പണിയെടുക്കാതെ യൂണിയൻ കളിച്ച് സ്ഥിരം ജീവനക്കാർ; ആനവണ്ടിയെ മുൻപോട്ട് നയിക്കുന്ന 8000 എംപാനലുകാർക്ക് കൂലിപ്പണിക്കാരന്റെ വേതനം പോലുമില്ല; തുല്യവേതനം നൽകാൻ സുപ്രീംകോടതി പറഞ്ഞിട്ടും സമ്മതിക്കാത്തത് യൂണിയൻ നേതാക്കൾ; കഴിവില്ലായ്മ്മ മറച്ചു വെക്കാൻ കള്ളക്കണക്കുകളുമായി സിഐടിയു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ആർടിസി മുന്നോട്ടു പോകാൻ സാധിക്കാത്ത വിധത്തിൽ പ്രശ്നങ്ങൾ നേരിടാൻ പ്രധാന കാരണങ്ങളിൽ ഒന്ന് ജീവനക്കാർക്ക് നൽകുന്ന ശമ്പള പ്രശ്നം തന്നെയാണ്. കേരളത്തിലെ തന്നെ ഏറ്റവും പ്രബലമായ തൊഴിലാളി യൂണിയനുകളിൽ ഒന്നാണ് കെഎസ്ആർടിസിയിയിലേത്. സിഐടിയുവിന്റെയും ഐഎൻടിയുസിയുടെയും നേതൃത്വത്തിലുള്ള യൂണിയൻ തന്നെയാണ് ആനവണ്ടിയെ ലാഭത്തിലാക്കാനുള്ള പരിഷ്ക്കരണങ്ങൾക്ക് എപ്പോഴും പാര പണിയുന്നതും. സ്ഥിര ജീവനക്കാരെ സംരക്ഷിക്കാൻ രംഗത്തിറങ്ങുന്ന കെഎസ്ആർടിസി യൂണിയനുകൾ ഊർദ്ധശ്വാസം വലിക്കുന്ന കെഎസ്ആർടിസിയെ മുന്നോട്ടു നയിക്കുന്ന എം പാനൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കെല്ലാം എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ഇതോടെ യൂണിയനുകളെ തൊഴിലാളികളും കൈവിട്ടു തുടങ്ങി. ഒരേ പണിയാണ് ചെയ്യുന്നതെങ്കിലും സ്ഥിര ജീവനക്കാർ എന്ന ഒരു കാരണം കൊണ്ട് മാത്രം ഒരു വിഭാഗം വൻ ശമ്പളം കൈപ്പറ്റുമ്പോൾ തന്നെ കൂലിപ്പണിക്കാരുടെ വേതനം പോലും എം പാനൽ ജീവനക്കാർക്ക് ലഭിക്കുന്നില്ല.
40894 ജീവനക്കാർ,39, 000 പെൻഷൻ ഇങ്ങനെ ആകെ 80,000 ത്തോളം കുടുംബങ്ങൾ കെഎസ്ആർടിസിയെ ആശ്രയിച്ചു കഴിയുന്നുണ്ട്. 40894 ജീവനക്കാരിൽ 8629 പേർ ദിവസക്കൂലിക്കാരാണ്. ഇവരാണ് ഇപ്പോൾ കെഎസ്ആർടിസിയെ മുന്നോട്ടു നയിക്കുന്നത്. സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ പകുതി പോലും മറ്റുള്ളവർക്ക് ലഭിക്കുന്നില്ല. ഇവർക്ക് മാസ ശമ്പളമില്ല, സ്ഥിരം ജീവനക്കാരേക്കാൾ ഇരട്ടിയിലധികം അദ്ധ്വാനിക്കണമെങ്കിലും ശമ്പളം സ്ഥിരം ജീവനക്കാരന്റെ പകുതി പോലുമില്ല. സ്ഥിരം ജീവനക്കാർ പ്രതിദിനം 300 കിലോമീറ്ററിൽ താഴെ മാത്രം വണ്ടി ഓടിക്കേണ്ട ഓർഡിനറി മാത്രം ഓടിക്കുമ്പോൾ 450 മുതൽ 600 കിലോമീറ്റർ വരെ ഓടിക്കേണ്ട സൂപ്പർ ഫാസ്റ്റും സൂപ്പർ എക്സ്പ്രസും ഫാസ്റ്റും ഒക്കെ ഓടിക്കുന്ന കെഎസ്ആർടിസിയിലെ മിടുക്കരായ ചെറുപ്പക്കാരൊക്കെ ദിവസക്കൂലിക്കാരായ അധികൃതരാണ് അവരുടെ ദിവസക്കൂലി കേട്ടാൽ ആരും ഞെട്ടും.
എട്ട് മണിക്കൂർ ജോലിക്ക് ഏറ്റവും ജൂനിയറായ സ്ഥിരം ജീവനക്കാരന് 839 രൂപ പ്രതിദിനം നൽകുമ്പോൾ അവരേക്കാൾ ഇരട്ടി അദ്ധ്വാനിക്കുന്ന ദിവസ തൊഴിലാളിക്ക് ഡ്രൈവറാണെങ്കിൽ 450 രൂപ മാത്രമാണ് ലഭിക്കുന്നത്. കണ്ടക്ടറാണെങ്കൽ 430 രൂപ മാത്രമാണ്. കഴിഞ്ഞ 10 വർഷമായി ഈ ചൂഷണം തുടങ്ങിയിട്ട്. ഇവരുടെ കാര്യത്തിൽ തൊഴിലാൡയൂണിയനുകൾക്കും വലിയ താൽപ്പര്യമില്ല. ഈ ജീവനക്കാർക്ക് എതിരായ നിലപാടാണ് യൂണിയൻ സ്വീകരിക്കുന്നതും. ദിവസക്കൂലിക്കാർക്ക് ശമ്പളം കൂട്ടിക്കൊടുത്താൽ കോർപ്പറേഷൻ പൂട്ടിപോകും എന്നാണ് ഏറ്റവും വലിയ അംഗീകൃത തൊഴിലാളി യൂണിയന്റെ നിലപാട്. ''ചുവരില്ലാതെ എങ്ങനെ ചിത്രം വരയ്ക്കും'' എന്നാണവർ ദിവസക്കൂലിക്കാരനോടു ചോദിക്കുന്നത്. സിഐടിയുവിന്റെ കീഴിലുള്ള യൂണിയന്റെ നേതാവ് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ തന്നെയാണ്.
സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായിട്ടു പോലും ഈ തൊഴിലാൡസ്നേഹികൾ എം പാനലുകാർക്ക് വേണ്ടി വാദിക്കില്ല. 26.10. 2016 ൽ എം പാനൽ ജീവനക്കാർക്ക് മാന്യമായ വേതനം നൽകണമെന്ന ഉത്തരവ് നിലനിൽക്കുന്നുണ്ട്. സുപ്രീംകോടതിയാണ് ഈ വിധിന്യായം പുറപ്പെടുവിച്ചത്. എന്നാൽ, കെഎസ്ആർടിസി മന്ത്രിയോ മാനേജ്മെന്റോ അംഗീകൃത തൊഴിലാളി യൂണിയനോ എൽഡിഎഫ് കൺവീനറോ ഇത് കണ്ടാതായി നടിച്ചില്ല. സ്ഥിരമായാലും ദിവസക്കൂലിക്കാരനായാലും തുല്ല്യ ജോലിക്ക് തുല്ല്യ ശമ്പളമെന്ന് നിയമം നടപ്പിലാക്കാൻ തൊഴിലുടമകൾക്കെതിരെ ക്രിമിനൽ നടപടിചട്ടങ്ങൾക്ക് അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു സുപ്രീം കോടതി വിധിച്ചത്.
ഈ കോടതി വിധിയിൽ എന്തു നിലപാട് സ്വീകരിച്ചു എന്ന് പരിശോധിക്കുമ്പോഴാണ് തൊഴിലാളി പ്രേമം പറയുന്നവരുടെ കപട മുഖം വ്യക്തമാകുക. ജനങ്ങൾക്കാവശ്യമുള്ള ആവശ്യ സർവ്വീസ് കെഎസ്ആർടിസിയിൽ ജീവനക്കാർ സംസ്ഥാന വ്യാപകമായി മിന്നൽപണിമുടക്ക് നടത്തിയിട്ടും അത് ജനങ്ങളെ കാര്യമായി ബാധിച്ചില്ല. ഇതിന് കാരണക്കാർ തുച്ഛമായ വേതനം പറ്റുന്ന ഈ ജീവനക്കാരാണ്. എന്നാൽ, ഈ ജീവനക്കാർക്ക് ശമ്പളം കൂട്ടി നൽകരുത് എന്നതാണ് യൂണിയനകളുടെ നിലപാട്.
ആവശ്യത്തിലധികം റൂട്ട് ബസുകളുള്ള സംസ്ഥാനമാണ് കേരളം. ആവശ്യമുള്ളതിന്റെ ഇരട്ടി യാത്രാ ബസുകളാണ് കേരളത്തിലുള്ളത്. ഓടുന്ന ബസുകളിൽ പകുതി യാത്രക്കാർ പോലുമില്ല. 60 യാത്രക്കാരെ കൊണ്ടു പോകാവുന്നിടത്ത് ബസിലുള്ളത് ശരാശരി 30 യാത്രക്കാർ മാത്രം. കെഎസ്ആർടിസി അടച്ചു പൂട്ടിയാൽ നിലവിലുള്ള സ്വകാര്യ ബസുകൾ കൊണ്ടു തന്നെ കേരളത്തിലെ മുഴുവൻ യാത്രാ ആവശ്യങ്ങളും നിറവേറ്റാനാകും. കേരളത്തിൽ ഒരു വർഷം ജനങ്ങൾക്ക് 73 റൂട്ടു ബസുകളുണ്ട്. തൊട്ടടുത്ത തമിഴ്നാട്ടിൽ ഇത് 37 ആണെങ്കിൽ കർണ്ണാടകത്തിൽ ഇത് 58 മാത്രമാണ്. തിരുവനന്തപുരവും കൊല്ലവും ഒഴിച്ചുള്ള ഇടങ്ങളിലൊക്കെ സ്വകാര്യ റൂട്ടു ബസുകളാണ് കൂടുതൽ. 19145 സ്വകാര്യ റൂട്ടു ബസുകളുള്ളിടത്ത് കെഎസ്ആർടിസ്ക്കുള്ളത് 5675 എണ്ണം മാത്രവുമാണ്.
ആവശ്യമുള്ളതിനേക്കാൾ ഇരട്ടിയിലധികം സ്വകാര്യ ബസുകൾ സംസ്ഥാനത്തുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി അടച്ചു പൂട്ടിയാൽ പോലും ഇവിടെ ഒരു കുഴപ്പവും സംഭവിക്കില്ല. നിലവിലുള്ള സ്വകാര്യബസ് സർവീസുകളുടെ റൂട്ട് ക്രമീകരിക്കേണ്ടി വരുമെന്ന് മാത്രം. രാത്രി 10 നു ശേഷവും രാവിലെ 5 മണിക്കു ശേഷവും 100 താഴെ ഓർഡിനറി ട്രിപ്പുകൾ മാത്രമാണ് കെഎസ്ആർടിസി ഓടിക്കുന്നത്. ബാക്കിയൊക്കെ ഉയർന്ന നിരക്കുകളുള്ള സൂപ്പർ ക്ലാസ്സ് സർവ്വീസുകളാണ് രാത്രിയിൽ കെഎസ്ആർടിസ് ഓടിക്കുന്നത്. ഓർഡിനറി ട്രിപ്പുകളൊക്കെയായി 3000 കിലോമീറ്റർ താഴെ മാത്രമാണ് രാത്രിയിൽ ഓർഡിനറി ഓടിക്കുന്നത്. ഈ 3000 കിലോമീറ്റർ റൂട്ട് കിലോമീറ്റർ ഒന്നിന് 30 രൂപ വച്ച് നൽകി സ്വകാര്യ മേഖലയെകൊണ്ടു വാടകയ്ക്കു സർക്കാർ ഓടിപ്പിച്ചാലും പ്രതിദിന ചെലവ് 90, 000 രൂപ മാത്രമേ വരൂ എന്ന് വ്യക്തമാകുമ്പോഴാണ് എത്രത്തോളം കെടുകാര്യസ്ഥതകളാണ് ഈ കോർപ്പറേഷനിൽ നടക്കുന്നതെന്ന് ബോധ്യമാകുക.
ഇങ്ങനെ കെഎസ്ആർടിസി തീരുമാനമെടുത്താൽ ഒരു വർഷത്തെ ചെലവ് 3. 28 കോടി മാത്രമേ വരികയുള്ളൂ. ഉതൊരു ഉദാഹരണം മാത്രം. പുറത്തു നിന്ന് പ്രതി വർഷം 1200 കോടി മുതലാക്കുന്നു? കെഎസ്ആർടിസി സർക്കാരിന്റെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നു. എന്ന പഴയ മുദ്രാവാക്യത്തിന്റെ മുനയൊടിക്കുന്നതാണ് ഈ കണക്കൂുകൾ. അതിനിടെ തെറ്റുകളുടെ കൂമ്പാരം നിരത്തിക്കൊണ്ടാണ് സിഐടിയുവിന്റെ യൂണിയന്റെ പഠന റിപ്പോർട്ട്. ഇത് തൊഴിലാളികളെ തന്നെ ഏറെ പ്രകോപിതരാക്കുന്നുണ്ട്.
തൊഴിലാളികൾക്കു വേണ്ടി മാത്രം നിലനിർത്തുന്ന ഒരു സ്ഥാപനത്തിലെ മാനേജ്മെന്റിനു കഴിവില്ലെങ്കിൽ അതിലെ തൊഴിലാളി യൂണിയനുകൾക്കെങ്കിലും അവരുടെ നേതാക്കൾക്കെങ്കിലും കുറച്ചു വിവരം വേണമെന്നാണ് ഈ പഠന റിപ്പോർട്ട് പരിഗണിച്ചവർ പറയുന്നത്. മുൻകാലത്ത് സ്ഥാപനത്തോടു കൂറുള്ള ജീവനക്കാർ ഉണ്ടായിരുന്നതായും ഇവർ തന്നെ ചൂണ്ടിക്കാട്ടുന്നു. കെഎസ്ആർടിസി റൂട്ടുകൾ സ്വകാര്യ മേഖല കൈയടക്കുന്നത് രാഷ്ട്രീയ നേതൃത്വവും കോർപ്പറേഷൻ നേതൃത്വവും കൈയും കെട്ട് നോക്കി നിന്നപ്പോഴായിരുന്നു കോട്ടയത്തെ യൂണിയൻ നേതാവായിരുന്ന ജോൺ കെഎസ്ആർടിസി റൂട്ടിലെ സ്വകാര്യ ബസുകൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇതിലൂടെ സ്വകാര്യ ബസുകളുടെ കൈയടക്കൽ ഒഴിവാക്കാൻ കേസ് സഹായകമായി.
2010 ൽ എറണാകുളത്തെ കെഎസ്ആർടിസി യൂണിയൻ നേതാക്കളായ പിഷാരടിയും ടോമിയും ഒക്കെയായിരുന്നു കെഎസ്ആർടിസിയുടെ തിരുവനന്തപുരം കൊച്ചി സർവ്വീസ് കൊച്ചിയിൽ ആർക്കും തടയിടാനാവാതെ കൊണ്ടു വന്നത്. അതൊക്കെ കെഎസ്ആർടിസി പഴയ കാല യൂണിയൻ ചരിത്രം. ഇന്ന് അവരൊന്നും യൂണിയൻ നേതൃത്വത്തിലില്ല എന്നു മാത്രമല്ല യൂണിയന്റെ തലതിരിഞ്ഞ പോക്കിനെ ചൊല്ലി യൂണിയനുമായുള്ള ബന്ധം വരെ ഉപേക്ഷിച്ചിരിക്കുന്നു. നിലവിലെ യൂണിയൻ നേതൃത്വത്തിന്റെ കഴിവില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ് 2016 ലെ സിഐറ്റിയു യൂണിയൻ പുറത്തിറക്കിയ പഠനറിപ്പോർട്ട്.
പബ്ലിക്ക് ട്രാൻസ്പോർട്ട് കൺസൾട്ടന്റായ സി. എച്ച്. ഹനുമന്തറാവുവിനെയായിരുന്നു സിഐറ്റിയു യൂണിയൻ കെഎസ്ആർടിസിയെപ്പറ്റി പഠനം നടത്താൻ നിയോഗിച്ചത്. സർവ്വീസ് നടത്തിപ്പും മേൽനോട്ടവും അതിന്റെ മെച്ചപ്പെടുത്തലും മത്സരാധിഷ്ഠിത സഹാചര്യത്തിലെ സർവ്വീസ് നടത്തൽ, യൂണിയനുകളുടെ മേൽനോട്ടം (ഡിപ്പോ. മാനേജ്മെന്റ്) ബസുകളുടെ ഉയർന്ന് ഉൽപ്പാദന ക്ഷമതയും അനുബന്ധ പ്രശ്നങ്ങളും എന്നീ വിഷയങ്ങളിൽ പഠനം നടത്താനായിരുന്നു വിദഗ്ദ്ധനെ നിയോഗിച്ചത്.
കെഎസ്ആർടിസ് സർവ്വീസുകളെ തരംതിരിക്കുന്നതിൽ പോലും വിദഗ്ദ്ധനും അദ്ദേഹത്തെ സഹായിച്ച കെഎസ്ആർടിസി സംസ്ഥാന ഭാരവാഹികൾക്കും തെറ്റുപറ്റി. 498 സൂപ്പർ ക്ലാസ്സ് സർവ്വീസുകൾ മാത്രമാണ് കെഎസ്ആർടിസി ഓടിക്കുന്നതെന്നാണ് ഇവർ കണ്ടെത്തിയത് എന്നാൽ കെഎസ്ആർടിസിയിൽ 1918 സൂപ്പർ ക്ലാസ്സ് സർവ്വീസുകളുണ്ടെന്നതാണ് വാസ്തവം. 1482 ഫാസ്റ്റ്/ ലിമിറ്റഡ് ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് ബസുകൾ, 416 സൂപ്പർ ഫാസ്റ്റ് ബസുകൾ, 20 സൂപ്പർ എക്സ്പ്രസ് ബസുകളാണ് കെഎസ്ആർടിസിക്കുള്ളത്. പഠിക്കാൻ ഏൽപ്പിച്ച വിഷയങ്ങളെപ്പറ്റി പഠിക്കുമ്പോൾ കെഎസ്ആർടിസി എവിടെ നിൽക്കുന്ന എന്നതാണല്ലോ ആരും അറിയേണ്ടത് അതാണല്ലോ രോഗ കാരണം കണ്ടെത്തൽ പ്രക്രിയ.
വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത കോർപ്പറേഷനുകളെ സംബന്ധിച്ച് താരതമ്യ പഠനം നടത്തിയാലെ രോഗ കാരണങ്ങൾ കണ്ടെത്താനാകൂ. 2014 -15 കാലഘത്തിലെ വിവിധ ഗതാഗത കോർപ്പറേഷനുകളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ പൂനയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോർട്ട് 2015 ഏപ്രിൽ ജൂൺ ലക്കത്തിലെ ഇന്ത്യൻ ജേർണൽ ഓഫ് ട്രാൻസ്പോർട്ട് മാനേജ്മെന്റിൽ പ്രസിദ്ധീകരിച്ചിരുക്കുന്നു. ആ വിവരം പോലും വിദഗ്ദ്ധനോ യൂണിയൻ സംസ്ഥാന നേതൃത്വത്തിനോ അറിയില്ലെന്നത് തീർത്തും ദുഃഖകരമാണ്.
അതുകൊണ്ട് അവർ 2013 - 14 ലെ പഴയ കണക്കെടുത്തു. അതിൽ കെഎസ്ആർടിസിയെപ്പറ്റി വിശദാംശങ്ങളില്ല. പുതിയ വിവരങ്ങൾ മാത്രമായിരിക്കെ അതു കണക്കിലെടുക്കാതെ കണക്കുകൾ ലഭ്യമല്ല എന്ന നിലപാടെടുത്തു തന്നെ കെഎസ്ആർടിസിയിലെ സിഐറ്റിയു നേതൃത്വത്തിന്റെ കഴിവുകേടാണെന്നും ഇങ്ങനെയൊരു നേതൃത്വവുമായി മുന്നോട്ടു പോകാനാവില്ല എന്നും ഭൂരിപക്ഷം യൂണിയൻ അംഗങ്ങളും പ്രതികരിക്ുന്നുണ്ട്.
എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനാണ് സിപിഎമ്മിന്റെ കീഴിലുള്ള കെഎസ്ആർടിഇഎ പ്രസിഡന്റ്. കഴിഞ്ഞ 25 വർഷക്കാലമായി യൂണിയൻ നേതൃത്വത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന മുൻ എംഎൽഎ കൂടിയായ കെ. കെ. ദിവാകരന് ഈ യൂണിയനെ നയിക്കാനുള്ള പ്രായോഗിക കഴിവോ അറിവോ ഇല്ലെന്ന വിമർശനവും ശക്തമാണ്. നവംബറിലെ ശമ്പളം 24 ദിവസങ്ങൾ കഴിഞ്ഞ് ഇൻസ്റ്റാൾമെന്റായി കിട്ടിയത് ഡിസംബർ 23നാിയരുന്നു. ഇപ്പോഴത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഡിസംബറിലെ ശമ്പളം എപ്പോൾ ലഭിക്കുമെന്ന് പോലും ആർക്കും ഒരു പിടിയുമില്ല.
Stories you may Like
- കെഎസ്ആർടിസിയിൽ മുഖ്യമന്ത്രി ഇടപെടുമോ?
- ഒരു ദിവസം ലാഭിച്ചത് 3.66 ലക്ഷം രൂപ; എല്ലാ ജില്ലകളിലും ഉടനെന്ന് കെഎസ്ആർടിസി
- കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ബിജു പ്രഭാകർ
- സംസ്ഥാനാന്തര റൂട്ടുകൾ വാടകയ്ക്ക് നൽകാൻ കെഎസ്ആർടിസി
- ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി ഒരിക്കലും നന്നാകില്ലെന്ന് ബിജു പ്രഭാകർ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്