളെ സഹായിക്കാനാണ് ഇങ്ങനെ പെട്ടെന്നൊരു കമ്മിറ്റി നോട്ടീസില്ലാതെ നടത്തുന്നതെന്നാണ് വിമർശനം. കെഎസ്ആർടിസിയിൽ സർവ്വീസ് നടക്കുന്ന 31 റൂട്ടുകളിൽ കെഎസ്ആർടിസി വരുമാനത്തിന് പ്രതിദിനം ഒന്നര കോടി മുതൽ രണ്ടു കോടി വരെ ലാഭം ഉണ്ടായിരുന്ന നൂറുകണക്കിന് സ്വകാര്യബസുകളെ ഒഴിവാക്കാൻ കോടതി നൽകിയ അവസരമാണ് എൽഡിഎഫ് സർക്കാർ ഈ നീക്കത്തിലൂടെ ഇല്ലാതാക്കിയിരിക്കുന്നത്.
60 യാത്രക്കാരെ കയറ്റാവന്നതും ഒരു കിലോ മീറ്ററിന് 45 മുതൽ 50 രൂപ വരെ വരുമാനം കിട്ടുന്നതുമായ റൂട്ടുകളായിരുന്നു ഇവ. എന്നാൽ 31 റൂട്ടുകളിൽ 30 യാത്രക്കാരും 30 രൂപവരെ വരുമാനവും മാത്രമേ കിട്ടുന്നുള്ളൂവെന്നാണ് സ്വകാര്യ ബസുകളുടെ നിലപാട്. ഇതിനാലാണ് ചാർജ്ജ് വർദ്ധനവിലൂടെ വരുമാന നഷ്ടം ഒഴിവാക്കാൻ സർക്കാർ ഉടമകൾക്ക് അവസം നൽകിയത്. ഇതുകൊണ്ടാണ് ഒരു ബസ് മാത്രമേ ഈ റൂട്ടിൽ ഓടേണ്ട ആവശ്യമുള്ളൂവെന്നും അത് കെഎസ് ആർ ടിസി മതിയെന്നും ഹൈക്കോടതി നിലപാടിൽ എത്തിയത്. 30 യാത്രക്കാരുള്ളിടത്ത് എന്തിന് രണ്ട് ബസെന്നതായിരുന്നു കോടതിയുടെ ചോദ്യം. 60 യാത്രക്കാരെ കയറ്റാവുന്ന സ്വകാര്യ ബസുകളിലും 30 മുതൽ 35 യാത്രക്കാർ യാത്ര ചെയ്യുന്നുള്ളു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. 2014ൽ യാത്രാക്കൂലി കുത്തനെ കൂട്ടിയതും ഈ നഷ്ടം പരിഹിക്കാനായിരുന്നു.
ഒരു ബസിൽ കൊള്ളാവുന്ന യാത്രക്കാർ രണ്ടു ബസിൽ യാത്ര ചെയ്യുന്നതുമൂലം കെഎസ്ആർടിസിയും സ്വകാര്യ ബസുകളും നഷ്ടത്തിലായിരുന്നു. ഈ സാഹര്യത്തിലാണ് 31 ദേശസാൽകൃത റൂട്ടുകളിൽ നിന്നും ഭാഗീകമായി സ്വകാര്യ ബസുകളെ ഒഴിവാക്കി കെഎസ്ആർടിസികൾ സർവ്വീസ് ആരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. ഈ വിധിക്കെതിരെ സ്വാശ്രയ ബസുടമകളെ സഹായിക്കാനായിരുന്നു 2016ൽ യുഡിഎഫ് സർക്കാർ 31 റൂട്ടുകളും സ്വകാര്യവൽക്കരിക്കാൻ കരടുനിർദ്ദേശം കൊണ്ടുവന്നത്. ഇതിലൂടെ പ്രതിവർഷം 657 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ. ഇത് ഇടതു പക്ഷവും അംഗീകരിച്ചു. അധികാരത്തിലെത്തിയാൽ കരട് വിജ്ഞാപനം റദ്ദാക്കുമെന്നും പറഞ്ഞിരുന്നു.
യുഡിഎഫ് നീക്കം റദ്ദാക്കി കെഎസ്ആർടിസിക്ക് ഉപകാരപ്രദമാക്കുന്ന പുതിയ കരടു വിജ്ഞാപനമിറക്കി നിയമനിർമ്മാണം ഇടത് സർക്കാർ കൊണ്ടുവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നു. അതിന് പകരം സ്വകാര്യ ബസുടമകളെ സഹായിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സിപിഐ(എം)ലെ ടെൻഡർ ലോബിയാണ് ഇക്കാര്യത്തിൽ കരുക്കൾ നീക്കയതെന്നതിനാൽ കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനും ക്ഷീണത്തിലാണ്. സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടലിലേയ്ക്കു നീങ്ങുന്ന കെഎ്ആർടിസിക്ക് ശവപ്പെട്ടിയിലെ അവസാന ആണി ആയിരിക്കും ഇടതുമുന്നണി് നടത്തുന്ന 31 റൂട്ടു സ്വകാര്യവൽക്കരണ നീക്കം എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംസ്ഥാനത്ത് ഫാസ്റ്റ്പാസഞ്ചർ മുതൽ മുകളിലേക്കുള്ള സർവിസുകളെ 2013 ലെ ഉത്തരവിലൂടെ കെ.എസ്.ആർ.ടി.സിക്ക് മാത്രമാക്കി നിജപ്പെടുത്തിരുന്നു. ഇതിന്റെ ഫലമായി പെർമിറ്റ് നഷ്ടപ്പെട്ട 241 സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനായാണ് കഴിഞ്ഞ സർക്കാർ 2016 ഫെബ്രുവരിയിൽ ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി പെർമിറ്റ് അനുവദിച്ചത്. ഇതിനത്തെുടർന്ന് 241ൽ 170 ബസുകൾക്കാണ് ആറു മാസത്തേക്ക് താൽക്കാലിക പെർമിറ്റ് അനുവദിച്ചിരുന്നത്. ഇത് ഓഗസ്റ്റ് 31ന് അവസാനിക്കുകയാണ്. സ്വകാര്യബസുകൾക്ക് എത്ര ദൂരം വേണമെങ്കിലും റൂട്ട് നീട്ടാനും സ്റ്റോപ്പുകളുടെ എണ്ണം പരിമിതപ്പെടുത്താനും സ്വാതന്ത്ര്യം നൽകുന്ന തരത്തിൽ മോട്ടോർ വാഹനച്ചട്ടത്തിൽ ഭേദഗതി വരുത്തിയാണ് കഴിഞ്ഞ സർക്കാർ ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി പെർമിറ്റുകൾ അനുവദിച്ചത്.
മോട്ടോർ വാഹനച്ചട്ടപ്രകാരം ഓർഡിനറി സർവിസുകളുടെ റൂട്ടിന്റെ പരമാവധി ദൂരം 140 കിലോമീറ്ററാണ്. ഒപ്പം ഫെയർസ്റ്റേജുകൾക്കിടയിലെ മുഴുവൻ സ്റ്റോപ്പുകളിലും നിർത്തണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ നിബന്ധനകൾ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ യു.ഡി.എഫ് സർക്കാർ വരുത്തിയ നിയമഭേദഗതിയിലൂടെ ഇല്ലാതാവുകയായിരുന്നു. സ്വകാര്യ ബസുകൾക്ക് സൂപ്പർഫാസ്റ്റ് പെർമിറ്റ് നൽകേണ്ടെന്ന സംസ്ഥാന സർക്കാർ തീരുമാനം ഏതൊരു ലക്ഷ്യം മുൻനിർത്തിയായിരുന്നോ അക്കാര്യത്തെ പാടെ അട്ടിമറിക്കുന്നതാണ് സ്വകാര്യബസുകളുടെ ദൂരപരിധി എടുത്തുകളഞ്ഞതിലൂടെ സംഭവിച്ചത്. സൂപ്പർ ഫാസ്റ്റ് ബസുകൾ സഞ്ചരിക്കുന്നതിനെക്കാൾ ദൂരം സ്വകാര്യ ബസുകൾ സർവിസ് നടത്തിയാലും നിലവിൽ നിയമപരമായി സർക്കാറിന് ഒന്നും ചെയ്യാനാവില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്